tag:blogger.com,1999:blog-82417231074702442082024-03-14T02:49:01.196+00:00,നായര്‍ പിടിച്ച പുലിവാല് !അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.comBlogger32125tag:blogger.com,1999:blog-8241723107470244208.post-87982708341477286712010-04-18T11:28:00.000+00:002010-04-18T20:20:35.134+00:00അല്ലേ...ഇപ്പോ നമ്മടെ സസി ഇപ്പോ ആരായി?കക്കാനറിഞ്ഞാ പോരാ നില്‍ക്കാനും അറിയണം എന്ന് ആ ഡെല്‍ഹി നായരിനി എപ്പോള്‍ പഠിക്കാനാ ?? വീണിടം വിദ്യയാക്കാന്‍ ഏറെ പണിപ്പെട്ട സസി ശരിക്കും ഇപ്പോ ആരായി? ഒരു മൂന്നാം വേളി തരാക്കാന്‍ സസി ഇമ്മിണി പാട് പെട്ടു ട്ട്വൊ! വേളിടെ പേരില്‍ കുറച്ച് കോടിയങ്ങട് ബിനാമിച്ചതാ. ദോഷം പറയരുതല്ലോ ആ മോദി നായര്‍ ഇത്ര കൊടും പാതകം ചെയ്യുമെന്ന് മ്മടെ സസി ആ പുഷ്കറെ പുഷ് ചെയ്യുമ്പോള്‍ പോലും കരുതിക്കാണില്ല.<br /><br />ഒളിച്ച് കളിച്ചാ വിളിച്ച് പറയുമെന്ന് പണ്ടേതോ നായര്‍ പറഞ്ഞത് എത്ര ശരി. എല്ലാം പോയില്ലേ? ട്വിറ്ററിലൂടെ മുള്ളാന്‍ പോണ വിവരം വരെ ട്വീറ്റിയിരുന്ന സസി ഇപ്പോ ട്വിറ്ററോടെ സമാധിയായി എന്നാണറിഞ്ഞത്.മോദി നായരുടെ സമയം! അല്ലാണ്ടെന്ത് പറയാന്‍. ഈ ഗാപ്പിലൂടെ ആ മോദി നായരുടെ ട്വിറ്റര്‍ ലോക പ്രശസ്തമായില്ലേ? മോദി നായര്‍ക്കറിയാം ഏതൊക്കെ ഗ്യാപ്പിലൂടെ ഏതൊക്കെ ഐപി എല്‍ കളിക്കണമെന്ന്.പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ മോദിയെ ഇനി കൊച്ചിക്കാര് പഠിപ്പിക്കേണ്ടി വരില്ല എന്ന് ഇപ്പോ മനസ്സിലായില്ലേ?<br /><br />സത്യത്തില്‍ മ്മടെ സസി ഒരു പഞ്ച പാവമായിരുന്നു.കേരളത്തില്‍ അരിയ്ക്ക് പകരമായിട്ടല്ലെങ്കിലും വികസനത്തിന്റെ ജെറ്റ് എയറായി കൊണ്ട് വന്ന ഈ ഐ പി എല്‍ ഇനി കൊച്ചി ഐ പി എല്‍ ആകുമോ അതോ അഹമദാബാദ് ഐ പി എല്‍ ആകുമോ എന്നൊക്കെ കണ്ടറിയണം. പണ്ടൊക്കെ സ്വന്തം ഫണ്ടിലേക്ക് വരുമാനം എത്ര കിട്ടും എന്ന് നോക്കാതെയാണ് (അപൂര്‍വമായി) രാഷ്ട്രീയക്കാര്‍ വികസന പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് അതൊക്കെ പറ്റുമോ? സ്വന്തം കാര്യം കഴിഞ്ഞ് മതി വികസനം എന്നല്ലേ പറയുന്നത്. എന്തിനേറെ കട്ടന്‍ ചായയും പരിപ്പു വടയും കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വരെ പറ്റാത്ത കാലമാണെന്നല്ലെ സഖാവു ജയരാജന് വരെ പറയുന്നത്.ഇപ്പോള്‍ സി ബി ഐ പറയുന്നത് കളങ്കമില്ലാത്ത സത്യമാ കേട്ടോ.ചുമ്മാ ആ പാവം സി ബി ഐ യെ തെറി വിളിച്ചത് മിച്ചം.പോടാ പുല്ലേ സി ബി ഐ എന്നൊക്കെ പറഞ്ഞത് ഇപ്പോ വാടാ മോനെ സി ബി ഐ എന്നാക്കിയെന്നാ അറിയുന്നത്.എന്തായാലും രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് പറയുന്നത് എത്ര നേരാ! അങ്ങ് മഞ്ചേരിയില്‍ വെച്ച് ആ ഞുണ്ണിത്താന് എത്ര ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചതാ! ഉയര്‍ച്ച താഴ്ച, അതല്ലേ എല്ലാം!<br /><br />കാര്യം കേരളത്തിന് ഒരു ഐ പി എല്‍ ടീം നേടിക്കൊടുത്തത് മ്മടെ സസി ചക്കാത്തിനൊന്നുമല്ല! പണിയെടുത്തതിനൊരു കൂലി! അങ്ങ് അമേരിക്കയിലും അതല്യോ നിയമം.അമേരിക്കയുടെ വിനീത വിധേയനായി നൂലില്‍ കെട്ടിയിറക്കിയ നേതാവ് അമേരിക്കയെപ്പോലെ ഇന്ത്യാ പാക് പ്രശ്നത്തില്‍ ഒരു മൂന്നാംകഷിയെ ചേര്‍ക്കണമെന്ന് പറഞ്ഞത് ചുമ്മാതാണോ? അന്നും മ്മടെ സസി കഷ്ടിച്ച് രക്ഷപ്പെട്ടതാ. ഇത് പെണ്ണ് കേസും കൂടിയായപ്പോള്‍ തിവാരി മുതലുള്ള കാംഗ്രസ്സുകാരെല്ലാം ഈ വകുപ്പിന്റെ ആളുകളാണെന്ന് വെറുതെ തെറ്റിദ്ധരിക്കപ്പെടുമല്ലോ എന്നാണ് നായരുടെ വിഷമം.അല്ലാതെ അഴിമതിയൊക്കെ കാംഗ്രസ്സിനു പുത്തരിയാണോ? അങ്ങിനെയെങ്കില്‍ എത്ര കാംഗ്രസ്സുകാരാ രാജിവെച്ച് കുടുമ്പത്ത് ഇരിക്കേണ്ടത്. ഇതൊക്കെ കാംഗ്രസ്സിലേ നടക്കൂ.അല്ല പിന്നെ.<br /><br />കാര്യം മ്മടെ സസി ചെയ്തത് ചെറ്റത്തരമാണെങ്കിലും സസീനെ വെള്ള പൂസാന് കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ നാണം കെട്ട ചില കാഴ്ചകള്‍ നായരെ ലജ്ജിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഒരു കള്ളനെ കയ്യോടെ പിടിച്ചിട്ടും ആ കള്ളനെ ഒരു “കായംകുളം കൊച്ചുണ്ണിയുടെ“ (കൊച്ചുണ്ണി പൊറുക്കണേ) ഒരു പരിവേഷം നല്കാന് ശ്രമിക്കുന്ന ചാനല്‍ പുങ്കവന്മാരേ... നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ലാവലിന്‍ പ്രശ്നത്തില്‍ പിണറായി വിജയനെ കൈകാര്യം ചെയ്തതെന്ന്! വലതുപക്ഷത്തേക്ക് മാത്രമുള്ള രാഷ്ട്രീയ ചായ്വുകള് മുഖ്യധാരാ ചാനലുകള്‍ക്ക് ഭൂഷണമല്ല! അല്ലെങ്കിലും ചാനലുകളുടെ പക്ഷമൊക്കെ എപ്പോഴേ വ്യക്തമായതാണ്.ഇനി മ്മടെ സസീനെ കുറച്ച് നാളേയ്ക്ക് ചാനലുകാര് തിരിച്ചും മറിച്ചും ഗുണിക്കുകയും ഇനി സസി തരൂരിന്റെ പിക്കപ്പിന്റെ ആമ്പിയര്‍ വരെ വെച്ച് വിളമ്പിത്തരാനും കുറച്ച് ദിവസത്തേയ്ക്ക് ഈ ചാനലുകാര് ഒരു ഉളുപ്പും കാണിക്കില്ല.ഇനി അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ മ്മടെ സസി തന്നെ താരം! അപ്പോ നമ്മടെ സസി ഇപ്പൊ ആരായി??<br /><br />കക്കാനും നിക്കാനും അറിയുന്ന കോംഗ്രസ്സിന്റെ ഉന്നത നേതാക്കളില്‍നിന്നും മ്മടെ സസി ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ടായില്ല, ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇംഗ്ലീസും സസി പഠിക്കണം. ഇല്ലെങ്കില്‍ പണി പാളും..ഇത് പോലെ!<br />എന്നാ നായരങ്ങട്......അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com12tag:blogger.com,1999:blog-8241723107470244208.post-89171805184426398582010-04-10T12:53:00.003+00:002010-04-10T13:22:30.373+00:00അവന്റെ അമ്മേടെ നായര്‍!ഹായീ.. എന്താ പ്പൊ കഥ! നായരുടെ കോണോം മുണ്ടും ഒക്കെ അതേ പടി എടുത്ത് ഒരു വിദ്വാന് അമ്മേടെ നായരുടെ ഡൂപ്ലിക്കേറ്റ് പ്രൊഫൈല്‍ ഒണ്ടാക്കിയിരിക്കുന്നു. പ്രൊഫൈല്‍ ഒണ്ടാക്കിയാലും ഇല്ലെങ്കിലും നായര്‍ക്ക് ഒരു പ്രശ്നവും ഇല്ല.പക്ഷേ നായരുടെ പേരില്‍ മറ്റു ബ്ലോഗില്‍ പോയി കമന്റ് ഇടുന്ന ആ പിത്യശൂന്യനെ നായര്‍ എന്ത് വിളിക്കും? <br /><br />നായരോ അനോണി, നായര്‍ക്ക് മറ്റൊരു ജാരനെ സ്യഷ്ടിച്ച ആ അനോണിയെ എന്തു തെറി വിളിക്കും എന്റെ ബൂലോകരേ...<br />നായര്‍ മറ്റൊരു ബ്ലോഗില്‍ പോയി ഇപ്പോള്‍ ഒരു അഭിപ്രായവും പറയാറില്ല.കാരണം സത്യസന്ധമായി വല്ലതും പറഞ്ഞാല്‍ അതാ ബ്ലോഗര്‍ക്ക് ഇഷ്ടമാവാറില്ല എന്ന് മാത്രമല്ല, ആ പോസ്റ്റ് ഡെലീറ്റ് ചെയ്തതായും കണ്ടിട്ടുണ്ട്. അതിനു ശേഷം നായര്‍ ഒരാളേയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യാന്‍ ഉദ്ധേശിക്കുന്നുമില്ല.<br /><br />അമ്മേടെ നായരുടെ അനോണി ഉണ്ടാക്കിയ തന്തയില്ലാത്തവന് എന്ന മാന്യ ബ്ലോഗര്‍ ഒന്നുകില്‍ ആ ബ്ലോഗ് ഡെലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറ്റൊരു ബ്ലോഗിലും കയറി അമ്മേടെ നായരുടെ പേരില്‍ കമന്റിടാതിരിക്കുക. ഇനി കമന്റിടാന്‍ വേറെ ഐഡി കിട്ടിയില്ലെങ്കില്‍ അടുത്തുള്ള അന്തോണിച്ചേട്ടന്റെ പേരില്‍ ഐഡിയുണ്ടാക്കി കമന്റുക. ഇത് പോലുള്ള ചെറ്റത്തരം മേലാല്‍ ആവര്‍ത്തിക്കാതിരിക്കുക.<br /><br />ഈ തന്തയ്ക്ക് പിറക്കാത്തവന് ഇനി വേറെ എവിടെയൊക്കെ പോയി കമന്റ് ഇട്ടിട്ടുണ്ടോ ആവോ? പ്രിയപ്പെട്ട ബൂലോക സുഹ്യത്തുക്കളേ..അമ്മേടെ നായരുടെ പേരില്‍ വല്ല കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.പ്രൊഫൈലില്‍ പോയാല്‍ ഏപ്രില്‍ 2010 നു ഒണ്ടാക്കിയ അനോണി അമ്മേടെ നായര്‍ ഒറിജിനലല്ല ജാരനാണെന്ന് തിരിച്ചറിയുക.ജാരനെ ഏറ്റവും നല്ല ഭാഷയില്‍ ഒരിക്കല്‍ കൂടി പിത്യശൂന്യന്‍ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് തല്ക്കാലം നായര്‍ നിര്‍ത്തട്ടെ...എന്നാല്‍ ഒറിജിനല്‍ നായര്‍ അങ്ങോട്ട്.....<br /><br />അമ്മെടെ നായരുടെ ജാരന് പിത്യശൂന്യന്‍ ഇട്ട് നായരുടെ കണ്ണില്‍ പെട്ട ഒരു കമന്റ് <a href="http://bloggercompetition.blogspot.com/2010/04/blog-post.html?showComment=1270287910651#c1098110794017186282">ദോ ഇവിടെ </a>: <br /><br /><a href="http://bloggercompetition.blogspot.com/2010/04/blog-post.html?showComment=1270738878167#c7779425516677736260">മറ്റൊന്ന് ഇവിടെ</a> <br /><br />ജാരന് അനോണീ, അച്ഛന്റെ കോണകമെടുത്ത് അമ്മേടെ കൂടെ കിടക്കുന്ന ഈ സ്വഭാവം ദയവായി നിര്‍ത്തുക. നായരിപ്പോ ഇത്രയേ പറയുന്നുള്ളൂ...എന്നാ വീണ്ടും നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com9tag:blogger.com,1999:blog-8241723107470244208.post-78636509915147080632010-04-08T17:12:00.000+00:002010-04-08T13:28:13.008+00:0017 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍....ഷാര്‍ജയിലെ കീഴ് കോടതി 17 ഇന്ത്യക്കാര്‍ക്ക് വധ ശിക്ഷ വിധിച്ച വാര്‍ത്ത വളരെ പ്രാമുഖ്യത്തോട് കൂടി നമ്മുടെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഏതൊരു ഇന്ത്യക്കാരനേയും പോലെ നായരും ഇവരുടെ ശിക്ഷ നടപ്പാകരുത് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ കുറ്റം മുഴുവന്‍ വധ ശിക്ഷ വിധിച്ചതാണ് എന്ന് വരുകില്‍ അത് തികച്ചും അപലപിക്കപ്പെടണം എന്ന് തന്നെയാണ് നായരുടേയും അഭിപ്രായം.<br /><br />ഓരോ രാജ്യത്തും അവരവരുടേതായ ഭരണ കൂടങ്ങളും അവരുടെ രാജ്യത്ത് അവര്‍ നടപ്പാക്കുന്ന നിയമ വ്യവസ്തിതിയും ഉണ്ട്.അത്തരം രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് കാര്യങ്ങള്‍ക്കായോ കുടിയേറിപ്പാര്ക്കുമ്പോള് ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കുടിയേറ്റക്കാര്‍ ബാധ്യസ്തരാണ്. എന്നാല്‍ അത്തരം നിയമങ്ങളെ മറി കടന്ന് തെറ്റുകള്‍ ചെയ്യുമ്പോള്‍ ആ തെറ്റിന് ശിക്ഷ വിധിക്കുന്നത് ആ രാജ്യത്തെ നിയമപ്രകാരമാണ്. അതില്‍ നമുക്ക് തെറ്റ് പറയാനോ ആ രാജ്യത്തെ കുറ്റപ്പെടുത്താനോ കഴിയില്ല എന്നത് വസ്തുതയാണ്. എങ്കിലും വിധിക്കെതിരെ അപ്പീല്‍ പോകാമെന്നത്,ഇവിടേയും ഇന്ത്യക്കാര്‍ക്ക് അനുകൂലമായി വരും എന്ന് തന്നെയാണ് നായരും പ്രതീക്ഷിക്കുന്നത്.<br /><br />ഗള്‍ഫ് നാടുകളില്‍ ജോലിക്കായി കുടിയേറിയവര്‍ തന്നെയാണ് പണ സമ്പാദ്യത്തിനായി പല കുറുക്കു വഴികളില്‍ ചെന്ന് ചാടുകയും, ഒടുവില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ഇവിടേയും ഒരു നിരോധിച്ച പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക്കയും,അതിന്റെ പേരില്‍ തര്‍ക്കങ്ങളും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.നായരുടെ അറിവു വെച്ച് ഷാര്‍ജ എന്ന സ്ഥലത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള സ്ഥലമാണെന്നാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ മദ്യ ലഭ്യത ഷാര്‍ജയില്‍ ഉണ്ട് എന്ന് വരുന്നത് ഇത്തരം അനധിക്യത വില്‍പ്പനക്കാരാണ്.ഇവര്‍ ആവശ്യാനുസരണം റൂമുകളില്‍ എത്തിച്ച് കൊടുക്കുകയും,അത് പോലെ രഹസ്യ സ്വഭാവത്തോടെ വളരെയധികം മദ്യം സൂക്ഷിക്കുകയും ചെയ്യുന്നു.ഇതെല്ലാം ചെയ്യുന്നത് ഇന്ത്യക്കാരും അതിലേറെയും മലയാളികളുമാണെന്ന സത്യം വളരെ പ്രസക്തമാണ്.മദ്യ നിരോധനമുള്ള നാട്ടില്‍ സുലഭമായി മദ്യം വിതരണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ കുടിപ്പകയുടെ പര്യവസാനമായിരിക്കാം ഈ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള ശിക്ഷാ വിധിയും.<br /><br />ഈ ഒരു വിധികൊണ്ടൊന്നും ആരും പഠിക്കാന്‍ പോകുന്നില്ല. ഇപ്പോഴും മദ്യവില്‍പ്പനയും പെണ് വാണിഭവും ചൂതാട്ടവുമെല്ലാം നിര്‍ലോഭം നടക്കുന്നു.ഫാമിലിയെന്ന വ്യാജേന താമസിച്ച് പെണ് വാണിഭം നടത്തുന്ന എത്രയോ മലയാളികളെ നായര്‍ ഗള്‍ഫിലുണ്ടായിരുന്ന കാലത്ത് കണ്ട് മുട്ടിയിട്ടുണ്ട്. എല്ലാം പിടിക്കപ്പെട്ടാല്‍ കൊടിയ ശിക്ഷ ലഭിക്കും എന്ന് അറിഞ്ഞ് കൊണ്ടാണീ നിയമ ലംഘനം. സമാന്തര ടാക്സികള്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിഞ്ഞാലും വളരെയേറെ മലയാളികള്‍ ഈ മേഘലയില്‍ പണം സമ്പാദിക്കുന്നു.റൂമില്‍ കള്ള വാറ്റ് നടത്തുന്നു.ഫാമുകളില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു.ഏതൊക്കെ വഴിയിലൂടെ നിയമം ലംഘിച്ചായാലും പണം ഉണ്ടാക്കാന്‍ പറ്റുമോ ആ വഴിയിലൂടെയെല്ലാം സഞ്ചരിച്ച് മലയാളികളടക്കമുള്ളവര്‍ പണം സമ്പാദിക്കുന്നു.എല്ലാം നിയമ ലംഘനത്തിലൂടെ നേടുന്നതാണെന്ന് അറിഞ്ഞിട്ടാണെങ്കിലും. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം വീണ്ട് വിചാരം ഉണ്ടാകുന്നു.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.<br /><br />ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല. അവര്‍ക്ക് നിസാരമായ പിഴയോ അല്ലെങ്കില്‍ ഒരു വിമാന ടിക്കറ്റോ ഉണ്ടെങ്കില്‍ നാട്ടിലേക്ക് പോകാമെന്നിരിക്കെ ഒരു പ്രവാസ മന്ത്രിയോ,എംബസി ഉദ്യോഗസ്ഥരോ ഇവരെ തിരിഞ്ഞ് നോക്കാറില്ല. തന്മൂലം ശിക്ഷാ കാലാവധി കഴിഞ്ഞും ഒരു ടിക്കറ്റിനു പണമില്ലാതെ ജയിലുകളില്‍ കഴിയുന്ന എത്രയോ മലയാളികളടങ്ങുന്ന ഇന്ത്യക്കാരുണ്ട് എന്നറിയുമ്പോള്‍ നമ്മള് അതിശയിച്ച് പോകും.കുറ്റക്യത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ മാത്രമേ സ്വന്തം രാജ്യം നിയമ സഹായം നല്‍കൂ എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.ഏറ്റവും ചുരുങ്ങിയ പക്ഷം ഗള്‍ഫ് നാടുകളിലെ ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള മനസ്സെങ്കിലും നമ്മുടെ പ്രവാസ കാര്യ മന്ത്രിയോ പ്രധാന മന്ത്രിയോ മറ്റ് അധികാരികളൊ തയ്യാറാകണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. ഇതില്‍ ഏറ്റവും ദുഃഖകരമായ കാര്യം,ജയിലില്‍ കിടക്കുന്നവരില്‍ അധികവും ഇക്കാമയില്ലാത്തവരോ അല്ലെങ്കില്‍ നിരപരാധികളോ ആണ് എന്നതാണ്. ഇവര്‍ക്കൊക്കെ ഒരു ചെറിയ അളവില്‍ നിയമ സഹായം ലഭിക്കുമെങ്കില്‍ എത്രയോ കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നാട്ടിലെത്തി തങ്ങളുടെ കുടുംബമെങ്കിലും പട്ടിണിയില്ലാതെ പണിയെടുത്ത് പോറ്റാന്‍ കഴിഞ്ഞേനെയെന്ന് നായര്‍ വിശ്വസിക്കുന്നു.ഇക്കാര്യത്തില്‍ നമ്മുടെ നേതാക്കള്‍ ശ്രദ്ധ തിരിക്കാത്തത് വോട്ടവകാശമില്ലാത്ത പ്രവാസികളെ ഉദ്ധരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നത് കൊണ്ട് തന്നെ.അത് കൊണ്ടാണല്ലോ കാല് കാശിന് ഗുണം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഒരു നേതാവും ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് പോകാത്തത്.ലേബര്‍ ക്യാമ്പുകളിലെ കാഴ്ചകള്‍ ഒട്ടും രസിപ്പിക്കാത്തതാണെന്ന് മാത്രമല്ല തങ്ങളുടെ യാത്രകളിലെ അപശകുനങ്ങളായാണ് നമ്മുടെ ആദരണീയ നേതാക്കള്‍ ലേബര്‍ ക്യാമ്പുകളെ കാണുന്നത് എന്നതാണ് സത്യം.<br /><br />ഗള്‍ഫിനെ സംബധിച്ചിടത്തോളം നല്ല രീതിയില്‍ പണിയെടുത്ത് ജീവിക്കാന്‍ ആ രാജ്യം വളരെ സഹായകമാണ് എന്നതാണ്. മാത്രമല്ല ഏറ്റവും സുരക്ഷിതമായ സ്ഥലം കൂടിയാണ്.ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുക എന്നതാണ് ഓരോ പ്രവാസികളുടേയും കടമ.പലരും നാട്ടില്‍ ഒരു അടിപിടിയോ കൊലപാതകമോ ചെയ്ത ശേഷം രക്ഷപ്പെടാനുള്ള ഒരു ഇടമായി കാണുന്നു. നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍,ചിലരാകട്ടെ ചില സാമൂഹിക പ്രതി ബദ്ധതയോടെ സഹായങ്ങള്‍ക്കായി പണം പിരിച്ച് നാട്ടിലേക്ക് അയക്കുന്നു.ഈ വക കാര്യങ്ങളൊക്കെ ചെയ്യാമെന്നിരിക്കെ നിയമ ലംഘനം നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം കൂടി ഓര്‍ത്താല്‍ ഇത്തരം വധശിക്ഷകളില്‍ നിന്നും ഒഴിവാകാവുന്നതേയുള്ളൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ഇത് പോലെ മയക്ക് മരുന്ന് അറിഞ്ഞ് കൊണ്ട് കടത്തിയവരും അറിയാതെ കടത്തിയവരുമൊക്കെ പല ജയിലുകളിലും വധ ശിക്ഷയും കാത്ത് കഴിയുന്നുണ്ടാകാം.തെറ്റുകള്‍ ചെയ്ത ശേഷം ആ രാജ്യത്തെ ശിക്ഷാ രീതിയെ കുറ്റം പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്? <br /><br />ഏത് രാജ്യത്തായാലും തെറ്റ് തെറ്റ് തന്നെയാണ്. നിയമ ലംഘകരാകാതെ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഓരോരുത്തരും തയ്യാറാവണം.പണം ഉണ്ടാക്കി ഒടുവില്‍ അത് അനുഭവിക്കാനുള്ള യോഗം ജയിലിലാവുന്ന അവസ്ത മറ്റു രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും ഓര്‍ക്കേണ്ടതാണ്.<br /><br />സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട! എന്നാ നായരങ്ങട്.......അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com12tag:blogger.com,1999:blog-8241723107470244208.post-2337407885266254182010-04-06T17:45:00.000+00:002010-04-06T13:55:30.128+00:00നക്സലുകള്‍ ഭീകരരാണോ ചിദംബരം???നക്സലുകള്‍ നമ്മുടെ രാജ്യത്ത് കിടന്ന് പൂണ്ട് വിളയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറേയായെങ്കിലും,അവരുടെ ആക്രമണം രൂക്ഷമാകുന്നത് ഈ അടുത്ത കാലത്താണ്.അതില്‍ അവസാനമായി നമ്മുടെ രാജ്യത്തെ നടുക്കിയ സി ആര് പി എഫ് ജവാന്മാരുടേ കൂട്ടക്കൊല.ഇതിനെ ഭീകരതയായി കണുന്നുണ്ടോ ആഭ്യന്തര മന്ത്രീ എന്നാണ് നായര്‍ക്ക് ചോദിക്കാനുള്ളത്!<br /><br />തെറ്റ് പറ്റി എന്ന് വിലപിച്ചത് കൊണ്ടോ പരാജയം സമ്മതിച്ചത് കൊണ്ടോ ഇവിടെ ഒരു പരിഹാരമാകുന്നില്ല.നക്സലുകള്‍ ഏറെ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചിമ ബംഗാളില്‍ പോലും ഫലപ്രദമായി കേന്ദ്ര സഹായമെത്തിച്ച് സേനകളുടെ സഹായത്താല്‍ നക്സലുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ, രാഷ്ട്രീയ വൈരാഗ്യത്തോടെ മമത ബാനര്‍ജിയുടെ ഉപദേശം സ്വീകരിച്ച് കൊണ്ട് ക്യത്യ വിലോമം കാണിക്കുന്ന ചിദംബരം ഈ ശവങ്ങളെ സാക്ഷി നിര്‍ത്തിയെങ്കിലും നക്സലുകള്‍ക്കെത്തിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ഏറ്റവും ചുരുങ്ങിയ പക്ഷം നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയെങ്കിലും വിശ്വാസത്തിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കൂട്ടായ യത്നത്തിലൂടെ ഈ നായിന്റെ മക്കളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിനാവുന്നില്ലെങ്കില്‍ ദയവായി ചിതംബരം രാമേശ്വരത്ത് പോയി ക്ഷൌരപ്പണി ചെയ്യുന്നതാണ് നല്ലത്.ആ ചെരപ്പിന് ആഭ്യന്തര മന്ത്രിക്ക് എന്തെങ്കിലും പുണ്യമെങ്കിലും കിട്ടും.അല്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ തീരാ ശാപവും.<br /><br />മുംബൈ ആക്രമണം കഴിഞ്ഞ് നാളിത് വരെയായി എന്ത് നിലപാടാണ് രാജ്യം കൈക്കൊണ്ടത്? കോറ്റിക്കണക്കിനു രൂപാ ചിലവഴിച്ച് ഒരു നായിന്റെ മോനെ ഭംഗിയായി സംരക്ഷിച്ചു. ആക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടാന്‍ അമേരിക്കന്‍ അണ്ടര്‍ സിക്രട്ടറിയുടെ അണ്ടര്‍ വെയര്‍ വരെ കഴുകിക്കൊടുക്കാമെന്നേറ്റിട്ടും അമേരിക്കയുടെ സമ്മതം നേടാന്‍ പോലും ആയില്ല എന്നത് ലജ്ജാകരം തന്നെ!എന്തിനും ഏതിനും അമേരിക്കയെ നമ്പി നടന്നതിന്റെ പ്രതിഫലം. അണ്ടിയോടടുത്തപ്പോള്‍ അമേരിക്കയുടെ പുളിയറിഞ്ഞു.കഷ്ടം! ഇപ്പോഴിതാ ഒരു ഭാഗത്ത് നക്സലുകള്‍ ആഞ്ഞടിക്കുന്നു.അവരുടെ രാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു.എന്നിട്ടും അവരെ ഭീകര വാദികളായി കാണാന്‍ നമ്മുടെ സര്‍ക്കറിനാവുന്നില്ല.വളരെ വിചിത്രം തന്നെ!അതല്ലാ നക്സലുകള്‍ക്ക് നേത്യത്വം നല്‍കുന്നത് വല്ല ഇന്ത്യന്‍ മുജാഹിദീനോ, ജമാ അത്ത് ഇസ്ലാമിയോ സിമിയോ ഒന്നുമല്ലല്ലോ.അവരാണെങ്കില്‍ ആണവായുധം തന്നെ ഉപയോഗിച്ചേനെ!ഹല്ല പിന്നെ!ശത്രുവിനെ ശത്രുവായി കാണാന്‍ പോലും കഴിയാത്ത വിധം നാടിന്റെ സാമൂഹിക വ്യവസ്തിതി മാറിയിരിക്കുന്നു. ഇക്കണ്ട ആക്രമണങ്ങള്‍ നക്സലുകള്‍ അഴിച്ച് വിട്ടിട്ടും നക്സലുകളെ ഭീകരവാദികളായി ആരും ചിത്രീകരിക്കുന്നില്ല.അപ്പോള്‍ ഭീകരവാദത്തിന്റെ നിര്‍വചനം എങ്ങിനെയാണ് കണക്കാക്കപ്പെടുന്നത്? അല്‍ ഖായിദയും താലിബാനും ആക്രമണം അഴിച്ച് വിട്ടാല്‍ മാത്രമേ അത് ഭീകര വാദത്തിന്റെ നിര്‍വചനത്തില്‍ പെടുക്കയുള്ളോ? ഏത് നായിന്റെ മോന് രാജ്യത്തെ ആക്രമിച്ചാലും അത് ഭീകരാക്രമണമായി കാണാനും അക്രമികളെ ഭീകരരായി കാണാനും എന്തിനാണ് നമ്മള് മടി കാണിക്കുന്നത്? നക്സലുകളില്‍ ഭൂരിപക്ഷം ഹിന്ദു മതക്കാരായത് കൊണ്ടാണോ? ഇവിടത്തെ മാധ്യമങ്ങള്‍ നക്സലുകളെ സ്വാതന്ത്ര്യ പോരാളികളായാണോ കാണുന്നത്? എന്റെ രാജ്യത്തെ വെല്ലുവിളിക്കുന്ന ഏതൊരു വ്യക്തിയും സംഘടനയും നായരുടെ കണ്ണില്‍ ഭീകരനും ഭീകര സംഘടനയുമാണ്.ചില സമുദായങ്ങളെ നോക്കിക്കൊണ്ട് മാത്രം ഭീകരരെ നിര്‍വചിക്കുന്ന ഉളുപ്പില്ലായ്മ നായര്‍ക്കില്ല എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ!<br /><br />മാത്യരാജ്യത്തെ ആക്രമിക്കുന്ന ഏത് ശക്തിയേയും ശത്രുവായി കണ്ട് അമര്‍ച്ച ചെയ്യുക തന്നെ വേണം.അല്ലതെ എന്റെ പിഴ എന്റെ പിഴ എന്ന് വിലപിക്കുന്നതിനു പകരം നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബര്‍ റോഡല്ലെങ്കില്‍ നക്സലുകളെ എന്നല്ല രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്ന ഏത് ശക്തിയേയും സംഘടനയേയും അടിച്ചമര്‍ത്തുക തന്നെ വേണം. അതിനു കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം സാധാരണക്കാരായ ജനങ്ങളേയും ജവാന്മാരേയും സംരക്ഷിക്കാനുള്ള ബാധ്യതയെങ്കിലും ആഭ്യന്തര മന്ത്രി നിറവേറ്റണം എന്നാണ് നായരുടെ അഭിപ്രായം. അല്ലാതെ തെറ്റ് പറ്റി എന്ന് വിലപിച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പിടഞ്ഞ് വീഴും.<br /><br />നക്സലുകള്‍ ഭീരുക്കളും, ഒളിച്ചിരുന്ന് ആക്രമിക്കുന്നവരുമാണെന്ന് പ്രസ്താവന നടത്തി ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നക്സലുകള്‍ പ്രവചനാതീതമായ ആക്രമണം നടത്തിയെങ്കില്‍ സര്‍ക്കറിനോ മന്ത്രിക്കോ നക്സലുകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരുടെ ശക്തിയെക്കുറിച്ച് ഒരു ധാരണയോ അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ആധികാരികമായ അറിവുകളോ ഇല്ല എന്നത് വസ്തുതയാണ്.നമ്മുടെ രാജ്യത്തുള്ള രഹസന്യേഷണ വിഭാഗങ്ങള്‍ക്ക് നക്സലുകളെക്കുറിച്ച് ഒന്നും അന്വേഷിച്ച് കണ്ടെത്താനായില്ലെങ്കില്‍ പിന്നെ നാട്ടിലെ അവിഹിത ഗര്‍ഭങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാന്‍ വിടുന്നതാണ് നല്ലത് എന്നാണ് നായര്‍ കരുതുന്നത്. രാജ്യ സുരക്ഷയ്ക്കു വേണ്ടി ചിലവാക്കുന്നത് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ നല്കിയ നികുതിയില്‍ നിന്നാണെന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.ആഭ്യന്തര ഭീഷണികളെ നേരിടാന്‍ പോലും കെല്‍പ്പില്ലാത്ത ഒരു കോന്തന് ആഭ്യന്തര മന്ത്രി എങ്ങിനെയാണ് രാജ്യത്തിനു പുറത്തുള്ള ആക്രമണങ്ങളെ നേരിടുന്നത്? എല്ലാം കഴിഞ്ഞ് വീഴ്ച പറ്റി എന്ന് പറഞ്ഞ് അപ്പോഴും അപലപിക്കും.അത്ര തന്നെ. നഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ ജീവനും.<br /><br />നക്സലുകളെ വില കുറച്ച് കണ്ടതാണ് നമ്മുടെ ആഭ്യന്തര മന്തിക്ക് പറ്റിയ തെറ്റ്.നക്സലുകളെ കുറിച്ചും അവരുടെ സംഘടനാ പാടവങ്ങളെ കുറിച്ചും ആയുധ ബലങ്ങളെക്കുറിച്ചും രാജ്യം ഇനിയും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.കേവലം ഊഹാപോഹങ്ങള്‍ നിരത്തി അവര്‍ സര്‍ക്കാര്‍ ഊഹിക്കുന്നത് പോലുള്ള രീതിയിലേ ആക്രമിക്കൂ എന്നൊക്കെ കരുതിയിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇന്നത്തെ ആക്രമണന്ത്തോടെയെങ്കിലും ബോധ്യമായിക്കണും എന്ന് നായര്‍ പ്രതീക്ഷിക്കുന്നു.നക്സലുകള്‍ക്ക് ഇത്രയും ശക്തിയും ആയുധവും സ്വരൂപിക്കാന്‍ നമ്മുടെ രാജ്യത്തെ തന്നെ രാഷ്ട്രീയ ശക്തികള്‍ സഹായം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം.ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ട് വരണം.മുംബയില്‍ നിന്നും നക്സലുകള്‍ക്ക് ചില ഹിന്ദു സംഘടനകളുടെ സഹായം കിട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ത്യണമൂല്‍ കോണ്‍ഗ്രസ്സും നക്സലുകള്‍ക്ക് സഹായം നല്കുന്നു എന്ന വാര്‍ത്തയും നാം കേട്ടതാണ്.രാഷ്ട്രീയാ ലാഭത്തിനായി ഇത്തരം കൂട്ടിക്കൊടുപ്പുകള്‍ ആരു ചെയ്താലും അതെല്ലാം എതിര്‍ക്കപ്പെടേണ്ടത് തന്നേയാണ്.ഓപ്പറേഷന് ഗ്രീന്‍ ഹണ്ടായാലും റെഡ് ഹണ്ടായാലും, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നക്സലുകളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും ആഭ്യന്തര മന്ത്രിയും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതാണ്.<br /><br />പാകിസ്താനേയും അല്‍ ഖായിദേയും പോലുള്ള സംഘടനകളെ മുന്‍ നിര്‍ത്തി മാത്രം നമ്മുടെ ശത്രുസംഹാരം ചുരുങ്ങിപ്പോയാല്‍, രാജ്യത്ത് നിന്നുമുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ നാം മുട്ട് മടക്കേണ്ടി വരും. ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രത്രോധിക്കുകയാണ് വേണ്ടത്,അല്ലാതെ ശത്രുവിനെ നമ്മള് ഊഹിച്ച് കണ്ടെത്തി ആക്രമണവും പ്രതിരോധവും തീര്‍ക്കുന്നത് ശുദ്ധ അസ്സംബന്ധമാണ്. രാജ്യത്ത് നടന്ന രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഏറ്റുമുട്ടലുകളില്‍ പകുതിയിലധികവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് മനുഷ്യാവകാശ കമ്മീഷന് തന്നെ കണ്ടെത്തുമ്പോള്‍ ഭീകരതയുടെ പേരില്‍ നമ്മള് ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി വക വരുത്തുകയായിരുന്നു എന്ന് മനസ്സിലാകും. അതെല്ലാം കേവലമായ അധികാര ദുര്‍വിനിയോഗവും അല്ലെങ്കില്‍ അധികാരം കിട്ടാനുള്ള ഒരെളുപ്പ മാര്‍ഗ്ഗമായും ഉപയോഗപ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തെ നോക്കി പരിഹസിക്കുകയായിരുന്നു എന്ന് നമ്മള് ഇനിയെങ്കിലും മനസ്സിലാക്കണം.<br /><br />കതിരിനു വളം വെക്കുന്ന ഏര്‍പ്പാടില്‍ നിന്നും രാജ്യം ഇനിയും പിന്മാറിയില്ലെങ്കില് ആഭ്യന്തര ശത്രുക്കള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.നക്സലായാലും സിമിയായാലും മുജാഹിദായാലും രാജ്യത്തിനു ദോഷമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുക തന്നെ വേണം.രാജ്യ രക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാവാതിരുന്നാല്‍ ഒരു പരിധി വരെ നമ്മുടെ ആഭ്യന്തര ശത്രുക്കളെ നമുക്ക് നേരിടാന്‍ കഴിയും എന്ന് തന്നെയാണ് നായരുടേ വിശ്വാസം.അല്ലാതെ ഊഹാപോഹങ്ങളില്‍ വിശ്വസിച്ച് ഒരു രാജ്യ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി പരാജയങ്ങള്‍ ഏറ്റ് വാങ്ങി പിഴവു പറ്റിയതില്‍ ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രിയെയല്ല നമുക്കാവശ്യം.<br /><br />പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടി മാറ്റുക തന്നെ വേണം! എന്നാ നായരങ്ങട്.......അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com13tag:blogger.com,1999:blog-8241723107470244208.post-55736875671101058832010-03-30T18:49:00.004+00:002010-03-30T20:23:12.444+00:00സ്മാര്‍ട്ട് സിറ്റി ചെന്നി വക ഒന്ന് ചാണ്ടി വക ഒന്ന്!താമരശേരി ചൊരം ന്ന് കേട്ടിട്ടുണ്ടാ,താമരശേരി ചൊരം! ഏതാണ്ടിപ്പോള്‍ അത് പോലെയാണ് സ്മാര്‍ട്ട് സിറ്റീടെ കാര്യം.സ്മാര്‍ട് സിറ്റീന്ന് കേട്ടാല്‍ ചിരിക്കണോ ന്നോ കരയണോ ന്നോ അതു വരുമെന്നോ വരുന്നില്ലേ എന്നോ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ.നമ്മുടെ ചാണ്ടിയും ചെന്നിത്തലയും വിചാരിച്ചാല്‍ രണ്ട് സ്മാര്‍ട് സിറ്റി വരുമെന്നുണ്ടെങ്കില്‍ അവരുടെ ആ സ്വാധീനം വെച്ച് ഒരെണ്ണം ഇപ്പോള്‍ നടപ്പാക്കിക്കൂടെ അച്ചുമാമാ??<br /><br />ഉടുതുണിയോട് കൂടി പെണ്ണിനെ കാമുകന്റെ കൂടെ പറഞ്ഞ് വിടുന്നത് പോലുള്ള ഒരു കരാറൊക്കെ ഉണ്ടാക്കി കഴിഞ്ഞ യു ഡി എഫ് സ്മാര്‍ട്ടാകാന്‍ ഒരു ശ്രമം നടത്തി.അന്ന് അച്ചുമാമന് ഇട പെട്ടത് കൊണ്ട് ആ കരാറ് പൊളിച്ച് കയ്യില്‍ കൊടുത്തു.എന്നാല്‍ അച്ചുമാമന് ഉണ്ടാക്കിയ കരാറാണെങ്കില്‍ നടപ്പിലാവുന്നുമില്ല.നോക്കണെ ഈ സ്മാര്‍ട് സിറ്റീടെ ഒരു ഗതി.പാവപ്പെട്ട കേരളത്തിലെ യുവാക്കള്‍ക്ക് സ്മാര്‍ട് സിറ്റീലൊരു പണി തരാവില്യാന്ന് വെച്ചാ ഇമ്മിണി കഷ്ടാണേ.കേരളത്തിന്റെ ഭൂമി അവര്‍ക്ക് ഇഷ്ടമ്പോലെ മറിച്ച് വില്‍ക്കാം എന്ന് സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.അതൊന്നു കരാറില്‍ ഉറപ്പിച്ചാല്‍ സമയ ബന്ധിതമായി പണി തീര്‍ക്കാമെന്നല്ലേ ആ സി ഇ ഓ പറയുന്നത്.ആ അച്ചുമാമന് അതൊന്ന് സമ്മതിച്ചാലെന്താ? ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു പരിപാടിയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ പുറത്തിറങ്ങി വീട് എഴുതിക്കൊടുക്കാമെന്നൊക്കെയല്ലേ ആ ഷാനവാസ് നായര്‍ പ്രഖ്യാപിച്ചത്.ആത്മാര്‍ത്ഥത വേണം അച്ചു മാമാ ആത്മാര്‍ത്ഥത!ചുമ്മാതാണോ മാമനെ വികസന വിരോധി എന്ന് കാംഗ്രസ്കാര് വിളിക്കുന്നത്.<br /><br />കാര്യം കേരളത്തിന്റെ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ച് വില്ക്കാന് അവകാശം കൊടുക്കരുത് എന്ന് തന്നേയാണ് നായര്‍ക്കും പറയാനുള്ളത്. നാട്ടില്‍ സ്മാര്‍ട് സിറ്റി പണിയാന്‍ പറ്റിയ ആണുങ്ങള് വേറെ ഉണ്ടെന്നും പറഞ്ഞ് ആ ദുഫായിക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനെങ്ങനാ പൂച്ചയെ തിരണ്ടി വാലു കൊണ്ട് അടിച്ച പോലെയല്ലെ ആ ദുഫായിക്കാര് കാളേം വിടില്ല കയറും വിടില്ല എന്ന മട്ടില്‍ കൊച്ചീ കിടന്ന് കറങ്ങുന്നത്. അവരുടെ ഈ കറക്കത്തില്‍ നിന്നും ഏതൊരു നായര്‍ക്കും മനസ്സിലാകുന്ന ഒരു സാധാരണ വിഷയമുണ്ട്.സ്മാര്‍ട് സിറ്റിയ്ക്ക് പാര വെച്ച ചില ലീഗ് യുഡി എഫ് നേതാക്കള്‍ ടീക്കോമിന് പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.ഈ ഭരണം ഒരു കൊല്ലം കൊണ്ട് തീരുമെന്നും അത് വരെ എന്തേങ്കിലും മുട്ട് ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി നീട്ടി വെച്ചാല്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുന്ന അവര്‍ 12 ശതമാനത്തിനു പകരം 30 ശതമാനം തന്നെ കൊടുക്കാന്‍ തയ്യാറാണേ എന്നതാണ് ആ രഹസ്യമെന്ന് അറിയുന്നു!അതില്‍ നിന്നും നിര്‍ഗ്ഗളിച്ച ചില അധോവായുവാണ് ഷാനവാസ് എം പീടെ വായിക്കൂടെ വന്നത്.മാത്രമല്ല കുഞ്ഞാലി സാഹിബിന്റേയും ചെന്നിത്തല നായരുടേയും ദുഫായിയിലെ ബിനാമി ബിസിനസ്സുകള്‍ ഒരു പരസ്പര സഹകരണത്തോടെ വളരുകയും,സ്മാര്‍ട് സിറ്റിക്കാര് മറിച്ച് വില്‍ക്കുന്ന സ്ഥലത്തിന്റെ കമ്മീഷന് ദിര്‍ഹംസില്‍ ലഭിക്കുകയും ചെയ്യും! എന്തൊരു ദീര്‍ഘ വീക്ഷണം!<br /><br />പണ്ടിത് പോലെ സ്വശ്രയ കാളേജുമായി ആന്റണി നായര്‍ ഒണ്ടാക്കിയ ഒരു കരാറ് നമ്മള് കണ്ടതാണ്. ഒടുക്കം സ്വാശ്രയക്കാരെന്നെ മൂഞ്ച്ചിച്ചു എന്ന് പറഞ്ഞ് കരഞ്ഞ ആ കണ്ണീര് ഇത് വരെ വറ്റിയിട്ടുണ്ടോ? അതിന്റെ വല്ല ഉളുപ്പും ആ ആന്റണി നായര്‍ക്കുണ്ടോ? അത് പോലെ ഈ സ്മാര്‍ട് സിറ്റീം കഴിഞ്ഞ ഭരണ സമയത്ത് ദുഫായിക്കാര്‍ക്ക് അങ്ങ് തള്ളിക്കൊടുക്കാമെന്നാണ് അവര്‍ കരുതിയിരുന്നത്. അത് നടക്കാതെ വന്നപ്പോള്‍ എന്നാല്‍ പിന്നെ അച്ചുമാമനൊന്ന് ഒലത്തട്ടെ എന്നായി! ഇവിടെ ആരും വികസന വിരോധികളായി ജനിക്കുന്നില്ലല്ലോ.സാഹചര്യമാണ് പലരേയും വികസന വിരോധികളാക്കുന്നതെന്ന് മാത്രം നായരിപ്പോള്‍ പറയുന്നു. ഹല്ല പിന്നെ!<br />*************************************************<br /><br />ബച്ചനെ അപമാനിച്ചെന്നും പറഞ്ഞ് ആ ഉമ്മഞ്ചാണ്ടി നായര്‍ എന്നാ ബഹളമായിരുന്നു.കൂട്ടക്കരച്ചിലില്‍ ദോഷം പറയരുതല്ലോ ആ ചെന്നിത്തലയും പങ്കെടുത്തു. കഷ്ടകാലം ബോംബേന്നും വരും എന്ന് പറഞ്ഞ പോലെ കരഞ്ഞ് കണ്ണീര് തുടയ്ക്കുന്നത് മുന്‍പ് തന്നെ ബച്ചനെ കാങ്രസ് തള്ളിപ്പറഞ്ഞ വാര്‍ത്ത ചൂടോറ്റെ എത്തിയത്. അതോടെ ചാണ്ടിയും ചെന്നിത്തലയും മുങ്ങി. ഇനി യൂത്ത് കോണ്ഗ്രസ്കാര് വയസന്മാര്‍ക്കെതിരെ തിരിഞ്ഞത് കൊണ്ട് പ്രായം കുറയ്ക്കാനുള്ള തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരിക്കയാണെന്നാണ് നായരും ആദ്യം കരുതീത്.പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു ഇപ്പോഴത്തെ കാംഗ്രസിന് അപ്പഴക്കപ്പോഴല്ലേ.കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആ കല്‍മാഡി നായര്‍ വരെ ബച്ചനോട് ഈ വിധം ചതി ചെയ്യാമോ? ഒരു കണ്ണീചോരയുമില്ലാതെ ആ പാവം ബച്ചനെ അംബാസഡറാക്കാന്‍ പറ്റില്ലാന്ന് പറഞ്ഞില്ലേ? ഇതൊക്കെ ആ ഉമ്മഞ്ചാണ്ടി സാറ് സഹിക്കുമോ ആവോ? ചെന്നിത്തല യാത്ര തന്നെ അംബാസഡറില്‍ നിന്നും മാറ്റി എന്നാണ് കേള്‍ക്കുന്നത്.ഉദര നിമിത്തം....<br /><br />അംബാസഡറിന്റെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ തൊഴിലാളികളുടെ മന്ത്രി സഭയിലെ പാവപ്പെട്ട മന്ത്രിമാര്‍ കോടിക്കണക്കിന് രൂപാ ചിലവഴിച്ച് ആഡംബര കാറ് വാങ്ങി പാവങ്ങളെ ഉദ്ദരിക്കാന്‍ കറങ്ങി നടക്കുവാണെന്ന വാര്‍ത്ത കണ്ടത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തുള്ള ആരും ഒന്നും മിണ്ടി കണ്ടില്ല. എന്താ കാര്യം? ഇന്നു നീ നാളെ ഞാന്‍..അതന്നെ!<br />കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ആര്‍ഭാടത്തിന്റെ പിന്നാലെ പോകുന്നത് തെറ്റാണെന്ന് നായര്‍ക്ക് തോന്നുന്നില്ല, എന്നാല്‍ ഈ പാര്‍ട്ടി ഈ നിലയ്ക്ക് വളര്‍ത്തി വലുതാക്കാന്‍ വേണ്ടി രക്തസാക്ഷികളായവരും, കുടുംബം പട്ടിണി കിടന്നും കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ആഡംബര ജീവിതം നയിക്കുന്ന ഈ മന്ത്രി പുങ്കവന്മാരെയാണ് നായര്‍ക്ക് പുച്ഛം!അല്ലെങ്കിലും ചായയും പരിപ്പ് വടയും കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ പറ്റില്ലല്ലോ!ഹല്ല പിന്നെ!<br />************************************************<br /><br />സാനിയ മിര്‍സയെ ആ പാകിസ്താനി ഷൊഅയ്ബ് മാലിക്ക് കെട്ടാന്‍ പോണൂന്ന് കേട്ടപ്പോള്‍ നായര്‍ക്കൊരു വിഷമം.ഇക്കണ്ട നാളത്രയും കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി ഇവിടത്തെ യുവാക്കള്‍ വളര്‍ത്തിയുണ്ടാക്കിയ ആ കളിക്കാരി പാക്കിസ്താനിലേക്ക് പോകുന്നത് അവരെപ്പോലെ നായര്‍ക്കും അണ്‍സഹിക്കബിളായ കാര്യം തന്നെ.എങ്കിലും ഇത് വേണായിരുന്നോ സാനിയ മോളെ എന്നേ നായരും ചോദിക്കൂ.<br />ഇനി ഹണിമൂണ്‍ കഴിഞ്ഞ് സാനിയമോള്‍ അമ്മയ്ക്കുള്ള കത്തില്‍ ‘സര്‍ഫ് എക്സല്‍‘ എന്നോ മറ്റോ എഴുതുമോ എന്നാ? നായര്‍ക്ക് തോന്നുന്നത് ചെറുക്കന് പാകിസ്താനിയായ സ്തിതിയ്ക്ക് “ഇത്തിഹാദ് എയര്‍വേസ്” ഫ്ലൈറ്റിന്റെ പരസ്യം എഴുതുമെന്നാ.ഹല്ല പിന്നെ!<br /><br />അല്ലാ ഇത്തിഹാദ് എയര്‍വേസിന്റെ പരസ്യം എന്താന്ന് പറഞ്ഞില്ലല്ലോ അല്ലേ...<br /><span style="font-weight:bold;"> "Ten times a day, seven days a week, both ways."<br /></span><br /><br />എന്നാ നായരങ്ങട്.....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com6tag:blogger.com,1999:blog-8241723107470244208.post-50005155090769264642010-03-27T19:30:00.003+00:002010-03-27T20:43:11.086+00:00മലയാള സിനിമയില്‍ പ്രതിഭാദാരിദ്ര്യംമലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണെന്നാണ് ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ നിന്നും മനസ്സിലാവുന്നത്.വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്ന് താന്‍ വേട്ടയാടപ്പെടുന്നവനാണെന്ന് വിലപിച്ചിരുന്ന മാടമ്പി ഉണ്ണിക്യഷ്ണന്റെ പുതിയ മമ്മൂട്ടി ചിത്രമായ പ്രമാണിയും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു എന്നാണ് നായരുടെ അഭിപ്രായം. യുവ നടന്, ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് വാനോളം പുകഴ്തിയ യുവ നടന്റെ താന്തോന്നി എന്ന ചിത്രം കണ്ട് മണ്ട കലങ്ങിയ പല ഹത ഭാഗ്യരേയും നായര്‍ കാണുകയുണ്ടായി.മൂന്നാം ഭാഗം കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിയ ലാലും ഏറെ നിരാശപ്പെടുത്തി.ഇനി ഒരു നാലാംഭാഗം അരുതേ എന്ന് പ്രേക്ഷകനെക്കൊണ്ട് ആണയിടീക്കുന്നുണ്ട് ഇന്‍ ഘോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം. സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിത്യ ഹരിതങ്ങളായി നില്ക്കുമ്പോള് ഇവര്‍ വേര്പിരിഞ്ഞപ്പോള് അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായി എന്ന് വേണം കരുതാന്‍.സിദ്ധിക്കിന്റെ ബോഡി ഗാര്‍ഡ് വളരെ നിരാശാ ജനകമായിരുന്നു എന്ന് ദിലീപിന്റെ കോമാളിത്തരം കൊണ്ട് നാം മനസ്സിലാക്കി. <br /><br />സിദ്ധീക്ക്-ലാലിന്റെ സിനിമകളില്‍ കോമഡിയ്ക്ക് വളരെ ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് നമ്മള് കണ്ടതാണ്.എന്നാല്‍ ഇവരുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളിലെ കോമഡികള്‍ തീരെ തരം താണ തറ കോമഡികളാണെന്ന് പറയേണ്ടി വരുന്നതില്‍ നായര്‍ക്ക് വിഷമമുണ്ട്. ഘോസ്റ്റ് ഹൌസിലെ ഹരിശ്രീ അശോകന്റെ കോമഡി ലാല്‍ തന്നെയാണോ പടച്ച് വിട്ടത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അതിനേക്കാള്‍ തരം താഴ്ന്ന കോമഡിയാണ് ദിലീപിനെക്കൊണ്ട് സിദ്ധീക്ക് കാട്ടിക്കൂട്ടിച്ചത്!കോമഡിയുടെ രാജക്കന്മാര് എന്ന് പറഞ്ഞ് പുകഴ് പെറ്റവര് ഇത്തരം തരം താണ കോമഡിയുമായി അധഃപതിക്കുന്നത് കാണുമ്പോള്‍ മറ്റു ചിത്രങ്ങളുടെ കാര്യം പറയാനുണ്ടോ?<br /><br />സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നതില്‍ നായര്‍ക്ക് യോജിപ്പില്ല.സൂപ്പര്‍ താരങ്ങള്‍ ഫാന്‍സുകളെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നവരും കുറവല്ല. ഫാന്സുകള് ഒരു സംഘടിത ശക്തിയായി വളര്‍ന്നുവരുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായകമല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.തട്ട്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി മാത്രമാണോ ഈ ഫാന്സുകള് എന്നത് ഇതേ സ്റ്റാറുകളുടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ വിജയത്തിനായി ഈ ഫാന്സുകള് ഒന്നും ചെയ്യുന്നില്ലെന്ന് അത്തരം നല്ല ചിത്രങ്ങളുടെ പരാജയം തെളിയിക്കുന്നു.പരദേശിയും,പലേരി മാണിക്യവുമൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് ഫാന്‍സുകാര്‍ എവിടെ നില്ക്കുന്നു എന്നതിനുള്ള തെളിവാണ്.അത് പോലെ ഫാന്‍സുകളുടെ ഒരു സഹായവുമില്ലാതെ വിജയിക്കുന്ന എത്രയോ ചിത്രങ്ങള്‍ നാം കണ്ടതാണ്.അപ്പോള്‍ ഫാന്‍സുകാര്‍ ഒരു ചിത്രത്തിന്റെ വിജയത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. സിനിമ റിലീസ് ചെയ്ത ആദ്യ നാളുകളില്‍ തീയറ്ററില്‍ ഒരു ഓളം തീര്‍ക്കാനും ഇനീഷ്യല്‍ കളക്ഷന്‍ നേടാനും സഹായിക്കുന്ന ഒരു കൂട്ടം മാത്രമാണ് ഫാന്‍സ് അസോസിയേഷന് എന്ന് വേണമെങ്കില്‍ വിളിക്കാം.അതില്‍ കവിഞ്ഞൊന്നും ഒരു ഫാന്‍സിന്റെ സ്വാധീനം ഒരു സിനിമയ്ക്കും ഇല്ലെന്ന് അന്യഭാഷാ ചിത്രങ്ങളുടെ വിജയങ്ങളിലൂടേയും നമ്മള് കണ്ടതാണ്.<br /><br />ഈ അടുത്തിടെ സാംസ്കാരിക മന്ത്രിയുടെ ഒരു തമാശ നിറഞ്ഞ പ്രസ്താവന കണ്ടു, അന്യ ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു!നായര്‍ക്ക് പറയാനുള്ളത്, മലയാള സിനിമയുടെ നിലവാരത്തെ പറ്റി ഒരു പഠനം നടത്താനാണ് ഇപ്പോള്‍ സമിതിയെ നിയോഗിക്കേണ്ടത് എന്നാണ്. നാല്‍പ്പതും അന്‍പതും രൂപാ മുടക്കി തീയറ്ററില്‍ പോയി മലയള സിനിമ എന്നും പറഞ്ഞ് ഇറങ്ങുന്ന ചവറുകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഒരു സമിതിയെ നിയോഗിക്കണം എന്നുമാണ് മന്ത്രിയോട് നായര്‍ക്കുള്ള അപേക്ഷ.<br /><br />തിലകനെ പുറത്താക്കിയതോ,സംഘടനകള്‍ രൂപീകരിച്ചത് കൊണ്ടോ സിനിമയുടെ നിലവാരത്തെ ബാധിക്കാമോ? അപ്പോള്‍ മലയാള സിനിമയില്‍ പ്രതിഭകള്‍ ഉണ്ടാകുന്നില്ല അല്ലെങ്കില്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.അപ്പോഴാണ് സിനിമാ രംഗത്തുള്ള ഗ്രൂപ്പിസവും കോക്കസുമൊക്കെ പുറത്ത് വരുന്നതും തിലകന് പുറത്തായ കാരണങ്ങളും മറ്റും പുറത്ത് വരികയും ചെയ്യുക. ഇവിടെ സകല സിനിമാക്കാരും പ്രമാണികളാകാന്‍ ശ്രമിക്കുകയാണ്.പലരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി ഈ ഫീല്‍ഡില്‍ നിലനില്ക്കാന് പല കൂട്ടിക്കൊടുപ്പുകളും കുതികാല് വെട്ടും പാരകളുമൊക്കെയായി മുന്നോട്ട് പോകുന്നു. ചിലര്‍ നിസ്സഹായത കൊണ്ട് ചെയ്ത് പോകുന്നതാകാം, പക്ഷേ ഇവിടെ ഈ സകല ചെറ്റത്തരങ്ങളും മലയാളത്തിലെ നല്ല സിനിമകളെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടമാക്കുന്നത് അല്ലെങ്കില്‍ നിഷേധിക്കുന്നത് എന്ന് പറയേണ്ടി വരും. തൊട്ടപ്പുറത്തെ തമിഴ്നാട്ടില്‍ നിന്നും വരുന്ന വ്യത്യസ്തമായ സിനിമകള്‍ കണ്ടാലെങ്കിലും നമ്മുടെ കുറസോവാ സംവിധായകര്‍ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായെങ്കിലെന്ന് നായരും വെറുതെ ആശിക്കുന്നു.<br /><br />സിനിമ വിജയിക്കാത്തതിനു പല കാരണങ്ങളും പലരും സന്ദര്‍ഭം പോലെ തട്ടി വിടുന്നുണ്ട്.ടി വി യെന്നും, ഐപി എല്‍ എന്നും പരീക്ഷകള്‍ എന്നും തുടങ്ങി നിര്‍മ്മാണ ചിലവേറിയത് വരേയുള്ള കണക്കുകള്‍ ബോധിപ്പിക്കും.എന്നാല്‍ ഇവര്‍ പടച്ച് വിടുന്ന സിനിമകള്‍ കാണാന്‍ കൊള്ളാവുന്നതാണോ അല്ലയോ എന്നത് ഇവര്‍ തന്നെ ഒന്ന് വിലയിരുത്തണം എന്നാണ് നായരുടെ അഭിപ്രായം.പല ഷൂട്ടിങ് റിപ്പോര്‍ട്ടും ഫിലിം റിവ്യൂകളിലും സംവിധായകനും അഭിനേതാക്കളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമുണ്ട്,’വളരെ വ്യത്യസ്തമായ‘ കഥയും, തിരക്കഥയും കോപ്പുമൊക്കെയായാണ് ഇത് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതെന്നൊക്കെയുള്ള വീര വാദങ്ങള്‍.സിനിമ കണ്ടാലോ? ഹൊ പറയാനുണ്ടോ!ചിക്കന്‍ ചില്ലി കഴിച്ച് മലയാള സിനിമ കാണാന്‍ പോകാന്‍ പറ്റില്ല എന്നായിരിക്കുന്നു, കാരണം വയറ്റില്‍കിടക്കുന്ന ചിക്കന്‍ വരെ കൂവിപ്പോകും ചില സിനിമകള്‍ കണ്ടാല്‍.അത്രയ്ക്കും ഉദാത്തമായ സ്യഷ്ടികളാണ് ഒരോരുത്തരും പടച്ച് വിടുന്നത്!<br /><br />മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണ്. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര് മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്. ഇനിയും ഇത്തരം ചവറ് സിനിമകളുമായി വരുന്ന സംവിധായകര്‍ ഒരു കാര്യം ആലോചിക്കണം, സിനിമ കാണാന്‍ വരുന്നത് കേവലം ഫാന്‍സുകാര്‍ മാത്രമാകുന്ന ഒരു കാലം അതി വിദൂരമായിരിക്കില്ല.അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിച്ചത് കൊണ്ടോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് കൊണ്ടോ മലയാള സിനിമ രക്ഷപ്പെടില്ല, അതിന് പ്രതിഭയുള്ളവര്‍ തന്നെ വേണം.പ്രതിഭയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുക,പെരുന്തച്ചനിസം ഉപേക്ഷിക്കുക എന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.<br /><br />“നായര്‍ പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.മലയാള സിനിമയില്‍ ഇറങ്ങുന്ന പ്രമാണിയുടേയും,താന്തോനിയുടേയുമൊക്കെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും കാണുമല്ലോ!<br /><br />എന്നാ നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com7tag:blogger.com,1999:blog-8241723107470244208.post-15266598396839779932010-03-19T09:39:00.004+00:002010-03-19T11:39:32.900+00:00ആര്‍ക്കാണ് ബച്ചനില്ലാത്തതിന്റെ ഏനക്കേട്?ഭൂലോക സ്പന്ധനത്തിന്റെ അടിസ്ഥാനം കണക്കാണെന്ന് പറഞ്ഞ ചാക്കോ മാഷിനെപ്പോലെയാണ് ചില അഭിനവ ചാക്കോ മാഷന്മാര്! ബച്ചന് അംബാസഡറായാലെന്താ ആയില്ലെങ്കിലെന്താ? ബച്ചനെ വേണ്ടാ എന്ന് പറഞ്ഞാല്‍ അതൊരു കൊടിയ പാപമാണെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് നായര്‍ക്ക് മനസ്സിലാവാത്തത്! ഒരു തമ്പ്രാന് ബ്ലോഗര്‍ കിടന്ന് അലറിവിളിക്കുന്നത് കേട്ടപ്പോള്‍ നായരു കരുതി ബച്ചനില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം മേഖല പാമ്പേര്‍സ് കെട്ടാത്ത ഉണ്ണിയെപ്പോലെയാകുമെന്ന്.ഇങ്ങനെ കരുതുന്ന ഇത്തരം നാണം കെട്ട ബ്ലോഗര്‍മാരെക്കുറിച്ച് നായര്‍ക്ക് സഹതാപമേയുള്ളൂ.<br /><br />ഒരു സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണ വേളയില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പരിപാടികളില്‍ ഭാഗഭാക്കാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ബച്ചനെപ്പോലെയുള്ള ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുക എന്ന ഒരു കുറ്റം മാത്രമേ കൊടിയേരി ബാലക്യഷ്ണന് എന്ന ടൂറിസം മന്ത്രി ചെയ്തുള്ളൂ.ആ ക്ഷണം സ്വീകാര്യമാണെന്ന് ബച്ചന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ബച്ചനെ അംബാസിഡറായി പ്രഖ്യാപിച്ചു പിന്നെ വേണ്ടെന്ന് വെച്ചു എന്ന രീതിയിലാണ് ചില മണ്ടന്‍ ബ്ലോഗര്‍മാര്‍ പോലും പ്രതികരിച്ചത്.അതിനു പറയുന്ന ഉദാഹരണങ്ങള്‍ വളരെ വിചിത്രവും.ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രധിനിധികളാണെന്ന കാര്യം മറക്കരുത്. ചില പാര്‍ട്ടികളില്‍ പ്രാദേശിക നേത്യത്വമാണ് ഭരണത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നാഷണല്‍ പാര്‍ട്ടികളിലെ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ കേന്ദ്ര നേത്യത്വത്തിന്റെ അറിവോടെയോ അംഗീകാരത്തേടെയോ ആയിരിക്കുന്നത് സ്വാഭാവികവും നാട്ടു നടപ്പുമാണ്. നമ്മുടെ മദാമ്മ സോണിയാജി വരെ കേരളത്തിലെ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ സീതാറാം യച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരെടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുക എന്നത് എന്തിനാണ് ബ്ലോഗര്‍ തമ്പ്രാ ഇത്ര അസഹിഷ്ണുത? <br /><br />എന്താണ് ബച്ചനില്‍ താങ്കള്‍ കാണുന്ന അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങള്‍? നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് മോഡിയുടെ കളി കണ്ടിട്ടാണ് അല്ലാതെ സാമാനം കണ്ടിട്ടല്ല എന്ന് പറയുന്ന രീതിയിലുള്ള പരട്ട് വാദങ്ങള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? മോഡി നടത്തിയ കലാപങ്ങളുടെ കഥകള്‍ ഒരോന്നോരോന്നായി ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊന്നൊടുക്കിയത് മുസ്ലിമുകളെ ആയാലും ഹിന്ദുക്കളെ ആയാലും അവിടെ മരിച്ച് വീണത് മനുഷ്യരാണ്.അരപ്പട്ടിണിക്കാരായ പാവം ദരിദ്ര നാരായണന്മാരാണ്. ഇതിന് ഒരു അവസരം ഒരുക്കിക്കൊടുത്ത ഒരു നേതാവു എന്ന നിലയിലാണ് മോഡിയെ നായര്‍ എതിര്‍ക്കുന്നത്.മോഡിയില്‍ ഒരു മനുഷ്യസ്നേഹി ഇല്ല എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.അയാള്‍ മതഭ്രാന്തിനാല്‍ അന്ധനാണ്. അയാളെ ന്യായീകരിച്ചത് ബച്ചനാണെങ്കിലും അബ്ദുള്ളക്കുട്ടിയാണെങ്കിലും അയാളെ അംഗീകരിക്കാതിരിക്കുക എന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അല്‍പ്പമെങ്കിലും ഇടപെടുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് നായര്‍ വിശ്വസിക്കുന്നു.തമ്മില്‍ ഭേതം തൊമ്മന് എന്ന ഒരു ലൈനില്‍!<br /><br />ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റു പാടില് ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ഏറ്റവും യോഗ്യന്‍ നമ്മുടെ പ്രിയങ്കരനായ നായര്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. അതാകുമ്പോള്‍ ഇവിടെ ഉഭയകഷി സമ്മത പ്രകാരം സെക്സ് ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന ഒരു സന്ദേശം ലോകമൊട്ടുക്ക് വളരെ എളുപ്പം നല്കുകയുമാകാം.എന്ത് കൊണ്ടും മദനിയേക്കാള് യോജിക്കുന്നത് ഉണ്ണിത്താന് തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. മദനിയെ അംബാസഡറാക്കിയാല്‍ വരുന്ന ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ല എന്നത് ആര്‍ക്കാണറിയാത്തത്? ഡേവിഡ് കോള്മാന് ഹേഡ്ലിയെപ്പോലുള്ളവര്‍ വന്ന് രാജ്യത്തുടനീളം ബോംബ് പൊട്ടിച്ച് നടന്ന് അന്താരാഷ്ട്ര പ്രശസ്തി നേടി മുന്നിലുള്ളപ്പോള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മദനിയെപ്പോലുള്ളവര്‍ അംബാസഡര്‍ പോയിട്ട് ഒരു ഓട്ടോറിക്ഷ പോലുമാവാന്‍ വളര്‍ന്നിട്ടില്ല തമ്പ്രാ.<br /><br />നരേന്ദ്രമോഡിയെ മാടപ്രാവിന്റെ ഹ്യദയമുള്ള ഒരു മാലാഖയായി വാഴിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.ബച്ചനെപ്പോലെ പെട്ടെന്ന് ശ്രദ്ധിക്കാവുന്ന വ്യക്തിത്വങ്ങള്‍ അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെ വേഗം ശ്രദ്ധിക്കപ്പെടും എന്നത് വാസ്ഥവമാണ്.അത് കൊണ്ട് കൂടിയാണല്ലോ ഇത്തരം ആളുകളെ അംബാസിഡറാകാന്‍ പരിഗണിക്കുന്നതും.ബച്ചനെ സ്വീകാര്യനാക്കുന്നതും അദ്ധേഹത്തെ അസ്വീകാര്യനാക്കുന്നതും അയാളുടെ വാക്കും പ്രവര്ത്തിയുമൊക്കെ വിലയിരുത്തിക്കൊണ്ട് മാത്രമാണ്.അല്ലാതെ അയാള്‍ അഭിനയിച്ച സിനിമകളേയോ ആരാധകരെയോ വിലയിരുത്തിയല്ല. സിനിമയിലൂടെ നേടിയ പ്രശസ്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിലെ സമൂഹിക വ്യക്തി വീക്ഷണങ്ങളും പരിഗണിക്കുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് നായര്‍ വിശ്വസിക്കുന്നത്. ഒരു അംബാസഡറിലല്ല കാര്യം അയാളുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തുമ്പോള്‍ അതില്‍ നന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമാണ് സ്ഥാനം നല്‍കേണ്ടത്, അല്ലെങ്കില്‍ നളിനി ജമീലയും,മദനിയും,കുമ്മനവുമൊക്കെ വൈവിദ്യമാര്‍ന്ന ബ്രാന്‍ഡ് അംബാസഡറുകളായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല!<br /><br />കാര്യം എന്തൊക്കെ പറഞ്ഞാലും ഇനി സുകുമാര്‍ അഴീക്കോടിനെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കുമോന്നാ നായര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.അഴീക്കോടാകുമ്പോള്‍ വിഗ് വെയ്ക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടൂകയും ചെയ്യും.ഇതില്‍ കൂടുതല്‍ എന്ത് വേണം? ഇനി അംബാസഡറാകുന്നതില്‍ നിന്നും തന്നെ മോഹിപ്പിച്ച് അവസാനം ഒഴിവാക്കി എന്നും പറഞ്ഞ് തിലകനെപ്പോലെ ആ ബച്ചെനെങ്ങാന്‍ ധര്‍ണ്ണയിരിക്കാന്‍ വരുമോന്നാ നായരുടെ പേടി.ഇന്നസെന്റിന്റെ സാംസ്കാരിക പ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയ മലയാളിക്ക് ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ? <br />എന്നാ നായരങ്ങട്.......അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com24tag:blogger.com,1999:blog-8241723107470244208.post-80224677392148708612010-03-08T18:38:00.003+00:002010-03-08T20:38:05.316+00:00വനിതാ ബില്ലും പവനാഴിയും ശവമായോ??എന്തൊക്കെ ബഹളമായിരുന്നു,മലപ്പുറം കത്തി കൊണ്ടോട്ടി മൂസ,എന്നിട്ടെന്തായി? പവനാഴി ശവമായി എന്ന് പറഞ്ഞ പോലായി കാര്യങ്ങള്‍? സോണിയാ ഗാന്ധീടെ പ്രത്യേക താല്പര്യ പ്രകാരം ലോക വനിതാ ദിനത്തില്‍ ഭാരതത്തിലെ വനിതകള്‍ക്കുള്ള സമ്മാനം,പ്രക്യതിയുടെ മിശ്രണം റ്റാറ്റയുടെ പാകിങ്ങ്! ഹോ എന്റമ്മോ അങ്ങിനെ വീണ്ടും വനിതാ ബില്ല് ഒരു ഗോസ്റ്റായി!<br /><br />സത്യത്തില്‍ ഈ വനിതാ ബില്ലിന്റെ ഗുണങ്ങള്‍ നമ്മുടെ രാജ്യത്തെ താഴേക്കിടയിലുള്ള വനിതകള്‍ക്ക് ലഭ്യമാകുമോ? ദളിതരും താഴ്ന്ന ജാതിയില്‍ (ഇന്നും ജാതി വേര് തിരിവു തുടരുന്നു! കഷ്ടം) പെട്ട വനിതകള്‍ക്കും ജീവിതത്തില്‍ എന്തെങ്കിലും ഗുണം ലഭിക്കുമോ? തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലോ ലോകസഭയിലോ എത്തിയാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തീരുമോ? അങ്ങിനെയെങ്കില്‍ ഇതിന് മുന്‍പ് അധികാരം കയ്യാളിയ സ്ത്രീ രത്നങ്ങള്‍ തികഞ്ഞ പരാജയമാണോ? സോണിയാ ഗാന്ധിയും,രാഷ്ട്രപതി പ്രതിഭാ പട്ടേലും,മമതാ ബാനര്‍ജിയുമൊക്കെ എന്തെങ്കിലും സംവരണം കൊണ്ട് ഉയര്‍ന്ന് വന്നവരാണോ? അപ്പോള്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു സംവരണം ആവശ്യമില്ല എന്നത് സത്യമാണ്.<br /><br />സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ്. പട്ടിണിയുടേയും പരിവട്ടത്തിന്റേയും ജീവിത ചുറ്റുപാടില്‍ നിന്നും അവളുടെ ദുരന്ത കഥ ആരംഭിക്കുകയായി. വീട്ടിലെ പണികള്‍ സ്ത്രീകള്‍ക്ക് മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ഒരു നാട്ടുനടപ്പ് പ്രകാരം പഠനം വളരെ നേരത്തെ ഉപേക്ഷിക്കേണ്ടി വരുന്നു. വിദ്യയില്ലാത്ത അവള് പിന്നെ ഒരു കുടുമ്പത്തിന് വിളക്കാവാന്‍ തന്റെ വിദ്യകൊണ്ട് കഴിയാതെ വരുന്നിടത്താണ് അവളുടെ ജീവിതത്തില്‍ ഇരുട്ട് പരക്കുന്നത്. ഈ ഇരുട്ടില്‍ നിന്നും കണ്ണടച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ ഓട്ടത്തിനിടയില്‍ ചെന്ന് വീഴുന്നത് പല ചതിക്കുഴികളില്‍. ചിലര്‍ വേശ്യാവ്യത്തികളില്‍ ഏര്‍പ്പെട്ട് പട്ടിണി മാറ്റുന്നു,ശരീരം കൊണ്ട് പണം സമ്പാദിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ബന്ധങ്ങളും സംസ്കാരവും പിച്ചിച്ചീന്തി എറിയപ്പെടുന്നു.ചിലര്‍ മെച്ചപ്പെട്ട ജീവിത ചുറ്റുപാട് കാംക്ഷിച്ച് പ്രലോഭനങ്ങളിലും ജോലി വാഗ്ദാനങ്ങളിലും ചെന്ന് പെട്ട് നശിപ്പിക്കപ്പെടുന്നു. ഇതാണ് ഒരു സാധാരണ ദരിദ്ര കുടുമ്പത്തിലെ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന ഒരു ശരാശരി ജീവിത ക്രമം.ഈ ഒരു ജീവിത ചുറ്റുപാടിന് മാറ്റം വരും എന്നുണ്ടെങ്കില്‍ ഈ ബില്ലിനെ നായര്‍ അനുകൂലിക്കുന്നു!<br /><br />സ്ത്രീ ഇന്ന് വിപണിയിലെ പൊന്മുട്ടയിടുന്ന താറാവണ്.ആണുങ്ങള് ഇടുന്ന അടിവസ്ത്രത്തിന്റെ പരസ്യ ചിത്രമായാലും അതില്‍ സ്ത്രീ സാമീപ്യം ഒഴിച്ച് കൂടാനാവാത്തതാണ്.ഇവ്വിധം സ്ത്രീകള്‍ വിപണന തന്ത്രങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു.തീര്‍ച്ചയായും ഉയര്‍ന്ന നിലയിലുള്ള ഒരു ജീവിത നിലവാരമുള്ളവരാണ് ഇത്തരത്തില്‍ മോഡലുകളായും സിനിമാ നടികളായും പരിണമിക്കുന്നത്.പലരും ആ നിലയില്‍ എത്തിപ്പെടാന്‍ പല വിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.സിനിമാ നടികളോ അതി പ്രശസ്തരോ ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ജീവിത നിലവാരം തുടര്‍ന്ന് കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും പിന്നീട് അത്തരം തരുണീ മണികള്‍. ഇന്ത്യാ ഗവര്‍മേന്റിന്റെ കമ്മട്ടത്തിലടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം അച്ചടിച്ചെടുക്കാന്‍ കഴിയുന്ന മെഷിനായി താന്‍ മാറിയെന്ന തിരിച്ചറിവ് ഇത്തരം ചില സ്ത്രീകളെ നക്ഷത്ര വേശ്യകളക്കുന്നു. ഇവിടേയും സ്ത്രീകള്‍ വേശ്യാവ്യത്തിയിലേക്ക് കടക്കുന്നത് സംസ്കാരം അറിയാഞ്ഞിട്ടോ വിദ്യഭ്യാസമില്ലാഞ്ഞിട്ടോ അല്ല എന്നത് പ്രസക്തമാണ്.പല റെയിഡുകളിലും മറ്റും പിടിക്കപ്പെടുന്ന പ്രശസ്ത സിനിമാ നടികള്‍ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങള്‍ അവരുടെ പ്രവര്‍ത്തികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് റെയിഡുകളില്‍ നിന്നും പിടിച്ച് മുഖം മറച്ച് പടിയിറങ്ങി വരുമ്പോള്‍ മാത്രമാണ് നമ്മള് മനസ്സിലാക്കുന്നത്. ഇത്തരം സ്ത്രീകളുടെ ഈ ദുര്ന്നടപ്പിന് ഒരു പരിഹാരം ഉണ്ടാവുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു!<br /><br />നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്ക് നാള് കൂടി വരുന്നു.ബ്ലൂ ടൂത്തിലും,ഇന്റര്‍ നെറ്റിലും സ്ത്രീകള്‍ പ്രധാന ശബ്ദത്തിലും വേഷത്തിലും അഭിനയിച്ച നീല ചിത്രങ്ങള്‍ പ്രചരിക്കുന്നു.വളര്‍ന്ന് വരുന്ന സ്ത്രീകള്‍ ആത്മഹത്യയിലേക്ക് നിര്‍ഭയമായി നടന്ന് കയറുന്നു.കുറ്റ ക്യത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് മുമ്പത്തേക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു.സ്ത്രീകളിലെ അക്രമ വാസന ഭയാനകമാകും വിധം ഉയര്‍ന്നിരിക്കുന്നു.വിദ്യഭ്യാസ മേഖലയില്‍ വളരെയേറെ മുന്നിലായിരുന്ന സ്ത്രീകള്‍ ഇന്ന് ഏറെ പിന്നിലാണ് എന്ന് തന്നെ പറയാം.ഈ അവസ്ഥകള്‍ക്കൊക്കെ മാറ്റം വരുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു.<br /><br />സ്ത്രീ സമത്വം എന്നൊരു ഉട്ടോപ്പിയന്‍ വാദമാണ് ഇന്നത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം.സമസ്ത മേഖലകളിലും സ്ത്രീ തന്റെ കഴിവ് തെളിയിച്ചിട്ടും അവള് അര്‍ഹിക്കുന്ന പ്രാധാന്യം അവള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രധാന രോദനം.ഈ സമത്വം കൊണ്ട് ഒരു പുരുഷന്റെ തലയില്‍ കേറി ഇരിക്കണം എന്നാണോ സ്ത്രീ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ സമത്വത്തിന്റെ പേരില്‍ എന്ത് അവഗണനയാണ് അവര്‍ നേരിടുന്നത്? അല്ലെങ്കില്‍ സ്ത്രീകള്‍ വഴിപിഴയ്ക്കുന്നതിന്റെയൊക്കെ കാരണം പുരുഷന്മാര് മാത്രമാണോ? വേശ്യ വ്യത്തി പിടിക്കപ്പെടുമ്പോള്‍ പീഡനമാകുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സകല പീഡനങ്ങള്‍ക്കും വാണിഭങ്ങള്‍ക്കും പിന്നില്‍ സ്ത്രീകള്‍ തന്നെയാണ് കൂട്ടിക്കൊടുപ്പ്കാരെന്ന് നാം കണ്ടതാണ്. എന്നിട്ടും സമത്വം കോപ്പ് മണ്ണാങ്കട്ട!<br /><br />പുരോഗമനവാദികളായ കുറേ സ്ത്രീകളുണ്ട്, അവരെക്കുറിച്ച് നായര്‍ക്ക് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ഒരു ടിവി ന്യൂസില്‍ ഒരു സ്ത്രീയെ പരിചയപ്പെടുത്തി, പേര് സുനില്‍!സുനില്‍ എന്ന പേരു സ്വീകരിച്ച ആ ഭയങ്കരി ഡോക്ട്രേറ്റ് ഉള്ളവരും ഒരു കോളെജിലെ വകുപ്പ്മേധാവിയുമാണ്! ഇത് കണ്ടപ്പോള്‍ നായര്‍ക്ക് ആ പഴയ പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്, “അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല” എന്ന് തന്നെ! നായര്‍ക്ക് ഈ മഹതി ഡോ.സുനില്‍ എന്ന സ്ത്രീയോട് ഒന്നേ പറയാനുള്ളൂ,പേരു മാത്രം പുരുഷന്റേതായത് കൊണ്ട് ഇവിടെ ഒരു വിപ്ലവവും ഉണ്ടാകുന്നില്ല,അത്രയ്ക്ക് സമത്വം വേണമെങ്കില്‍ പുരുഷന്റെ ഒരു “കിടുതാപ്പി” ഫിറ്റ് ചെയ്ത് ഒരു പുരുഷ വനിതയായി സമത്വം തെളിയിക്കാന്‍ ശ്രമിക്കൂ. ഇത്തരം അബദ്ധജടിലമായ കാട്ടിക്കൂട്ടലുകളണ് സ്ത്രീകളുടെ വില കുറച്ച് കാണിക്കാന്‍ ഇടവരുത്തുന്നത്. സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും പുരുഷന്മാരില് നിന്നും വ്യക്തമായ അന്തരം ദൈവം തമ്പുരാന് സ്യഷ്ടിപ്പില്‍ തന്നെ വരുത്തിയിട്ടുണ്ട്. ആ ഒരു വ്യത്യാസം മനസ്സിലാക്കി അവള് ഇരിക്കേണ്ടിടത്ത് അവള് ഇരുന്നാല്‍ അവിടെ വേറെ ആരും കയറി നിരങ്ങില്ല. ഇല്ലെങ്കില്‍ കുഞ്ഞാലി മുസ്ലിയാര് വാ വട്ടം കുറഞ്ഞ കുടത്തിലേക്ക് ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാന്‍ പറഞ്ഞപ്പോള്‍ നാണം കെട്ട് തോറ്റ് പോയ കഥ ഇവിടെ വീണ്ടും കേള്‍ക്കേണ്ടി വരും. ഒരു പക്ഷേ ഇപ്പോള്‍ ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാനുള്ള സൂത്രം വിപണിയില്‍ ഉണ്ടെന്ന് സമര്‍ത്ഥിച്ചാലും സ്ത്രീകള്‍ ഇപ്പോഴും ആ കഥയുടെ പ്രേതാലയത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.<br /><br />സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.കേവലം ഭാര്യ ഭര്‍ത്താവു എന്ന സാമൂഹിക ബന്ധത്തില്‍ മാത്രമാണ് സ്ത്രീ ഈ സമത്വമില്ലായ്മ പ്രസംഗിച്ച് നടക്കുന്നത്. അതിനുത്തരവാദി സമൂഹമോ ചുറ്റ്പാടോ അല്ല, കേവലം രണ്ട് മനസ്സുകളുടെ “ഈഗോ”ഒന്ന് കൊണ്ട് മാത്രമാണ്. നായര്‍ പറഞ്ഞ് വന്നത്, വനിതാ സംവരണ ബില്ല് വരുന്ന പക്ഷം സ്ത്രീകള്‍ വീണ്ടും ഈ ഈഗോയ്ക്ക് അടിമപ്പെടുകയും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുമെന്ന് നായര്‍ ഭയപ്പെടുന്നു. സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം നടത്താന്‍ തുടങ്ങിയപ്പോള്‍ കുടുംബങ്ങളില്‍ വിവാഹ മോചനങ്ങളുടേയും പുരുഷ പീഡനങ്ങളുടേയും കണക്കുകള്‍ വര്‍ദ്ധിച്ച പോലെ ഈ ഒരു സംവരണം കൊണ്ടും അത്തരം വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അല്ലാതെ ഈ ബില്ലുകൊണ്ടെന്നല്ല വേറെ ഏതൊക്കെ തരം ബില്ല് വന്നാലും സ്ത്രീകളുടെ സ്വഭാവമോ മനോഭാവമോ മാറാന്‍ പോകുന്നില്ല! മറിച്ച് അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും മൂര്‍ത്തീ ഭാവമായി മാറി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാഴ്ച അതി വിദൂരമല്ല എന്ന് തന്നെയാണ് നായരുടെ പക്ഷം.ഇനിയും എന്തൊക്കെ ബില്ല് കാണാന്‍ കിടക്കുന്നു!<br /><br />ഈ വനിതാ സംവരണ ബില്ലു കൊണ്ട് സ്ത്രീകള്‍ അഹങ്കാരികളും സര്‍വ്വോപരി നിഷേധികളും ആവാന്‍ മാത്രമേ ഉപകരിക്കൂ എന്നുണ്ടെങ്കില്‍, നായര്‍ ഈ കടിക്കുന്ന പട്ടിയെ പേടിക്കുന്നു.ഈ ബില്ലിനെ എതിര്‍ക്കുന്നു!ഇത് ഈ ബില്ലിന്റെ ഒരു സാമൂഹിക വശം മാത്രമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും! ഈ ബില്ലുകൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല.പട്ടിണിയും അടിസ്ഥാനപരമായ വിദ്യഭ്യാസവും ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിലെ സ്ത്രീകളുടെ ശാപം.സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഇടവരുന്ന എല്ലാ അവസ്ഥയിലും മേഖലകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു.തടയേണ്ടവര്‍ തന്നെ അത്തരം ചൂഷണത്തിന്റെ ഭാഗഭാക്കാവുന്നു! വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. നമ്മുടെ രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ക്ക് ഒരു കോടി രൂപാ വീതം നല്കിയാലും ബജറ്റില്‍ മറ്റു വകുപ്പുകള്‍ക്കും കോടിക്കണക്കിന് സമ്പാദിച്ച് കൂട്ടുന്ന സമ്പന്ന വര്‍ഗ്ഗത്തിനും പിന്നേയും അഴിമതി ചെയ്യാന്‍ പണം ബാക്കിയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിന്നും കോടാനു കോടി രൂപ ചിലവാക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി ക്യൂ നിന്ന് തിക്കിലും തിരക്കിലും പെട്ട് മരിക്കുന്ന പാവപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് അതുണ്ടാക്കിക്കൊടുക്കാനുള്ള ബില്ലാണ് ഏറ്റവും ആദ്യം പാസാക്കേണ്ടത്.അതൊന്നും നടക്കാന്‍ പോകുന്നില്ല, കാരണം ജനങ്ങള്‍ക്ക് വിദ്യഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും പണവും നല്കിയാല് ഈ സാമാജികരെ തിരഞ്ഞെടുത്തയക്കാന്‍ ജനങ്ങള്‍ക്ക് ഒട്ടും താല്പര്യമുണ്ടാകില്ല എന്നത് കൊണ്ട് തന്നെ.<br /><br />കാലാ കാലം രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ നില നില്‍ക്കേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ആവശ്യമാണ്. അധികാരം കിട്ടാനായി ചവിട്ടിക്കയറാനുള്ള കേവലം ചവിട്ട് പടികള്‍മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ എന്ന് വിളിക്കുന്ന വോട്ടു ചെയ്യുന്ന കഴുതകള്‍. ഈ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞെങ്കിലും കണ്ണീര് ഇപ്പോഴും ബാക്കി.എന്നാലും പാവങ്ങള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി അധികാര വര്‍ഗ്ഗം ബില്ലുകളും മറ്റും പാസാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഇതൊക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് ഈ കഴുതകള്‍ എന്നാണ് മനസ്സിലാക്കുക! അതിന്റെ ഭാഗമായി സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടിയാണ് വനിതാ ബില്‍ പാസാക്കാന്‍ ആ പാവപ്പെട്ട ഭരണ കര്‍ത്താക്കള്‍ ഈ പെടാ പാടൊക്കെ പെടുന്നത്, അല്ലാതെ കേവലമൊരു വനിതാ ബില്ലിനോട് പോലും പ്രതിബദ്ധത ഇല്ലാഞ്ഞിട്ടല്ല അത് പാസാവാത്തത് എന്നൊന്നും ചിന്തിക്കുന്നത് പോലും പാപമാണ്!രാജ്യ ദ്രോഹമാണ്!ഹല്ല പിന്നെ.<br /><br />എന്നാ നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com8tag:blogger.com,1999:blog-8241723107470244208.post-45063560442023546392010-03-02T14:30:00.000+00:002010-03-03T10:04:01.203+00:00എം എഫ് ഹുസൈനെ വാഴ്തുന്നവര്‍ ആര്?ബൂലോകത്തിലെ ഒരു പ്രശസ്ത ബ്ലോഗറുടെ അനോണി ബ്ലോഗായ ‘ചക്രവ്യൂഹം‘ എന്ന ബ്ലോഗിന്റെ ജീവാത്മാവും പരാത്മാവും എഞ്ചിന് ഡ്രൈവറുമായ അഭിമന്യു വന്ന് നായരുടെ പോസ്റ്റില്‍ വന്ന് നായരും പുലി ബ്ലോഗറല്ലെ എന്നൊക്കെ പറഞ്ഞ് കമന്റ് ചെയ്തപ്പോള്‍ കോള്മയിര് കൊണ്ടാണ് ആ പോസ്റ്റ് വായിക്കാന്‍ ഓടിയെത്തിയത്.പിന്നീടാണ് ആ കമന്റ് മിക്കവാറും എല്ലാ ബ്ലോഗിലും ഇട്ടിട്ടുണ്ടെന്ന് മനസ്സിലായത്.അതെന്തോ ആവട്ടെ, വിഷയം എം എഫ് ഹുസൈനാണ്! ബൂലോകത്തെ പലരും അനോണികളായും സനോണികളായും അവിടെ ഘനഗംഭീരമായ അഭിപ്രായങ്ങള്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ നായര്‍ക്ക് വീണ്ടും കോള്മയിര് കൊണ്ടു.അവരെയോര്‍ത്ത് സഹതപ്പിച്ച് കൊണ്ട് നായര്‍ വിഷയത്തിലേക്ക് വരാം!<br /><br />എം എഫ് ഹുസൈന് എന്ന അശ്ലീല ചിത്രകാരനെ ഇത്രയും മഹനീയമായ ഒരു പദവിയിലേക്ക് ഉയര്‍ത്താന്‍ ഇവിടത്തെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ തന്നെയാണ് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എന്നത് വസ്തുതാ പരമാണ്.നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ രാജ്യദ്രോഹ പരമായ നീക്കങ്ങള്‍ക്കും പ്രതിക്ഷേധിക്കാന്‍ കുത്തക അവകാശം നേടിയത് പോലെയാണ് ഇവിടെയുള്ള ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ പെരുമാറ്റം.ഹുസൈന്റെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്. എന്നാല്‍ ഹുസ്സൈന്‍ കൂടുതല്‍ പ്രതിഷേധം അര്‍ഹിക്കുന്നത് അല്ലെങ്കില്‍ ആക്രമിക്കപ്പെടുന്നത് അയാള്‍ ഒരു മുസ്ലിം ആണ് എന്നത് കൊണ്ട് തന്നെയാണ്.ഒരു മുസ്ലിമായ ചിത്രകാരന് ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രം വരച്ചാല്‍ അതിന് ഗൌരവം വളരെ വളരെ കൂടുതലാണ്.അതാണ് ഇവിടേയും സംഭവിച്ചത്.<br /><br />രാജ്യത്ത് കലാപങ്ങളില്‍ മരിച്ച സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അമ്മമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിച്ചിച്ചീന്തിയ സഹോദരിമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓരോ കലാപത്തിന്റെ കണക്കെടുപ്പുകളിലും ഇത്ര മുസ്ലീംങ്ങള്‍ അല്ലെങ്കില്‍ ഇത്ര ഹിന്ദുക്കള്‍ മരിച്ചു അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടു അല്ലെങ്കില്‍ ബലാത്സംഘം ചെയ്യപ്പെട്ടു എന്നു പറയുകയല്ലാതെ ഇത്ര മനുഷ്യര്‍ മരിച്ചുവെന്നോ ഇത്ര ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടെന്നോ നാം വാര്‍ത്തകളില്‍ നിന്നു പോലും കേള്‍ക്കുന്നില്ല. ഇവിടെ മനുഷ്യരില്ല,ഹിന്ദുവും മുസ്ലിമും ക്യസ്ത്യനും ബുദ്ധനുമൊക്കെ മാത്രം.തമിഴനും തെലുങ്കനും,മറാത്തിയും അങ്ങിനെ പോകുന്നു തരം തിരിവുകള്‍.ഒരു സ്ത്രീ ബലാത്സംഘം ചെയ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തന്റെ ശത്രു പക്ഷ മതത്തില്‍ പെട്ടവളല്ലെ എന്ന് ആശ്വാസം കൊള്ളുന്നവരാണ് ഇന്നത്തെ സമൂഹം. ഒരു അപകടം നടന്നാല്‍ പോലും അതില്‍ ഇത്ര ഹിന്ദു ഇത്ര മുസ്ലിം എന്ന് കണക്ക് തിരിച്ച്, ഹിന്ദുക്കള്‍ അധികമാണെങ്കില്‍,ഭാഗ്യം അത്രയും ഹിന്ദുക്കള്‍ മരിച്ചത് നന്നായി എന്നും അതല്ല മുസ്ലിംങ്ങളാണ് കൂടുതല്‍മരിച്ചതെങ്കില്‍ നന്നായിപ്പോയെന്നും കരുതുന്ന ഹിന്ദുവും മുസല്‍മാനുമൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നത്.അത്രയ്ക്കും മനുഷ്യര്‍ സങ്കുചിതരായിപ്പോയി എന്ന് വളരെ വേദനയോടെയാണ് നിങ്ങളില്‍ പലരില്‍ പോലെയും നായരും മനസ്സിലാക്കുന്നത്.<br /><br />മതമാണ് ഇന്നത്തെ യഥാര്‍ത്ത പ്രശ്നം.പറയുമ്പോള്‍ എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കും മനസ്സിന്റെ ശുദ്ധിയുമാണ് കാംഷിക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നു.രാജ്യത്ത് അരങ്ങേറുന്ന കലാപങ്ങളുടെ മൂല കാരണങ്ങളും മതങ്ങളാണ് താനും!അപ്പോള്‍ മതങ്ങളാണോ ഇവിടെ തെറ്റ് ചെയ്യുന്നത്? അതോ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്ന മത അനുയായികളോ? മതം മനുഷ്യ നന്മയ്ക്കാണെങ്കില് എന്തുകൊണ്ട് ഇവിടെ മത സംഘട്ടനങ്ങള്‍ ഉണ്ടാകുന്നു? കലാപങ്ങള്‍ ഉണ്ടാകുന്നു? ഈ മതങ്ങള്‍ പറയുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന് സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?അത് കൊണ്ട് നിങ്ങള്‍ ആ നിക്യഷ്ട കലാകാരന് എന്ത് മാത്രം പ്രശസ്തിയാണ് നേടിക്കൊടുത്തത്? അയാള്‍ വരയ്ക്കുന്ന മൂന്നാം കിട ചിത്രത്തേക്കാള്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന കുട്ടികള്‍ വരെയുണ്ട്. അവരില്‍ നിന്നും ഹുസ്സൈനു പ്രാധാന്യം കല്‍പ്പിച്ച് നല്കിയെങ്കില് അതിന് ആരാണ് ഉത്തരവാദി എന്നും നാം പരിശോധിക്കണം. ഒരിക്കല്‍ മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ‘കുറാന്‘ കത്തിച്ചെന്നും പറഞ്ഞ് കലാപമുണ്ടായില്ലെ? ഒരു കുറാന്റെ പ്രതി കത്തിച്ചത് കൊണ്ട് ഇവിടത്തെ മുസ്ലീംങ്ങള്‍ക്ക് നാശം സംഭവിക്കുമെന്ന് കരുതി കലാപം നടത്തിയവര്‍ ‘കുറാന്റെ’ അദ്ധ്യാപനം എന്താണെന്ന് അറിഞ്ഞവരാണോ? അത് പോലെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചെന്നും പറഞ്ഞ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്ന് കാണില്ല.മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങള്‍ ഒന്ന് പോലും ശിരസ്സാവഹിക്കാത്ത പലരും ആ പ്രതിഷേധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് ആ മഹാന്റെ അദ്ധ്യാപനം അനുസരിച്ച് ജീവിക്കുകയാണ് മുഹമ്മദ് നബിയെ സ്നേഹിക്കുന്ന മുസ്ലിംങ്ങള്‍ ചെയ്യേണ്ടത്. ഇവിടെ ആള്‍ക്കൂട്ടമാണ് സത്യമെന്ന് വരുത്തിത്തീര്‍ക്കുന്നു.സ്വന്തം അമ്മ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ തോക്കും ബോംബുമായി ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങുന്ന മുസ്ലിം യുവാക്കള്‍ മതത്തിനു വേണ്ടിയല്ല നേരെ മറിച്ച് ശത്രുവിനെ നശിപ്പിക്കുക എന്ന് മാത്രമാണ് ചിന്തിക്കുന്നത്.ശത്രുക്കളും അതേ കണക്ക് കൂട്ടലില്‍ ആയുധം കയ്യിലേന്തുന്നു.അവിടേയും മതത്തിന്റെ പേരു പറയുന്നു. മതങ്ങള്‍ മനുഷ്യ നമയ്ക്കാണെന്ന് പലവട്ടം പറഞ്ഞ് കൊണ്ട് തന്നെ. ഇവിടെയാണ് മതത്തിന്റെയും മതം നടപ്പാക്കുന്നവരുടേയും ഉദ്ദേശ ശുദ്ധി നാം മനസ്സിലാക്കേണ്ടത്.<br /><br />ഇന്ന് മതങ്ങളെല്ലാം കോര്‍പ്പറേറ്റ് ബിസിനസ് പോലെ തഴച്ച് വളര്‍ന്നിരിക്കുന്നു.പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും മത്സര ബുദ്ധിയോടെ പണിതുയര്‍ത്തുന്നു.മതങ്ങളിലേക്ക് വിശ്വാസികള്‍ അടുത്ത് കൊണ്ടേയിരിക്കുന്നു. ശബരിമലയിലേക്കായാലും ഹജ്ജ് കര്‍മ്മത്തിനായാലും വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു.സംഭാവനകളും വഴിപാടുകളും കാണിക്കകളും കൂമ്പാരമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മതങ്ങളിലേക്കുള്ള മനുഷ്യരുടെ മടക്കം കൊണ്ട് ആത്മസംസ്കരണമാണ് നടക്കുന്നതെങ്കില്‍ ഇവിടെ ഒരു കലാപവും ഒരു മത ഭ്രാന്തന്മാരുടെ തോന്യാസവും, ഭീകരാക്രമണവും ഒന്നും ഉണ്ടാകില്ല.അപ്പോള്‍ മതങ്ങളിലേക്കുള്ള ഈ മടക്കം കൊണ്ട് എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? മതങ്ങളിലേക്കുള്ള മടക്കം കൊണ്ട് മനുഷ്യര്‍ക്ക് ആത്മ സംസ്കരണം നടക്കുന്നില്ലെങ്കില്പിന്നെ എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? നായരുടെ അഭിപ്രായത്തില്‍’കാര്യസാധ്യം’എന്നാണ് നായര്‍ക്ക് തോന്നുന്നത്.പ്രാര്‍ത്ഥിക്കലും കാണിക്കയിടലുമെല്ലാം കേവലം കാര്യ സാധ്യത്തിനു വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും. പരീക്ഷകളില്‍ വിജയിക്കാന്‍,വിവാഹം നടക്കാന്‍,ധനം ഉണ്ടാകാന്‍,ശത്രുവിനെ നിഗ്രഹിക്കാന്‍ തുടങ്ങി സകല ആവശ്യങ്ങളുടേയും കാര്യസാധ്യം ഒന്ന് മാത്രം!ഈ കാര്യ സാധ്യത്തെ വാണിജ്യവല്‍ക്കരിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇവിടത്തെ അമ്പളങ്ങളും പള്ളികളും ചര്‍ച്ചുകളും ജാറങ്ങളും എന്ന് നാം മനസ്സിലാക്കണം.<br />അതവിടെ നില്ക്കട്ടെ ആ വിഷയത്തിലേക്ക് നായര്‍ പിന്നീട് വരാം!<br /><br />സരസ്വതീദേവിയെ അപമാനിച്ച് പോസ്റ്റിട്ട ചിത്രകാരന്, ബൂലോകത്ത് ഇപ്പോഴും ആരാധ്യനാണ് എന്നത് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളരെ വേഗം ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും എന്നതിനു ഒരു ബൂലോക തെളിവാണ്.അത് ബൂലോകത്തായാലും ഭൂലോകത്തായാലും അമ്മയെ തല്ലിയാലും രണ്ടാണല്ലോ പക്ഷം. ഇപ്പോള്‍ മൂന്ന് പക്ഷം ഉണ്ടെന്ന് കേള്‍ക്കുന്നു. അത്തരത്തില്‍ ശ്രദ്ധ നേടിയവരായ സല്മാന് റുഷ്ദി,തസ്ലീമ തുടങ്ങിയ പട്ടികയില്‍ ഇനിയും ധാരാളം പേര്.ഇവരൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാന്‍ ഉളുപ്പില്ലാത്തവരാണ്.ഇത്തരക്കാരെ ഉപയോഗിച്ച് ശത്രുവിനെ നേരിടാമെന്ന് കരുതിയ കുരുട്ടു ബുദ്ധികളുടെ ബാക്കിപത്രമാണ് ഇത്തരം നിക്യഷ്ട ജീവികള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.ഇത്തരം പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ഈ വക ഒരു പൊല്ലാപ്പും ഉണ്ടാകുമായിരുന്നില്ല.ചെറിയൊരു വ്രണം ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കി എന്നതാണ് നായര്‍ക്കീ വിഷയത്തെ പറ്റി പറയാനുള്ളത്. മാധുരീ ദീക്ഷിത്തിനെ ആരാധിക്കുന്ന ഹുസൈന് മാധുരിയുടെ ഒരു നഗ്ന ചിത്രം വരച്ചില്ലല്ലോ!<br />ഇവനൊക്കെ ആദ്യം പോയി വരക്കാന്‍ പഠിക്കട്ടെ! ഹല്ല പിന്നെ!<br /><br />എന്നാ നായരങ്ങട്..അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com24tag:blogger.com,1999:blog-8241723107470244208.post-10379749566593958892010-02-06T05:59:00.004+00:002010-02-06T07:35:42.910+00:00തീവ്രവാദങ്ങള്‍ പലവിധം!സംഘടിച്ച് ശക്തരാകുവിന് എന്ന് ഉദ്ഘോഷിച്ച നമ്മുടെ നേതാക്കള്‍ ഇന്നത്തെ സംഘടകളുടേ അവസ്ഥകളും മുദ്രാവാക്യങ്ങളും പ്രവര്‍ത്തനങ്ങളും കണ്ടാല്‍ ലജ്ജിച്ച് നാട് വിട്ടേനെ. നാലാളു കൂടിയാല്‍ ഇന്ന് ഒരു സംഘടനയായി. മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി ഒരു മുദ്രാവാക്യം കണ്ടെത്താന്‍ കഴിഞ്ഞാല്‍ സംഘടന ഹിറ്റായി. ഇനി അധവാ മുദ്രാവാക്യം ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ നേരെ അക്രമത്തിലേക്ക് തിരിയുക. ഒന്നോ രണ്ടോ ആളെ പട്ടാപകലോ പുലര്‍ച്ചയോ വെട്ടിക്കൊല്ലുക.ബോംബ് ഭീഷണികള്‍ മുഴക്കുക തുടങ്ങീ ചെറിയ സത്പ്രവര്‍ത്തികള്‍ ചെയ്താല്‍ തീര്‍ച്ചയായും നാട്ടിലെ വാര്‍ത്താ ചാനലുകള്‍ ഒരു ഫീച്ചറും എക്ക്ലൂസീവ് കഥകളും ദിവസങ്ങളോളം വിളമ്പി ശ്രദ്ധ നേടാന്‍ വളരെയധികം സഹായിക്കും.പിന്നെ എന്ത് തോന്ന്യാസം ചെയ്താലും ആ സംഘടനയുടെ വീര ക്യത്യം എന്ന നിലയില്‍ ചാനലുകാര് ഫ്ലാഷ് ന്യൂസ് മുതല്‍ ന്യൂസ് ഹവര്‍ ചര്‍ച്ചകള്‍ വരെ ചെയ്ത് ആത്മ നിര്‍വ്യതിയടയും. <br /><br />ജനാധിപത്യ രാജ്യത്ത് എന്ത് തെമ്മാടിത്തരവും ആവാമെന്ന് ഇതിനോടകം പല സംഘടനകളും തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാം പരിപാവനമായ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരൊ പൌരനും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യപ്പെടാന്‍ ഇവിടെ ഒരു ശക്തിക്കും ആവാത്ത വിധം വളര്‍ന്നു പന്തലിക്കുന്ന ഇത്തരം സംഘടനകളുമായി സമരസപ്പെട്ട് പോകുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷനില്‍ നാലു വോട്ടിനു വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ മൌന സമ്മതം പല സംഘടനകളും ഒരു അനുഗ്രഹമായി എടുത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.ഇങ്ങനെ മുക്കിനു മുക്കിനു സംഘടകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഗ്രഹാശിസ്സുകളോടെ തഴച്ച് വളര്‍ന്ന് പിന്നീട് സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ട് വരുന്നത്.പ്രാദേശിക വിഘടന വാദങ്ങളും മണ്ണിന്റെ വാദങ്ങളുമെല്ലാം ഇത്തരം സംഘടനകള്‍ ഉന്നയിക്കുമ്പോള്‍ അതിനെ ഒരു അളവു വരെ സംരക്ഷിക്കേണ്ടി വരുന്നതും ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നത് അത്യന്തം ഖേദകരമാണ്.<br /><br /><br />മറാത്താ വാദത്തെ അനുകൂലിച്ച് കൊണ്ട് മഹാരഷ്ട്രയിലെ ടാക്സി ഡ്രൈവര്‍മാര്‍ മറാത്തി നിര്‍ബന്ധ ഭാഷയായി പ്രഖ്യാപിച്ച് പിന്നീട് അതില്‍ നിന്നും പിന്നോട്ട് പോവുകയും ചെയ്ത കോംഗ്രസ്സും ഉള്ളിന്റെ ഉള്ളില്‍ മറാത്താ വാദത്തെ അനുകൂലിക്കുന്നു എന്നത് വ്യക്തമാണ്.ഇവിടേയും ഒരു മ്യദുഹിന്ദുത്വ സമീപനം പോലെ കോംഗ്രസിന്റെ ഒരു മ്യദുമറാത്താ സമീപനം.ഒരു സംസ്ഥാനത്ത് അന്യ സംസ്ഥാനക്കാര്‍ താമസിക്കാന്‍ പാടില്ലെന്ന് ഭീഷണിമുഴക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് “തീവ്രവാദങ്ങള്‍“ ഇവിടെ നമ്മള് നിര്‍വചിക്കപ്പെടേണ്ടതുണ്ട്.ഭീഷണിപ്പെടുത്തലും, ബഹിഷ്കരണങ്ങളും അക്രമണങ്ങളും തങ്ങളെ എതിര്‍ക്കുന്നവര്‍ നേരിടേണ്ടി വരുന്നു.ഇന്ത്യ എന്റെ രാജ്യമാണ് എന്നതിനു പകരം മഹാരാഷ്ട്ര എന്റെ രാജ്യമാണ് എന്ന് പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് നിയമങ്ങള്‍ കേവലം നോക്കുകുത്തികളാവുന്ന ദയനീയമായ കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.പ്രാദേശിക വാദങ്ങളും മണ്ണിന്റെ വാദങ്ങളും ഏതറ്റം വരെ പോകും എന്നത് നായര്‍ക്ക് ആശങ്കയുണ്ടാക്കുന്നു. <br /><br />നാലാള് സംഘടിച്ച് ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍ നാട്ടിലെ സര്‍ക്കാറുകളെ വരുതിയില്‍ കൊണ്ട് വരാമെന്ന് പല സംഘടനകളും തെളിയിച്ചിട്ടുണ്ട്.മരണം വെരെ നിരാഹാരം അനുഷ്ടിക്കാന്‍ തയാറായാല്‍ ഒരു സംസ്ഥാനം തന്നെ രൂപീകരിച്ച് നല്‍കിയേക്കാം എന്ന മ്യദു സമീപനമാണ് ഭരണാധികാരികള്‍ക്ക്.ആത്മഹത്യാ സ്കോടുകള്‍ തീര്‍ത്ത് സമരം ചെയ്യുന്ന സമരമുറകള്‍ ഇന്ന് ഒരു ഫാഷനായിരിക്കുന്നു.അതിലൂടെയും അക്രമണത്തിലൂടേയും കാര്യങ്ങള്‍ നേടിയെടുക്കാം എന്ന് വന്നിരിക്കുന്നു.സംഘടനയുടെ കീഴിലായത് കൊണ്ട് ആത്മഹത്യാശ്രമത്തിനു കേസില്ല ഒരു നിയമ നടപടികളും ഇല്ല.ഇത്തരം സംഘടനകള്‍ ഇന്ന് എല്ലാ സമൂഹത്തിലും ഒരു സമൂഹിക വിപത്ത് പോലെ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.ഏറ്റവും ഒടുവില്‍ ഇതാ ജയറാം എന്ന നടന്റെ വീട് ആക്രമിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജയറാം തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു പോലും.അക്രമം ചെയ്തത് തമിഴരാണെന്നത് കൊണ്ട് അല്‍പ്പം ബുദ്ധികുറവിന്റെ കാരണമാണെന്ന് നായര്‍ കരുതുന്നു. കാരണം സ്നേഹിച്ചാല്‍ സിനിമാ നടികള്‍ക്കും അവരുടെ അടിവസ്ത്രങ്ങള്‍ക്കും വരെ അമ്പലം പണിത് പൂജകള്‍ മുടങ്ങാതെ നടത്തുന്ന ഒരു പ്രാക്യത സമ്പ്രദായം അവിടെ നിലനില്ക്കുന്നു.ഇതൊക്കെ കണ്ട് കഷ്ടം എന്നല്ലാതെ നായര്‍ എന്ത് പറയാന്‍! <br /><br />ജയറാം ഒരു മലയാളിയായത് കൊണ്ടാണ് നായര്‍ക്ക് ഒരു ജയറാം പ്രേമമെന്ന് ആരും സംശയിക്കേണ്ട. ഒരു വീട് അക്രമിക്കാനും പെട്രോള്‍ ബോമ്പെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും രണ്ട് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമം നടത്തിയതിന്റേയും ഈ പന്ന നായിന്റെ മക്കളുടെ മുദ്രാവാക്യവും തമ്മില്‍ എന്താണ് ഒരു പൊരുത്തം എന്ന് നായര്‍ ആലോചിച്ച് പോവുകയാണു. തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പറയുന്ന ഈ നാറികള് പെട്രോള്‍ ബോംബെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും ഇവര്‍ അതിക്ഷേപിച്ചു എന്നു പറയുന്ന ആ വേലക്കാരിയെയല്ലെ? ഇതാണ് പുതിയ തീവ്രവാദങ്ങളുടെ തന്തയില്ലായ്മകള്‍!എന്ത് തോന്യാസവും ചെയ്യാം.പേരിനൊരു അറസ്റ്റ് നടന്നാലും നേതാക്കള്‍ ഇടപെട്ട് എത്രയും വേഗം പുറത്ത് വരാം. വീണ്ടും അടുത്ത വിഷയമുണ്ടാക്കി ആക്രമണം തുടരാം. സംഘടനയ്ക്ക് അനുദിനം അണികളും പിന് ബലവും കൂടും.ഏത് കേസില്‍ പെട്ടാലും അതില്‍ നിന്നും ഊരിക്കൊണ്ടു വരാന്‍ നേതാക്കളുള്ളപ്പോള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്. <br /> <br />ഇന്നത്തെ ചുറ്റുപാടില്‍ തീവ്രവാദവും ഭീകരവാദവും വിഘടന വാദവുമെല്ലാം കൂടുതല്‍ നിര്‍വചനങ്ങള്‍ ആവശ്യപ്പെടുന്നു.തീവ്രവാദത്തിന്റെ അളവു കോല് എന്തെന്ന് നാം ഒരു പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പൌരന്റെ സ്വൌര ജീവിതം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമായി കണക്കാക്കണം.ഇവിടെ സംഘടനകളുണ്ടാക്കി സാമാന്യ ബുദ്ധിക്ക് നിരയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതേ സംഘടനകള്‍ വളരുന്ന മണ്ണില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ഒരു മുന്‍ വിധിയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് വരുകില്‍ ഇവിടെ വ്യക്തികള്‍ പ്രതികരിക്കുന്ന ഒരു കാലം അതി വിദൂരമല്ല.അത്തരം പ്രവര്‍ത്തനങ്ങളെ മാത്രം ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതിനു മുമ്പ് അതിനു ഹേതുവാകുന്ന ഇത്തരം സംഘടനകളെ നിരോധിക്കാനോ,അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തങ്ങളായി കണക്കാക്കി ഫലപ്രദമായി തടയാനോ ഭരണാധികാരികള്‍ തയാറാകണം.അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കും, അപ്പോഴും നമ്മള് ഭീകര പ്രവര്‍ത്തനങ്ങളുടെ നിര്‍വചനം അന്വേഷിക്കുകയായിരിക്കും...<br /><br />എന്നാ നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com11tag:blogger.com,1999:blog-8241723107470244208.post-85193249275701228592010-02-02T07:47:00.009+00:002010-02-02T09:37:26.940+00:00കൊച്ചിന് ഹനീഫയെ ചാനലുകാര് അന്തരിപ്പിച്ചു!<a href="http://2.bp.blogspot.com/_OJKQDFblWgI/S2fyMoyebsI/AAAAAAAAAB0/TjLl4wg82jA/s1600-h/Manorama+smaal.jpg"><img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 271px; height: 320px;" src="http://2.bp.blogspot.com/_OJKQDFblWgI/S2fyMoyebsI/AAAAAAAAAB0/TjLl4wg82jA/s320/Manorama+smaal.jpg" border="0" alt=""id="BLOGGER_PHOTO_ID_5433577774367272642" /></a><br />അല്ലെങ്കിലും ഈ ചാനലുകാരൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ല. എത്ര അബദ്ധം പറ്റിയാലും പിന്നേയും പിന്നേയും ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ വാര്‍ത്തകള്‍ ഒണ്ടാക്കി ചര്‍ദ്ദിച്ച് കോണ്ടേയിരിക്കും. എന്നാലും പറ്റിപ്പോയ തെറ്റിനെ ഏറ്റ് പറഞ്ഞ് ഖേദിക്കാനോ അല്ലെങ്കില്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഈ പന്ന കഴുവേറി മക്കള്‍ തയ്യാറാവുന്നില്ല എന്നത് മഹാ കഷ്ടം തന്നെ! ഇവരൊക്കെ പറയുന്നതൊക്കെ തൊണ്ട തൊടാതെപാവം പ്രേക്ഷകര്‍ വിഴുങ്ങിക്കോണം എന്നാണ് ഈ ചാനല്‍ പുങ്കുവന്മാരുടേ അഹംഗാരം. ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.<br /><br />കൊച്ചിന് ഹനീഫ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണു എന്നത് സത്യം തന്നെ. എന്നാല്‍ ഏതോ വിരുതന് ഒപ്പിച്ച ഒരു നുണ ചാനലില്‍ കൂടി വിളമ്പുന്നതിനു മുന്‍പ് ആ വാര്‍ത്തയുടെ നിജ സ്ഥിതി പോലും അന്വേഷിക്കാത്ത ഈ ചാനലുകള്‍ എന്താണു പിന്നെ നേരോടെ വിളമ്പുന്നത്? ഇത് പോലെ തന്നെയല്ലെ എല്ലാ വാര്‍ത്തകളും ഇവര്‍ നമുക്കിടയിലേക്ക് അനുദിനം നല്കിക്കൊണ്ടിരിക്കുന്നത്. ഒരു വാര്‍ത്ത ആദ്യം കാണിച്ച് എക്സ്ക്ലൂസീവ് ഫ്ലാഷ് ന്യൂസിനു വേണ്ടി ഇത്രയും തരം താണ പ്രവര്‍ത്തികളില്‍ നിന്നും ഇനിയെങ്കിലും ചാനലുകാര് പിന്മാറണമെന്ന് നായര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.<br /><br />കൈരളിയുടെ പീപ്പിള്‍ വാര്‍ത്ത പാവം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ഫോണില്‍ വിളിച്ച് കൊച്ചിന് ഹനീഫയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിച്ചു. പാവം ഇന്നച്ചന് ഇപ്പോള്‍ ചാനലുകാരെ വിളിച്ച് നിര്‍ത്താതെ തെറിപറയുന്നുണ്ടാകും. ഏഷ്യാനെറ്റാകട്ടെ ഫ്ലാഷ് ന്യൂസ് കൊടുത്ത് ആര്‍മ്മാദിച്ചപ്പോള്‍ ആ വാര്‍ത്ത സത്യമല്ല എന്ന് മനസ്സിലാക്കി വേറെ ഒരു ഫ്ലാഷ് ന്യൂസ് ഒപ്പിച്ച് തടിയൂരി. ജീവന് ടി വി യാണ് കൊച്ചിന് ഹനീഫയുടെ നില അതീവ ഗുരുതരം എന്ന് പറഞ്ഞ് ഫ്ലാഷ് ന്യൂസ് കൊടുത്തത്.എന്തായാലും ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി!<br /><br />കൊച്ചിന് ഹനീഫയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകര്‍ക്കുണ്ടായ മനോവിഷമം ഈ ചാനലുകാര് മനസ്സിലാക്കുന്നുണ്ടോ? അത് പോലെ ബന്ധുക്കളുടെ അവസ്ഥ. ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും വേവുണ്ടോ എന്ന് നോക്കിയാല്‍ അത് കാണുന്ന പാവം ജനങ്ങളോടെങ്കിലും നിങ്ങള്‍ക്കല്‍പ്പം നീതി പുലര്‍ത്താം. അല്ലെങ്കിലും നീതിയും ന്യായവുമൊന്നും നിങ്ങള്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. ആദ്യം വിളമ്പണം. ഒന്നാമനാണെന്ന് വീമ്പിളക്കണം അതും പരസ്യം പോലെ ഉളുപ്പില്ലതെ വിളിച്ച് പറയണം! ഇതൊക്കെ പരസ്യവരുമാനത്തിനാണെന്ന് നായര്‍ മനസ്സിലാക്കുന്നു. എന്നാലും മറ്റുള്ളവരുടെ ശവം തിന്ന് ഇങ്ങനെ മാനം കെട്ട് പണമുണ്ടാക്കുന്നതിലും നല്ലത് വല്ല ചത്തവരുടേയും .....ന് പോകുന്നതാണ്.<br /><br />എത്ര പറഞ്ഞിട്ടെന്താ കാര്യം? ചങ്കരന് ഇപ്പോഴും തെങ്ങിമ്മെ തന്നെ.ഇവരൊക്കെ എന്ന് തിരുത്തും ആവോ?<br />എന്നാ നായരങ്ങട്......<br /><p>ഇപ്പോള്‍കണ്ടത്! ചാനലുകാര് തെറ്റായ വിവരം അറിഞ്ഞത് കൊണ്ടാണത്രെ അന്തരിച്ചു എന്ന വാര്‍ത്ത കൊടുത്തതെന്ന് പോലും. അതില്‍ ഇപ്പോള്‍ ഖേദം വന്നത് പോലും! അപ്പോ നായരൊന്ന് ചോദിക്കട്ടെ, ഈ വക വാര്‍ത്തകള്‍ ആരെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞാല്‍ ഉടനെ ഫ്ലാഷ്ന്യൂസാക്കുമോ? വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള വകുപ്പൊന്നും ഇല്ലെ? ആ ആര്‍ക്കറിയാം!</p><p>എന്നാ വീണ്ടും നായരങ്ങട്....</p><p></p>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com36tag:blogger.com,1999:blog-8241723107470244208.post-44395354124722521662010-01-26T19:32:00.004+00:002010-01-26T20:54:38.889+00:00രാജ്യം ശത്രുക്കളെ നിലനിര്‍ത്തുകയാണോ??കനത്ത സുരക്ഷയില്‍ രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം കൂടി ആഘോഷിച്ചു.അറുപത് വര്‍ഷത്തെ റിപ്പബ്ലിക്ക് ഇന്ത്യ ഇന്നെവിടെ എത്തി എന്ന് ഒരു തിരനോട്ടം നടത്തുമ്പോള്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ നമ്മുടെ രാജ്യത്തെ എവിടെ കൊണ്ട് ചെന്നെത്തിച്ചു എന്നത് നമുക്ക് വ്യക്തമായി കാണാം. കനത്ത സുരക്ഷാ കവചങ്ങളില്ലാതെ ഒരു ആഘോഷവും നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് നടത്താന്‍ കഴിയുന്നില്ല എന്ന് വരുമ്പോള്‍, ആഘോഷങ്ങള്‍ കേവലം ചടങ്ങുകളായി മാത്രം ആചരിക്കാനായി എന്തിനാണ് നാം വ്യഥാ സമയം പാഴാക്കുന്നത്?എന്തിനാണ് ഈ ദുര്‍വ്യയം തുടരുന്നത്?<br /><br />ആരാണ് നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍? എങ്ങിനെയാണ് നമ്മുടെ രാജ്യത്തിനെതിരെ അവര്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നത്? ഇന്ത്യ എന്ന മഹാ രാജ്യത്തിന് അതിന്റെ ശത്രുക്കളെ നേരിടാനുള്ള ചങ്കൂറ്റം ഇല്ല എന്നാണോ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നാം ലോകത്തോട് പ്രഖ്യാപിക്കുന്നത്? ഇന്നും ശത്രുക്കളെ ഭയന്ന് ആക്രമണങ്ങള്‍ ഭയന്ന് ഭീരുക്കളെപ്പോലെ കഴിയാന്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. കടലില്‍ കൂടിയും വായുവില്‍ കൂടിയും പിന്നെ കാലിന്നിടയില്‍ കൂടിയും ആക്രമണമുണ്ടാകുമത്രെ! അത് കൊണ്ട് രാജ്യത്തെ പൌരന്മാര് ജാഗ്രത പാലിക്കണം! രാജ്യ തന്ത്രജ്ഞന്മാരുടെ പിടിപ്പുകേടെന്നല്ലാതെ ഇതിനെ എന്തു വിളിക്കണം? ശത്രുക്കളോട് ക്ഷമിച്ച് ക്ഷമിച്ച് അച്ചിവീട്ടിലേക്ക് വിരുന്നു പാര്‍ക്കാന്‍ വരുന്ന പോലെ മുംബയിലേക്ക് വിരുന്ന് വന്ന് ആഘോഷം നടത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഇന്നും അതേ അവസ്ഥയില്‍ തന്നെയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.<br /><br />മുംബൈ ആക്രമണത്തില്‍ നിന്നും ഒരു പാട് സംശയങ്ങള്‍ ദൂരികരിക്കപ്പെടാതെ കിടക്കുന്നു. ഹേമന്ത് കാര്‍ക്കറെ എന്ന മനുഷ്യ സ്നേഹിയെ വധിക്കാനായി ആസൂത്രണങ്ങള്‍ ഈ ആക്രമണത്തിനിടയിലുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ വളരെ നിസ്സംഗതയോടെ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. ഒരു രാജ്യത്തിലേക്ക് സര്‍വ്വ ആയുധങ്ങളുമായി ഗ്രീന്‍ ചാനലില്‍ കൂടി നടന്ന് കയറി ആക്രമണം നടത്താന്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞെങ്കില്‍, വര്‍ഷാ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ ബജറ്റില്‍ വകയിരുത്തുന്ന തുക കേവലം തോക്കും മിസ്സൈലും മാത്രം വാങ്ങാന്‍ വേണ്ടി മാത്രമാണോ ചിലവാക്കപ്പെടുന്നത്? ഈ അറുപത്തൊന്നാമത്തെ റിപ്പബ്ലിക് വര്‍ഷത്തിലും നമ്മുടെ നേതാക്കള്‍ രാജ്യ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നെങ്കില്‍ നായരുടെ ആശങ്ക ഇക്കാലമത്രയും രാജ്യ സുരക്ഷയ്ക്കായി നീക്കിവെച്ച ഭീമമായ തുകയെപ്പറ്റിയാണ്!<br /><br />സ്വാതന്ത്ര്യാനന്തര ഭാരതം രാജ്യ രക്ഷയ്ക്കായ് ചിലവഴിച്ച തുകയുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിനു ചുറ്റും ചൈനാ വന്‍ മതില് പോലെ ഒരു വന്‍ സുരക്ഷാ മതില് തന്നെ നിര്‍മ്മിക്കായിരുന്നു എന്ന് നായര്‍ക്ക് തോന്നുന്നു. എന്നാല്‍ പോലും ഇത്രയധികം ജവാന്മാര് നമ്മുടെ അതിര്‍ത്തികളില്‍ മരിച്ച് വീഴില്ലായിരുന്നു. നമ്മുടെ രാജ്യത്തേക്ക് വിരുന്നു വരുന്ന പോലെ നടന്നു കേറാന്‍ പറ്റില്ലായിരുന്നു, ഇത്രയും അരക്ഷിതാവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെ നമ്മള് മറന്ന് പോകുന്ന ഒരു കാര്യം രാവും പകലുമില്ലാതെ അതിര്‍ത്തികളില്‍ നമ്മുടെ നാടിനെ സംരക്ഷിച്ച് പരിപാലിക്കുന്ന ധീര ജവാന്മാര്ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കുന്നില്ല എന്നതാണ്. വീര മ്യത്യു വരിച്ച ജവാന്റെ ശരീരം അഴുകാതെ തന്റെ ജന്മ നാട്ടില്‍ എത്തിക്കാനുതകുന്ന ശവപ്പെട്ടികളില്‍ വരെ അഴിമതി നടത്തുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വത്തെ ഏതളവു വരെ വിശ്വസിക്കും എന്ന കാര്യവും നായരെ വിഷമ വ്യത്തത്തിലാക്കുന്നു.<br /><br />സ്വാതന്ത്ര്യ ലബ്ധിയോടെത്തന്നെ നമ്മുടെ ശത്രുക്കളെ ബ്രിട്ടീഷുകാര്‍ കനിഞ്ഞ് നല്കി. എന്നാല്‍ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നമ്മുടെ പ്രമുഖ ശത്രുക്കളില്‍ അവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിലെത്താനോ അല്ലെങ്കില്‍ ശത്രുവിനെ ശത്രുവായി കാണാനോ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നില്ല എന്നതില്‍നായര്‍ക്കെന്തോ പന്തികേട് മണക്കുന്നു. നമ്മുടെ രാജ്യം ആക്രമിക്കാന്‍ വന്ന ഒരു നായിന്റെ മോനെ കോടികള്‍ ചിലവാക്കി അവന് കൊന്നു തള്ളിയ ജനങ്ങളുടെ ആശ്രിതര്‍ നല്കുന്ന നികുതിപ്പണത്തില്‍ മ്യഷ്ടാനം ഉണ്ടുറങ്ങി സംരക്ഷണയില്‍ കഴിയുന്നു. അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കൂട്ടത്തില്‍ അവന് കൂട്ടിക്കൊടുക്കാനും തയ്യാറായി നില്ക്കുന്ന എന്റെ രാജ്യത്തിലെ നിയമപരിപാലകരോട് നായര്‍ക്ക് പരമ പുച്ഛമാണെന്ന് അറിയിക്കട്ടെ.<br /><br />എന്താണ് നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടത്? അവരെ എന്തുകൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിയാത്തത്? അതോ ഒരു ശത്രു വര്‍ഗ്ഗത്തെ കയ്യാലപ്പുറത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്. ഇപ്പോള്‍ വിഘടനവാദവും ആഭ്യന്തര കലാപങ്ങളും കൊണ്ട് രാജ്യം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു.നാള്‍ക്ക് നാള് ആഭ്യന്തര ഭീഷണികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഒന്നും പരിഹാരമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം പുലരുക? ശത്രുക്കളുടെ ഭീഷണിയുടെ മുള്‍മുനയില്‍ നിന്നും എന്നാണ് ഈ രാജ്യത്തിനൊരു രക്ഷയുണ്ടാവുക. നമ്മള് രാജ്യ രക്ഷ്യ്ക്കായി മാറ്റി വെക്കുന്ന തുകയുടെയത്ര മാത്രം ഒരു രാജ്യത്തെ മൊത്തം ബജറ്റ് വരുന്ന രാജ്യങ്ങളില്‍ പോലും സുരക്ഷയും സമാധാനവും നിലകൊള്ളുന്നു. ഇനി നോട്ടു കെട്ടുകള്‍ ചുരുട്ടി പീരങ്കിയിലെ ഉണ്ടയാക്കിയാണോ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്നത് എന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഇത്രയധികം തുക നമ്മുടെ രാജ്യ രക്ഷയ്ക്കായി ചിലവഴിച്ചിട്ടും രാജ്യ രക്ഷയുടെ കാര്യത്തില്‍ ഒരു നല്ല ചുവടുവെപ്പ് നടത്താന്‍ നമ്മുടെ രാജ്യത്തിനു കഴിയുന്നില്ലല്ലോ എന്ന സങ്കടം നിങ്ങളുമായി പങ്ക് വെക്കുന്നു.<br /><br />നമുക്ക് പ്രതിരോധാവശ്യങ്ങള്‍ക്കായി ഇഷ്ടം പോലെപണമുണ്ട്, സൈനിക ബലമുണ്ട്, ചങ്കുറപ്പുള്ള പട്ടാളക്കാരുണ്ട്. എന്നിട്ടും നമ്മള് ഈ റിപ്പബ്ലിക് ഇന്ത്യയുടെ അറുപത്തൊന്നാം വര്‍ഷത്തിലും ഭയ ചകിതരായി കടുത്ത സുരക്ഷയില്‍ ഒരു രാജ്യത്തിന്റെ സന്തോഷം കൊണ്ടാടുന്നു എന്നു വരുകില്‍ നമ്മുടെ നയങ്ങളിലോ നമ്മുടെ നേത്യത്വത്തിലോ എന്തോ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു, ഒരിക്കലല്ല കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം.സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല ശക്തികളും ശ്രമിക്കും. അതിനെ ശക്തിയുക്തം നേരിട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഈ അഴകൊഴമ്പന്‍ സമീപനം മാറ്റി ക്രിസ്റ്റല്‍ ക്ലിയറായി ഒരു തീരുമാനം എടുക്കുക. ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പമുണ്ടാവും, ശത്രു സ്വന്തം രാജ്യത്ത് നിന്നാണെങ്കില്‍ പോലും.<br />എന്നാ നായരങ്ങട്...അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com18tag:blogger.com,1999:blog-8241723107470244208.post-74510949555797369062010-01-20T09:23:00.005+00:002010-01-20T12:02:10.344+00:00‘ബൂലോക കാരുണ്യത്തോട്‘ ഒരു വാക്ക്!<div>മനസ്സില്‍ കരുണയുണ്ടാകുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു പുണ്യമാണ്. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്കും ഇപ്പോള്‍ അവനവിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യര്‍ക്കിടയിലേക്ക് തീര്‍ത്തും മനുഷ്യത്വ പരമായ ഒരു ചിന്ത ഉണര്‍ത്തിയ ബൂലോക കാരുണ്യത്തിന്റെ ഭാരവാഹികളെ നായര്‍ അഭിനന്ദിക്കട്ടെ. ഈ ഒരു സംരംഭം വിജയിക്കട്ടെയെന്നും നായര്‍ പ്രാര്‍ത്ഥിക്കുന്നു.</div><br /><div>നമ്മുടെ സമൂഹത്തില്‍ കരുണയും സഹായവും അര്‍ഹിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നാലേ അവരുടെ കണ്ണീര് കാണുവാന്‍ കഴിയുകയുള്ളൂ. നമ്മുടെ നാട്ടില്‍ പാവപ്പെട്ട ജനങ്ങളെ ഉദ്ധരിക്കാനായി പല പദ്ധതികളും സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിതര തലത്തിലും ഉണ്ട്. എന്നിട്ടും സഹായം അര്‍ഹിക്കുന്നവരിലെ വളരെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ പേരിനു പോലും അതൊക്കെ ലഭിക്കുന്നുള്ളൂ. കുറേയൊക്കെ അറിവില്ലായ്മ കൊണ്ട് അര്‍ഹിക്കുന്ന സഹായം നേടിയെടുക്കാതെ പോകുമ്പോള്‍ മറ്റു സന്ദര്‍ഭങ്ങളില്‍ അത് ഇടനിലക്കാരും മറ്റും തട്ടിയെടുക്കുന്നു. നിര്‍ദ്ധനരായ ജനങ്ങള്‍ക്ക് വേണ്ടി പൊതു ഖജനാവില്‍ നിന്നും ചിലവഴിച്ച പണത്തിന്റെ കണക്കുകള്‍ കേട്ടാല്‍ നമ്മള് അതിശയിച്ച് പോകും. എന്നിട്ടും എന്താണ് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നത്? </div><br /><div>നിയമത്തിന്റെ കണ്ണില്‍ അല്ലെങ്കില്‍ നമ്മുടെ സര്‍ക്കരിന്റെ കണ്ണില്‍ പാവപ്പെട്ട ജനങ്ങളുടെ നിര്‍വ്വചനം എന്താണെന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ദാരിദ്ര്യ രേഖയ്ക്ക് മുകളിലായി എന്ന് പറയുന്നത് കേവലം സാങ്കേതികമായ ഒന്നാണെന്നാണ് നായരുടെ അഭിപ്രായം. വീടും, വൈദ്യുതിയും കിണറുമൊക്കെയുള്ള ഒരു വീട് തീര്‍ച്ചയായും ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണ്. ഈ വീട്ടിലെ നാഥന് പെട്ടെന്നൊരു വീഴ്ച്ച സംഭവിച്ച് അല്ലെങ്കില്‍ ഒരു അപകടം സംഭവിച്ച് കിടപ്പിലായാല്‍ ആ കുടുംബത്തിന്റെ വരുമാനം നിലച്ച് പോകുന്നു.പിന്നീട് ആ കുടുംബം പട്ടിണിയിലേക്ക് നീങ്ങുന്നു. ഇവര്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങളനുസരിച്ച് ഒരു സഹായത്തിനും അര്‍ഹരല്ല എന്നുള്ളതാണ് നമ്മെ ചിന്തിപ്പിക്കുന്ന വിഷയം! അത് പോലെ തന്നെ രോഗം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍!പലരും മാനാഭിമാനം ഭയന്ന് പട്ടിണിയും ദാരിദ്ര്യവും പുറത്ത് പറയാറില്ല. വേറെ ചിലര്‍ അത് ഒരു ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കേരളത്തിലെ 90 ശതമാനം ആത്മഹത്യകളും സാമ്പത്തിക പ്രശ്നം മൂലാമാണെന്ന് നമ്മള് നിത്യേനയെന്നോണം കാണുന്നു. ചില കുടുംബങ്ങളില്‍ കുടുംബത്തിന്റെ നാഥന് മാത്രം ആത്മഹത്യ ചെയ്യുമ്പോള്‍ നീരാലംബരാകുന്ന മറ്റു കുടുംബാങ്ങളുടെ കാര്യവും പട്ടിണിയും ദാരിദ്ര്യവും തന്നെ.അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമൊക്കെയുള്ള സമൂഹത്തിലേക്കാണ് ബൂലോക കാരുണ്യം ഇറങ്ങിച്ചെല്ലുന്നത്.</div><br /><div>എന്താണ് നമ്മുടെ സമൂഹത്തില്‍ ബൂലോക കാരുണ്യം പോലുള്ള ഒരു കൂട്ടായ്മയുടെ പ്രസക്തി എന്ന് നാം ചിന്തിക്കേണ്ട വിഷയമാണ്. കേവലമായ ഒരു സാമ്പത്തിക സഹായം എന്നതില്‍ കവിഞ്ഞ് ബൂലോക കാരുണ്യത്തിന് പലതും ചെയ്യാന്‍ കഴിയുമെന്ന് ഈ വയസ്സന് നായര്‍ വിശ്വസിക്കുന്നു. ഒരു രോഗിക്ക് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത് രണ്ട് ലക്ഷം രൂപയാണെങ്കില്‍ അതിലേക്ക് ഒരു ഇരുപതിനായിരം രൂപ ബൂലോക കാരുണ്യം നല്കിയാല് അവിടം കൊണ്ട് ഒരു ചുമതല തീര്‍ന്നു എന്ന് കരുതിയാല്‍ അത് തികച്ചും അപക്വമാണ് എന്നാണ് നായരുടെ പക്ഷം. കാരണം ആ പണം ചികിത്സയ്ക്ക് ഉപകരിക്കില്ല എന്ന് മാത്രമല്ല മറ്റു ആവശ്യങ്ങള്‍ക്കായി ചിലവായിപ്പോകും എന്നാണ് കരുതേണ്ടത്. പലപ്പോഴും പണം ആവശ്യമുള്ളവര്‍ അത് പുറത്ത് പറഞ്ഞ് ഒരു പിരിവെടുക്കാന്‍ സന്നദ്ധരാകണമെന്നില്ല. ഏറ്റവും അര്‍ഹരായവരെ കണ്ടെത്തുക എന്നതാണ് ബൂലോക കാരുണ്യത്തിന്റെ ആദ്യ ചുവട്. ആ വ്യക്തിയ്ക്ക് അല്ലെങ്കില്‍ ആ കുടുമ്പത്തിന് സര്‍ക്കാരില്‍നിന്നോ, എം പി, എം എല്ലേ എന്നിവരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വല്ല സഹായവും ലഭിക്കാന്‍ അര്‍ഹതയുണ്ടൊ എന്ന് അന്വേഷിക്കണം. മറ്റൊരു സഹായങ്ങളും ലഭിക്കാന്‍ സാധ്യത കുറവാണെങ്കില്‍ മാത്രം ബൂലോക കാരുണ്യം ആ വിഷയം ഏറ്റെടുത്ത് അത് സഹായ തല്‍പ്പരരില്‍ എത്തിച്ച് അവര്‍ക്ക് ആവശ്യമായത് എന്താണോ അത് സ്വരൂപിക്കാന്‍ തയ്യാറാകണം. എന്നാലേ ആ കുടുംബത്തിനും ബൂലോക കാരുണ്യത്തിനും പ്രസക്തിയുള്ളൂ എന്നാണ് നായര്‍ക്ക് തോന്നുന്നത്. അല്ലാതെ എന്തെങ്കിലും ഒരു സഹായം നല്കി പിന്തിരിയുക എന്നതിനോട് നായര്‍ക്ക് പൊരുത്തക്കേടുണ്ട് എന്നറിയിക്കട്ടെ.</div><br /><div>പിന്നെ നിയമ വശങ്ങള് പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അന്‍പതിനായിരത്തിനു മുകളിലുള്ള എല്ലാ ഇടപാടുകളും സര്‍ക്കാറിന്റേയും അന്വേഷണ ഏജന്‍സിയുടേയും നിരീക്ഷണത്തിലാണെന്നിരിക്കെ ഈ വിഷയത്തിലും സുതാര്യത വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. കൈകാര്യം ചെയ്യുന്നത് പണമായതിനാല്‍ പലരും കാടടച്ച് വെടി വെക്കാനുണ്ടാകും. അത് ഒരു പക്ഷേ നിങ്ങളുടെ ഉദ്ധേശ ശുദ്ധിയെ വരെ ചോദ്യം ചെയ്തേക്കാം. അതിനവസരം ഒരിക്കലും നിങ്ങളായി കൊടുക്കരുത്, അതല്ല അടിസ്ഥാന രഹിതമായി ആരോപണം ഉന്നയിക്കുന്നവരോട് ‘പോടാ പുല്ലേ‘ എന്ന് പറയാനുള്ള തന്റേടവും ഇതിന്റെ നേത്യത്വത്തിന് ഉണ്ടാവണം. അത് പോലെ പലസംഘടനകളും നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വിദ്യഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.പലപ്പോഴും അതൊന്നും അതിന്റെ യഥാര്‍ത്ത അവകാശികളില്‍ എത്തുന്നില്ല എന്നത് സങ്കടകരമാണ്. അത്തരം പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദ്ദേശിക്കുന്നു. അത് പോലെ സര്‍ക്കാരില്‍ നിന്നും പല പല സഹായങ്ങളും അതിന്റെ ആവശ്യക്കാരില്‍ അജ്ഞത മൂലം എത്തുന്നില്ല എന്നത് വാസ്ഥവമാണ്, അതിനും ഒരു കൈ സഹായം ഇതിന്റെ സംഘാടകര്‍ക്ക് ചെയ്യാവുന്നതാണ്. അത് പോലെ എന്തേങ്കിലും നിയമപരമായ ഉപദേശ സഹായങ്ങളും നല്കാന് വിദ്യാ സമ്പന്നരും പല മേഘലകളില്‍ ഇടപെടുന്നവരും ഈ കൂട്ടായ്മയിലുള്ളത് കൊണ്ട് അത്തരം സഹായങ്ങളും നല്‍കാവുന്നതാണെന്ന് നായര്‍ പ്രതീക്ഷിക്കുന്നു.</div><br /><div>ആരംഭ ശൂരതയില്‍ ഒതുങ്ങിപ്പോകുക എന്നത് ബൂലോക കാരുണ്യത്തിനും സംഭവിച്ചു എന്ന് ഈ തിരിച്ച് വരവിലൂടെ നായര്‍ മനസ്സിലാക്കുന്നു. ഈ ഒരു പിന്നോട്ടടി ഇനി ഉണ്ടാവരുത് എന്ന് നായര്‍ ഉപദേശിക്കുന്നു. കാരണം നിങ്ങള്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഒരു പാട് കണ്ണീരൊപ്പാന്‍ കഴിയും അതിലുപരി ഒരു കുടുംബത്തിന്റെ അത്താണിയാകാന്‍ കഴിയും. അത് കൊണ്ട് ഇതിലെ അംഗങ്ങള്‍ പോരാളികളാണ്, അവര്‍ തളരാന്‍ പാടില്ല.നിങ്ങല്‍ തളര്‍ന്നാല്‍ നിങ്ങളേക്കാള്‍ തളര്‍ന്നവരുടെയടുത്ത് നിങ്ങള്‍ക്കെത്താനാവില്ല. അത് കൊണ്ട് ഈ ഊര്ജ്ജസ്വലത കൈമോശം വരാതെ ഈ സഹായ ഹസ്തത്തിന്റെ കൈത്തിരി കേടാതെ സൂക്ഷിക്കുക. എല്ലാവിധ ആശംസകളും നേരുന്നു. സധൈര്യം മുന്നോട്ട് പോകുക, നിങ്ങള്‍ക്കതിനു കഴിയും.</div><br /><div>ഇതൊക്കെ പറയാന്‍ ഒരു അനോണിയായ നായര്‍ക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുമുണ്ടാകും, നാളെ ഞാനും ഒരു സനോണിയാവില്ലെന്നാരു കണ്ടു? നല്ല കാര്യങ്ങളെ കാണാതെ പോയാല്‍ നായര്‍ പിന്നെ ആരായി? </div><br /><div>എന്നാ നായരങ്ങട്....</div><br /><div> </div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com31tag:blogger.com,1999:blog-8241723107470244208.post-33841495398439773462010-01-17T07:26:00.006+00:002010-01-17T09:08:45.569+00:00വിട്ടു പിടി തോമസ് മാഷേ...മതിയാക്ക്!<div></div>പിച്ചക്കാരന് എത്ര ലക്ഷപ്രഭുവായാലും പിച്ചത്തരം അയാളെ വിട്ട് പോകില്ല എന്ന് പറഞ്ഞ പോലെയാണ് ചില കേന്ദ്ര മന്ത്രിമാരുടെ സ്വഭാവം! ചില സമയം ഇവര്‍ ഒരു കേന്ദ്രമന്ത്രിയാണെന്ന കാര്യം തന്നെ അങ്ങ് മറക്കും,വിനയം കൊണ്ടല്ലന്നേ,ശുദ്ധ വിവരക്കേട് കൊണ്ട് തന്നെ!ഹല്ല പിന്നെ!<br /><p>പറഞ്ഞ് വന്നത് നമ്മുടേ കേന്ദ്ര സഹമന്ത്രി കുംബളങ്ങിയിലെ തോമസ് മാഷിനെ കുറിച്ച് തന്നെ! മാഷ് പറഞ്ഞത് കേരളത്തിലെ ഗവര്‍മേണ്ട് കേന്ദ്രം കൊടുത്ത ഗോതമ്പും അരിയുമെല്ലാം വിറ്റ് പുട്ടടിച്ചു എന്ന്! നായ നടുക്കടലില്‍ചെന്നാലും കന്നിമാസം മറക്കില്ല എന്ന് പറഞ്ഞ പോലെയാണ് മാഷിന്റെ ഈ പ്രസ്ഥാവന എന്ന് നായര്‍ക്ക് ഒരു സശയം.ഒരു മന്ത്രിയായാല്‍ പറയുന്ന വിഡ്ഡിത്തരങ്ങള്‍ ഏറ്റ് പിടിക്കാന്‍ ഇവിടെ വിഡ്ഡിപ്പെട്ടികളിലെ കോമാളികള്‍ ധാരാളമുള്ളപ്പോള്‍ പറയുന്നത് വിഡ്ഡിത്തരമാണെങ്കിലും പ്രചുരപ്രചാരം കിട്ടുക എന്നത് സ്വാഭാവികമാണല്ലോ. ഒരു മന്ത്രിക്ക് ഉദ്യോഗസ്ഥരെ വിളിച്ച് കണക്ക് കാണിക്കാന്‍ പറഞ്ഞാല്‍ തുറന്ന് കാണിക്കാവുന്ന ഒരു സംവിധാനമുള്ളപ്പോഴാണു കാടടച്ച് ഒരു വെടി മാഷ് കാച്ചിയത്. സംഗതി അതു തന്നെ. രാഷ്ട്രീയ കോമാളിത്തം!പഞ്ചായത്ത് ഇലക്ഷനൊക്കെയല്ലേ വരുന്നത് പാര്‍ട്ടിയുടെ പെട്ടീലു വോട്ട് വീഴാന്‍ ഇപ്പോഴേ കളികള്‍ തുടങ്ങണം. ഇപ്പോള്‍ എന്ത് പറഞ്ഞാലും വാര്‍ത്തയ്ക്ക് പ്രാധാന്യം നല്കാന് മുഖ്യധാരാമാദ്ധ്യമങ്ങളെല്ലാം ഇപ്പോള്‍ വലത് വശം ചേര്‍ന്നാണല്ലോ പോക്ക്. ആ വീരനേയും വലത്തോട്ട് കെട്ടിയെടുത്തപ്പോള്‍ ഇപ്പോള്‍ മാദ്ധ്യമത്തിന്റെ പരിപൂര്‍ണ്ണ മേധാവിത്വം വലതിനല്ലേ എന്ന് ആര്‍ക്കാ അറിയാത്തെ. പിന്നെ പിണറായി സഖാവ് പറയുമ്പോലെ നിഷ്പക്ഷമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ‘ദേശാഭിമാനിയുള്ളത് കൊണ്ട് ജനങ്ങള്‍ വാര്‍ത്തകളൊക്കെ വളരെ നിഷ്പക്ഷമായി കിറു ക്യത്യമായി അറിയുന്നുണ്ട്. 68, പട്ടിയെ തിന്ന വാര്‍ത്തയൊക്കെ വായിക്കണമെങ്കില്‍ ദോഷം പറയരുതല്ലോ അതിനു നിഷ്പക്ഷ ദേശാഭിമാനി തന്നെ വേണം!</p><br /><p>അപ്പോ നായര്‍ പറഞ്ഞ് വന്നത് മാഷിന്റെ കാര്യം തന്നെ.മാഷേ ഈ മണിമാളികയില് ഇരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ ആ കുമ്പളങ്ങിയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിലേക്കെങ്കിലും ഇറങ്ങിച്ചെല്ലണം. നാട്ടിലെ റേഷന്‍ കടകളുടെ അവസ്ഥ മനസ്സിലാക്കണം. റേഷന്‍ വാങ്ങുന്നവരെ കുറിച്ച് അല്‍പ്പമെങ്കിലും ധാരണ വേണം! നാട്ടില്‍ അരിയും ഗോതമ്പും നാട്ടുകാര്‍ വാങ്ങാത്തതിന്റെ കാരണം അറിയണം. ഇപ്പോഴും കുമ്പളങ്ങിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്കാന് റേഷന്‍ കടയിലെ അരി തന്നെയാണോ കൊണ്ട് പോകുന്നത് എന്നറിയാന്‍ കേന്ദ്രം അവന്റെ അമ്മേടെ അക്കൌണ്ടില്‍ നിന്നും എടുത്ത് പുളുത്തിത്തരുന്ന അരിയുടെ ഗുണനിലവാരമൊന്ന് അറിയണം! ഇത് തിന്നുന്ന ജനങ്ങളെ വല്ലപ്പോഴും ഫൈ കോര്സും സിക്സ് കോര്സും ഡിന്നര്‍ കഴിക്കുന്നതിനിടയില്‍ തോമസ് മാഷ് ഓര്‍ക്കണം. നിങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചക്കാത്തിന് എന്നും പറഞ്ഞ് പുളുത്തിത്തരുന്ന അരിയുടേയും ഗോതമ്പിന്റേയും അവസ്ഥ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കാനുള്ള ഒരു മനസ്സ് തോമസ് മാഷും മാഷിന്റെ മുകളിലുള്ളവരും മനസ്സിലാക്കണം.</p><br /><p>കേരളത്തില്‍ ഇപ്പോഴും ഗോതമ്പ് റേഷന്‍ കടയില്‍ നിന്നും വാങ്ങി മില്ലില്‍ കൊണ്ട് പോയി പൊടിച്ച് ആട്ടയാക്കി ഉപയോഗിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല അരിയുടെ അത്ര ഉപഭോഗം ഗോതമ്പിനില്ല എന്നതും വാസ്ഥവമാണ്. പിന്നെ അന്നപൂര്‍ണ്ണയുടെ ആട്ട ഉപയോഗിച്ചില്ലെങ്കില്‍ ബുദ്ധി വളരില്ല എന്നല്ലേ ചാനല്‍ പരസ്യങ്ങള്‍പറയുന്നത്. അപ്പോള്‍ പിന്നെ ആരോഗ്യത്തില്‍ ഇത്രയും ശ്രദ്ധാലുക്കളായ കേരളീയര്‍ മറിച്ച് ചിന്തിക്കാന്‍ ഒരു വകുപ്പും നായര്‍ നോക്കീട്ട് കാണുന്നുമില്ല. അപ്പോ തോമസ് മാഷ് പറയുന്നപോലെ ഇതൊക്കെ ആട്ടയാക്കി വിക്കുന്നവര്‍ക്ക് കൊടുക്കാതെ കെട്ടിക്കിടന്ന് നശിച്ച് പോകുമ്പോള്‍ അറബിക്കടലില്‍ കൊണ്ട് നിമഞ്ജനം ചെയ്താലേ മറ്റൊരു ആരോപണവുമായി മാഷിനെ പോലുള്ള ഷണ്ഡന്മാര്ക്ക് വരാന്‍ കഴിയുകയുള്ളൂ. പരസ്പരം ചെളിവാരി എറിഞ്ഞ് അത് ചാനലുകാര് ഏറ്റ് പിടിച്ചാല്‍ പിന്നെ രക്ഷപ്പെട്ടു. പിന്നെ ജനങ്ങള്‍ ചാനല്‍ പറയുന്നത് കേട്ട് വിശ്വസിച്ചോളും. അവരാണല്ലോ ഇപ്പോള്‍ സമൂഹത്തെ ഉദ്ധരിപ്പിക്കുന്ന കൊച്ചാണന്മാര്‍!<br /></p><br /><p>ഈ രാഷ്ട്രീയ നപുംസകങ്ങളുടെ ഇടയില്‍പെട്ട് നഷ്ടമാകുന്ന ഒന്നുണ്ട്, വികസനം! അല്ലെങ്കിലും കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെയാണു ഇവിടത്തെ അവസ്ഥകള്‍. ഇടതന് ചെയ്താല്‍ വലതനു പിടിക്കില്ല വലതന് ചെയ്താലിടതനും.നാട്ടില്‍ നാഴി അരിയ്ക്ക് മുട്ടു വന്നാലും നാലു വിവാദങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇവിടെ വെറും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ മേലാളന്മാര് എന്താണ് ജനങ്ങളോട് സമര്‍ത്ഥികാന്‍ തുനിയുന്നത്? അവരാണ് കൂടുതല്‍ പാവങ്ങളെ സേവിക്കുന്നത് എന്നോ? ഇത് സമര്‍ത്ഥിക്കാനാണോ ഈ വക നാടകങ്ങള്‍ കളിക്കുന്നത്. അല്ലെങ്കിലും ഇവിടെ എല്ലാംനാടകങ്ങളാണ്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യവുമായി ബസ് മുതലാളിമാര്‍ സമരം ചെയ്തപ്പോള്‍ ഒരു മുന്‍ മന്ത്രി പറഞ്ഞത് ഇതൊക്കെ നാടകമാണെന്നാണ്! അനുഭവം ഗുരു! സംഗതി ഒരു നിമിഷം താന്‍ ഒരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എന്ന കാര്യം മറന്ന് കൊണ്ടാണ് അദ്ദേഹം ആ പ്രസ്ഥാവന ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. കഷ്ടം! എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!<br /></p><br /><p>ഇതാണ് കേരളത്തിലെ അവസ്ഥ. എല്ലാം നാടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വഹ നാടകം കേരള സര്‍ക്കാര്‍ വഹ നാടകം. ഈ നാടകങ്ങളൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട കാണികളെപ്പോലെ ഇന്നും ജനങ്ങള്‍ കണ്ട് അന്തം വിട്ട് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം എഫ് സി ഐ ഗോഡൌണില്‍ നിന്നും കെട്ടിക്കിടന്ന് നശിച്ച അനേകം ടണ്‍ പുഴുത്ത് നാറിയ അരി അറബിക്കടലില്‍ തള്ളിയ വാര്‍ത്തയൊക്കെ നമ്മള് കണ്ടതാണ്. ഇവിടെ ഇപ്പോഴും അരിയുടെ പേരില്‍ പൊറാട്ട് നാടകങ്ങള്‍. റേഷന്‍ കടയില്‍ മൂന്ന് രൂപയ്ക്ക് ബി പി എല്‍ കാര്‍ക്ക് നല്കുന്ന അതേ അരി പതിനാലു രൂപയ്ക്ക് എ പി എല്‍ കാര്‍ക്കും നല്കുമ്പോള്, എത്ര പേര് അത് വാങ്ങാന്‍ തയ്യാറായി വരുന്നുണ്ടെന്ന് ആ അരിയുടെ ഗുണ നിലവാരം പരിശോധിച്ച് തോമാസ് മാഷ് അഭിപ്രായം പറയണം. അതാ പറഞ്ഞത് വല്ലപ്പോഴും തോമസ് മാഷ് കുമ്പളങ്ങിയിലെ റേഷന്‍ കടയിലൊക്കെ ഒന്ന് അന്വേഷിക്കണം അരി വിറ്റ് പോകാത്തതിന്റെ രഹസ്യം!</p><br /><p>ഇവിടത്തെ പൊതു വിതരണ സംവിധാനം തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും,അരിവിഹിതം വെട്ടിക്കുറച്ചതും ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതുമൊക്കെ ഈ തോമസ് മാഷും കൂടി അറിയുന്ന കാര്യങ്ങളാണെന്ന് നായര്‍ക്കറിയുന്ന പോലെ മാഷക്ക് അറിയില്ല എന്നുണ്ടോ? മാഷേ ഈ വക സര്‍ക്കസൊക്കെ നിര്‍ത്താനുള്ള സമയമായി. എ പി എല്‍ വിഭാഗവും ഇവിടെ റേഷന്‍ കടകളില്‍നിന്നും അരി വാങ്ങിക്കും ഇവിടെ ഗുണനിലവാരമുള്ള അരി വിതരണം ചെയ്യണം ! മാഷേ അതിന്റെ കാര്യമൊക്കെ ശ്രദ്ധിക്കാന്‍ എവിടേയാ സമയം അല്ലെ? ബി പി എല്‍ കാര്‍ക്ക് എന്ത് ചാണകം ഉരുട്ടിക്കൊടുത്താലും തോമസ് മാഷിനെന്നല്ല ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷനല്ലാത്ത സമയത്ത് ഒരു വിലയും ഇല്ലല്ലോ.ബി പി എല്‍ ആണെങ്കിലും എ പി എല്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷ്യ സുരക്ഷ നല്കാന് ഇവിടത്തെ സര്‍ക്കാരുകള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് മാഷ് ഓര്‍ക്കണം, അല്ലാതെ ഇത് നിങ്ങളൊക്കെ വെച്ച് നീട്ടുന്ന ഔദാര്യമല്ല,മറിച്ച് അവകാശമാണ്.<br /></p><br /><p>വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കേരളത്തില്‍ വിവാദങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്ക് നഷ്ടമാവുന്ന വികസനങ്ങള്‍ ഇനിയെങ്കിലും നിങ്ങള്‍ കാണാതെ പോകരുത്. വികസനത്തിന്റെ കാഴ്ച്ചപ്പാടിലെങ്കിലും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. എച്ച് എം ടി ഭൂമി വിവാദം പോലെ എന്തിനും ഏതിനും വിവാദങ്ങളുണ്ടാക്കി ഇനിയും മുന്നോട്ട് പോയാല്‍ കേരളം മുന്നോട്ടല്ല ഗതി എന്നും പിന്നോട്ട് തന്നെ! ഹല്ല പിന്നെ!</p><br /><p>എന്നാ നായരങ്ങട്....</p><br /><p> </p>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com18tag:blogger.com,1999:blog-8241723107470244208.post-80778967618585226352010-01-14T08:10:00.000+00:002010-01-14T10:06:49.131+00:00വാര്‍ത്തകള്‍ എക്സ്ക്ലൂസീവാകുമ്പോള്‍...പറയേണ്ട എന്ന് ഒരുപാട് കരുതീട്ടും പറയാതിരിക്കാൻ പറ്റണില്ല. ആസനത്തിലെ ചൊറിച്ചിലു മാറട്ടെ. അപ്പ പറഞ്ഞു വന്നത് ഒന്നാം സമ്മാനത്തിനായ് ഒരുപാട് കോപ്പി അച്ചടിച്ച് സ്വന്തം പറമ്പിൽ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണ പത്രത്തെപറ്റി തന്നെയാ.<br />മനോരമ പത്രത്തിനും ചാനലിനും എന്നും എക്സ്ക്ലൂസീവുകളുടെ കാലമാണ്. ഒരു എക്സ്ക്ലൂസീവ് കഥ കിട്ടിയില്ലെങ്കില്‍ അവര്‍ ഉണ്ടാക്കും. അതാണ് മാത്തുകുട്ടിച്ചായന്റെ ഒരു ലൈന്‍. ഈ അടുത്ത ദിവസവും ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കണ്ടു. അമ്പതാമത് സ്കൂള്‍ കലോത്സവത്തില്‍ ഗ്രേഡ് കിട്ടാന്‍ വലിയ തുകകള്‍ കോഴ ആവശ്യപ്പെട്ടു എന്നും. തുക കൊടുത്താല്‍ ഗ്രേഡ് കിട്ടുമെന്നൊമൊക്കെയുള്ള ചൂടന്‍ വാര്‍ത്തകള്‍.<br /><br /><br />നാട്ടില്‍ ഒരു സംഭവം നടക്കുമ്പോള്‍ വ്യത്യസ്തമായ വാര്‍ത്ത കണ്ട് പിടിക്കണം എന്ന മാത്തുകുട്ടിഅച്ചായന്റെ ഉപദേശം പിന്നീട് കര്‍ശനമായപ്പോള്‍ പലരും വാര്‍ത്തകള്‍ സ്യഷ്ടിക്കാന്‍ തുടങ്ങി. ഇതും അക്കൂട്ടത്തില്‍ പെടുന്ന ഒന്ന് തന്നെ. ഒരു വാര്‍ത്ത പടച്ച് വിടാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് തെളിവുകളൊന്നും വേണ്ട. രണ്ട് ഫോണിന്റെ പടം കൊടുത്ത് പിന്നില്‍ രണ്ട് അഭിനേതാക്കളുടെ ശബ്ദം മാത്രം മതി വാര്‍ത്ത റെഡി. ഇത്തരം സംവിധാനം കയ്യിലുണ്ടെങ്കില്‍ എന്ത് വാര്‍ത്തയും ഇവന്മാര്ക്ക് പടച്ച് വിടാം.ആരേയും തെറ്റിദ്ധരിപ്പിക്കാം. വാര്‍ത്താ ശ്രദ്ധ നേടാം. എന്നാല്‍ വളരെ നാളത്തെ കഠിന ശ്രമങ്ങളും പ്രാക്ടീസും കൊണ്ട് ഒരു കലാമത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുമ്പോള്‍ ഒരു നിമിഷമെങ്കിലും നിങ്ങള്‍ മെനയുന്ന ആ കഥയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെപറ്റി ചിന്തിക്കുന്നത് നല്ലതാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്? എന്തെങ്കിലും ആധികാരികമായ തെളിവു നിങ്ങള്‍ക്ക് നല്കാന് കഴിയുമെങ്കില്‍ നായര്‍ ഇന്ന് മുതല്‍ നിങ്ങളുടെ ചാനലിന്റെ പ്രചാരകനാകാം!<br /><br />ഒരിക്കല്‍ ഇതുപോലെ പി എസ് സി പരീക്ഷയ്ക്ക് ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടുന്ന മാഫിയ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന്റെ സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം പി എസ് സിയില്‍ അഴിമതി നടക്കുന്നു, പണമുണ്ടെങ്കില്‍ എന്തും നടക്കും എന്ന രീതിയില്‍ വാര്‍ത്ത പരത്താനാണ് ഇവിടത്തെ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വസൂലാക്കുകയും ജയിച്ചാല്‍ അത് തങ്ങള്‍ ജയിപ്പിച്ചതാണെന്ന് പറഞ്ഞ് പണം തട്ടുകയും തോറ്റാല്‍ പണം തിരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്ന് പിന്നീട് പുറത്ത് വന്നു. ഇവിടേയും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് പറയുന്നതിനു പകരം അതില്‍ വാര്‍ത്തയ്ക്കുള്ള കഥ കണ്ടെത്തി മത്സരാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.<br /><br />ഒരിക്കല്‍ ഐ എസ് ആര് ഓ ചാരക്കേസെന്നും പറഞ്ഞ്, കരുണാകരനെ കരി തേയ്ക്കാനായി പടച്ച് വിട്ട കഥകളൊന്നും ആരും മറന്ന് കാണാന്‍ വഴിയില്ല. മറിയം റഷീദയുടേയും ഫൌസിയായുടേയുമൊക്കെ അടിപ്പാവാടയില്‍ നമ്മള് ആദരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ബീജങ്ങള്‍ എത്ര തുള്ളി പറ്റി എന്നൊക്കെ എണ്ണി കഥ മെനഞ്ഞ പത്രം, പിന്നീട് ന്യൂസ് മേക്കറെന്നും കോപ്പെന്നുമൊക്കെ പറഞ്ഞ് അവാര്‍ഡുകള്‍ നല്കി ആ ശാസ്ത്രജ്ഞന്മാരെ ആദരിക്കുന്നതും നാം കണ്ടതാണ്. അതും മാത്തുക്കുട്ടിച്ചായന്റെ ഒരു തമാശ. ആ തമാശയില്‍ ആരോപണ വിധേയരാകുന്ന മനുഷ്യരുടെ കുടുംബത്തെ പറ്റിയോ മാനസിക സംഘര്‍ഷത്തെ പറ്റിയോ ഒരു വിലയും കല്‍പ്പിക്കാത്ത പത്ര-ചാനല്‍ കൂട്ടിക്കൊടുപ്പുകാര്‍ ഇന്നും നിര്‍ഭയം ആ പ്രവര്‍ത്തി തുടരുന്നു. ഇപ്പോഴും ഒന്നാം സ്ഥാനത്ത് അവരാണെന്ന് വീമ്പ് പറയുന്നു. നമ്മള് ഇന്നും അത് കേട്ട് കൊണ്ടിരിക്കുന്നു. നമ്മളാരാ കഴുവേറീ മക്കൾ!<br /><br /><br />കഴിഞ്ഞ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മ്യതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ചോദിച്ചു എന്ന് പറഞ്ഞ് ഈ മനോരമ ഒരു എക്സ്ക്ലൂസീവ് ഇട്ടിരുന്നു. ഇവര്‍ ഉണ്ടാക്കുന്ന കഥകള്‍ അത് ആരെക്കുറിച്ചായാലും ഒരു ഉളുപ്പുമില്ലാതെ വിളമ്പാന്‍ കാണിക്കുന്ന ഒരു ഉളുപ്പില്ലായ്മയ്ക്ക് എന്ത് പേര് നല്‍കുമെന്ന് നായര്‍ക്കും നല്ല നിശ്ചയില്ല. അത് വെറും കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞിട്ടും ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആ ചാനല്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്. അല്ലെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കതിനേ സമയം കാണൂ. ഹല്ല പിന്നെ!<br /><p>ഇത്രയും പറഞ്ഞ സ്ഥിതിക്ക് നായർക്കും കിട്ടി ഒരു എക്സ്ക്ലൂസീവ്! കഴിഞ്ഞ ദിവസം നായര്‍ വേറെ ഒരു പണീം ഇല്ലാത്ത സമയത്ത് ഇത്തവണത്തെ ന്യൂസ് മേക്കർ അവാർഡ് കിട്ടിയ റസൂൽ പൂക്കുട്ടിക്ക് ഒരു മിസ്സ് കാൾ കൊടുത്തു. ദേ പൂക്കുട്ടി അടുത്ത വെടിക്കുള്ള തിരി കൊളുത്തി തന്നു. അവാർഡ് കിട്ടുന്നതിന് തൊട്ടു മുമ്പ് മനോരമക്കാര് വിളിച്ചെന്നും ഈ അവാർഡ് പൂക്കുട്ടിക്ക് തന്നെ കൊടുക്കാമെന്നും പകരം ഈ അടുത്ത് നടക്കാൻ പോകുന്ന ഒരു സ്റ്റേജ് പ്രൊഗ്രാമിന് പരമകാരുണികനും കരുണാനിഥിയും സംഗീതചക്രവർത്തിയുമായ എ ആർ റഹ്മാനെ ‘ഫ്രീ ആയി‘ എത്തിച്ചു കൊടുക്കണമെന്നും! പൂക്കുട്ടിനായര് ആരാ മോൻ! അതു ഞാനേറ്റൂന്ന് മറുപടി കൊടുത്തു. അടുത്ത നിമിഷം മുതൽ ചാനലിൽ സ്ക്രോൾ ബാർ ഓടി തുടങ്ങി. “ ന്യൂസ് മേക്കർ 2009 - റസൂൽ പൂക്കുറ്റി “ . നായിന്റെ മക്കൾ എന്നു നായരങ്ങ് വിളിച്ചിട്ടും കലിപ്പ് തീരുന്നില്ലല്ലൊ മക്കളേ.</p><br />ടി വി യുടെ റിമോട്ടില്‍ വേറെയും ബട്ടനുകള്‍ ഉള്ളത് കൊണ്ട് വേറെ ചാനലിലേക്ക് മാറാമെന്ന് വെച്ചാല്‍ അവിടേയും ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ്. സത്യസന്ധമായ വാര്‍ത്തകള്‍ കേട്ട കാലം മറന്നു. ഒരു വാര്‍ത്ത പല രീതികളിലാണ് ഇന്ന് പ്രെക്ഷകരുടെ മുന്നില്‍ എത്തുന്നത്. വാര്‍ത്തയ്ക്കും ജാതിയും മതവും പക്ഷവുമൊക്കെ ആയിരിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ വളരുകയല്ല, വളയ്ക്കുകയാണ്. പത്ര ധര്‍മ്മവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമൊക്കെ ഇന്ന് വെറും കെട്ടുകഥകള്‍ മാത്രം. വാര്‍ത്തകള്‍ വില്പ്പനച്ചരക്കാണ്. വാര്‍ത്തകള്‍ വാങ്ങുന്നു വില്‍ക്കുന്നു. കൂടുതല്‍ ലാഭത്തിനു വില്‍ക്കുന്നു.കൂട്ടിച്ചേര്‍ക്കലുകളും പക്ഷം പിടിക്കലുകളും സാമ്പത്തിക ലാഭത്തിന്റെ തോതിനനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കുന്നു. സത്യങ്ങള്‍ മാത്രം എവിടേയും കുഴിച്ച് മൂടിക്കൊണ്ടിരിക്കുന്നു. എത്ര നാള്? ഇതിനൊരു കടിഞ്ഞാണിടാന്‍ ആര്‍ക്കാവും ? ഇനിയും അധികം വൈകിക്കൂടാ. അല്ലെങ്കില്‍ ഇനിയും വാര്‍ത്താ വിസര്‍ജ്ജനങ്ങള്‍ നമ്മുക്ക് മുകളില്‍ മഴയായി വര്‍ഷിച്ച് കൊണ്ടേയിരിക്കും!<br /><br />എന്നാ നായരങ്ങട്...അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com4tag:blogger.com,1999:blog-8241723107470244208.post-19017443984626045792010-01-10T10:30:00.000+00:002010-01-10T11:20:34.884+00:00ഗാനഗന്ധര്വ്വന് സപ്തതിയില്‍ എത്തുമ്പോള്യേശുദാസെന്ന ഗാന ഗന്ധര്വന് ഇന്ന് സപ്തതി തികയുന്നു.പതിവ് പോലെ കൊല്ലൂര്‍ മൂകാമ്പികാ ക്ഷേത്രത്തില്‍ ദര്‍ശനപുണ്യം തേടി ഗന്ധര്വന് പോയി. രണ്ട് മൂന്ന് തലമുറകളെ തന്റെ മാസ്മരിക ശബ്ദ പ്രഭാവം കൊണ്ട് ആകര്‍ഷിച്ച ആ വ്യക്തിയെ നായരും ഒന്ന് അഭിനന്ദിക്കുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് അല്‍പ്പം പിന്നാമ്പുറ കഥകളാണ്. യേശുദാസിന്റെ അധികം ആരും കാണാത്ത ഒരു മുഖം നായര്‍ വിവരിക്കാം. അദ്ധേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നതോടൊപ്പം അദ്ധേഹത്തിന്റെ കഴിവു കേടുകളും അറിഞ്ഞിരിക്കാന്‍ വേണ്ടി പറയുന്നെന്ന് മാത്രം.<br /><br />ഒരു സിനിമാ പിന്നണി ഗായകാനാകന്‍ വേണ്ടി യേശുദാസ് തന്റെ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളും,അവഗണനകളും,പട്ടിണിയുമെല്ലാം അദ്ധേഹം പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ഏതൊരാളും തുടക്കത്തില്‍ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് മുന്‍നിരയിലേക്ക് വളര്‍ന്ന് വരുന്നത്. സ്വാഭാവികമായും കഴിവുള്ളവര്‍ മുന്‍പന്തിയില്‍ എത്തും അല്ലെങ്കില്‍ എത്തണം എന്നുള്ളത് പ്രക്യതി നിയമമാണ്. യേശുദാസിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ എന്ന് തന്നെയാണ് നായരും നിരീക്കണത്. എതിരാളികളില്ലാതെ മലയാള പിന്നണി ഗാന രംഗത്ത് നില നില്ക്കാന് അദ്ധേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒരു പക്ഷേ അദ്ധേഹത്തോടുള്ള ആദരവു മൂലം ആരും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം!<br /><br />മലയാള പിന്നണി ഗാന ശാഖയില്‍ മറ്റൊരു ഗായകനും തലപൊക്കാതിരിക്കാന്‍ പല വ്യത്തികെട്ട കളികളും ഗാനഗന്ധര്വന് കളിച്ചിട്ടുണ്ട് എന്നത് മലയാളത്തില്‍ മറ്റു ഗായകര്‍ വളര്‍ന്ന് വരാത്തതില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് വേണുഗോപാല്‍ എന്ന ഗായകന് പേര് പരാമര്‍ശിക്കാതെ അക്കാര്യം പറയുകയുണ്ടായി. വേണുഗോപാല്‍ പാടാന്‍ വെച്ച പാട്ടുകള്‍ അങ്ങിനെ മറ്റ് ശബ്ദത്തില്‍ നാം കേട്ടു. ഇത് തന്നെയാണ് ജയചന്ദ്രനും, ഉണ്ണിമേനോനും വരെ സംഭവിച്ചത്. യേശുദാസ് ഉള്‍പ്പെടുന്ന ഒരു സിനിമാ സംഗീത മാഫിയയായിരുന്നു ആരൊക്കെ പാടണം ആരൊക്കെ സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നൊക്കെ തീരുമാനിച്ച് പോന്നത്. ഈ മാഫിയയില്‍ പെടാതെ പ്രിയദര്‍ശന്റേയും മോഹന്‍ ലാലിന്റേയും അടിയുറച്ച ഒരു പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എം ജി ശ്രീകുമാര്‍ എന്ന പാട്ട്രിയാത്ത ഗായകന്(അന്ന്) ഈ ഫീല്‍ഡില്‍ പിടിച്ച് നില്ക്കാന് കഴിഞ്ഞത്. സാന്ദര്‍ഭികമായി പറയട്ടെ എം.ജി. ശ്രീകുമാറൊക്കെ ആദ്യകാലങ്ങളില്‍ പാടിയ പാട്ട് കേട്ടാല്‍ മൂക്കത്തും പിന്നെ മറ്റുപലയിടത്തും വിരല്‍ വെച്ച് പോകും. അയാള്‍ പിന്നീട് പാടിത്തെളിഞ്ഞു. എം.ജി ശ്രീകുമാറിനെ പ്രമോട്ട് ചെയ്തത് ഒട്ടും സഹിക്കാതിരുന്ന ഗന്ധര്വന് പ്രിയദര്‍ശന്റെ സിനിമകളില്‍ പാടില്ല എന്ന് തീരുമാനമെടുക്കുകയും എം.ജി ശ്രീകുമാര്‍ പാടിത്തെളിയുകയും ചെയ്തപ്പോള്‍ നിവ്യത്തിയില്ലാതെ പ്രിയദര്‍ശന്റെ “മേഘം” എന്ന ചിത്രത്തില്‍ വളരേയധികം വര്‍ഷങ്ങള്‍ക്ക് ശേഷം പാടി. എങ്കിലും ചില പ്രൊഡൂസര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മുന്‍പ് ഒരു സിനിമയിലും യേസുദാസ് പാടി. അതാണ് ഗന്ധര്വന്!ഒരാളെ ഒതുക്കാന്‍ തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും.<br /><br />ഗന്ധര്‍വ ശാപം ഏറ്റവരില്‍ ഏറ്റവുംകൂടുതല്‍ നഷ്ടം സംഭവിച്ചത് ശ്രോദ്ധാക്കള്‍ക്ക് തന്നെയാണ്. വേണുഗോപാലിന്റേയും ഉണ്ണിമേനോന്റേയും കുറേ നല്ല പാട്ടുകള്‍ നമുക്ക് നഷ്ടമായി. അവര്‍ വല്ലപ്പോഴും വിരുന്ന് വരുന്ന ഗായകരായി ഒരു മൂലയില്‍ ഒതുക്കപ്പെട്ടു. ഉണ്ണിമേനോന്റെ ശബ്ദ സൌകുമാര്യം തിരിച്ചറിഞ്ഞ ഏ.ആര് റഹ്മാനാണ് പിന്നീട് ഉണ്ണിമേനോനെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകനാക്കിയത്. അപ്പോഴും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കി വേണുഗോപാല്‍ എന്ന കഴിവുള്ള ഗായകന് ഈ മാഫിയയിലൊന്നും ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ഒതുക്കപ്പെടുകയാണുണ്ടായത്.<br /><br />തനിക്ക് ശേഷം തന്റെ മകനെ വളര്‍ത്താനും ഗന്ധര്വന് ശ്രമിക്കാതിരുന്നില്ല. തന്റെ മകനു ഒരു പാട്ട് കൊടുത്താല്‍ പ്രതിഫലം നോക്കാതെ പാടാനും ഗന്ധര്വന് തയ്യാറായി. പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഇപ്പോള്‍ പഴയ ആ മാഫിയാ പരിപ്പ് വേവാത്തത് കൊണ്ട് കഴിവുണ്ടെങ്കില്‍ പാടട്ടെ എന്ന നിലയായി ഗന്ധര്വന്. അല്ലെങ്കിലും ഈ റിയാലിറ്റി ഷോ വന്നപ്പോഴല്ലേ നാട്ടില്‍ കൊള്ളാവുന്ന പാട്ടുകാരും ഉണ്ടെന്ന് ജനം അറിഞ്ഞത്. അല്ലെങ്കില്‍ എന്താകുമായിരുന്നു? ശ്രീനിവാസന്റെ മകന് പോലും ഒരു വ്യത്തികെട്ട ശബ്ദത്ത് ഉടമയായിട്ടും “വ്യത്യസ്ഥമായ ശബ്ദം” എന്ന ലേബലില്‍ മാര്‍കറ്റ് ചെയ്യപ്പെടുകയായിരുന്നു. പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ചന്ദ്രനില്‍ പോകാമെന്ന് സാരം. ഇത് പോലെതന്നെ ഇപ്പോള്‍ കേന്ദ്ര ഗവര്‍മണ്ട് റോയല്‍റ്റി നിയമം കൊണ്ട് വരാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ ഗാനഗന്ധര്‍വന്റെ മകന് നല്ലൊരു ഗായകനായ മധു ബാലക്യഷ്ണനെ വിളിച്ച് അച്ഛന്റെ പാട്ട് പാടിയാല്‍ തട്ടിക്കളയുമെന്നും, പണം കൊടുക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരളവു വരെ ഇവരുടെയൊക്കെ കൊള്ളരുതായ്കകള്‍നമ്മള്‍ സഹിക്കുകയാണ്. കലാകാരനല്ലേ ദൈവത്തിന്റെ അടുത്ത ആളല്ലെ എന്നൊക്കെ ഭക്തിപൂര്‍വ്വം പരിഗണിക്കുമ്പോള്‍ അവര്‍ തലയിലിരുന്ന് കാഷ്ടിക്കുകയാണ്.<br /><br />കേരളമെന്ന കൊച്ചു സംസ്ഥാനത്ത് കേരളം തന്നെ വിറ്റ് തിന്നാനുതകുന്ന രീതിയിലുള്ള മാഫിയകള്‍ അരങ്ങ് വാഴുമ്പോള്‍ സിനിമാ സംഗീത ലോകത്ത് മാത്രം സ്ഥിതി വ്യത്യസ്ഥമാവുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാര്യം രണ്ട് മൂന്ന് പതിറ്റാണ്ട് ഒരേ ശബ്ദത്തില്‍ മാത്രം പാട്ട് കേട്ടാസ്വദിക്കാന്‍ വിധിക്കപ്പെട്ട മലയാളി വ്യത്യസ്ഥമായ ഒരു ശബ്ദം കേട്ടപ്പോള്‍ എത്രമാത്രം അതിനെ സ്വീകരിച്ചു എന്നുള്ളത് “ലജ്ജാവതിയേ..നിന്റെ കള്ളക്കടക്കണ്ണില്‍” എന്ന ഒരു ഗാനത്തോടെ നാം മനസ്സിലാക്കിയതാണ്.എന്തായാലും ഗന്ധര്‍വനെന്നും ആസ്ഥാനഗായകനെന്നും അതിലുപരി മതേതരത്വത്തിന്റെ പ്രതി രൂപമെന്നൊക്കെ ആശയോടെയും ആവേശത്തോടെയും വിളിക്കുന്ന ആ ഗന്ധര്‍വന്റെ ഉള്ളില്‍ സംഗീതം കൂടാതെ അല്‍പ്പം കള്ളത്തരവും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ നായര്‍ക്കും ഒരു ചെറിയ വിഷമം. കഴിവുള്ള എല്ലാവര്ക്കും അവസരം കിട്ടുമായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഗാനങ്ങളും,നല്ല ഗായകരും മലയാളത്തില്‍ ഉണ്ടായേനെ. ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം! ആ മഹാനു ഭാവുലുവിനു സപ്തതി ആഘോഷ വേളയില്‍ നായരും ആശംസയര്‍പ്പിക്കുന്നു.അല്ലെങ്കിലും മലയാളികള്‍ക്കൊന്നും ചില നല്ല കാര്യങ്ങള്‍ അനുഭവിക്കാനുള്ള യോഗമില്ല!അത്ര തന്നെ!<br />എന്നാ നായരങ്ങട്.....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com17tag:blogger.com,1999:blog-8241723107470244208.post-48056333814693822592010-01-06T17:40:00.001+00:002010-01-06T19:09:20.640+00:00സി പി എമ്മിന്റെ നായര്‍ പ്രേമം !പറഞ്ഞ് വരുമ്പോ ഇപ്പോ സി പി എം നായരുടെ ഒരു ബന്ധുവായിട്ട് വരും അമ്മേടെ വകേല്! ഒരു സംവരണ പ്രേമം കൊണ്ട് ഇറങ്ങിയിരിക്കുന്നു ഒരു ഹംസയും ഒരു പാലൊളി പൂനിലാവും!ഒരു സമുദായത്തെ മുഴുവന്‍ സവര്‍ണ്ണരെന്ന് മുദ്ര കുത്തി, അടിയാളരുടെ പേരും പറഞ്ഞ് ഈ സമുദായത്തെ മുഴുവന്‍ കൊള്ളയടിക്കാനും പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടാനും നേത്യത്വം നല്കിയ സി.പി എമ്മിന്റെ അരുമ പുങ്കവന്മാരാണ് ഇപ്പോള്‍ നായര്‍ സ്നേഹം ഒലിപ്പിച്ചോണ്ട് വരുന്നത്.<br /><br />സഖാക്കളേ ഓര്‍മ്മയുണ്ടോ ആ പഴയ കാലം? അന്ന് നിങ്ങള്‍ കണ്ണൂരില്‍ ചേര്‍ന്ന രഹസ്യ യോഗങ്ങള്‍ വരെ വെള്ളക്കാരെ പടിയടച്ച് പിണ്ഡം വെക്കാനായിരുന്നില്ല. എങ്ങിനെ ഇവിടത്തെ നായരടക്കമുള്ള സമൂഹത്തെ ജന്മിയെന്ന് മുദ്രകുത്തി പടിയിറക്കാനായിരുന്നു. അടിയാളന്റെ പേരു പറഞ്ഞ് കേരളത്തിലെ ഉന്നത കുലജാതരായ നായര്‍ സമുദായം അടക്കമുള്ളവരെ പുറത്താക്കാന്‍ കഴിഞ്ഞ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇന്നത്തെ ആസ്തി എത്രായാണെന്ന് വല്ല തിട്ടവുമുണ്ടോ സഖാവേ? എല്ലാം ജനങ്ങളുടേതാണെന്ന് പറയുന്ന പാര്‍ട്ടി ഇപ്പോള്‍ ജനങ്ങള്‍ എന്ന പദത്തിന് പുതിയ മാനദണ്ഡങ്ങള്‍ നല്കിയിരിക്കുന്നു.അല്ലെങ്കിലും പരിപ്പുവടയും ദിനേശ് ബീഡിയും കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ലല്ലോ. എല്ലാം ജനങ്ങളുടേയാണെന്നാണു വെപ്പ്. ഏത് ജനത്തിനാണ് സഖാവെ പാര്‍ട്ടിയുടെ സ്വത്ത് അവകാശം എഴുതിക്കൊടുത്തിട്ടുള്ളത്? തെറ്റ് തിരുത്തിയ കൂട്ടത്തില്‍ ഇനിയും ഒരു പാട് തെറ്റുകള്‍ കുമിഞ്ഞ് കൂടി കിടപ്പുണ്ട് സഖാവേ. സമയമുണ്ടെങ്കില്‍ ഓര്‍ത്ത് നോക്കണം.<br /><br />നാട്ടില്‍ ഇന്ന് സമ്പന്ന വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അതില്‍ ഏറിയ പങ്കും ഏരിയാ നേതാകന്മാര് വരെ ഉള്‍പ്പെടും. പട്ടിണി കിടക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എറ്റ് വങ്ങുമ്പോഴും മുഷ്ടി ചുരുട്ടി ഇന്‍ ഖിലാബ് സിന്ദാബാദ് വിളിച്ച പട്ടിണി പാവങ്ങളെ ഒന്ന് തിരിഞ്ഞ് നോക്ക് സഖാക്കളേ എന്നിട്ട് നായരുടെ പിന്നോക്കത്തിലേക്ക് തിരിഞ്ഞാല്‍ മതി. പട്ടിണി എന്താന്നറിയുന്ന സഖാക്കളുണ്ടായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഇപ്പോല്‍ അങ്ങിനെ ഒന്നില്ല. പട്ടിണി മുഴുവന്‍ അനുഭാവികള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്ന പാവം കൂലിപ്പണിക്കാര്‍ക്കും. പട്ടിണി ജാഥ ഒരിക്കല്‍ കൂടി നടത്താന്‍ സമയമായി സഖാക്കളേ. എന്നിട്ടിപ്പോള്‍ നായരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണവുമായി വന്നിരിക്കുന്നു. അല്ലയോ മന്ത്രി പാലൊളി സാഹിബേ, മുസ്ലിം സമുദായത്തില്‍ പെടുന്ന പിന്നോക്കക്കാരായ ജനങ്ങള്‍ക്ക് വേണ്ടി എന്തു എന്ത് പുണ്യ പ്രവര്‍ത്തി ചെയ്തു സഖാവേ? ഓ നായര്‍ മറന്നു, ഹജ്ജ് വിമാനത്തിന് പച്ചത്തുണിപൊക്കിക്കാട്ടി ആണ്ട് തോറും ഉല്‍ഘാടനം ചെയ്യാറുണ്ടല്ലെ? മതി. പട്ടിണി പാവങ്ങളാണല്ലോ അധികവും ആ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോണത്.അവര്‍ക്ക് യാത്ര അയപ്പ് നല്‍കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കില്‍ ആ സമുദായത്തില്‍ നിന്നുള്ള വോട്ട് കുറയും.മുസ്ലിം ലീഗ് സ്വ സമുദായത്തിലെ ഒരാള്‍ക്കും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ലീഗിനെ മൊഴി ചൊല്ലി സി പി എമ്മിലേക്ക് വന്ന ഹംസ സാഹിബേ നിങ്ങടെ സമുദായത്തില്‍ പട്ടിണിയും പിന്നോക്കാവസ്ഥയുമൊക്കെമാറിയോ? മാറിയില്ല അല്ലേ? പഞ്ചായത്ത് ഇലക്ഷന് വരുമ്പോള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരു പിടിയങ്ങട് പിടിച്ചാല്‍ പൊരുന്നയില്‍ പൊരുന്നിരിക്കുന്ന നായന്മാര് സി പി എമ്മിലേക്കുള്ള സമദൂര അളവില്‍ കുറവും വരുമെന്ന് പര്‍ട്ടിക്ക് വല്ല വെളിപാടും ഉണ്ടായോ? ഇങ്ങനെ തരം കിട്ടുമ്പോഴൊക്കെ വാക്കും പ്രവര്‍ത്തിയും മാറ്റുന്ന സഖാക്കളേ.. ഇതിനു നാട്ടില്‍ പറയുന്ന പേര് വേറെയാണ്. അത് നായരായിട്ട് പറയുന്നില്ല. നായരൊന്ന് പറഞ്ഞോട്ടെ നാട്ടില്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു “പട്ടിണി ഹൌസ്” കെട്ടിയുണ്ടാക്കാന്‍ കഴിയുമോ നായര്‍ സ്നേഹി സഖാക്കളേ? അവിടെ ഒരു നേരത്തെ ഭക്ഷണം പട്ടിണി കിടക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കുമോ? എന്നാലെങ്കിലും ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ കഴിയാന്‍ ഇവിടത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കഴിയും എന്ന് നായര്‍ വിശ്വസിക്കുന്നു.<br /><br />ഇവിടെ മുന്നണികള്‍ സാമുദായിക കൂട്ടുകെട്ടുകളോടെ കാലമിത്ര മാറി മാറി ഭരിച്ചിട്ടും സമുദായ നേതാക്കന്മാര്ക്കും പാര്‍ട്ടികള്‍ക്കുമല്ലാതെ കേരളത്തില്‍ ഏത് സമുദായമാണ് മുന്നോക്കം നിന്നിട്ടുള്ളത്? വെള്ളാപ്പള്ളിയും പണിക്കരും ഗോകുലം ഗോപാലനും ലീഗ് തങ്ങന്മാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ സമ്പന്നരായി എന്നുള്ളതൊഴിച്ചാല്‍ ഒരു സമുദായത്തിനും ഏറ്റവും ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പുള്ളതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഈ സമുദായത്തിന്റേയും പിന്നോക്കത്തിന്റേയുമൊക്കെ കണ്ണീര് കഥകള്‍ പറഞ്ഞ് നടന്നവര്‍ സമ്പന്നതയുടെ മടിത്തട്ടിലുമാണ്. ഇവിടെയാണ് സംവരണത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് വരിക. സംവരണമുണ്ടായിട്ടും സംവരണ സമുദായത്തിലെ എത്ര പേര് ജോലി നേടി എന്നും സംവരണമില്ലാതെ എത്ര സവര്‍ണ്ണര്‍ ജോലി നേടി എന്നുമുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അപ്പോഴറിയാം ഊരിലെ പഞ്ഞം!<br /><br />സംവരണം എന്ന സര്‍ക്കസ് തുടങ്ങീട്ട് നാളുകള്‍ കുറേ ആയില്ലെ? ആ സംവരണം കൊണ്ട് ആ സമുദായത്തില്‍ എന്ത് പ്രയോജനം ഉണ്ടായി എന്നെങ്കിലും ഈ അവസരത്തില്‍ ഒരു നിരീക്ഷണ വിഷയമാക്കേണ്ടതാണ്. സമുദായ സംവരണം ജന്മാവകാശമാണെന്നും കുത്തകാവകാശമെന്നും പറയുന്ന നേതാക്കന്മാര് സംവരണം മൂലം ആ സമുദായത്തിന് എത്ര നേട്ടമുണ്ടായി എന്ന് പറയാനെങ്കിലും ഏറ്റവും ചുരുങ്ങിയ പക്ഷം മനസ്സ് കാണിക്കണം. സമുദായത്തിന്റെ പേര് പറഞ്ഞ് അനര്‍ഹരായവര്‍ നേടിയെടുത്ത അവകാശങ്ങളുടെ കണക്കുകള്‍ നിരത്തി വെക്കാന്‍ ഈ സമുദായ നേതാക്കള്‍ തയ്യാറുണ്ടോ?അങ്ങിനെ നേടിയവര്‍ അതേറ്റ് പറയാന്‍ തയ്യാറാവുമോ? സ്കൂളും കോളേജും എന്ന് വേണ്ട സമുദായത്തിന്റെ പേരും പറഞ്ഞ് റേഷന്‍ മണ്ണെണ്ണ വരെ വാങ്ങിയവര്‍ ആ സമുദായങ്ങളോട് അല്‍പ്പമെങ്കിലും കൂറ് കാട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായേനെ.<br /><br />ഭൂ പരിഷ്കരണ നിയമം കൊണ്ട് മഹത്തായ വിപ്ലവം സ്യഷ്ടിച്ചു എന്നവകാശപ്പെടുന്ന പാര്‍ട്ടി ഭൂമാഫിയയുടേയും, റിയല്‍ എസ്റ്റേറ്റുകളുടേയും ബിനാമികളാകുന്ന കാഴ്ച കണ്ണുള്ള കേരളീയരൊക്കെ കണ്ടതാണ്. ആ പാര്‍ട്ടിക്കാരാണ് നായര്‍ സ്നേഹം തുളുമ്പി ഒലിച്ച് നിര്‍ഗ്ഗളിച്ച് വന്നിരിക്കുന്നത്. കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ....<br /><br />അല്ല ചോദിക്കാന്‍ മറന്നു, പാര്‍ട്ടി സിക്രട്ടറിയുടെ അഴിമതി കേസ് എന്തായി? വല്ല രക്ഷയുമുണ്ടോ? ഇപ്പോള്‍ ജാമ്യത്തിലാണല്ലേ? പണം സിക്രട്ടറി കൈകൊണ്ട് വാങ്ങിയില്ല എന്ന് നായരും കരുതണ്, പക്ഷേ പാര്‍ട്ടി ആശുപത്രിയ്ക്ക് ഉപകരണങ്ങളായി മറിച്ചു എന്നും ഒരു ശ്രുതിയുണ്ടേ. എന്തായാലും കോടതീലു ഒരു സാക്ഷി പോലും ആക്കാന്‍ കൊള്ളാത്ത നിര്‍ഗുണനാണ് അന്തപ്പന് എന്ന് കോടതി വരെ നിരീക്ഷിച്ചു. ആ അന്തപ്പന് വന്ന് സാക്ഷി പറഞ്ഞ് സെക്രട്ടറി രക്ഷപ്പെട്ടത് തന്നെ! ചിലപ്പോള്‍ സാക്ഷി പറഞ്ഞേക്കാം കാരണം കരാറൊക്കെ ഉണ്ടാക്കിയത് തന്നെ കാര്ത്തികേയന് സാറല്ലെ. അല്ലെങ്കിലും ഇതൊന്നും തെളിയാനൊന്നും പോകുന്നില്ലന്നേ. ബാബരി പള്ളിയുടെ പേരും പറഞ്ഞ് അധികാരം നേടിയ ബി ജേ പി അത് പൊളിച്ചപ്പോള്‍ വേറെ മുദ്രാവാക്യം ഇല്ലാതെ തകര്‍ന്നടിഞ്ഞ പോലെ കേരളത്തില്‍ ഓരോ ഇലക്ഷന് വരുമ്പോഴും ലാവലിന്‍ ലാവലിന്‍ എന്ന് പറഞ്ഞ് പ്രചരണം നടത്തി വോട്ട് വാങ്ങുന്നത് പോലെ ഇപ്പോള്‍ കേസായപ്പോള്‍ കാംഗ്രസ്സും കുടുങ്ങും എന്ന നിലയായീന്നാ കേള്‍ക്കണേ.ഇനി സി ബി ഐ കനിയണം! അതൊക്കെ സോണിയാജിയോട് ഇനി പ്രത്യേകം പറയണോ? അല്ലെങ്കിലും മുരളിയുടെ കാര്യം മാത്രം പറയാനാണ് ഡെല്‍ഹീ പോകുന്നത് എന്നാണോ നിങ്ങള്‍ കരുതിയത് കഷ്ടം!<br />ന്നാ നായരങ്ങട്.....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com11tag:blogger.com,1999:blog-8241723107470244208.post-6109101841336253002010-01-02T18:36:00.000+00:002010-01-03T05:29:10.657+00:00നായര്‍ സംവരണം മാടമ്പികള്‍ക്ക് വേണ്ടി!ഈ സംവരണം എന്ന് പറഞ്ഞാല്‍ ചില പ്രത്യേക ജനങ്ങള്‍ക്ക് മാത്രമുള്ള ഒരു സമ്പ്രദായമാണെന്നല്ലേ നമ്മടെ സായിബ് പറയണത്. സായിബും സായിബിന്റെ ആള്‍ക്കാരും സംവരണം കൊണ്ട് കുറേ ഉണ്ടാക്കി എന്ന് പറയാനും പറ്റില്ല. കാരണം സംവരണത്തിന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയത് മുഴുവന്‍ സമുദായ നേതാക്കള്‍!അവുന്നത്ര സംവരാണാനുകൂല്യം നേടിയിട്ടും,സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നാലും പിന്നേയും കണ്ണ് സംവരണക്കൂട്ടില്‍ തന്നെ.ഇങ്ങനെ മധുരമുള്ളൊരു ഹല്‍വ ഐസ്ക്രീമൊഴിച്ച് ഈ ദുനിയാവില് വേറെ ഇല്ലാന്നാണ് സായിബ് പറയുന്നത്.<br /><br />ഇനി കാര്യത്തിലേക്ക് കടക്കാം.സാധാരണ മന്നം ജയന്തി ആഘോഷിക്കുന്ന സമയമായാല്‍ കാംഗ്രസ്സുകാരെ വിളിച്ചൊന്ന് സമദൂരത്തിന്റെ അളവ് പറഞ്ഞ് കൊടുക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട് നായന്മാരുടെ ഹെഡാപ്പീസില്‍.ഇപ്രാവശ്യവും പതിവ് പോലെ അതൊക്കെ തന്നേയാണ് ഉദ്ദേശിച്ചിരുന്നുള്ളു താനും. എന്നാല്‍ കിടക്കട്ടെ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ ഒരേറ് എന്ന നിലയില്‍ മൂത്ത നായര്‍ ഒരു കാച്ചങ്ങട് കാച്ചി, ന്താത്? സംവരണം വേണം ന്ന്. ഇമ്മിണി സുഖള്ള പരിപാട്യാന്ന് നായന്മാര്ക്കും വൈകിയാണെങ്കിലും മനസ്സിലായിന്ന് സാരം. പെരുന്നയില്‍ പൊരുന്നിരുന്ന് ബഡ്ജറ്റ് ഉണ്ടാക്കുമ്പോള്‍ ഇങ്ങനേം ചില സുഖങ്ങള്‍ നടക്കുന്നുണ്ടെന്ന് പാവം വൈകിയാണെങ്കിലും നായര്‍ക്ക് വേളിപാടുണ്ടായി. കാര്യം ഇത് നടക്കാത്ത മനോഹരമായ ഒരു സ്വപ്നമാണെങ്കിലും കേന്ദ്രത്തില്‍ ഡെല്‍ഹീ നായരൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഒരു പിടിയങ്ങട് പിടിച്ചാല്‍ നടക്കും എന്ന് നായര്‍ക്കൊരു തോന്നല്‍. അങ്ങിനെ തോന്നിയതിന്റെ ഒരു വെളിച്ചത്തിലാണ് കാംഗ്രസ്സിന്റെ രമേശന് നായരേയും ചാണ്ടി നായര്‍ക്കും പതിവു പോലെ ഓല അയച്ചത്.<br /><br />നായരില്ലാതെ എന്താഘോഷം എന്ന മുരളീരവം മുഴക്കിക്കൊണ്ട് രമേശും ചാണ്ടിയും പെരുന്നയില്‍ ഹാജര്‍! മാധവന് നായര്‍ ദര്‍ബ്ബാര്‍ രാഗത്തില്‍ ആ സംവരണ ഗാനം ആലപിച്ചു. ഒപ്പം ആലപ്പുഴ രാഗത്തിലും സ്താനാര്‍ത്ഥി രാഗത്തിലും മന്ത്രി രാഗത്തിലും വെവ്വേറെ ലളിത ഗാനങ്ങളും. എല്ലാം കേട്ട് കണ്ണ് തള്ളിയ രമേശന് നായരും ചാണ്ടി നായരും ക മാ ന്നൊരക്ഷരം പത്രക്കാരോട് വരെ മിണ്ടാതെ സ്ഥലം വിട്ടു.അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍? ചോദിക്കുമ്പോ ചോദിക്കുമ്പോ കുപ്പീന്ന് വന്ന ഭൂതത്തെപ്പോലെ എല്ലാം കൊടുത്ത് കൊണ്ടിരുന്നതാ. എന്നാല്‍ ബി പി എല്‍ കാര്‍ഡുകാരോട് റേഷന്‍ പീടികക്കാര്‍ കാണിക്കുന്ന ഒരു മനോഭാവമായി മാറിയോ എന്നാണ് പെരുന്ന നായന്മാര്‍ക്കിപ്പോ സംശയം!എങ്ങനെ സംശയിക്കാണ്ടിരിക്കും പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ വെള്ളാപള്ളീ എന്നല്ലേ പുതിയ ചൊല്ല്!<br /><br />ഈ സമുദായ നേതാക്കന്മാരെല്ലാം സമുദായത്തെ ഉദ്ധരിച്ച് ഉദ്ദരിച്ച് ഉദ്ധാരണം വരെ നഷ്ടപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കി എന്നല്ലാതെ ഇന്നത്തെ സമുദായ നേതാക്കള്‍ എന്ത് ഗുണമണ് സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്തത്? ഒരു സവര്‍ണ്ണനായി ജനിച്ചത് കൊണ്ട് പഠിക്കാന്‍ ഫീസ് വേണം,ജോലി സംവരണം ഇല്ലതന്നെ. വിരലിലെണ്ണാവുന്ന നായന്മാര് സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് കരുതി, ഒരു നേരം അടുപ്പ് പുകയാന്‍ വഴിയില്ലാത്ത നാലുകെട്ടുകള്‍ നേതാക്കന്മാര് കാണാതെ പോകരുത്. സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്കൂളിലും കോളേജിലും എത്ര പാവപ്പെട്ട നായന്മാരുടെ മക്കള്‍ക്ക് സൌജന്യ വിദ്യഭ്യാസം നല്‍കുന്നുണ്ട്? ഡിഗ്രിയെടുത്ത് വരുന്ന ഒരു സവര്ണ്ണന് ജോലിക്ക് ശ്രമിക്കുമ്പോള്‍ പത്താം ക്ലാസ് കഷ്ടിച്ച് പാസായ ഒരാള്‍ സംവരണത്തിന്റെ പേരില്‍ ജോലി നേടുന്നത് ഈ സംവരണം തുടങ്ങിയ കാലം മുതല്‍ ഈ സമുദായം അനുഭവിക്കുന്നതാണ്. അതിലൊരു മാറ്റം വേണം എന്ന് നായര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏകപക്ഷീയമായി എതിര്‍ക്കുന്ന സായിബും തന്റെ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സംവരാണാനുകൂല്യം നേടുന്ന ആ സമുദായം കേരളത്തില്‍ പണം കൊണ്ട് നടത്തുന്ന ആറാട്ടുകള്‍, ബംഗ്ലാവ് നിര്‍മ്മാണം,ഗള്‍ഫ് പണം കൊണ്ട് കാണിച്ച് കൂട്ടുന്ന തോന്യാസങ്ങള്‍, ഇതൊന്നും പോരാഞ്ഞ് സംവരണം കുത്തകയാണെന്ന് ധ്വനിപ്പിക്കുന്ന ആ സായിബ് എന്താണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദായത്തെ പൊട്ടന് കളിപ്പിച്ച് അധികാരം കിട്ടാന്‍ സ്ഥാനത്തും അസ്ഥാനത്തും സമുദായത്തോട് വിളിച്ച് പറയാനുള്ള ഒരു കാര്യമായി തുടര്‍ന്നും അങ്ങോട്ട് കൊണ്ട് നടന്നാല്‍ മതി.അതില്‍ കൂടുതല്‍ അഭിപ്രാമൊന്നും പറയാന്‍ സായിബിന് അര്‍ഹതയില്ല എന്ന് വല്ലപ്പോഴെങ്കിലും സ്വന്തം സമുദായത്തിലേക്ക് നോക്കി തീരുമാനമെടുത്താല്‍ ആ സമുദായം എന്നേ രക്ഷപ്പെട്ടേനെ!<br /><br />ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ഇപ്പോഴും ജനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. അര്‍ഹരും അനര്‍ഹരും സര്‍ക്കാറിന്റെ അനുകൂല്യങ്ങള്‍ പറ്റുന്നു. അര്‍ഹരായവര്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അനര്‍ഹരായ സമുദായത്തിലെ പണക്കാരായ ആളുകള്‍ നേടുന്നു എന്നുള്ളത് ഒരു സത്യമാണ്. സമുദായം നോക്കുകയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും സര്‍ക്കാര്‍ എന്ത് സംവരണമാണു നല്‍കേണ്ടത്?ആ സമുദായത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സംവരണങ്ങളുടെ എന്തേങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടൊ? ഇവിടെ സമുദായ സംവരണമല്ല വേണ്ടത് മറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണം. എല്ലാ സമുദായത്തിലും ദരിദ്ര നാരായണന്മാര് ഉണ്ട്. ഓരോ ദിവസം കഴിയും തോറും ഭരണങ്ങളുടെ മേന്മ കൊണ്ട് അവര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. സംവരണം കൊണ്ട് ജന സേവനമാണ് ഇവിടത്തെ സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുക. സമുദായങ്ങളില്‍ സംവരണത്തിന്റെ ചോരകുടിച്ച് തടിച്ച് വീര്‍ത്ത പ്രമാണികള്‍ കൂടുതല്‍ ചീര്‍ക്കാന്‍ മാത്രമേ ഈ സമുദായ സംവരണം ഉപകരിക്കൂ. സംവരണത്തിന്റെ പേരില്‍ വിണ്ടും സ്കൂളുകളും കോളെജുകളും സാമ്പത്തിക സഹായങ്ങളും ഒരുളുപ്പുമിലാതെ വീണ്ടും അനര്‍ഹര്‍ നേടുന്നത് ഒഴിവാക്കാന്‍ ഒരു സമുദായവും പരിഗണിക്കാതെ സാമ്പത്തികമായി പരാദീനത അനുഭവിക്കുന്ന പാവം ജനങ്ങളില്‍ എത്തിക്കുകയാണു വേണ്ടത്. അല്ലാതെ ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.<br /><br />സമുദായത്തില്‍ എത്ര പേര് അവശത അനുഭവിച്ചാലും സ്വന്തം കാര്യം മാത്രം നോക്കി ശീലിച്ച മത,സമുദായ നേതാക്കള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അര്‍ഹരായ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും നീതി കിട്ടുകയില്ല. ഈ സമുദായ വേര്‍തിരിവിനു വളം വെച്ച് കൊടുത്ത് അധികാരം കയ്യാളുന്ന രാഷ്ട്രീയ മേലാളന്മാരില് നിന്നും പുതിയതായി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലെങ്കിലും നന്മയുള്ള ആരെങ്കിലും സര്‍ക്കാറില്‍ കാണാതിരിക്കില്ല എന്ന് തന്നെയാണ് നായരുടെ വിശ്വാസം. ഇലക്ഷന് വരുമ്പോള്‍ മാത്രം സമുദായ നേതാക്കളുടെ പാദ സേവ നടത്തി വാഗ്ദാനങ്ങള്‍ നല്കി അനുകൂല്യങ്ങള്‍ പറ്റുന്ന നേതാക്കളുടെ കപട മുഖം ഇനിയും സമുദായത്തിലെ പാവപ്പെട്ട ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനി ഒരു സംവരണത്തിനും അവരെ രക്ഷിക്കാനാവില്ല എന്നാണു നായര്‍ക്ക് പറയാനുള്ളത്. അല്ലാതെ സംവരണം വേണം എന്ന് നായരുടെ നേതാക്കന്മാര് പറയുന്നുണ്ടെങ്കില്‍ അത് സമുദായത്തിലെ മാടമ്പികള്‍ക്ക് വേണ്ടി മാത്രമാണ്.<br />എന്നാ നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com11tag:blogger.com,1999:blog-8241723107470244208.post-25584635793429990942009-12-28T16:55:00.000+00:002009-12-28T17:37:45.294+00:00അപ്പോ നമ്മടെ സസി ഇപ്പോ ആരായി?ഈ സസീനെക്കൊണ്ട് തോറ്റു! ഇന്ത്യലേക്ക് വരാന്‍ വിസ വേണം പോലും! അതൊന്നും ആവശ്യമേയില്ലെന്ന് നമ്മടെ സസി പറഞ്ഞാല്‍ പിന്നെ മണ്ടത്തരമാണെന്ന് ആരെങ്കിലും പറയുമോ? അപ്പോ നമ്മടെ സസി ഇപ്പോ ആരായി?<br /><br />അല്ലെങ്കിലും നായരന്നേ പറഞ്ഞതാ ഈ ഡെല്‍ഹീ നായരെ നമ്പാന്‍ പറ്റില്ലാന്ന്. ഒരു റ്റ്വിറ്റര്‍ ഉണ്ടെന്നും കരുതി എന്ത് തോന്ന്യാസവും ആവാമെന്നോ? അല്ല ഇപ്പോ സസി പറഞ്ഞ് വന്നത് ഇപ്പോ റീട്ടെയിലായി നടക്കുന്ന പടക്കം പൊട്ടിക്കല്‍ ഹോള്‍ സെയിലായി നടത്തണം എന്നാണോ ? ആണോ സസ്യേ?<br />അല്ലെങ്കിലും സസീടെ കൂറ് അങ്ങ് അമേരിക്കയിലല്യോ? അമേരിക്ക ഇല്ലെങ്കില്‍ എന്ത് ഇന്ത്യ! അതോണ്ട് അമേരിക്കക്കാര്‍ക്കൊക്കെ ഫ്രീയായി നമ്മുടെ നാട് നിരങ്ങാന്‍ അനുവാദം കൊടുക്കണമെന്നു! മന്ത്രി ക്യഷ്ണ പുള്ള ദ്ദേഹ്യം സഹിക്കോ? ഇല്ലാന്ന് മൂപ്പര് കയ്യോടെ പറഞ്ഞു.പിന്നെ ഇതുപോലുള്ള പൊളപ്പന്‍ മണ്ടത്തരങ്ങള്‍ വിളമ്പിയാല്‍ ക്യഷ്ണന് മന്ത്രിയ്ക്ക് സഹിക്കോ? അതും ഒരു സഹ നായരായ സസി പറഞ്ഞാല്‍!<br /><br />നോക്കണേ ഓരോ പുകിലുകള് വന്നു ഭവിക്കുന്ന വഴിയേ... ഈ റ്റ്വിറ്റര്‍ കണ്ടെത്തിയത് പോലും നമ്മടെ സസിയ്ക്ക് വിവാദം ഉണ്ടാക്കാനാണെന്നല്ലേ ഇപ്പോള്‍ സംസാരം!ഇനിയിപ്പോ ഈ റ്റ്വിറ്ററ് പ്രചരണത്തിനായുള്ള അമ്പാസഡറോ പ്രീമിയര്‍ പത്മിനിയോ ആണോ നമ്മടെ ഈ സസി?<br />പറയാന്‍ പാട് പെടും! കാരണം നമ്മടെ സസിയ്ക്ക് അമേരിക്കയുമായുള്ള ബന്ധം വളരെ മുന്‍പ് തുടങ്ങീതല്ലേ. യു എന്നിലെ ചായ കൂട്ടിക്കൊടുപ്പുകാരനായി പണിയുന്ന കാലം മുതലേ കൂറ് കൊറേ കാണിച്ചതാ. സായിപ്പ് തിരിച്ച് നല്ല കൂറ് കാണിക്കുമെന്ന് കരുതി തുന്നിയ സിക്കട്രിക്കുപ്പായം കണ്ണീരില്‍ കുതിര്ന്നല്ലെ ഊരി വലിച്ചെറിഞ്ഞത്. ദോഷം പറയരുതല്ലോ സായിപ്പ് പറഞ്ഞിട്ട് നമ്മടെ കാംഗ്രസ് ടിക്കറ്റ് കൊടുത്ത് ജയിപ്പിച്ചെടുത്തു എന്ന് എല്ലാരും കണ്ടതല്ലേ? പോരാത്തതിനു മന്ത്രിപ്പണീം ! ഹോ നമ്മടെ സസീടെ ഒരു കാര്യം!അന്നേ ഡിഫിക്കാര് പിള്ളാരും കാംഗ്രസ്സിലെ വിലയില്ലാത്ത അണികളും പറഞ്ഞതാ ഈ ഡെല്‍ഹീ നായര്‍ അമേരിക്കയുടെ ആളാണെന്ന്! ആര് കേള്‍ക്കാന്‍! കാംഗ്രസ്സുകാരെ കദറില്‍ പൊതിഞ്ഞ മാംസ പിണ്ഡം എന്നൊക്കെ വിളിച്ചത് നമുക്ക് മനഃപ്പൂര്‍വ്വം മറക്കാമെന്ന് വെച്ചാലും ഈ വിശുദ്ധ പശുക്കള്‍ എന്ന് വിളിച്ചത് ഗ്രൂപ്പ് കളി മടുത്ത കരുണാകര്ജീ വരെ സഹിക്കുമോ? അല്ലെങ്കിലും ഈ കാംഗ്രസ്സിനു ഇത് തന്നെ വേണം!<br /><br />അപ്പോ നമ്മടെ സസി പറയുന്നത് വിസയും പാസ്പോര്‍ട്ടും ഒന്നും ഇല്ലെങ്കിലും ആക്രമിക്കാനുള്ളവര്‍ ഇവിടെ എത്തണമെന്ന് വെച്ചാല്‍ എത്തും പോലും! പത്തായത്തില് നെല്ലുണ്ടെങ്കില്‍ എലി അങ്ങ് വൈനാട്ടീന്ന് എത്തുന്ന പോലെ ഒരു ഏര്‍പ്പാട്. ന്റെ സസ്യേ എന്താ ഈ പറഞ്ഞതിന്റെ ഗുട്ടന്‍സ്? അമേരിക്കയിലുള്ളവരെക്കൊണ്ട് തന്നെ അമേരിക്കക്കാര്‍ പൊറുതി മുട്ടിയിരിക്കുമ്പോഴാണോ രാജ്യ സുരക്ഷയ്ക്ക് പുല്ലു വില കല്‍പ്പിച്ചിട്ടുള്ള ഈ റ്റ്വിട്ടിങ്? ഇത് ഈ നായരോ കൊട്ടാരക്കര പിള്ളയോ പറഞ്ഞാല്‍ ക്ഷമിക്കാം താനൊരു മന്ത്രിയല്ലേടോ? അതോ അമേരിക്കക്കാരനാണെന്ന് തോന്നിത്തുടങ്ങിയോ? കളിച്ച് കളിച്ച് ആമ കോണം നനക്കും എന്ന് പറഞ്ഞ പോലെ ഈ വക ഡൈലോഗുമായി വന്നാ നായരല്ല അമ്മേണ് പെറ്റ തള്ള വരെ സഹിക്കില്യാ ട്ട്വോ! വഷളന്‍!<br /><br />സസ്യേ ഈ ഇന്ത്യാ മഹാ രാജ്യത്ത് എന്ത് തോന്ന്യാസവും നടത്താന്‍ ആളുകളെ വിളിക്കണ പോലെ ഈ വക വര്‍ത്താനം പറഞ്ഞാല്‍ സസ്യേ കരയോഗത്തീന്ന് മത്രല്ല ഈ നാട്ടിന്നു തന്നെ ഒഴിവാക്കേണ്ടി വരും. ഈ നാടിനെ സംരക്ഷിച്ച് നിര്‍ത്താന്‍ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്ന കാര്യം മറന്ന് പോകല്ലേടാ മോനെ ഡെല്‍ഹീ നായരേ.... വെറുതേ നായന്മാര്ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ഇറങ്ങിക്കോളും റ്റ്വിറ്ററും കോപ്പുമായി!<br />അല്ലേ നമ്മടെ സസി ഇപ്പോ ആരായി??<br />എന്നാ നായരങ്ങട്....അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com10tag:blogger.com,1999:blog-8241723107470244208.post-87669458084470854932009-12-26T13:45:00.000+00:002009-12-26T14:12:23.704+00:00ബ്ലോഗ് അവാര്‍ഡ് എന്ന നാടകം അവസാനിപ്പിച്ചില്ലേ??<span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ഈ ബൂലോക അവാര്‍ഡിനെക്കുറിച്ച് ഇനിയൊരു പോസ്റ്റ് ഇടണ്ടാ എന്ന് നായര്‍ തീരുമാനിച്ചതാ, എന്നാലും എങ്ങിനേയാ ഇടാതിരിക്കുന്നത്? ഈ വക പൊറാട്ട് നാടകങ്ങളല്ലേ ഈ ബൂലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു സുദാര്യമായ ബൂലോക അവാര്‍ഡ് ത്ഫൂ !!<a href="http://ammedenaayar.blogspot.com/2009/12/blog-post_11.html">നായരു മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് ഇപ്പോ ബോധ്യമായില്ലെ? ഒരു അവാര് ഡ്!</a></span><div><span class="Apple-style-span" style="font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style="line-height: 28px; white-space: pre-wrap; "><br /></span></span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">അവാര്‍ഡ് പ്രഖ്യാപിക്കുമ്പോഴേക്കും അത് തിരസ്കരിച്ച 'കാപ്പിലാന്' എന്ന ബ്ലോഗറെ നായര്‍ ബഹുമാനിക്കുന്നു. ഏറ്റവും ചുരുങ്ങിയ പക്ഷം അവര്‍ഡ് തനിക്ക് കിട്ടും എന്ന ഒരു തിരിച്ചറിവ് ആ മാന്യ ദേഹത്തിന് ഉണ്ടായല്ലോ. സന്തോഷം ! ബൂലോകത്തെ മികച്ചൊരു സംഘാടകന്‍ എന്ന നിലയില്‍ കാപ്പിലാനെ നായര്‍ ബഹുമാനിക്കുന്നു. എന്നാല്‍ ആളാവാന്‍ വേണ്ടി എന്ത് ചെറ്റത്തരവും ഒരു ഉളുപ്പുമില്ലാതെ ചെയ്യാന്‍ കാപ്പിലാനെ കഴിഞ്ഞെ ഈ ബൂലോകത്ത് മറ്റൊരാള്‍ക്ക് അവസരം കിട്ടൂ. നാണം കെട്ടും മാനം വിറ്റും ശ്രദ്ധ നേടാന്‍ കാട്ടിക്കൂട്ടുന്ന സാഹസങ്ങള്‍ ഇനിയും നിര്‍ത്തരുതോ? കുറേ ബ്ലോഗര്‍മാര്‍ വളരെ ആവേശത്തോടെ കാണുന്ന ഈ ബ്ലോഗ് അവാര്‍ഡ് വെറുമൊരു നാടകമാണെന്ന തിരിച്ചറിവ് അവരില്‍ അങ്ങേയറ്റം അവജ്ഞയും വേറുപ്പുമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം എന്നാണ് കാപ്പിലാന് തിരിച്ചറിയുന്നത്? എല്ലാവരേയും എല്ലാ കാലത്തും പറ്റിക്കാന്‍ പറ്റില്ല എന്ന് കാപ്പിലാനും ബൂലോകം ഓണ്‍ലൈനും ചിന്തിച്ചാല്‍ നല്ലത് !</span></div><div><span class="Apple-style-span" style="font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style="line-height: 28px; white-space: pre-wrap; "><br /></span></span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ഇനി അവാര്‍ഡിന്റെ ഏറ്റവും പുതിയ നിലവാരമൊന്ന് നോക്കാം ! 'നര്‍മ്മ ബ്ലോഗര്‍ക്കുള്ള' ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് ഒരു 'കുമാരന്' ! പാവം കുമാരന് അയാളേ അപമാനിക്കുകയാണെന്ന് ആ പാവം തിരിച്ചറിയുന്നുണ്ടോ എന്തോ? കാരണം ആ ലിസ്റ്റില്‍ നിന്നും ബെര്‍ളി തോമസിനേനേയും, അരുണ്‍ കായംകുളത്തിനേയും , വാഴക്കോടനേയും പിന്നിലാക്കി കുമാരന് ഒന്നാമതെത്താന്‍ കുമാരന്റെ സംഭവങ്ങള്‍ അത്രയ്ക്കും കേമമാണോ?ഇക്കാലമത്രയും ഈ പറഞ്ഞ കുമാരന്റെ ഒരു പോസ്റ്റ് പോലും നായര്‍ കണ്ടിട്ടില്ല.നായര്‍ കാണാത്തത് കൊണ്ട് അയാള്‍ അവാര്‍ഡിനു അര്‍ഹനല്ല എന്ന ചിന്ത നായര്‍ക്കില്ല! ദോഷം പറയരുതല്ലോ കുമാരന്റെ കമന്റ് കിട്ടാത്ത ഒരു ബ്ലോഗ് പോസ്റ്റ് വളരെ വിരളമായിരിക്കും, എവിടെ പൂച്ച പെറ്റാലും അറ്റ്ലസ് രാമചന്ദ്രന് സ്പോണ്സര് ചെയ്യുന്നപോലെ ! ! ഇനി കാനഡയിലുള്ള ഒരു പ്രശസ്ത ബ്ലോഗിണി "കുമാരനും" "സെനുവിനും" വോട്ട് ചെയ്യണേ എന്ന്, കരഞ്ഞ് വിളിച്ച് അയച്ച മെയില്‍ കണ്ടിട്ട് കരഞ്ഞ് കണ്ണു കലങ്ങി എല്ലാ ബ്ലോഗര്‍മാരും വോട്ട് ചെയ്തതാകുമോ?എന്തായാലും കുമാരന് ജയിക്കട്ടെ ! നായര്ടെ ആശംസകള്‍ !</span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"> ഇനി പുതു മുഖ ബ്ലോഗറുടെ കാര്യം ! ഹ ഹ തമാശ എന്ന് പറഞ്ഞാല്‍ ഇതാണ്. ആകെ ചെയ്ത വോട്ടിന്റെ 60% വോട്ട് നേടി 'ജിക്കൂസ്" എന്ന ബ്ലോഗര്‍ മുന്നിലെത്തിയിരിക്കുന്നു. കിടിലന്‍ ! അവനാ ആങ്കുട്ടി! അവനും ആശംസകള്‍! ഓര്‍ക്കൂട്ടിലും മറ്റുമൊക്കെ വോട്ട് ചോദിക്കുന്നതിന്നും , ബ്ലോത്രത്തില്‍ ലിസ്റ്റ് ചെയ്യുന്ന ബ്ലോഗര്‍ മാരോട് അപേക്ഷിച്ച് കൊണ്ടും ഇത്രേം ഒപ്പിച്ചല്ലോ. മുടുക്കന് ! </span></div><div><span class="Apple-style-span" style="font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style="line-height: 28px; white-space: pre-wrap;"><br /></span></span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ഇനി ബ്ലോഗ് നിരൂവകന്മാരുടെ നോമിമികള് ആരെന്നറിയേണ്ടെ? ആചാര്യന് ! പിന്ന വേറേ നോമിനി കാപ്പിലാന് ! ഭാഗ്യം കാപ്പിലാന് വേറെ നിരൂവണ അനോണി ഇല്ലാഞ്ഞത്. ആചാര്യന് ഒരു 50 വോട്ട് പിടിക്കുകയും കാപ്പിലാന് ഒരു 50 വോട്ട് പിടിക്കുകയും ചെയ്താല്‍ മൊത്തം 100 വോട്ട് കാപ്പിലാനു കിട്ടിയതായി കണക്കാക്കി അവാര്‍ഡ് കാപ്പിലാനു കൊടുക്കുമോ ബൂലോകമേ ? രണ്ടും ഒന്നു തന്നേയല്ലെ? അതുതാനല്ലയോ ഇത് എന്ന് വര്‍ണ്ണ്യത്തില്‍ ശങ്ക ഒട്ടും ഇല്ലേ.... </span></div><div><span class="Apple-style-span" style="font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style="line-height: 28px; white-space: pre-wrap; "><br /></span></span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ഈ വോട്ടെടുപ്പ് പ്രമാണീച്ച് ഏറ്റവും നല്ല നര്‍മ്മ ബ്ലോഗായി നായര്‍ "ബൂലോകം ഓണ്‍ലൈനിനെ" പ്രഖ്യാപിക്കുന്നു! ഇപ്പോള്‍ ഏറ്റവും നല്ല നര്‍മ്മം ബൂലോകത്ത് വേറെ ഏതെങ്കിലും ബ്ലോഗില്‍ സംഭവിക്കുന്നോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു ! സംശയമില്ല ഇതു തന്നെ ഏറ്റവും വലിയ നര്‍മ്മം ! പ്രിയമുള്ള ബ്ലോഗര്‍ മാരെ, ഇതൊരു കാപ്പിലാന് തട്ടിപ്പാണ്.ഇതില്‍ വശംവദരാകാതെ ഈ വോട്ടിങ്ങില്‍ നിന്നും അഭിമാനത്തോടെ പിന്മാറുക. അതിനുള്ള തന്റേടം ഉണ്ടെങ്കില്‍ നിങ്ങള്‍ മുന്നോട്ട് വരിക. അനോണി ബ്ലോഗറെ ഒഴിവാക്കിയതിനാല്‍ ഈ അവാര്‍ഡ് നായര്‍ നിഷേധിക്കേണ്ടി വന്നില്ല ! മുജ്ജന്മ സുക്യതം ! ബ്ലോഗ് ചെയ്യാന്‍ ഒരു അവാര്‍ഡും ആവശ്യമില്ല. ഇനി അവാര്‍ഡ് കിട്ടിയാലേ ബ്ലോഗൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് നായര്‍ അവാര്‍ഡ് നല്‍കുന്നതാണ്. ഇതും കാപ്പിലാന് പണ്ട് തോന്യാശ്രമത്തില്‍ നടത്തിയ ഒരു ഇലക്ഷന് പോലെ തന്നെ ! ഒരു അവാര്‍ഡ്! ഹല്ല പിന്നെ! </span></div><div><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ഒരു അവാര്‍ഡും പുകിലും ! എന്നാ നായരങ്ങട് .... </span></div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com48tag:blogger.com,1999:blog-8241723107470244208.post-84780386797609741062009-12-24T11:48:00.000+00:002009-12-24T12:04:54.946+00:00സാംസ്കാരിക സദാചാരം അനിവാര്യമോ?<div>ഈയടുത്തിടെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന് കേട്ട ഒരു പദമാണല്ലോ </div><div>സദാചാരം.പലപ്പോഴും ഒരു വിശേഷണം ഇല്ലാതെ സദാചാരം എന്ന </div><div>വാക്ക് ഉപയോഗിച്ച് കാണുന്നത് വളരെ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. </div><div>സര്‍വ്വ സാധാരണ യായി കാണാറുള്ളത് “കപടം,കള്ളം’ എന്നൊക്കെയുള്ള </div><div>വിശേഷണങ്ങള്‍ക്ക് ശേഷമാണ് എന്നത് രസാവഹമായിട്ടാണ് </div><div>നായര്‍ക്കും തോന്നുന്നത്. ഈ ഒരു തോന്നലാണ് സദാചാരത്തിന്റെ</div><div>പിന്നാമ്പുറങ്ങളിലേക്ക് നായരെ കൊണ്ട് ചെന്നെത്തിക്കുന്നത്.</div><div><br /></div><div>മാന്യതയ്ക്ക് നിരക്കുന്ന,മറ്റുള്ളവര്‍ക്ക് മാത്യകയാകുന്ന,സത്പ്രവര്‍ത്തികള്‍, </div><div>സമൂഹത്തില്‍ സാമാന്യ ചിന്തയ്ക്ക് നിരക്കുന്നതും,സമൂഹത്തിന്റെ കാഴ്ചപ്പാടു</div><div>കള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കാതിരിക്കുന്നതുമെല്ലാം തന്നെ സദാചാര</div><div>ത്തിന്റെ കീഴില്‍ വരുമെന്നാണ് വെപ്പ്.ഒരു സമൂഹത്തില്‍ ഇന്നതേ ചെയ്യാവൂ,</div><div>ഇതാണ് ശരി, ഇതാണ് തെറ്റ് എന്ന് തീരുമാനിക്കപ്പെട്ടതിന്റെ അടിസ്ഥാനമാണ് </div><div>സദാചാരത്തോടൊപ്പം നമ്മള് ചേര്‍ത്ത് വായിക്കേണ്ടത്. ആരാണ് നമ്മുടെ </div><div>സമൂഹത്തില്‍ തെറ്റും ശരിയും അല്ലെങ്കില്‍ സദാചാരവും അനാചാരവുമൊക്കെ </div><div>വ്യാഖ്യാനം ചെയ്തത്? ഒരു പ്രത്യേക വിഭാഗത്തിന്റെ സദാചാരം മറ്റുള്ളവരുടെ </div><div>അനാചാരമാകുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടെന്ന് നിസ്സംശയം പറയാം.</div><div>അങ്ങിനെ വരുമ്പോള്‍ ആരാണ് സദാചാര മൂല്യങ്ങള്‍ എന്നൊന്ന് ഉണ്ട് </div><div>എന്ന് വാദിക്കുന്നത്? പലപ്പോഴും രഹസ്യമായി ചെയ്യുന്ന അരുതായ്കകള്‍ </div><div>പരസ്യമാവുമ്പോള്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ കണ്ടെത്തുമ്പോഴാണ് ഇവിടെ </div><div>ഏറ്റവും അധികം സദാചാര വാദികള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധേയമാണ്.</div><div>അപ്പോള്‍ സദാചാരത്തിന്റെ കാവല്ക്കാര് എന്ന് വിശേഷിപ്പിക്കുന്നത് തന്നെ</div><div>വ്യര്‍ത്ഥവും ചിന്തയ്ക്ക് നിരക്കാത്തതുമാണ്.</div><div><br /></div><div>കേരളം സാംസ്കാരികമായി ഏറ്റവും ഉന്നത ശ്രേണിയിലാണെന്നാണ് ഓരോ </div><div>മലയാളിയും പരസ്യമായി അഹങ്കരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം </div><div>കപട സദാചാര വാദികള്‍ കേരളത്തിലാണെന്ന് അടിവരയിടും വിധം കാര്യങ്ങള്‍ </div><div>പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. പെണ് വാണിഭങ്ങളുടെ വാര്‍ത്തകള്‍ ഒരു </div><div>ആഘോഷമാക്കിയത് ഇവിടത്തെ മാദ്ധ്യമങ്ങളാണെന്ന് കണ്ടെത്താന്‍ വലിയ </div><div>പ്രയാസം കാണില്ല.മറ്റു സമൂഹങ്ങളില്‍ എന്തെല്ലാം നടക്കുന്നുണ്ടോ അതെല്ലാം </div><div>കേരളത്തിലെ സമൂഹത്തിലും നടക്കുന്നു.അല്ലാതെ ലോകത്ത് മറ്റെവിടേയും </div><div>സംഭവിക്കാത്ത ഒരു കാര്യവും കേരളത്തില്‍ മാത്രമായി നടക്കുന്നുണ്ടോ? </div><div>ഇല്ലെന്നാണ് നായര്‍ക്ക് തോന്നുന്നത്. കേരളത്തില്‍ നടത്തിയ പല സര്‍വ്വേ </div><div>ഫലങ്ങളും പല ഞെട്ടിക്കുന്ന സത്യങ്ങളും വിളിച്ച് പറഞ്ഞതാണ്. അതില്‍ ഏറെ </div><div>ചര്‍ച്ച ചെയ്യപ്പെട്ട സ്ത്രീകളുടെ മദ്യപാനവും പുകവലിയും ഏറി വരുന്നു എന്നുള്ള </div><div>വാര്‍ത്തകള്‍, വിവാഹേതര ബന്ധങ്ങള്‍,കോളെജ് ഹോസ്റ്റലുകളിലെയും മറുനാട്ടിലെ</div><div>മലയാളി പെണ് കുട്ടികളുടേയും വഴിവിട്ട ലൈംഗിക കഥകള്‍,അപഥ സഞ്ചാരങ്ങള്‍,</div><div>എസ്കോര്‍ട്ട് പോകാന്‍ തയ്യാറായി വരുന്ന മലയാളി പെണ്‍കുട്ടികള്‍, സ്വന്തം </div><div>പിതാവിനാല്‍ ദിവസങ്ങളോളം പീഡിപ്പിക്കപ്പെടുന്ന പെണ്മക്കള്,അതില്‍ നിന്നും </div><div>ഗര്‍ഭം പേറുന്നവര്‍ എന്ന് തുടങ്ങി അവിഹിത അമ്മമാരുടേയും ഗര്ഭചിദ്രങ്ങളുടേയും </div><div>കഥകള്‍ ഏതൊരു സദാചാര വാദികളെയും ഞെട്ടിക്കുന്നതാണ്. ഇതെല്ലാം ഈ </div><div>സമൂഹത്തില്‍ ഈ അടുത്ത കാലത്ത് ഉണ്ടായതല്ല. കാലാകാലങ്ങളയി നടന്ന് </div><div>കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഈ വിഷയങ്ങള്‍ ഇവിടത്തെ </div><div>മാദ്ധ്യമങ്ങള്‍ സാമ്പത്തിക ലാഭങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോഴാണ് </div><div>ഇത്തരം വാര്‍ത്തകള്‍ക്ക് ‘മാര്‍ക്കറ്റ് വാല്യൂ‘ ഉണ്ടായത്. ഒരു രഹസ്യ കേസ് </div><div>പരസ്യമാകുമ്പോള്‍ അതിന് കിട്ടുന്ന മാദ്ധ്യമ ശ്രദ്ധ വാര്‍ത്താ ചാനലുകളുടെ </div><div>റേറ്റിങ്ങ് കൂടാന്‍ സഹായകമാവും എന്ന നിരീക്ഷണമാകണം ഇവിടെ സദാചാരവും </div><div>കപട സദാചാരവുമൊക്കെ ഇത്രമേല്‍ ചര്‍ച്ചയാകുന്നത്.</div><div><br /></div><div>ഉണ്ണിത്താന് എന്ന നേതാവിന്റെ ഒരു വഴിവിട്ട ബന്ധം,അല്ലെങ്കില്‍ ഒരു വിവാഹേതര </div><div>ബന്ധം പുറത്ത് വന്നപ്പോള്‍ ഇവിടെ രണ്ട് തരം അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നു.</div><div>വിവാഹേതര ബന്ധങ്ങള്‍ ആവാമെന്നും,അതും നിയമം മൂലം നടപ്പിലാക്കണ</div><div>മെന്നൊക്കെ പലരും ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയില്‍ കിട്ടാത്ത മുന്തിരി പുളിക്കും </div><div>എന്നൊക്കെ പലരും എഴുതിക്കണ്ടപ്പോള്‍ സത്യം പറഞ്ഞാ നായര്‍ക്കും </div><div>അല്‍പ്പമൊക്കെ പുളിപ്പ് വന്നു.കേരളത്തില്‍ അങ്ങോളമിങ്ങോളം ‘സമ്മന്തം‘ </div><div>എന്ന ഓമനപ്പേരില്‍ വ്യഭിചരിച്ച് നടന്ന നായരുടെ മുന്‍തലമുറക്കാര്‍ ചെയ്ത </div><div>ഒരു സാംസ്കാര ശൂന്യതയുടെ കൈപ്പുനീര് ഇപ്പോഴും പേറുന്ന ഒരു സമൂഹമെന്ന </div><div>നിലയില്‍ അത്തരം സമ്മന്തങ്ങള്‍ എന്ത് സാംസ്കാരിക ഉന്നമനമാണ് ഈ </div><div>സമൂഹത്തില്‍ ഉണ്ടക്കിയതെന്ന് ആലോചിക്കേണ്ടതാണ്. ഒരു സവര്‍ണ്ണ </div><div>മേധാവിത്വത്തിന്റെ ധാര്‍ഷ്ട്യം പിന്നീട് ഒരാചാരമാക്കി മാറ്റിത്തീര്‍ക്കുക</div><div>യായിരുന്നു സമ്മന്തം എന്ന കര്‍മ്മത്തിലൂടെ സംഭവിച്ചത്.അടിയാളരെ വേഴ്ച് </div><div>വേഴ്ച് രതിസുഖം മതിയാകാതെവന്നപ്പോള്‍ ആ കണ്ണുകള്‍ സ്വന്തം </div><div>സമൂഹത്തിലേക്ക് തിരിക്കാന്‍ മടിക്കാത്ത ആ സമൂഹം എന്ത് സാമൂഹിക </div><div>പരിവര്‍ത്തനം നേടി എന്ന് പിന്നീട് കണ്ടു എന്ന് മാത്രമല്ല ഒരു സാമൂഹിക </div><div>പരിഷ്കരണവും സമ്മന്തം കൊണ്ട് നേടാനാവില്ല എന്ന തിരിച്ചറിവ് ഏറെ </div><div>വൈകിയാണെങ്കിലും ഉണ്ടായി എന്നത് നല്ല കാര്യമായി നായര്‍ക്കിപ്പോള്‍ </div><div>തോന്നുന്നു. ആ നെറികേട് എന്നേ അവസാനിപ്പിച്ചിട്ടും ഇന്നും ആ ആരോപണം </div><div>ഇടയ്ക്കെങ്കിലും നായരുടെ സമൂഹം കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം </div><div>നിര്‍ത്തിയത് അബദ്ധമായിപ്പോയി എന്ന മട്ടിലാണ് ഇപ്പോള്‍ നാട്ടില്‍ ഒരു </div><div>സമ്മന്ത വേഴ്ചയിലേക്ക് തന്നെ സമൂഹം തിരിച്ച് പോകണം എന്ന </div><div>ആഹ്വാനവുമായി ചാനലുകള്‍ മുന്നോട്ട് വരുന്നതെന്ന് നായര്‍</div><div>സംശയിക്കുന്നു.സത്യത്തില്‍ ചാനലുകാരും മറ്റും ഉപദേശിക്കുന്നതും പറയാന്‍ </div><div>ശ്രമിക്കുന്നതും ഈ അര്‍ത്ഥത്തിലാണോ എന്നും അറിയാന്‍ നായര്‍ക്കും </div><div>ആഗ്രഹമുണ്ട്.</div><div><br /></div><div>ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാകാം. എന്നാല്‍ പൊതുവായി തെറ്റാണെന്ന് </div><div>തോന്നുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അതൊരു ഭരണ നേത്യത്വം നിയമം </div><div>മൂലംനിരോധിച്ചിട്ടുണ്ടെങ്കില് നിയമത്തിന് അത് നടപ്പിലാക്കാന്‍ കഴിയും എന്ന് </div><div>തന്നെ നായര്‍ വിശ്വസിക്കുന്നു.സ്ത്രീധനം പോലുള്ള ചില കാര്യങ്ങളിലെങ്കിലും </div><div>നിയമം നോക്ക്കുത്തിയാണെന്ന് സമ്മതിക്കുമ്പോഴും!എന്നാല്‍ ചില തെറ്റുകളെ </div><div>ചാനല്‍ വിചാരണകളാക്കി വാര്‍ത്തകളാക്കുമ്പോള്‍ ഇവിടെ വളര്‍ന്ന് വരുന്ന </div><div>തലമുറ ഇതാണ് ഈ സമൂഹത്തിന്റെ സംസ്കാരമെന്ന് തെറ്റിദ്ധരിച്ച് പോകും </div><div>എന്നുള്ള ഒരു ചിന്ത ഉരുത്തിരിയുമെന്ന് നായര്‍ ഭയപ്പെടുന്നു.സദാചാരം അത് </div><div>ഓരോ വ്യക്തിക്കും സ്വയം തോന്നേണ്ട ഒന്നാണ്.ഒരു സമൂഹ ജീവിയായ </div><div>മനുഷ്യന് ആ സമൂഹത്തോട് പാലിക്കേണ്ട മര്യാദ മറ്റുള്ളവരുടെ ശരി തെറ്റു</div><div>കള്‍ക്ക് വശംവദനായിട്ടല്ല തീരുമാനിക്കേണ്ടത്. അത് തെളിഞ്ഞ ഒരു മനസ്സില്‍ </div><div>നിന്നും ഉണ്ടാകണം.നമുക്ക് ശേഷം ഇവിടെ മറ്റൊരു തലമുറ വളര്‍ന്ന് വരുന്നു</div><div>എന്ന് മനസ്സിലാക്കി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്വയം നന്നായാലേ </div><div>മറ്റുള്ളവരെ നന്നാക്കാനും ഉപദേശിക്കാനും സദാചാര ബോധം വളര്‍ത്താനും </div><div>കഴിയൂ, അല്ലാതെ രണ്ട് മന്തുള്ള തന്റെ കാലുകള്‍ മണ്ണില്‍ പൂത്തി ഒരു </div><div>കാലില്‍ മന്തുള്ളവനെ മന്തുകാലാ എന്ന് വിളിക്കുന്നതിനു തുല്യമാണ്.</div><div><br /></div><div>ഒരു സമൂഹം സദാചാരം സൂക്ഷിക്കേണ്ടത് ആ സമൂഹത്തിനു വേണ്ടി മാത്രമല്ല.</div><div>വളര്‍ന്ന് വരുന്ന പുതിയ തലമുറ സാംസ്കാരിക മൂല്യങ്ങള്‍ക്ക് അധിഷ്ടിതമായി </div><div>ഒരു നല്ല സംസ്കാരം രൂപപ്പെടുത്തിയെടുക്കുമ്പോള്‍ അതിനെ സ്വാധീനിക്കാന്‍ ഏറെ</div><div>സാധ്യതയുള്ളതാണ് അവരുടെ മുന്നേ നടന്നവര്‍ ബാക്കി വെച്ച സംസ്കാരിക </div><div>മൂല്യങ്ങളും ചിന്തകളും പ്രവര്‍ത്തികളും എന്ന് ചിന്തിച്ചാല്‍ ഇവിടെ സാംസ്കാരിക</div><div>അച്ചടക്കം പാലിക്കപ്പെടും എന്ന് നായര്‍ ഉറച്ച് വിശ്വസിക്കുന്നു. ഒരു സമൂഹത്തിലെ </div><div>ഏറ്റവും വലിയ തെറ്റ് സ്ത്രീ പീഡനം മാത്രമാണെന്ന സന്ദേശം മാത്രമാണ് വളര്‍ന്ന് </div><div>വരുന്ന തലമുറയ്ക്ക് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുന്നത് എങ്കില്‍ അടുത്ത തലമുറ </div><div>ലൈംഗിക അരാജകത്വത്തില്‍ നിന്നും മോചനം നേടില്ല എന്ന് ഉറപ്പ്.നമുക്ക് ശേഷം </div><div>പ്രളയമല്ല, ഇനിയും സമൂഹങ്ങള്‍ വളര്‍ന്ന് വരുന്നുണ്ട് എന്ന ചിന്ത സാംസ്കാരിക</div><div>മായും സദാചാര മൂല്യങ്ങളോടെയും വര്‍ത്തിക്കാന്‍ നമ്മെ സഹായിക്കും എന്ന് </div><div>പ്രത്യാശിച്ച് കൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ!നമ്മള് ഉയര്‍ത്തിപ്പിടിക്കുന്ന </div><div>സംസ്കാരം അധഃപതനത്തിലേക്ക് നീങ്ങിയാല്‍ നമ്മെ പിന്തുടരുന്നവരുടെ </div><div>കാര്യം പറയേണ്ടതുണ്ടോ??</div><div><br /></div><div>എന്നാ നായരങ്ങട്.....</div><div><br /></div><div><br /></div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com3tag:blogger.com,1999:blog-8241723107470244208.post-4279785625901582072009-12-22T05:10:00.000+00:002009-12-22T05:41:20.953+00:00ഉളുപ്പില്ലാത്തവനേ....ഞുണ്ണിത്താനേ....<div style="text-align: left;">അല്ലെങ്കിലും ഈ സി പി എം കാര്‍ക്കും പിഡിപ്പിക്കാര്ക്കും ഒരു കണ്ണീ-</div><div style="text-align: left;">ച്ചോരയുമില്ല.രാത്രിയില്‍ മഞ്ചേരിയിലെ ഒരു സധാ വാടക വീട്ടില്‍ </div><div style="text-align: left;">പാവപ്പെട്ട ഒരു സാധാ യുവതിക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ നേര് </div><div style="text-align: left;">രേഖ എത്തിച്ച് കൊടുത്ത്കൊണ്ടിരിമ്പോള് ഒരു മുന്നറിയിപ്പുമില്ലാതെ </div><div style="text-align: left;">വന്ന് ആകെ ഏനക്കേടാക്കിയത് കൊണ്ടല്ലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍</div><div style="text-align: left;">‘സംഗതി‘ നടന്നിട്ടില്ല എന്ന് വന്നത്.ഒരു പ്ലാനിങ്ങൊക്കെ നടത്തുമ്പോള്‍ </div><div style="text-align: left;">ഇത്തിരി മര്യാദയെങ്കിലും കാണിക്കണ്ടേ? മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ </div><div style="text-align: left;">ഞുണ്ണിത്താന്റെ കന്യാചര്‍മ്മത്തിന് ഒരു കേട്പാടും വന്നിട്ടില്ല എന്ന </div><div style="text-align: left;">റിപ്പോര്‍ട്ട് നിങ്ങളെ നാണം കെടുത്തിയില്ലെ? എന്നിട്ടും മനുഷ്യന്മാര്ക്ക് </div><div style="text-align: left;">ചേതമില്ലാത്ത ഉപകാരങ്ങള്‍ ചെയ്യുന്ന ആ പാവം ഞുണ്ണിത്താനെ </div><div style="text-align: left;">നിങ്ങളിങ്ങനെ തടഞ്ഞുവെച്ച് ഇല്ലാവചനം പറഞ്ഞുണ്ടാക്കിയാല്‍</div><div style="text-align: left;">നിങ്ങള്‍ക്ക് പാപം കിട്ടും ! അല്ല പിന്നെ!</div><div style="text-align: left;"><br /></div><div style="text-align: left;">ഒരു രാഷ്ട്രീയക്കാരന് എത്രത്തോളം ഒരു ചെറ്റയാകാമോ അതാണ് </div><div style="text-align: left;">കേരളത്തിലെ ജനങ്ങള്‍ ഇന്നലെ ഞുണ്ണിത്താന്റെ ചാനല്‍ ചര്‍ച്ചകളില്‍ </div><div style="text-align: left;">നിന്നും കണ്ടത്. ദോഷം പറയരുതല്ലോ ചാനലുകാര് അങ്ങേയറ്റം </div><div style="text-align: left;">കിണഞ്ഞ് ശ്രമിച്ചാണ് ഞുണ്ണിത്താന്റെ ഫാര്യേടെ ഒരു എക്സ്ക്ലൂസീവ്</div><div style="text-align: left;">എടുത്ത് ചര്‍ദ്ദിച്ചത്. ഹോ ലോകത്ത് ഇത്രേം നല്ല മനുഷ്യന് കുഞ്ഞാലിക്കുട്ടി </div><div style="text-align: left;">സാഹിബിന് ശേഷം ജനിച്ചിട്ടില്ലാത്രേ.കൂടെപ്പോയ യുവതിയ്ക്ക് നെറ്റിയിലും </div><div style="text-align: left;">കവിളിലും ഉമ്മ നല്കി എനിക്ക് കഴിയാത്തതൊക്കെ നീ നല്‍കണേ എന്ന് </div><div style="text-align: left;">ഉപദേശിച്ചുമാണത്രേ സ്വന്തം ഭര്‍ത്താവിന്റെ മടിയിലിരുത്തി ആ യുവതിയെ </div><div style="text-align: left;">മഞ്ചേരി വാടക വീട്ടിലേക്ക് അനുഗ്രഹിച്ചയച്ചത്. ആ കുട്ടിയാണെങ്കില്‍ </div><div style="text-align: left;">മുമ്പ് അല്‍പ്പം പേര് ദോഷം കേള്പ്പിച്ചതാണെങ്കിലും ഇപ്പോ ചീത്തപ്പേരിനൊട്ടും </div><div style="text-align: left;">കുറവില്ലാത്തത് കൊണ്ട് സ്വന്തം സഹോദരിയായി മാത്രമേ ഞുണ്ണിത്താന് </div><div style="text-align: left;">ആ യുവതിയെ കാണൂ എന്ന് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ സ്വന്തം ഭര്‍ത്താവിനാല്‍</div><div style="text-align: left;">ഒരു ഭാര്യക്ക് ഏല്‍ക്കാവുന്ന ഒരു മഹാ പീഡനമാണ് അതെന്ന് അവര്‍ </div><div style="text-align: left;">തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ എന്തോ.ആ സഹോദരിയ്ക്ക് മനസ്സമാധാനം </div><div style="text-align: left;">ഉണ്ടാവട്ടെ എന്ന് നായര്‍ പ്രാര്‍ത്ഥിക്കുന്നു.</div><div style="text-align: left;"><br /></div><div style="text-align: left;">2005 ല്‍ തന്നെ ആ യുവതിയേയും സില്മാനടന് ഞുണ്ണിത്താനേയും കുറിച്ച് </div><div style="text-align: left;">പല ഇല്ലാകഥകളും ‘കേരളശബ്ദം‘ പോലുള്ള മഞ്ഞ വാരികയില്‍ പ്രസിദ്ധീ-</div><div style="text-align: left;">കരിച്ചിരുന്നു.അന്നൊന്നും ആരും മൈന്റ് ചെയ്തില്ല. ഇപ്പോള്‍ എന്തായി? </div><div style="text-align: left;">സീ പി എമ്മിനേയും മുരളിയേയുമൊക്കെ എതിര്‍ക്കാനുള്ള ഒരു പടയാളിയെയല്ലേ </div><div style="text-align: left;">നഷ്ടമായത്? ആര്‍ക്കാ നഷ്ടം? ആ പാവപ്പെട്ട യുവതി സേവാദളിന്റെ അഖിലേന്ത്യാ </div><div style="text-align: left;">സിക്രട്ടറി സ്ഥാനത്ത് പണിയെടുത്ത് പണിയെടുത്ത് സേവാദളിന്റെ കേരളത്തിന്റെ </div><div style="text-align: left;">ജനറല്‍ സിക്രട്ടറിയായി വരെ വളര്‍ന്നതാ.ആ യുവതിയ്ക്ക് മഞ്ചേരിക്ക് പോകണം </div><div style="text-align: left;">എന്ന് തോന്നിയാല്‍ പോകാതിരിക്കാന്‍ പറ്റുമോ? ഞുണ്ണിത്താനാണെങ്കില് ബാംഗ്ലൂര്‍ക്ക് </div><div style="text-align: left;">പോകുമ്പോള്‍ ആര്‍ക്കെങ്കിലുമൊക്കെ ചേതന്മില്ലാത്ത ഉപകാരം ചെയ്തില്ലെങ്കില്‍ </div><div style="text-align: left;">ഭാര്യ വഴക്ക് പറയും.അത് കോണ്ട് ബാംഗളൂര്ക്ക് പോകാന്‍ വളരെ എളുപ്പമുള്ളതെന്ന് </div><div style="text-align: left;">ഗതാഗത വകുപ്പ് മന്ത്രി വരെ സാക്ഷ്യപ്പെടുത്തിയ മഞ്ചേരി വഴി പോകുമ്പോള്‍ </div><div style="text-align: left;">ചേതമില്ലാത്ത ഉപകാരമല്ലേ എന്നു കരുതി സന്മനസ്സുള്ള ഞുണ്ണിത്താന്</div><div style="text-align: left;">ഒരു സഹോദരിക്ക് ലിഫ്റ്റ് കൊടുത്തത് സ്വാഭാവികം! അതിലെന്താ തെറ്റ്? </div><div style="text-align: left;">കൊല്ലത്തെ കെ എസ് ആര് ടി സി സ്റ്റാന്റില്‍ നിന്നും ബാംഗ്ലൂര്‍ക്ക് ആളെ </div><div style="text-align: left;">വിളിക്കാന്‍ വാ തുറന്നതും ആ യുവതിയുടെ അമ്മയും അച്ഛനും നേരാങ്ങിള-</div><div style="text-align: left;">യുമൊക്കെ ചേര്‍ന്ന് കുലീനയായ ആ പെണ്മണിയ്ക്ക് ഒരു ലിഫ്റ്റ് കൊടുക്കാന്‍ </div><div style="text-align: left;">ഞുണ്ണിസാറിന്റെ കാലില്‍ വീണ് അപേക്ഷിച്ചാല്‍ എങ്ങിനേയാ വേണ്ടാന്ന് പറയാ?</div><div style="text-align: left;"> നല്ല കാച്ചിയ എണ്ണയും തേച്ച് മുല്ലപ്പൂവൊക്കെ ചൂടി അവളൊരു ചിരിയങ്ങട് </div><div style="text-align: left;">ചിരിച്ചപ്പോ ഞുണ്ണിത്താനും ഒരു മനുഷ്യനല്ലേടോ? എത്രേന്ന് വെച്ചാ കണ്ട്രോള് </div><div style="text-align: left;">ചെയ്യാ!സില്മേല് അഭിനയിച്ചേ പിന്നെ ആര് എന്ത് ചോദിച്ചാലും വേണ്ട എന്ന് </div><div style="text-align: left;">മാത്രം പറയില്ല. സില്മേല് അങ്ങിനേയാ വേണ്ടാന്ന് പറഞ്ഞാ ഒന്നും കിട്ടില്ല.</div><div style="text-align: left;">അങ്ങിനെ പറയാത്ത പല നടികളെയും പുഷ് ചെയ്ത് നമ്മുടെ സിനിമാക്കാര് </div><div style="text-align: left;">തമിഴിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.അവിടുന്ന് തമിഴന്മാരു പുഷ് ചെയ്താല്‍ </div><div style="text-align: left;">തെലുങ്കിലും എത്തും!</div><div style="text-align: left;"><br /></div><div style="text-align: left;">ദോഷം പറയരുതല്ലോ പാവപ്പെട്ട ഇടത് കയ്യിന് സ്വാധീനമില്ലാത്ത ആ കേ കോ </div><div style="text-align: left;">ജോസപ്പ് പ്ലെയിനിലു കയ്യിട്ടുണ്ടാക്കിയ അത്ര കവറേജ് എന്തായാലും നമ്മുടെ </div><div style="text-align: left;">‘പ്രമുഖ’ ചാനലുകള്‍ കൊടുത്തില്ല. ഞുണ്ണിത്താന് അത് തന്നെ വേണം.</div><div style="text-align: left;">കുഞ്ഞാലിക്കുട്ടി സായിബിന്റെ കൂടെ നടന്ന് സകല എണ്ണത്തിന്റേയും സ്വഭാവം </div><div style="text-align: left;">നാശായിന്നാ നായര്‍ക്ക് തോന്നണത്.ട്രെയിനില്‍ വെച്ച് ഊമ്മന്‍ ചാണ്ടി എന്തോ </div><div style="text-align: left;">ഒപ്പിച്ചത് ദൈവ ക്യപയാല്‍ മഞ്ഞ് പോലെയായത് ആരുടെയൊക്കെയോ പുണ്യം.</div><div style="text-align: left;">മുരളീടെ സ്വഭാവം പണ്ടേ പോക്കാന്നല്ലേ ഞുണ്ണിത്താന് നാട് മുഴുവന്‍ പറഞ്ഞ് </div><div style="text-align: left;">നടന്നത്. കൊല്ലം ഡിസിസി ആപ്പീസില് സ്ത്രീകള്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുത്തശേഷം </div><div style="text-align: left;">കഴുകാന്‍ ബക്കറ്റില്‍ വെള്ളമില്ലാതെ അവിടുത്തെ ഓഫീസ് ബോയിയെ തെറി-</div><div style="text-align: left;">വിളിച്ചത് ഇപ്പോഴും പാടി നടക്കുന്നുണ്ട് ചാനല്‍കുമാരന്മാര്‍ നാട്ടില്‍ !</div><div style="text-align: left;">രാമനിലയത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല എന്നല്ലെ ഞുണ്ണിത്താന് സാറ് </div><div style="text-align: left;">പറഞ്ഞത്. ഇപ്പോ സാറിനെ കുറിച്ച് പറയുന്നതൊക്കെ പച്ചക്കള്ളം!സാറ് </div><div style="text-align: left;">ചാനലിലിരുന്ന് കേരളത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് ലൈവായി കാണിച്ച </div><div style="text-align: left;">ചാനല്‍ ഏമാന്മാര്ക്ക് ഒരു നല്ല നമസ്കാരം.</div><div style="text-align: left;"><br /></div><div style="text-align: left;">റെജീനയുടെ വെളിപ്പെടുത്തലുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കുഞ്ഞാലി സാഹിബ് </div><div style="text-align: left;">പെട്ട പാട്.നാണം കെട്ടായാലും മാനം നേടീല്ലെ? ഇപ്പോ കുഞ്ഞാലിക്കുട്ടി ആരാ? </div><div style="text-align: left;">ലീഗിന്റെ സിക്രട്ടറിയല്ലേ?അതും അഖിലേന്ത്യാ നേതാക്കളെ വരെ സസ്പെന്റ് </div><div style="text-align: left;">ചെയ്യാന്‍ കഴിയുന്ന സംസ്ഥാന ലീഗ് സെക്രട്ടറി!റെജീന ഇല്ലാ വചനം പറഞ്ഞപ്പോള്‍, </div><div style="text-align: left;">പ്രവാചകന്മാരെ ദൈവം പല പരീക്ഷണങ്ങള്‍ക്കും വിധേയരാക്കുന്നത് പോലെയാണ് </div><div style="text-align: left;">തന്നെ ദൈവം പരീക്ഷിച്ചത് എന്ന് ഒരു ഉളുപ്പുമില്ലാതെ പറഞ്ഞ ആ സാഹിബ് ഇന്ന് </div><div style="text-align: left;">ലീഗിന്റെ സെക്രട്ടറി!ഞുണ്ണിത്താനെ തനിക്ക് നാണമില്ല എന്ന് വ്യക്തമാക്കിയ </div><div style="text-align: left;">സ്ഥിതിയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിനു തന്നെ അര്‍ഹനാണ് താന്‍ ! തന്റെയൊന്നും </div><div style="text-align: left;">ഒരു രോമത്തില്‍ പോലും ആരും തൊടില്ല കാരണം അത്രയ്ക്കും അറയ്ക്കും.</div><div style="text-align: left;">കുഞ്ഞാലി സാഹിബ് വ്യഭിചരിച്ച് നടന്നത് സമുദായത്തിന്റെ അഡ്രസ്സിലേക്ക് </div><div style="text-align: left;">ലയിപ്പിച്ച പോലെ അസ്ഥാനത്തൊരു സൂഫിയ മദനി പ്രയോഗം നടത്തിയതും,</div><div style="text-align: left;">ഫര്യേടെ എക്സ്ക്ലൂസീവ് അഫിമുഖം കൊടുത്തതും,ചാനലില്‍ തലേന്ന് കുടിച്ച </div><div style="text-align: left;">കള്ളിന്റെ കെട്ടിറങ്ങി കുളിച്ച് കുട്ടപ്പനായി വന്ന് വെല്ലുവിളികള്‍ നടത്തിയതും </div><div style="text-align: left;">താങ്കള്‍ എവിടുന്നൊക്കെയോ പിന്തുണ പ്രതീക്ഷിച്ചിട്ടു തന്നെ എന്ന് നായര്‍ </div><div style="text-align: left;">മനസ്സിലാക്കുന്നു. പാര്‍ട്ടിയില്‍ നിന്നും ഒരു നടപടി തന്റെ നാവിന്റെ ശക്തി </div><div style="text-align: left;">കൊണ്ട് കിട്ടില്ലെന്ന് കണക്ക് കൂട്ടിയ തനിക്ക് സസ്പെന്ഷന് <span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">ശ</span>രിക്കും </div><div style="text-align: left;">ഞെട്ടലുണ്ടാക്കി എന്ന് തന്റെ മുഖത്തെ പരിഭ്രമം വിളിച്ച് പറയുന്നുണ്ടായിരുന്നു. </div><div style="text-align: left;">എന്തായാലും ഒരു ഉളുപ്പുമില്ലാതെ ചാനലില്‍ വന്ന് ചാരിത്ര്യ പ്രസംഗം നടത്തിയ </div><div style="text-align: left;">തന്നെ ഈ വര്‍ഷത്തെ ന്യൂസ് മേക്കര്‍ അവാര്‍ഡ് നല്കി ആദരിക്കണമെന്ന് എല്ലാ </div><div style="text-align: left;">ചാനല്‍ മേലാളന്മാരോടും താഴ്മയായി അപേക്ഷിക്കുന്നു.</div><div style="text-align: left;"><br /></div><div style="text-align: left;">കേരള രാഷ്ട്രീയത്തില്‍ പെണ്ണുങ്ങള് എന്നും ഒരു ദൌര്‍ബല്യമാണ്. തരം </div><div style="text-align: left;">കിട്ടിയാല്‍ എല്ലാ സദാചാര മൂല്യങ്ങളും കാറ്റില്‍ പറത്തി മദ്യത്തിലേക്കും </div><div style="text-align: left;">മദിരാക്ഷിയിലേക്കും മയങ്ങി വീഴുന്ന ഒരു കൂട്ടം നേതാക്കളാണ് </div><div style="text-align: left;">സദാചാരത്തിന്റെ കാവല്‍ക്കാരായി മുന്നില്‍ നില്ക്കുന്നതും</div><div style="text-align: left;">എന്ന തിരിച്ചറിവ്, ഒരു സമൂഹം അര്‍ഹിക്കുന്ന ഭരണ കര്‍ത്താക്കളേ </div><div style="text-align: left;">അവര്‍ക്ക് ലഭിക്കൂ എന്നത് സാധൂകരിക്കും വിധമാണ്. ആരാണ് ശരി ആരാണ് </div><div style="text-align: left;">തെറ്റ് എന്ന് തിരിച്ചറിയാത്ത വിധം സമൂഹത്തില്‍ ജാതികളാലും,</div><div style="text-align: left;">മതങ്ങളാലും,കപട സദാചാരങ്ങളാലും മലീമസമാക്കപ്പെട്ടിരിക്കുന്നു.</div><div style="text-align: left;">ദരിദ്ര നാരായണന്മാര് വീണ്ടും ദരിദ്രരായി മാറിക്കൊണ്ടിരിക്കുന്നു.</div><div style="text-align: left;">പ്രതീക്ഷയോടെയും ആശയോടെയും ഉറ്റുനോക്കുന്ന ജനസേവകര്‍ അസന്മാര്ഗ്ഗിക </div><div style="text-align: left;">പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലാകുന്നു.ഇവിടെ രാഷ്ട്രീയം എന്നാല്‍ മദ്യവും </div><div style="text-align: left;">പണവും മദിരാക്ഷിയും സ്വജന പക്ഷപാതവുമൊക്കെയായി ചുരുങ്ങി-</div><div style="text-align: left;">ക്കൊണ്ടിരിക്കുന്നു.എല്ലാവരും സുഖലോലുപതയുടെ പിന്നാലെ പോകുന്നു.</div><div style="text-align: left;">ദരിദ്രരായ ജന സമൂഹം <span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">നെ<span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">ഞ്ചിലേറ്റി വളര്‍ത്തിയത് ഇത്തരം </span></span></div><div style="text-align: left;"><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">ഞുണ്ണിത്താന്മാരെയായിരുന്നു എന്ന തിരിച്ചറിവ് ഒരു പുനര്‍ വിചിന്തനത്തിനു </span></span></div><div style="text-align: left;"><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">വഴിയൊരുക്കിയെങ്കില്‍ എന്ന് നായര്‍ ആശിക്കുന്നു.ഇത്തരം നേതാക്കന്മാരെ </span></span></div><div style="text-align: left;"><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">ഇനിയും നമ്മള് ചുമക്കണോ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചാല്‍ ഈ വര്‍ഗ്ഗം </span></span></div><div style="text-align: left;"><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">നാട് നീളെ വ്യഭിചരിച്ച് നടന്നിട്ടും ഒരു ഉളുപ്പുമില്ലാതെ നമ്മെ നോക്കി </span></span></div><div style="text-align: left;"><span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;"><span class="Apple-style-span" style=" line-height: normal; white-space: normal; font-family:Georgia, serif;">ചാനലുകളില്‍ ഇരുന്ന് കൊഞ്ഞനം കുത്തില്ല എന്നെങ്കിലും ഉറപ്പ് വരുത്താമായിരുന്നു.</span></span></div><div style="text-align: left;">പക്ഷേ ഇവര്‍ക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്ന പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന </div><div style="text-align: left;">ചാനലുകാര് അവരുടെ ഈ നെറികെട്ട മാദ്ധ്യമ സംസ്കാരം എന്ന് </div><div style="text-align: left;">അവസാനിപ്പിക്കുന്നുവോ അന്നെങ്കിലും ഈ ധര്‍മ്മച്യുതിയില്‍ നിന്നും </div><div style="text-align: left;">നമ്മുടെ നാട് രക്ഷപ്പെടും എന്ന് പ്രത്യാശിക്കാം !</div><div style="text-align: left;"><br /></div><div style="text-align: left;">കേരളത്തിലെ ജന സമൂഹത്തെ മുഴുവന്‍ വിഡ്ഡികളാണെന്ന് കരുതി ഒരു </div><div style="text-align: left;">ഉളുപ്പുമില്ലാതെ ഇങ്ങനെ നുണകള്‍ മെനഞ്ഞ് ചര്ദ്ദിക്കാന് അപാര കഴിവുള്ള </div><div style="text-align: left;">ഞുണ്ണിത്താന് തന്നെ ഈ പുരസ്കാരം കിട്ടണം. അല്ലെങ്കില്‍ സാംസ്കാരിക </div><div style="text-align: left;">കേരളം ലജ്ജിക്കണം !അല്ല പിന്നെ!</div><div style="text-align: left;">ഈ വോട്ടെടുപ്പില്നായരുടെ വോട്ട് ഞുണ്ണിത്താനു തന്നെ ! </div><div style="text-align: left;">എന്നാ നായരങ്ങട്.....</div><div style="text-align: left;"><br /></div><div style="text-align: left;"><br /></div><div style="text-align: left;"><br /></div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com18tag:blogger.com,1999:blog-8241723107470244208.post-39378079364166617382009-12-15T07:09:00.001+00:002009-12-15T07:41:58.649+00:00മദനിയുടെ കുടുംബം വേട്ടയാടപ്പെടുമ്പോള്‍......?<div><br />ഭാരത് മാതാ കീ ജെയ് എന്ന് നായര്‍ വിളിക്കുന്നത് ഭാരതത്തോട്മാത്രമല്ല സ്ത്രീകളോടുമുള്ള ബഹുമാനം മനസ്സില്‍ വെച്ച് കൊണ്ട്തന്യാണ്.എത്രയായാലും ഒരു സ്ത്രീയല്ലേ സൂഫിയാ മദനിയുംഎന്ന് നായര്‍ ചിന്തിച്ചിരിക്കുമ്പോഴാണ് നമ്മുടെ ഡൈലോഗ് വീരന്മാര് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയെ വെല്ലുന്ന ഡൈലോഗുമായി പുറത്ത് വരുന്നത്. ഹോ നായര്‍ക്കങ്ങ് കുളിരു കോരി, എന്തിനെന്നോ ഒരു സല്‍ഗുണസമ്പന്നനായ പന്നന്‍ ഒരു സ്ത്രീയെ പുലഭ്യം പറഞ്ഞത് കേട്ടിട്ട്.ഒരു തികഞ്ഞമത വിശ്വാസിയായ ഒരു സ്ത്രീയെ യാതൊരു വിധ തെളിവുകളും ഇല്ലാതെ ഭര്‍ത്താവ് ജെയിലില്‍ ആയിരുന്നപ്പോള്‍ ഒരുപാട് കാമുകന്മാരെ ഉണ്ടാക്കി എന്ന് ഒരു ഉളുപ്പിമില്ലാതെ പറഞ്ഞ ആ പുങ്കവന്റെ സദാചാര കഥകളൊക്കെ ഒരു ഇലക്ഷന് സമയത്ത് സ്വന്തം ഭാര്യയായ യാമിനി തങ്കച്ചി വിളിച്ച് പറഞ്ഞതൊക്കെമന്ത്രിയായതിന്റെ പേരില്‍ ജനങ്ങള്‍ മറന്നു എന്ന് കരുതുന്ന ഗണേശന് നായരോട്ഈ നായര്‍ക്ക് സഹതാപമേയുള്ളൂ. ഈ പിള്ള നായര്‍ ഇപ്പറഞ്ഞ മദനിയുടെ പാര്‍ട്ടിയായ പി ഡി പി ക്കാരുടെ വോട്ടുകളൊക്കെ ഒരു ഉളുപ്പുമില്ലാതെ വാങ്ങി ജയിച്ചിട്ടാണ് ഈ കണ്ണന്തിരിവു കാണിക്കുന്നത്! ഒരു മാന്യന്! ഒരു സ്ത്രീ, അവള് ഏത് ജാതിയില്‍ പെട്ടതോ മതത്തില്‍ പെട്ടതോ ഏത് കുലത്തില്‍ പെട്ടതോ ആവട്ടെ, അവര്‍ക്കെതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നത് ഏത് നായര്‍ക്കും നല്ലതാണ്.</div><div><br />കാര്യങ്ങള്‍ ഇപ്പോള്‍ ലഷ്കര്‍ ഇ തൊയ്ബയുടെ നേതാവു സൂഫിയ മദനിയാണ് എന്ന രീതിയിലാണ് ഇവിടുത്തെ നെറികെട്ട മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്കിക്കൊണ്ടിരിക്കുന്നത്.ബാംഗളൂര്‍ സ്ഫോടനം അസൂത്രണം നടത്തിയത് സൂഫിയയുടെ വീട്ടില്‍ വെച്ചാണെന്ന് വരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.തടിഅയന്റവിട നസീറിനെ വിട്ട് മാദ്ധ്യമങ്ങള്‍ സൂഫിയക്കെതിരെ തിരിഞ്ഞിരിക്കുന്നു. എന്നിട്ട് പുകമറ സ്യഷ്ടിക്കുമാറ് കുറെ രാഷ്ട്രീയ പുണ്യാളന്മാര് ഒരു ഉളുപ്പുമില്ലാതെ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നു. അതെല്ലാം ഒരക്ഷരം വിടാതെ ഫ്ലാഷ് ന്യൂസും ലൈവും കാണിക്കാന്‍ കുറേ മറ്റേ പണി ചെയ്ത് ശീലിച്ച മാദ്ധ്യമ പ്രവര്‍ത്തകരും. ജനങ്ങള്‍ വിഡ്ഡികളാണെന്ന മുന്‍ വിധിയോടെ നിങ്ങള്‍ പടച്ച് വിടുന്ന വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങും എന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും അന്ത വിശ്വാസമാണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്നാണ് നായര്‍ക്ക് ഉപദേശിക്കാനുള്ളത്.</div><div><br />ലഷ്കര്‍ ഇ തൊയിബയ്ക്ക് കേരളം പോലുള്ള സംസ്ഥാനത്ത് എങ്ങിനെ വേരോട്ടമുണ്ടായിഎന്ന് നിങ്ങള്‍ അന്വേഷിക്കണം. നസീറിനേയും ഷഫാസിനേയും പോലുള്ള നായിന്റെ മക്കള്‍സൂഫിയാ മദനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ആക്രമണങ്ങള്‍ നടത്തിയത് എന്ന രീതിയില്‍ ഇവിടത്തെ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്യത്യമായ അജണ്ടകള്‍ ഉള്ളത് കൊണ്ടാണെന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഏഷ്യാനെറ്റ് ശ്യംഘല സ്വന്തമാക്കിയ അമേരിക്കന്‍ മള്‍ഡറോക്കമ്പനിയുടെ മാദ്ധ്യമ അധിനിവേശം ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുംബൈ ആക്രമണത്തില്‍പങ്കുണ്ടെന്ന് തെളിഞ്ഞ ഡേവിഡ് ഹെഡ്മാനെ മാപ്പ് സാക്ഷിയാക്കുന്നതിനു പിന്നില്‍ അയാള്‍ ഒരു അമെരിക്കന്‍ ചാരനായിരുന്നതിനാലാണെന്ന സംശയം സത്യമാണെന്ന് വരുകില്‍, ലഷ്കര്‍ ഇതൊയിബയുമായി ബന്ധപ്പെട്ട നസീറിനെ ഒരു വീട്ടമ്മയായ സൂഫിയായില്‍ കൊണ്ട് പോയിഅന്വേഷണം മുട്ടിച്ച് നിര്‍ത്തുമ്പോള്‍ ഇവിടെ യധാര്ത്ഥ പ്രതികളെ രക്ഷിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.</div><div><br />ലഷ്കര്‍ ഇ തൊയ്ബ പോലുള്ള തീവ്രവാദ സംഘടനകള്‍ ഒരു മതത്തിന്റേയോ ജാതിയുടേയോ പേരില്‍ നില നില്ക്കുന്ന ഒന്നല്ല. നായരുടെ അഭിപ്രായത്തില്‍ ഇതെല്ലാം അന്താരാഷ്ട്ര കൊട്ടേഷന്‍ സംഘങ്ങളാണ്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്കുന്നതോ ഐ എസ് ഐ പോലുള്ള ചാര സംഘടനകളും. ഇവിടേക്കൊന്നും ഒരു അന്വേഷണ ഏജന്‍സിക്കും കടന്ന് ചെല്ലാനാകാത്ത വിധം രഹസ്യസ്വഭാവമുള്ള ഈ സംഘടനയുടെ ഒരു കണ്ണിയെ കിട്ടിയിട്ട്, പിന്നീടുള്ള അന്വേഷണം ത്രിശ്ശൂര് പൂരം വെടിക്കെട്ടപകടം പോലെയുള്ള കേസുകളും അതിന് ആവശ്യത്തിലധികം പബ്ലിസിറ്റി നടത്തുന്ന മാദ്ധ്യമ പ്രചരണങ്ങളുമാണ് പിന്നീട് നാം കാണുന്നത് .പണം കിട്ടിയാല്‍ എന്തും എഴുതുമെന്ന് തെളിയിച്ച മാദ്ധ്യമങ്ങള്‍ ഒരു ഉളുപ്പിമില്ലാതെ പിന്നേയും വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ മാദ്ധ്യമ സദാചാരത്തേയും അവന്റെ അമ്മേടെ ജാരനേയുമൊക്കെ കുറിച്ച് ഒരു ഉളുപ്പുമില്ലാതെ എഴുതിക്കൊണ്ടിരിക്കുന്നു.പണം കൊണ്ട് തമസ്കരിക്കപ്പെട്ട ഒരായിരം വാര്‍ത്തകള്‍ നായര്‍ തന്നെ വേണമെങ്കില്‍ നിരത്താം!</div><div><br />ആയുധ ഇടപാട് നടത്തിയ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്റെ വാര്‍ത്ത എന്തായി? പുരുലിയയില്‍ മാവോയിസ്റ്റുകള്‍ക്ക് ആയുധം ഒരു മഴ പോലെ വര്‍ഷിച്ച കേസ് എന്തായി? ഹജ്ജ് ക്വോട്ട വിറ്റ്പണംസ്വന്തം പോക്കറ്റിലിട്ട അഹമ്മദിന്റെ വാര്‍ത്ത എന്തായി? ഒന്നും ആവില്ല! എല്ലാം ആവിയായി! അതെല്ലാം ഈ നെറികെട്ട വര്‍ഗ്ഗം തൊണ്ട തൊടാതെ വിഴുങ്ങി.എന്നിട്ട് ഇപ്പോഴും ഒരു അന്താരാഷ്ട്ര ഭീകരന്റെ കേസ് കേരളത്തിന്റെ ഇട്ടാ വട്ടത്തില്‍ ഇട്ട് പെരുക്കുന്നു.പിന്നെ ആരോപണ പ്രത്യാരോപണങ്ങള്‍! അതിലേക്ക് കടന്ന് നായര്‍ സ്വയം ചെറുതാകുന്നില്ല. ഇവിടെ മദനിയുടെ കുടുംബം വേട്ടയാടപ്പെടുകയോ ബലിയാടാക്കപ്പെടുകയോ ചെയ്യപ്പെടുന്നു എന്നാണ് നായര്‍ക്ക് മനസ്സിലാകുന്നത്. മദനിയുടെ അറസ്റ്റിനു പിന്നില്‍ ഇവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഒത്താശയുണ്ടായിരുന്നു എന്ന് കാലം തെളിയിച്ചതാണ്.ഇവിടെ ഒരു പക്ഷേ ചരിത്രം ആവര്‍ത്തിക്കപ്പെടുയാകാം. കര്‍ണ്ണാടകത്തില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ട ഭീകരന് പറഞ്ഞതോ അല്ലയോ എന്ന് നിശ്ചയമില്ലാത്ത ഒരു കേസില്‍ മദനിയുടെ ഭാര്യയെ വലിച്ചിഴച്ച് ഒരു പ്രതികാരം തീര്‍ക്കാന്‍ അവിടത്തെ ഹിന്ദു വര്‍ഗ്ഗീയ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അവരോട് നായര്‍ക്ക് സഹതാപമേയുള്ളൂ, കാരണം ഈ ഒരു പ്രതികാര ബുദ്ധി കൊണ്ട് യധാര്ത്ഥ പ്രതികള്‍ നിങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടാകും.</div><div><br />തീവ്രവാദം അത് ഏത് മോന്റെ മോന് ചെയ്താലും ശിക്ഷിക്കപ്പെടണം.തീവ്രവാദത്തിന് മതമില്ല ജാതിയില്ല വെറും സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം! ഇത്തരം അന്വേഷണങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അല്‍പ്പമെങ്കിലും മാന്യതയും അച്ചടക്കവും നമ്മുടെ മാദ്ധ്യമങ്ങള്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് നായര്‍ വീണ്ടും ആശിക്കുന്നു. നടക്കത്ത ഒരു മനോഹര സ്വപ്നം പോലെ!</div><div>എന്നാ നായരങ്ങട്....!<br /><br /></div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com41tag:blogger.com,1999:blog-8241723107470244208.post-85572182140235614442009-12-12T05:12:00.000+00:002009-12-12T05:42:18.217+00:00വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!<div style="text-align: left;">നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക </div><div style="text-align: left;">മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും </div><div style="text-align: left;">ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും </div><div style="text-align: left;">അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്.</div><div style="text-align: left;">കഷ്ടകാലം നേരത്ത് നൂല്‍ക്കൊടി പാമ്പാകുന്നത് പോലെ അതെങ്ങാനും </div><div style="text-align: left;">നായര്‍ക്ക് കിട്ട്യാലോ?ഓര്‍ക്കുമ്പോ ഒരു കുളിരൊക്കെ ഉണ്ടായേനെ, </div><div style="text-align: left;">പക്ഷേ തിരഞ്ഞെടുക്കലിന്റെ രീതിയും മറ്റും കണ്ടിട്ട് എന്തോ </div><div style="text-align: left;">നായര്‍ക്ക് അത്രയ്ക്കങ്ങോട്ട് സുഖം വരുന്നില്ല.</div><div style="text-align: left;"><br /></div><div style="text-align: left;">ഒരു ബ്ലോഗ് എന്നത് ഒരു വ്യക്തിയുടെ സ്വതന്ത്രമായ ആവിഷ്കാരമാണ്. </div><div style="text-align: left;">അതില്‍ എന്തെഴുതണം എങ്ങിനെ എഴുതണം എന്ന് എഴുതണം എന്നതൊക്കെ </div><div style="text-align: left;">ഒരോ വ്യക്തിയുടേയും താല്പര്യമാണ്. ഒരു ബ്ലോഗ് തുടങ്ങാന്‍ കേവലം </div><div style="text-align: left;">ഒരു ഇ-മെയില്‍ ഐഡി മതി എന്നു വരുകില്‍ മറ്റു അച്ചടി മാദ്ധ്യമങ്ങളോ </div><div style="text-align: left;">സാംസ്കാരിക രംഗങ്ങളിലോ അനുവര്‍ത്തിച്ച് പോരുന്ന അവാര്‍ഡ് </div><div style="text-align: left;">പരിപാടികള്‍ ബ്ലോഗില്‍ പ്രായോഗികമാണോ എന്ന് വിലയിരുത്ത-</div><div style="text-align: left;">പ്പെടേണ്ടതുണ്ട്.</div><div style="text-align: left;"><br /></div><div style="text-align: left;">ബ്ലോഗുകളില്‍ നിന്നും നല്ല സ്യഷ്ടികള്‍ ഉണ്ടാകുന്നുണ്ട്.ചിലപ്പോഴൊക്കെ അച്ചടി </div><div style="text-align: left;">മാദ്ധ്യമത്തേക്കാള് പ്രസക്തമായ രചനകളും ബ്ലോഗുകളില്‍ ഉണ്ടാകുന്നുണ്ട്.</div><div style="text-align: left;">ചിലത് മാത്യഭൂമി പോലുള്ള ആഴ്ചപ്പതിപ്പുകളില്‍ പുനഃപ്രസിദ്ധീകരിക്കുകയും </div><div style="text-align: left;">ചെയ്യുന്നത് കണ്ട് വരുന്നു.ഇത് ആ രചന നിര്‍വ്വഹിച്ച വ്യക്തിക്ക് വളരെയധികം </div><div style="text-align: left;">ആത്മവിശ്വാസവും കൂടുതല്‍ നല്ല സ്യഷ്ടികള്ക്കുള്ള പ്രചോദനവും ആവുന്നു.</div><div style="text-align: left;">ഇതെല്ലാം ബ്ലോഗിനെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സഹായിക്കുന്നുണ്ട് എന്ന് </div><div style="text-align: left;">കാണാവുന്നതാണ്.ഇവിടെയെല്ലാം ഒരു പ്രത്യേകമായ ഒരു ബ്ലോഗ് പോസ്റ്റാണ് </div><div style="text-align: left;">തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.</div><div style="text-align: left;"><br /></div><div style="text-align: left;">ബൂലോകം ഓണ്‍ലൈന്‍ ഒരു അവാര്‍ഡ് പരിപാടി സംഘടിപ്പിച്ചതില്‍ നായര്‍ക്ക് </div><div style="text-align: left;">ഒരു എതിര്‍പ്പും ഇല്ലാത്തത് നായരുടെ ഇല്ലത്തീന്ന് ഒരു അണ പൈ ഇതിനു വേണ്ടി </div><div style="text-align: left;">ചിലവാക്കപ്പെടുന്നില്ല എന്ന സന്തോഷം ഒന്ന് കൊണ്ട് മാത്രമാണ്. ഒരു നല്ല ബ്ലോഗ് </div><div style="text-align: left;">പോസ്റ്റ് തിരഞ്ഞെടുക്കുന്ന ലാഘവത്തില്‍ ഒരു നല്ല ബ്ലോഗറെ എങ്ങിനെ </div><div style="text-align: left;">തിരഞ്ഞെടുക്കും? എന്താണ് അതിന്റെ മാനദണ്ടം?</div><div style="text-align: left;">സത്സ്വഭാവിയാവണോ? മദ്യപാനിയാകണോ? എന്നും ബ്ലോഗ് പോസ്റ്റ് ചെയ്യണോ? </div><div style="text-align: left;">അതോ ഒരു ജെ സി ബി ബ്ലോഗറാവണോ? (ജെ സി ബി ബ്ലോഗര്‍ = കുഴിയെടുക്കല്‍</div><div style="text-align: left;">കുന്നിടിക്കല്‍,കല്ലു മാന്തല്‍, നിരപ്പാക്കല്‍ തുടങ്ങീ ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്ന </div><div style="text-align: left;">ബ്ലോഗര്‍) അതു പോലെ നല്ല കവിതാ ബ്ലോഗിനെ എങ്ങിനെ കണ്ടെത്തും? ആ </div><div style="text-align: left;">ബ്ലോഗില്‍ പോസ്റ്റുന്ന എല്ലാ കവിതയും ഉദാത്തവും മഹത്തരവുമാണെന്ന് </div><div style="text-align: left;">സമ്മതിച്ചാണോ നല്ല കവിതാ ബ്ലോഗ് നിശ്ചയിക്കുന്നത്? നായരുടെ അല്‍ഭുതം </div><div style="text-align: left;">ഇതൊക്കെ തിരഞ്ഞെടുക്കുന്ന ജൂറിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്! അവര്‍ക്കും </div><div style="text-align: left;">അവാര്‍ഡ് കൊടുക്കുമല്ലോ!</div><div style="text-align: left;"><br /></div><div style="text-align: left;">ഇനി വോട്ടിങ്ങിലൂടെ അവാര്‍ഡ് നിശ്ചയിക്കും എന്ന് കേള്‍ക്കുന്നു.ഒരു പ്രത്യേക </div><div style="text-align: left;">ബ്ലോഗര്‍ക്ക് <span class="Apple-style-span" style=" line-height: 28px; white-space: pre-wrap; font-family:Arial, Helvetica, sans-serif;">വളരെ</span> കൂടുതല്‍ ആളുകളെ അല്ലെങ്കില്‍ വോട്ടുകള്‍ സംഘടിപ്പിക്കാന്‍ </div><div style="text-align: left;">കഴിയുമെങ്കില്‍ അയാള്ക്കായിക്കൂടെ അയാള്‍ ഉദ്ദേശിക്കുന്ന അവാര്‍ഡ് ലഭിക്കുക? </div><div style="text-align: left;">ഇവിടെ ഉപകാര സ്മരണയ്ക്കു കമന്റിടുന്നവരാണ് അധികവും. ഏത് ചവറ് </div><div style="text-align: left;">പോസ്റ്റിലും ചിരിച്ചോണ്ടിരിക്കുന്ന സ്ഥിരം കമന്റ് ദാദാക്കളുടെ പോസ്റ്റില്‍ കമന്റ് </div><div style="text-align: left;">സ്വീകരിച്ച എല്ലാവരും കൂട്ടത്തോടെ വന്ന് കമന്റ് ഇടുന്ന രീതി എല്ലാവര്ക്കും </div><div style="text-align: left;">സുപരിചിതമാണല്ലോ. അതായത് നായര്‍ “കലക്കി, കൊള്ളാം“ എന്ന കമന്റ് ഒരു</div><div style="text-align: left;">ഇരുന്നൂറ് പോസ്റ്റില്‍ ദാനമായി നല്കിയാല് ഒരു നൂറ് കമന്റെങ്കിലും തിരിച്ച് </div><div style="text-align: left;">കിട്ടില്ലേ?അപ്പോള്‍ നായരെഴുതുന്നത് ചവറായാലും നൂറ് കമന്റ് കിടക്കുന്നത് </div><div style="text-align: left;">കണ്ട് അത് വളരെ നല്ല പോസ്റ്റാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നത് പോലെയല്ലേ </div><div style="text-align: left;">ഈ അവാര്‍ഡ് എന്ന് നായര്‍ക്കൊരു സംശയം!</div><div style="text-align: left;"><br /></div><div style="text-align: left;">കുറച്ച് കാലമായി ബൂലോകത്ത് ഒരു ഗ്രൂപ്പിസം വളര്‍ന്ന് വരുന്നുണ്ട്. കൂട്ടമായുള്ള </div><div style="text-align: left;">ആക്രമണങ്ങള്‍ അതിന് തെളിവാണ്.അത് പോലെ ഒരു ഗ്രൂപ്പ് വിചാരിച്ചാല്‍ </div><div style="text-align: left;">അട്ടിമറിക്കപ്പെടാവുന്ന ഈ അവാര്‍ഡ് പ്രഹസനം തുടരണോ എന്ന് ഒരു വട്ടം കൂടി </div><div style="text-align: left;">ആലോചിക്കേണ്ടതാണ്. അതല്ല നല്ല ഒരു പിടി സ്യഷ്ടികള്‍ തിരഞ്ഞെടുക്കുന്ന </div><div style="text-align: left;">രീതിയിലേക്ക് ഇത് മാറ്റിയാല്‍ നന്നാകുമായിരുന്നു എന്നാണ് നായരുടെ ഒരെളിയ</div><div style="text-align: left;">അഭിപ്രായം!അവാര്‍ഡ് കിട്ടിയാല്‍ ഈ നായര്‍ക്കും പുളിക്കില്ല എന്നാല്‍ നായര്‍ക്ക് </div><div style="text-align: left;">ചവറെന്ന് കരുതുന്ന ഒരു ബ്ലോഗ് അവാര്‍ഡ് നേടി എന്ന് കാണുമ്പോള്‍ അര്‍ഹതപ്പെട്ട </div><div style="text-align: left;">ആളിനുണ്ടാകുന്ന ഒരു മനോ വിഷമം അവാര്‍ഡ് കമ്മറ്റി കാണാതെ പോകരുത്. </div><div style="text-align: left;">വോട്ടിങ്ങും കോപ്പുമൊക്കെ ഇവിടെ അപ്രായോഗികമാണെന്ന് തിരിച്ചറിയാന്‍ </div><div style="text-align: left;">ബൂലോകം ഓണ്ലൈനിന് ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതട്ടെ. നിങ്ങള്‍ </div><div style="text-align: left;">ബ്ലോഗര്‍മാരെ അംഗീകരിക്കാന്‍ വേണ്ടിയാണ് അവാര്‍ഡ് സംഘടിപ്പിക്കുന്നത് </div><div style="text-align: left;">എങ്കില്‍ അല്ലെങ്കില്‍ ഏകപക്ഷീയമായ അവാര്‍ഡുകളല്ല കൊടുക്കാന്‍ </div><div style="text-align: left;">ഉദ്ദേശിക്കുന്നതെങ്കില്‍, ഒരു നല്ല ജൂറിയെ നിശ്ചയിച്ച് അര്‍ഹിക്കുന്നവരെ</div><div style="text-align: left;">തിരഞ്ഞെടുത്ത് പ്രഖ്യാപിക്കുക. അല്ലാതെ വോട്ടെടുപ്പും റിസല്‍റ്റും ബൂലോകത്ത് </div><div style="text-align: left;">മറ്റൊരു വിവാദത്തിനും വിഭാഗിയതയ്ക്കും മാത്രമേ ഉപകരിക്കൂ എന്നാണ് </div><div style="text-align: left;">നായര്‍ക്ക് പറയാനുള്ളത്!</div><div style="text-align: left;"><br /></div><div style="text-align: left;">നായരുടെ ഈ അഭിപ്രായം വേണെല്‍ പരിഗണിക്കാം തള്ളിക്കളയാം.രണ്ടായാലും </div><div style="text-align: left;">നായര്‍ക്ക് ഒരു ചുക്കുമില്ല. പക്ഷേ ഒരു കാര്യം നായര്‍ അന്തസ്സോടെ പറയട്ടെ </div><div style="text-align: left;">ഈ അവാര്‍ഡിലേക്ക് അമ്മേടെ നായരെ നോമിനേറ്റ് ചെയ്ത് അപമാനിക്കരുത്...പ്ലീസ്,</div><div style="text-align: left;">അപേക്ഷയാണ്! അല്ല പിന്നെ!</div><div style="text-align: left;">എന്നാ നായരങ്ങട്...</div><div style="text-align: left;"><br /></div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com7tag:blogger.com,1999:blog-8241723107470244208.post-58295096128578304572009-12-09T05:10:00.000+00:002009-12-09T05:12:53.178+00:00തടിയന്റെവിട നസീറെങ്കിലുമായെങ്കില്.....<div>നായര്‍ക്ക് നായരോടു തന്നെ ഒരു പുച്ഞം! ഇത്ര കാലോം നല്ല രീതിയില്‍ </div><div>ജീവിച്ചിട്ട് ഒരു ചാനലുകാരോ പത്രക്കാരോ തിരിഞ്ഞ് നോക്കിയില്ല.</div><div>നാട്ടില്‍ മുഴുവന്‍ വിഷുപ്പടക്കം പൊട്ടിക്കുമ്പോലെ ബോംബും പൊട്ടിച്ച് </div><div>രസിച്ച് നടന്ന നസീറിപ്പോ ആരായി? വിട്ടേ പാവപ്പെട്ട ആ സസീനെ </div><div>നോം എപ്പഴോ വിട്ടെന്ന് ചോദിച്ചാല്‍ മതിയല്ലോ. ഇപ്പോ മാര്‍ക്കറ്റ് </div><div>നമ്മടെ നസീറിനും ഷഫാസിനുമൊക്കെയല്ലേ.... ചാനല്‍ എക്സ്ക്ലൂസീവ്</div><div>ഒരോ മിനിറ്റിലും അപ് ഡേറ്റുകള്‍, മുള്ളിയാല്‍ വാര്‍ത്ത, തൂറിയാല്‍ ഫ്ലാഷ്</div><div>ന്യൂസ്,പിന്നെ ആദ്യമായി മാവിലെറിഞ്ഞ കല്ല്, അതിന്റെ ക്ലോസപ്പ്,</div><div>എന്ന് വേണ്ട നാട്ടില്‍ പിന്നെ വേറെ ഒരു വാര്‍ത്തയ്ക്കും സ്ഥാനമില്ലാത്ത </div><div>തരത്തിലാണ് നമ്മുടെ ചാനലുകളുടെ പെരുമാറ്റം.</div><div><br /></div><div>അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നും പറഞ്ഞ് കാലിനിടയില്‍ </div><div>വരെ ഒളിക്യാമറ വെച്ച് ഓട്ടോകാരന് പത്ത് രൂപാ മീറ്റര്‍ ചാര്‍ജ്ജിലും </div><div>അധികം വാങ്ങിയാല്‍ വാര്‍ത്തയായി ഫ്ലാഷായി മാങ്ങാത്തൊലിയായി.</div><div>ഈ പറഞ്ഞ മോന്റെമോനെല്ലാം കൂടി നാട്ടില്‍ ഇക്കണ്ട തോന്ന്യാസങ്ങളൊക്കെ</div><div>നടന്ന് ചെയ്തിട്ടും ഒന്നും കിട്ടാണ്ട് ഇപ്പോ എക്സ്ക്ലൂസ്സീവായിട്ട് ഇറങ്ങിയിരിക്കുന്നു </div><div>നാണം കെട്ട വര്‍ഗ്ഗം. മുംബൈ ഭീകരാക്രമണത്തിന്റെ ലൈവ് </div><div>സമ്പ്രേഷണം ചെയ്ത് ഇനി എത്ര സൈനികര്‍ വരെ മരിക്കാന്‍ </div><div>സാദ്ധ്യതയുണ്ടെന്നും സൈനികര്‍ എങ്ങിനെ ഭീകരരെ നേരിടണമെന്ന് </div><div>വരെ ലൈവായി ഇരുന്നും കിടന്നും എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ പടച്ച് </div><div>വിട്ട ചാനല്‍ ഏഭ്യന്മാരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലല്ലോ!</div><div><br /></div><div>അമീര്‍ കസബിനെ ഒരു ചരിത്ര പുരുഷനായി വരെ ചിത്രീകരിക്കും വിധം</div><div>ചാനലുകള്‍ അയാള്‍ക്ക് നല്കിയ പ്രാധാന്യത്തെയോര്‍ത്ത് ലജ്ജിക്കുകയല്ലാതെ</div><div>വേറെയെന്തു ചെയ്യാന്‍? കസബിന്റെ വീര ശൂരപരാക്രമണങ്ങള് ഒരു </div><div>ഉളുപ്പിമില്ലാതെ കൊട്ടിഘോഷിച്ച ചാനല്‍ നായകള്‍ ഒരു കാര്യം ഓര്‍ക്കണം</div><div>നമ്മുടെ രാജ്യത്തെ ആക്രമിച്ച ഭീകരരുടെ കൂട്ടത്തിലുള്ള ഒരാളെ ഇത്ര </div><div>പ്രാധാന്യത്തോടെ ഒരു സെന്സേഷന് ഉണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ </div><div>നിരന്തരം കാണിക്കുമ്പോള്‍, ആക്രമണത്തില്‍ മനസ്സില്‍ ഉണങ്ങാത്ത </div><div>മുറിവുകളുമായി കഴിയുന്ന ജനങ്ങളില്‍ എന്ത് തരം വികാരമാണ് ഉണ്ടാക്കുക </div><div>എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചാല്‍ നന്നു.കസബിനു വേണ്ടി </div><div>കോടികള്‍ മുടക്കി ജയില്‍ നിര്‍മ്മിച്ച വാര്‍ത്തകളെല്ലാം അങ്ങേയറ്റം</div><div>അവജ്ഞയോടെയാണ് ഒരോ ഭാരതീയനും നോക്കിക്കാണുന്നത്.</div><div><br /></div><div>അതേ സ്വഭാവത്തിലുള്ള വാര്‍ത്തകളാണ് ലഷ്കര്‍ ഇ തൊയ്ബാ ഭീകരരായ </div><div>നസീറിന്റേയും ഷഫാസിന്റേയും പേരില്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.</div><div>ഇക്കാലമത്രയും ഭീകര പ്രവര്‍ത്തനങ്ങളുമായി നടന്ന ആ നായിന്റെ </div><div>മക്കളെ ഇത്രമേല്‍ പ്രൊമോട്ട് ചെയ്തുള്ള വാര്‍ത്തകള്‍ ഇനിയെങ്കിലും</div><div>ഒന്ന് അവസാനിപ്പിച്ച് കൂടെ? ചാനല്‍ വാര്‍ത്തകളില്‍ രാവിലെ മുതല്‍ </div><div>ഇട തടവില്ലാതെ ഈ പന്നന്മാരുടെ പ്രവര്‍ത്തികള്‍ ഒരോന്നായി </div><div>അക്കമിട്ട് നിരത്തി ചര്‍ച്ച അവലോകനം അവന്റെ അമ്മേടെ എക്സ്ക്ലൂസീവും!</div><div>ഫൂ ചെറ്റകള് ! ഇതിനെ ഏറ്റു പിടിക്കാന്‍ കുറെ നാറിയ രാഷ്ട്രീയ പിമ്പുകളും.</div><div><br /></div><div>ഈ അമിത പ്രാധാന്യത്തോടെ നിങ്ങള്‍ അവതരിപ്പിക്കുന്ന ഈ വാര്‍ത്തകളിലെ</div><div>നായകന്മാര് രാജ്യദ്രോഹികളാണ് എന്ന കാര്യം നിങ്ങള്‍ മറക്കരുത്. </div><div>ഇതെല്ലാം കാണുന്ന ഒരു ശരാശരി യുവാവിന്, ഇത്രയും പ്രാധാന്യം </div><div>കിട്ടുമെങ്കില്‍ ആ വഴിക്ക് നീങ്ങാന്‍ മനസ്സിന്റെ നശിച്ച ഒരു നിമിഷത്തിലെങ്കിലും</div><div>തോന്നിയാല്‍ ?? തോന്നിക്കൂടായ്കയില്ല എന്ന് നിങ്ങള്‍ക്ക് പറയാമോ </div><div>ചാനല്‍ പുങ്കവന്മാരെ?? തടിയന്റവിടനാണെങ്കിലും തടിയില്ലാതവിടനാണെങ്കിലും</div><div>തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടും, അതിനിവിടെ കോടതിയും പോലീസും </div><div>രാജ്യ രക്ഷാ മന്ത്രിയുമൊക്കെയുണ്ട്.അവരിലുള്ള വിശ്വാസമൊന്നും ഇപ്പോഴും</div><div>നഷ്ടപ്പെട്ടിട്ടില്ല.നിങ്ങള്‍ കഥയും കവിതയും രചിച്ച് പടച്ച് വിടാന്‍ ഈ വാര്‍ത്ത </div><div>കേവലം ഒരു പോള്‍ മുത്തൂറ്റ് വധക്കേസല്ല എന്നൊരു ചിന്ത നന്നായിരിക്കും.</div><div><br /></div><div>രാജ്യദ്രോഹികളെ കൈകാര്യം ചെയ്യുമ്പോള്‍ അത് നിസാരവല്‍ക്കരിച്ച് </div><div>വിവരമില്ലാതെ പുലമ്പുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ അഭിപ്രായങ്ങളുടെ</div><div>അകമ്പടിയോടെ വിളമ്പുമ്പോള്‍ , ഇതൊന്നും അത്ര ഗൌരവമുള്ള </div><div>കാര്യമല്ല എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഈ ആരോപണ </div><div>പ്രത്യാരോപണങ്ങള്‍ കൊണ്ട് എന്ത് ഗുണമാണ് ദോഷത്തെക്കാളേറെ</div><div>ഉണ്ടാകുന്നതെന്ന് ചിന്തിക്കുമല്ലോ. അതല്ല നാട് മുഴുവന്‍ ബോംബ് </div><div>വെച്ച് നടന്ന ഭീകരരെ ഇത്രയും പ്രൌഡ ഗംഭീരമായി അവതരിപ്പിക്കുമ്പോള്‍</div><div>ആ വഴി നടന്നാല്‍ പ്രശസ്തിയുടെ കൊടുമുടി കയറാമെന്നും,ഇനിയിപ്പോ </div><div>ശിക്ഷ ലഭിച്ചാലും ലോക പ്രശസ്തനായല്ലോ എന്ന ആശ്വാസം ആ </div><div>തെറ്റുകളെ ന്യായീകരിക്കാനായി ഒരാള്‍ കണ്ടെത്തിയാല്‍ അതിന്റെ </div><div>ഉത്തരവാദി നിങ്ങള്‍ ചാനലുകളും മാദ്ധ്യമങ്ങളുമല്ലേ??</div><div><br /></div><div>റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വയലിന് വായിച്ച നീറൊ</div><div>ചക്രവര്‍ത്തിമാരായി സ്വയം അവരോധിക്കപ്പെടാതെ, രാജ്യ രക്ഷയെ</div><div>ഓര്‍ത്തെങ്കിലും ഇത്തരം രാജ്യ ദ്രോഹികള്‍ക്ക് അമിത പ്രാധാന്യം </div><div>നല്കാതിരിക്കാന് ന്യൂസ് ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് </div><div>വെറുതെ അമ്മേടെ നായരും ആശിച്ച് പോകുകയാണ് ! </div><div>അമ്മയെ ചൂണ്ടിക്കാണിച്ച് കൂട്ടിക്കൊടുക്കാന്‍ പറഞ്ഞാല്‍ അതും ഒരു </div><div>ഉളുപ്പുമില്ലാതെ ചെയ്ത് ഒരു ഫ്ലാഷ് ന്യൂസിനു വക തേടുന്നവന്റെ </div><div>ഉളുപ്പില്ലായ്മ ഇനിയെങ്കിലും ഈ ചാനല്‍ പ്രഭുക്കളില്‍ നിന്നും </div><div>ഉണ്ടാവാതിരിക്കട്ടെ! യെവടെ!!!???</div><div><br /></div><div>എന്നാ നായരങ്ങട്......അല്ല പിന്നെ!</div>അമ്മേടെ നായര്‍http://www.blogger.com/profile/17237395959232996985noreply@blogger.com24