Sunday, April 18, 2010

അല്ലേ...ഇപ്പോ നമ്മടെ സസി ഇപ്പോ ആരായി?

കക്കാനറിഞ്ഞാ പോരാ നില്‍ക്കാനും അറിയണം എന്ന് ആ ഡെല്‍ഹി നായരിനി എപ്പോള്‍ പഠിക്കാനാ ?? വീണിടം വിദ്യയാക്കാന്‍ ഏറെ പണിപ്പെട്ട സസി ശരിക്കും ഇപ്പോ ആരായി? ഒരു മൂന്നാം വേളി തരാക്കാന്‍ സസി ഇമ്മിണി പാട് പെട്ടു ട്ട്വൊ! വേളിടെ പേരില്‍ കുറച്ച് കോടിയങ്ങട് ബിനാമിച്ചതാ. ദോഷം പറയരുതല്ലോ ആ മോദി നായര്‍ ഇത്ര കൊടും പാതകം ചെയ്യുമെന്ന് മ്മടെ സസി ആ പുഷ്കറെ പുഷ് ചെയ്യുമ്പോള്‍ പോലും കരുതിക്കാണില്ല.

ഒളിച്ച് കളിച്ചാ വിളിച്ച് പറയുമെന്ന് പണ്ടേതോ നായര്‍ പറഞ്ഞത് എത്ര ശരി. എല്ലാം പോയില്ലേ? ട്വിറ്ററിലൂടെ മുള്ളാന്‍ പോണ വിവരം വരെ ട്വീറ്റിയിരുന്ന സസി ഇപ്പോ ട്വിറ്ററോടെ സമാധിയായി എന്നാണറിഞ്ഞത്.മോദി നായരുടെ സമയം! അല്ലാണ്ടെന്ത് പറയാന്‍. ഈ ഗാപ്പിലൂടെ ആ മോദി നായരുടെ ട്വിറ്റര്‍ ലോക പ്രശസ്തമായില്ലേ? മോദി നായര്‍ക്കറിയാം ഏതൊക്കെ ഗ്യാപ്പിലൂടെ ഏതൊക്കെ ഐപി എല്‍ കളിക്കണമെന്ന്.പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ മോദിയെ ഇനി കൊച്ചിക്കാര് പഠിപ്പിക്കേണ്ടി വരില്ല എന്ന് ഇപ്പോ മനസ്സിലായില്ലേ?

സത്യത്തില്‍ മ്മടെ സസി ഒരു പഞ്ച പാവമായിരുന്നു.കേരളത്തില്‍ അരിയ്ക്ക് പകരമായിട്ടല്ലെങ്കിലും വികസനത്തിന്റെ ജെറ്റ് എയറായി കൊണ്ട് വന്ന ഈ ഐ പി എല്‍ ഇനി കൊച്ചി ഐ പി എല്‍ ആകുമോ അതോ അഹമദാബാദ് ഐ പി എല്‍ ആകുമോ എന്നൊക്കെ കണ്ടറിയണം. പണ്ടൊക്കെ സ്വന്തം ഫണ്ടിലേക്ക് വരുമാനം എത്ര കിട്ടും എന്ന് നോക്കാതെയാണ് (അപൂര്‍വമായി) രാഷ്ട്രീയക്കാര്‍ വികസന പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് അതൊക്കെ പറ്റുമോ? സ്വന്തം കാര്യം കഴിഞ്ഞ് മതി വികസനം എന്നല്ലേ പറയുന്നത്. എന്തിനേറെ കട്ടന്‍ ചായയും പരിപ്പു വടയും കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വരെ പറ്റാത്ത കാലമാണെന്നല്ലെ സഖാവു ജയരാജന്‍ വരെ പറയുന്നത്.ഇപ്പോള്‍ സി ബി ഐ പറയുന്നത് കളങ്കമില്ലാത്ത സത്യമാ കേട്ടോ.ചുമ്മാ ആ പാവം സി ബി ഐ യെ തെറി വിളിച്ചത് മിച്ചം.പോടാ പുല്ലേ സി ബി ഐ എന്നൊക്കെ പറഞ്ഞത് ഇപ്പോ വാടാ മോനെ സി ബി ഐ എന്നാക്കിയെന്നാ അറിയുന്നത്.എന്തായാലും രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് പറയുന്നത് എത്ര നേരാ! അങ്ങ് മഞ്ചേരിയില്‍ വെച്ച് ആ ഞുണ്ണിത്താന്‍ എത്ര ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചതാ! ഉയര്‍ച്ച താഴ്ച, അതല്ലേ എല്ലാം!

കാര്യം കേരളത്തിന് ഒരു ഐ പി എല്‍ ടീം നേടിക്കൊടുത്തത് മ്മടെ സസി ചക്കാത്തിനൊന്നുമല്ല! പണിയെടുത്തതിനൊരു കൂലി! അങ്ങ് അമേരിക്കയിലും അതല്യോ നിയമം.അമേരിക്കയുടെ വിനീത വിധേയനായി നൂലില്‍ കെട്ടിയിറക്കിയ നേതാവ് അമേരിക്കയെപ്പോലെ ഇന്ത്യാ പാക് പ്രശ്നത്തില്‍ ഒരു മൂന്നാംകഷിയെ ചേര്‍ക്കണമെന്ന് പറഞ്ഞത് ചുമ്മാതാണോ? അന്നും മ്മടെ സസി കഷ്ടിച്ച് രക്ഷപ്പെട്ടതാ. ഇത് പെണ്ണ് കേസും കൂടിയായപ്പോള്‍ തിവാരി മുതലുള്ള കാംഗ്രസ്സുകാരെല്ലാം ഈ വകുപ്പിന്റെ ആളുകളാണെന്ന് വെറുതെ തെറ്റിദ്ധരിക്കപ്പെടുമല്ലോ എന്നാണ് നായരുടെ വിഷമം.അല്ലാതെ അഴിമതിയൊക്കെ കാംഗ്രസ്സിനു പുത്തരിയാണോ? അങ്ങിനെയെങ്കില്‍ എത്ര കാംഗ്രസ്സുകാരാ രാജിവെച്ച് കുടുമ്പത്ത് ഇരിക്കേണ്ടത്. ഇതൊക്കെ കാംഗ്രസ്സിലേ നടക്കൂ.അല്ല പിന്നെ.

കാര്യം മ്മടെ സസി ചെയ്തത് ചെറ്റത്തരമാണെങ്കിലും സസീനെ വെള്ള പൂസാന്‍ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ നാണം കെട്ട ചില കാഴ്ചകള്‍ നായരെ ലജ്ജിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഒരു കള്ളനെ കയ്യോടെ പിടിച്ചിട്ടും ആ കള്ളനെ ഒരു “കായംകുളം കൊച്ചുണ്ണിയുടെ“ (കൊച്ചുണ്ണി പൊറുക്കണേ) ഒരു പരിവേഷം നല്‍കാന്‍ ശ്രമിക്കുന്ന ചാനല്‍ പുങ്കവന്മാരേ... നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ലാവലിന്‍ പ്രശ്നത്തില്‍ പിണറായി വിജയനെ കൈകാര്യം ചെയ്തതെന്ന്! വലതുപക്ഷത്തേക്ക് മാത്രമുള്ള രാഷ്ട്രീയ ചായ്‌വുകള്‍ മുഖ്യധാരാ ചാനലുകള്‍ക്ക് ഭൂഷണമല്ല! അല്ലെങ്കിലും ചാനലുകളുടെ പക്ഷമൊക്കെ എപ്പോഴേ വ്യക്തമായതാണ്.ഇനി മ്മടെ സസീനെ കുറച്ച് നാളേയ്ക്ക് ചാനലുകാര്‍ തിരിച്ചും മറിച്ചും ഗുണിക്കുകയും ഇനി സസി തരൂരിന്റെ പിക്കപ്പിന്റെ ആമ്പിയര്‍ വരെ വെച്ച് വിളമ്പിത്തരാനും കുറച്ച് ദിവസത്തേയ്ക്ക് ഈ ചാനലുകാര്‍ ഒരു ഉളുപ്പും കാണിക്കില്ല.ഇനി അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ മ്മടെ സസി തന്നെ താരം! അപ്പോ നമ്മടെ സസി ഇപ്പൊ ആരായി??

കക്കാനും നിക്കാനും അറിയുന്ന കോംഗ്രസ്സിന്റെ ഉന്നത നേതാക്കളില്‍നിന്നും മ്മടെ സസി ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ടായില്ല, ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇംഗ്ലീസും സസി പഠിക്കണം. ഇല്ലെങ്കില്‍ പണി പാളും..ഇത് പോലെ!
എന്നാ നായരങ്ങട്......

Saturday, April 10, 2010

അവന്റെ അമ്മേടെ നായര്!

ഹായീ.. എന്താ പ്പൊ കഥ! നായരുടെ കോണോം മുണ്ടും ഒക്കെ അതേ പടി എടുത്ത് ഒരു വിദ്വാന്‍ അമ്മേടെ നായരുടെ ‌ഡൂപ്ലിക്കേറ്റ് പ്രൊഫൈല്‍ ഒണ്ടാക്കിയിരിക്കുന്നു. പ്രൊഫൈല്‍ ഒണ്ടാക്കിയാലും ഇല്ലെങ്കിലും നായര്‍ക്ക് ഒരു പ്രശ്നവും ഇല്ല.പക്ഷേ നായരുടെ പേരില്‍ മറ്റു ബ്ലോഗില്‍ പോയി കമന്റ് ഇടുന്ന ആ പിത്യശൂന്യനെ നായര്‍ എന്ത് വിളിക്കും?

നായരോ അനോണി, നായര്‍ക്ക് മറ്റൊരു ജാരനെ സ്യഷ്ടിച്ച ആ അനോണിയെ എന്തു തെറി വിളിക്കും എന്റെ ബൂലോകരേ...
നായര്‍ മറ്റൊരു ബ്ലോഗില്‍ പോയി ഇപ്പോള്‍ ഒരു അഭിപ്രായവും പറയാറില്ല.കാരണം സത്യസന്ധമായി വല്ലതും പറഞ്ഞാല്‍ അതാ ബ്ലോഗര്‍ക്ക് ഇഷ്ടമാവാറില്ല എന്ന് മാത്രമല്ല, ആ പോസ്റ്റ് ഡെലീറ്റ് ചെയ്തതായും കണ്ടിട്ടുണ്ട്. അതിനു ശേഷം നായര്‍ ഒരാളേയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യാന്‍ ഉദ്ധേശിക്കുന്നുമില്ല.

അമ്മേടെ നായരുടെ അനോണി ഉണ്ടാക്കിയ തന്തയില്ലാത്തവന്‍ എന്ന മാന്യ ബ്ലോഗര്‍ ഒന്നുകില്‍ ആ ബ്ലോഗ് ഡെലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറ്റൊരു ബ്ലോഗിലും കയറി അമ്മേടെ നായരുടെ പേരില്‍ കമന്റിടാതിരിക്കുക. ഇനി കമന്റിടാന്‍ വേറെ ഐഡി കിട്ടിയില്ലെങ്കില്‍ അടുത്തുള്ള അന്തോണിച്ചേട്ടന്റെ പേരില്‍ ഐഡിയുണ്ടാക്കി കമന്റുക. ഇത് പോലുള്ള ചെറ്റത്തരം മേലാല്‍ ആവര്‍ത്തിക്കാതിരിക്കുക.

ഈ തന്തയ്ക്ക് പിറക്കാത്തവന്‍ ഇനി വേറെ എവിടെയൊക്കെ പോയി കമന്റ് ഇട്ടിട്ടുണ്ടോ ആവോ? പ്രിയപ്പെട്ട ബൂലോക സുഹ്യത്തുക്കളേ..അമ്മേടെ നായരുടെ പേരില്‍ വല്ല കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.പ്രൊഫൈലില്‍ പോയാല്‍ ഏപ്രില്‍ 2010 നു ഒണ്ടാക്കിയ അനോണി അമ്മേടെ നായര്‍ ഒറിജിനലല്ല ജാരനാണെന്ന് തിരിച്ചറിയുക.ജാരനെ ഏറ്റവും നല്ല ഭാഷയില്‍ ഒരിക്കല്‍ കൂടി പിത്യശൂന്യന്‍ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് തല്‍ക്കാലം നായര്‍ നിര്‍ത്തട്ടെ...എന്നാല്‍ ഒറിജിനല്‍ നായര്‍ അങ്ങോട്ട്.....

അമ്മെടെ നായരുടെ ജാരന്‍ പിത്യശൂന്യന്‍ ഇട്ട് നായരുടെ കണ്ണില്‍ പെട്ട ഒരു കമന്റ് ദോ ഇവിടെ :

മറ്റൊന്ന് ഇവിടെ

ജാരന്‍ അനോണീ, അച്ഛന്റെ കോണകമെടുത്ത് അമ്മേടെ കൂടെ കിടക്കുന്ന ഈ സ്വഭാവം ദയവായി നിര്‍ത്തുക. നായരിപ്പോ ഇത്രയേ പറയുന്നുള്ളൂ...എന്നാ വീണ്ടും നായരങ്ങട്....

Thursday, April 8, 2010

17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍....

ഷാര്‍ജയിലെ കീഴ് കോടതി 17 ഇന്ത്യക്കാര്‍ക്ക് വധ ശിക്ഷ വിധിച്ച വാര്‍ത്ത വളരെ പ്രാമുഖ്യത്തോട് കൂടി നമ്മുടെ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഏതൊരു ഇന്ത്യക്കാരനേയും പോലെ നായരും ഇവരുടെ ശിക്ഷ നടപ്പാകരുത് എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ കുറ്റം മുഴുവന്‍ വധ ശിക്ഷ വിധിച്ചതാണ് എന്ന് വരുകില്‍ അത് തികച്ചും അപലപിക്കപ്പെടണം എന്ന് തന്നെയാണ് നായരുടേയും അഭിപ്രായം.

ഓരോ രാജ്യത്തും അവരവരുടേതായ ഭരണ കൂടങ്ങളും അവരുടെ രാജ്യത്ത് അവര്‍ നടപ്പാക്കുന്ന നിയമ വ്യവസ്തിതിയും ഉണ്ട്.അത്തരം രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് കാര്യങ്ങള്‍ക്കായോ കുടിയേറിപ്പാര്‍ക്കുമ്പോള്‍ ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കുടിയേറ്റക്കാര്‍ ബാധ്യസ്തരാണ്. എന്നാല്‍ അത്തരം നിയമങ്ങളെ മറി കടന്ന് തെറ്റുകള്‍ ചെയ്യുമ്പോള്‍ ആ തെറ്റിന് ശിക്ഷ വിധിക്കുന്നത് ആ രാജ്യത്തെ നിയമപ്രകാരമാണ്. അതില്‍ നമുക്ക് തെറ്റ് പറയാനോ ആ രാജ്യത്തെ കുറ്റപ്പെടുത്താനോ കഴിയില്ല എന്നത് വസ്തുതയാണ്. എങ്കിലും വിധിക്കെതിരെ അപ്പീല്‍ പോകാമെന്നത്,ഇവിടേയും ഇന്ത്യക്കാര്‍ക്ക് അനുകൂലമായി വരും എന്ന് തന്നെയാണ് നായരും പ്രതീക്ഷിക്കുന്നത്.

ഗള്‍ഫ് നാടുകളില്‍ ജോലിക്കായി കുടിയേറിയവര്‍ തന്നെയാണ് പണ സമ്പാദ്യത്തിനായി പല കുറുക്കു വഴികളില്‍ ചെന്ന് ചാടുകയും, ഒടുവില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ഇവിടേയും ഒരു നിരോധിച്ച പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക്കയും,അതിന്റെ പേരില്‍ തര്‍ക്കങ്ങളും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.നായരുടെ അറിവു വെച്ച് ഷാര്‍ജ എന്ന സ്ഥലത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള സ്ഥലമാണെന്നാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ മദ്യ ലഭ്യത ഷാര്‍ജയില്‍ ഉണ്ട് എന്ന് വരുന്നത് ഇത്തരം അനധിക്യത വില്‍പ്പനക്കാരാണ്.ഇവര്‍ ആവശ്യാനുസരണം റൂമുകളില്‍ എത്തിച്ച് കൊടുക്കുകയും,അത് പോലെ രഹസ്യ സ്വഭാവത്തോടെ വളരെയധികം മദ്യം സൂക്ഷിക്കുകയും ചെയ്യുന്നു.ഇതെല്ലാം ചെയ്യുന്നത് ഇന്ത്യക്കാരും അതിലേറെയും മലയാളികളുമാണെന്ന സത്യം വളരെ പ്രസക്തമാണ്.മദ്യ നിരോധനമുള്ള നാട്ടില്‍ സുലഭമായി മദ്യം വിതരണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ കുടിപ്പകയുടെ പര്യവസാനമായിരിക്കാം ഈ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള ശിക്ഷാ വിധിയും.

ഈ ഒരു വിധികൊണ്ടൊന്നും ആരും പഠിക്കാന്‍ പോകുന്നില്ല. ഇപ്പോഴും മദ്യവില്‍പ്പനയും പെണ്‍ വാണിഭവും ചൂതാട്ടവുമെല്ലാം നിര്‍ലോഭം നടക്കുന്നു.ഫാമിലിയെന്ന വ്യാജേന താമസിച്ച് പെണ്‍ വാണിഭം നടത്തുന്ന എത്രയോ മലയാളികളെ നായര്‍ ഗള്‍ഫിലുണ്ടായിരുന്ന കാലത്ത് കണ്ട് മുട്ടിയിട്ടുണ്ട്. എല്ലാം പിടിക്കപ്പെട്ടാല്‍ കൊടിയ ശിക്ഷ ലഭിക്കും എന്ന് അറിഞ്ഞ് കൊണ്ടാണീ നിയമ ലംഘനം. സമാന്തര ടാക്സികള്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിഞ്ഞാലും വളരെയേറെ മലയാളികള്‍ ഈ മേഘലയില്‍ പണം സമ്പാദിക്കുന്നു.റൂമില്‍ കള്ള വാറ്റ് നടത്തുന്നു.ഫാമുകളില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു.ഏതൊക്കെ വഴിയിലൂടെ നിയമം ലംഘിച്ചായാലും പണം ഉണ്ടാക്കാന്‍ പറ്റുമോ ആ വഴിയിലൂടെയെല്ലാം സഞ്ചരിച്ച് മലയാളികളടക്കമുള്ളവര്‍ പണം സമ്പാദിക്കുന്നു.എല്ലാം നിയമ ലംഘനത്തിലൂടെ നേടുന്നതാണെന്ന് അറിഞ്ഞിട്ടാണെങ്കിലും. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം വീണ്ട് വിചാരം ഉണ്ടാകുന്നു.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.

ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല. അവര്‍ക്ക് നിസാരമായ പിഴയോ അല്ലെങ്കില്‍ ഒരു വിമാന ടിക്കറ്റോ ഉണ്ടെങ്കില്‍ നാട്ടിലേക്ക് പോകാമെന്നിരിക്കെ ഒരു പ്രവാസ മന്ത്രിയോ,എംബസി ഉദ്യോഗസ്ഥരോ ഇവരെ തിരിഞ്ഞ് നോക്കാറില്ല. തന്‍മൂലം ശിക്ഷാ കാലാവധി കഴിഞ്ഞും ഒരു ടിക്കറ്റിനു പണമില്ലാതെ ജയിലുകളില്‍ കഴിയുന്ന എത്രയോ മലയാളികളടങ്ങുന്ന ഇന്ത്യക്കാരുണ്ട് എന്നറിയുമ്പോള്‍ നമ്മള്‍ അതിശയിച്ച് പോകും.കുറ്റക്യത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ മാത്രമേ സ്വന്തം രാജ്യം നിയമ സഹായം നല്‍കൂ എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.ഏറ്റവും ചുരുങ്ങിയ പക്ഷം ഗള്‍ഫ് നാടുകളിലെ ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള മനസ്സെങ്കിലും നമ്മുടെ പ്രവാസ കാര്യ മന്ത്രിയോ പ്രധാന മന്ത്രിയോ മറ്റ് അധികാരികളൊ തയ്യാറാകണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. ഇതില്‍ ഏറ്റവും ദുഃഖകരമായ കാര്യം,ജയിലില്‍ കിടക്കുന്നവരില്‍ അധികവും ഇക്കാമയില്ലാത്തവരോ അല്ലെങ്കില്‍ നിരപരാധികളോ ആണ് എന്നതാണ്. ഇവര്‍ക്കൊക്കെ ഒരു ചെറിയ അളവില്‍ നിയമ സഹായം ലഭിക്കുമെങ്കില്‍ എത്രയോ കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നാട്ടിലെത്തി തങ്ങളുടെ കുടുംബമെങ്കിലും പട്ടിണിയില്ലാതെ പണിയെടുത്ത് പോറ്റാന്‍ കഴിഞ്ഞേനെയെന്ന് നായര്‍ വിശ്വസിക്കുന്നു.ഇക്കാര്യത്തില്‍ നമ്മുടെ നേതാക്കള്‍ ശ്രദ്ധ തിരിക്കാത്തത് വോട്ടവകാശമില്ലാത്ത പ്രവാസികളെ ഉദ്ധരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നത് കൊണ്ട് തന്നെ.അത് കൊണ്ടാണല്ലോ കാല്‍ കാശിന് ഗുണം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഒരു നേതാവും ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് പോകാത്തത്.ലേബര്‍ ക്യാമ്പുകളിലെ കാഴ്ചകള്‍ ഒട്ടും രസിപ്പിക്കാത്തതാണെന്ന് മാത്രമല്ല തങ്ങളുടെ യാത്രകളിലെ അപശകുനങ്ങളായാണ് നമ്മുടെ ആദരണീയ നേതാക്കള്‍ ലേബര്‍ ക്യാമ്പുകളെ കാണുന്നത് എന്നതാണ് സത്യം.

ഗള്‍ഫിനെ സംബധിച്ചിടത്തോളം നല്ല രീതിയില്‍ പണിയെടുത്ത് ജീവിക്കാന്‍ ആ രാജ്യം വളരെ സഹായകമാണ് എന്നതാണ്. മാത്രമല്ല ഏറ്റവും സുരക്ഷിതമായ സ്ഥലം കൂടിയാണ്.ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുക എന്നതാണ് ഓരോ പ്രവാസികളുടേയും കടമ.പലരും നാട്ടില്‍ ഒരു അടിപിടിയോ കൊലപാതകമോ ചെയ്ത ശേഷം രക്ഷപ്പെടാനുള്ള ഒരു ഇടമായി കാണുന്നു. നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍,ചിലരാകട്ടെ ചില സാമൂഹിക പ്രതി ബദ്ധതയോടെ സഹായങ്ങള്‍ക്കായി പണം പിരിച്ച് നാട്ടിലേക്ക് അയക്കുന്നു.ഈ വക കാര്യങ്ങളൊക്കെ ചെയ്യാമെന്നിരിക്കെ നിയമ ലംഘനം നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം കൂടി ഓര്‍ത്താല്‍ ഇത്തരം വധശിക്ഷകളില്‍ നിന്നും ഒഴിവാകാവുന്നതേയുള്ളൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ഇത് പോലെ മയക്ക് മരുന്ന് അറിഞ്ഞ് കൊണ്ട് കടത്തിയവരും അറിയാതെ കടത്തിയവരുമൊക്കെ പല ജയിലുകളിലും വധ ശിക്ഷയും കാത്ത് കഴിയുന്നുണ്ടാകാം.തെറ്റുകള്‍ ചെയ്ത ശേഷം ആ രാജ്യത്തെ ശിക്ഷാ രീതിയെ കുറ്റം പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?

ഏത് രാജ്യത്തായാലും തെറ്റ് തെറ്റ് തന്നെയാണ്. നിയമ ലംഘകരാകാതെ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഓരോരുത്തരും തയ്യാറാവണം.പണം ഉണ്ടാക്കി ഒടുവില്‍ അത് അനുഭവിക്കാനുള്ള യോഗം ജയിലിലാവുന്ന അവസ്ത മറ്റു രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും ഓര്‍ക്കേണ്ടതാണ്.

സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട! എന്നാ നായരങ്ങട്.......

Tuesday, April 6, 2010

നക്സലുകള്‍ ഭീകരരാണോ ചിദംബരം???

നക്സലുകള്‍ നമ്മുടെ രാജ്യത്ത് കിടന്ന് പൂണ്ട് വിളയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറേയായെങ്കിലും,അവരുടെ ആക്രമണം രൂക്ഷമാകുന്നത് ഈ അടുത്ത കാലത്താണ്.അതില്‍ അവസാനമായി നമ്മുടെ രാജ്യത്തെ നടുക്കിയ സി ആര്‍ പി എഫ് ജവാന്മാരുടേ കൂട്ടക്കൊല.ഇതിനെ ഭീകരതയായി കണുന്നുണ്ടോ ആഭ്യന്തര മന്ത്രീ എന്നാണ് നായര്‍ക്ക് ചോദിക്കാനുള്ളത്!

തെറ്റ് പറ്റി എന്ന് വിലപിച്ചത് കൊണ്ടോ പരാജയം സമ്മതിച്ചത് കൊണ്ടോ ഇവിടെ ഒരു പരിഹാരമാകുന്നില്ല.നക്സലുകള്‍ ഏറെ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചിമ ബംഗാളില്‍ പോലും ഫലപ്രദമായി കേന്ദ്ര സഹായമെത്തിച്ച് സേനകളുടെ സഹായത്താല്‍ നക്സലുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ, രാഷ്ട്രീയ വൈരാഗ്യത്തോടെ മമത ബാനര്‍ജിയുടെ ഉപദേശം സ്വീകരിച്ച് കൊണ്ട് ക്യത്യ വിലോമം കാണിക്കുന്ന ചിദംബരം ഈ ശവങ്ങളെ സാക്ഷി നിര്‍ത്തിയെങ്കിലും നക്സലുകള്‍ക്കെത്തിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ഏറ്റവും ചുരുങ്ങിയ പക്ഷം നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയെങ്കിലും വിശ്വാസത്തിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കൂട്ടായ യത്നത്തിലൂടെ ഈ നായിന്റെ മക്കളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിനാവുന്നില്ലെങ്കില്‍ ദയവായി ചിതംബരം രാമേശ്വരത്ത് പോയി ക്ഷൌരപ്പണി ചെയ്യുന്നതാണ് നല്ലത്.ആ ചെരപ്പിന് ആഭ്യന്തര മന്ത്രിക്ക് എന്തെങ്കിലും പുണ്യമെങ്കിലും കിട്ടും.അല്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ തീരാ ശാപവും.

മുംബൈ ആക്രമണം കഴിഞ്ഞ് നാളിത് വരെയായി എന്ത് നിലപാടാണ് രാജ്യം കൈക്കൊണ്ടത്? കോറ്റിക്കണക്കിനു രൂപാ ചിലവഴിച്ച് ഒരു നായിന്റെ മോനെ ഭംഗിയായി സംരക്ഷിച്ചു. ആക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടാന്‍ അമേരിക്കന്‍ അണ്ടര്‍ സിക്രട്ടറിയുടെ അണ്ടര്‍ വെയര്‍ വരെ കഴുകിക്കൊടുക്കാമെന്നേറ്റിട്ടും അമേരിക്കയുടെ സമ്മതം നേടാന്‍ പോലും ആയില്ല എന്നത് ലജ്ജാകരം തന്നെ!എന്തിനും ഏതിനും അമേരിക്കയെ നമ്പി നടന്നതിന്റെ പ്രതിഫലം. അണ്ടിയോടടുത്തപ്പോള്‍ അമേരിക്കയുടെ പുളിയറിഞ്ഞു.കഷ്ടം! ഇപ്പോഴിതാ ഒരു ഭാഗത്ത് നക്സലുകള്‍ ആഞ്ഞടിക്കുന്നു.അവരുടെ രാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു.എന്നിട്ടും അവരെ ഭീകര വാദികളായി കാണാന്‍ നമ്മുടെ സര്‍ക്കറിനാവുന്നില്ല.വളരെ വിചിത്രം തന്നെ!അതല്ലാ നക്സലുകള്‍ക്ക് നേത്യത്വം നല്‍കുന്നത് വല്ല ഇന്ത്യന്‍ മുജാഹിദീനോ, ജമാ അത്ത് ഇസ്ലാമിയോ സിമിയോ ഒന്നുമല്ലല്ലോ.അവരാണെങ്കില്‍ ആണവാ‍യുധം തന്നെ ഉപയോഗിച്ചേനെ!ഹല്ല പിന്നെ!ശത്രുവിനെ ശത്രുവായി കാണാന്‍ പോലും കഴിയാത്ത വിധം നാടിന്റെ സാമൂഹിക വ്യവസ്തിതി മാറിയിരിക്കുന്നു. ഇക്കണ്ട ആക്രമണങ്ങള്‍ നക്സലുകള്‍ അഴിച്ച് വിട്ടിട്ടും നക്സലുകളെ ഭീകരവാദികളായി ആരും ചിത്രീകരിക്കുന്നില്ല.അപ്പോള്‍ ഭീകരവാദത്തിന്റെ നിര്‍വചനം എങ്ങിനെയാണ് കണക്കാക്കപ്പെടുന്നത്? അല്‍ ഖായിദയും താലിബാനും ആക്രമണം അഴിച്ച് വിട്ടാല്‍ മാത്രമേ അത് ഭീകര വാദത്തിന്റെ നിര്‍വചനത്തില്‍ പെടുക്കയുള്ളോ? ഏത് നായിന്റെ മോന്‍ രാജ്യത്തെ ആക്രമിച്ചാലും അത് ഭീകരാക്രമണമായി കാണാനും അക്രമികളെ ഭീകരരായി കാണാനും എന്തിനാണ് നമ്മള്‍ മടി കാണിക്കുന്നത്? നക്സലുകളില്‍ ഭൂരിപക്ഷം ഹിന്ദു മതക്കാരായത് കൊണ്ടാണോ? ഇവിടത്തെ മാധ്യമങ്ങള്‍ നക്സലുകളെ സ്വാതന്ത്ര്യ പോരാളികളായാണോ കാണുന്നത്? എന്റെ രാജ്യത്തെ വെല്ലുവിളിക്കുന്ന ഏതൊരു വ്യക്തിയും സംഘടനയും നായരുടെ കണ്ണില്‍ ഭീകരനും ഭീകര സംഘടനയുമാണ്.ചില സമുദായങ്ങളെ നോക്കിക്കൊണ്ട് മാത്രം ഭീകരരെ നിര്‍വചിക്കുന്ന ഉളുപ്പില്ലായ്മ നായര്‍ക്കില്ല എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ!

മാത്യരാജ്യത്തെ ആക്രമിക്കുന്ന ഏത് ശക്തിയേയും ശത്രുവായി കണ്ട് അമര്‍ച്ച ചെയ്യുക തന്നെ വേണം.അല്ലതെ എന്റെ പിഴ എന്റെ പിഴ എന്ന് വിലപിക്കുന്നതിനു പകരം നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബര്‍ റോഡല്ലെങ്കില്‍ നക്സലുകളെ എന്നല്ല രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്ന ഏത് ശക്തിയേയും സംഘടനയേയും അടിച്ചമര്‍ത്തുക തന്നെ വേണം. അതിനു കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം സാധാരണക്കാരായ ജനങ്ങളേയും ജവാന്മാരേയും സംരക്ഷിക്കാനുള്ള ബാധ്യതയെങ്കിലും ആഭ്യന്തര മന്ത്രി നിറവേറ്റണം എന്നാണ് നായരുടെ അഭിപ്രായം. അല്ലാതെ തെറ്റ് പറ്റി എന്ന് വിലപിച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പിടഞ്ഞ് വീഴും.

നക്സലുകള്‍ ഭീരുക്കളും, ഒളിച്ചിരുന്ന് ആക്രമിക്കുന്നവരുമാണെന്ന് പ്രസ്താവന നടത്തി ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നക്സലുകള്‍ പ്രവചനാതീതമായ ആക്രമണം നടത്തിയെങ്കില്‍ സര്‍ക്കറിനോ മന്ത്രിക്കോ നക്സലുകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരുടെ ശക്തിയെക്കുറിച്ച് ഒരു ധാരണയോ അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ആധികാരികമായ അറിവുകളോ ഇല്ല എന്നത് വസ്തുതയാണ്.നമ്മുടെ രാജ്യത്തുള്ള രഹസന്യേഷണ വിഭാഗങ്ങള്‍ക്ക് നക്സലുകളെക്കുറിച്ച് ഒന്നും അന്വേഷിച്ച് കണ്ടെത്താനായില്ലെങ്കില്‍ പിന്നെ നാട്ടിലെ അവിഹിത ഗര്‍ഭങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാന്‍ വിടുന്നതാണ് നല്ലത് എന്നാണ് നായര്‍ കരുതുന്നത്. രാജ്യ സുരക്ഷയ്ക്കു വേണ്ടി ചിലവാക്കുന്നത് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ നല്‍കിയ നികുതിയില്‍ നിന്നാണെന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.ആഭ്യന്തര ഭീഷണികളെ നേരിടാന്‍ പോലും കെല്‍പ്പില്ലാത്ത ഒരു കോന്തന്‍ ആഭ്യന്തര മന്ത്രി എങ്ങിനെയാണ് രാജ്യത്തിനു പുറത്തുള്ള ആക്രമണങ്ങളെ നേരിടുന്നത്? എല്ലാം കഴിഞ്ഞ് വീഴ്ച പറ്റി എന്ന് പറഞ്ഞ് അപ്പോഴും അപലപിക്കും.അത്ര തന്നെ. നഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ ജീവനും.

നക്സലുകളെ വില കുറച്ച് കണ്ടതാണ് നമ്മുടെ ആഭ്യന്തര മന്തിക്ക് പറ്റിയ തെറ്റ്.നക്സലുകളെ കുറിച്ചും അവരുടെ സംഘടനാ പാടവങ്ങളെ കുറിച്ചും ആയുധ ബലങ്ങളെക്കുറിച്ചും രാജ്യം ഇനിയും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.കേവലം ഊഹാപോഹങ്ങള്‍ നിരത്തി അവര്‍ സര്‍ക്കാര്‍ ഊഹിക്കുന്നത് പോലുള്ള രീതിയിലേ ആക്രമിക്കൂ എന്നൊക്കെ കരുതിയിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇന്നത്തെ ആക്രമണന്ത്തോടെയെങ്കിലും ബോധ്യമായിക്കണും എന്ന് നായര്‍ പ്രതീക്ഷിക്കുന്നു.നക്സലുകള്‍ക്ക് ഇത്രയും ശക്തിയും ആയുധവും സ്വരൂപിക്കാന്‍ നമ്മുടെ രാജ്യത്തെ തന്നെ രാഷ്ട്രീയ ശക്തികള്‍ സഹായം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം.ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ട് വരണം.മുംബയില്‍ നിന്നും നക്സലുകള്‍ക്ക് ചില ഹിന്ദു സംഘടനകളുടെ സഹായം കിട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ത്യണമൂല്‍ കോണ്‍ഗ്രസ്സും നക്സലുകള്‍ക്ക് സഹായം നല്‍കുന്നു എന്ന വാര്‍ത്തയും നാം കേട്ടതാണ്.രാഷ്ട്രീയാ ലാഭത്തിനായി ഇത്തരം കൂട്ടിക്കൊടുപ്പുകള്‍ ആരു ചെയ്താലും അതെല്ലാം എതിര്‍ക്കപ്പെടേണ്ടത് തന്നേയാണ്.ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടായാലും റെഡ് ഹണ്ടായാലും, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നക്സലുകളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും ആഭ്യന്തര മന്ത്രിയും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതാണ്.

പാകിസ്താനേയും അല്‍ ഖായിദേയും പോലുള്ള സംഘടനകളെ മുന്‍ നിര്‍ത്തി മാത്രം നമ്മുടെ ശത്രുസംഹാരം ചുരുങ്ങിപ്പോയാല്‍, രാജ്യത്ത് നിന്നുമുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ നാം മുട്ട് മടക്കേണ്ടി വരും. ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രത്രോധിക്കുകയാണ് വേണ്ടത്,അല്ലാതെ ശത്രുവിനെ നമ്മള്‍ ഊഹിച്ച് കണ്ടെത്തി ആക്രമണവും പ്രതിരോധവും തീര്‍ക്കുന്നത് ശുദ്ധ അസ്സംബന്ധമാണ്. രാജ്യത്ത് നടന്ന രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഏറ്റുമുട്ടലുകളില്‍ പകുതിയിലധികവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തുമ്പോള്‍ ഭീകരതയുടെ പേരില്‍ നമ്മള്‍ ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി വക വരുത്തുകയായിരുന്നു എന്ന് മനസ്സിലാകും. അതെല്ലാം കേവലമായ അധികാര ദുര്‍വിനിയോഗവും അല്ലെങ്കില്‍ അധികാരം കിട്ടാനുള്ള ഒരെളുപ്പ മാര്‍ഗ്ഗമായും ഉപയോഗപ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തെ നോക്കി പരിഹസിക്കുകയായിരുന്നു എന്ന് നമ്മള്‍ ഇനിയെങ്കിലും മനസ്സിലാക്കണം.

കതിരിനു വളം വെക്കുന്ന ഏര്‍പ്പാടില്‍ നിന്നും രാജ്യം ഇനിയും പിന്മാറിയില്ലെങ്കില്‍ ആഭ്യന്തര ശത്രുക്കള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.നക്സലായാലും സിമിയായാലും മുജാഹിദായാലും രാജ്യത്തിനു ദോഷമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുക തന്നെ വേണം.രാജ്യ രക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാവാതിരുന്നാല്‍ ഒരു പരിധി വരെ നമ്മുടെ ആഭ്യന്തര ശത്രുക്കളെ നമുക്ക് നേരിടാന്‍ കഴിയും എന്ന് തന്നെയാണ് നായരുടേ വിശ്വാസം.അല്ലാതെ ഊഹാപോഹങ്ങളില്‍ വിശ്വസിച്ച് ഒരു രാജ്യ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി പരാജയങ്ങള്‍ ഏറ്റ് വാങ്ങി പിഴവു പറ്റിയതില്‍ ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രിയെയല്ല നമുക്കാവശ്യം.

പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടി മാറ്റുക തന്നെ വേണം! എന്നാ നായരങ്ങട്.......

Tuesday, March 30, 2010

സ്മാര്‍ട്ട് സിറ്റി ചെന്നി വക ഒന്ന് ചാണ്ടി വക ഒന്ന്!

താമരശേരി ചൊരം ന്ന് കേട്ടിട്ടുണ്ടാ,താമരശേരി ചൊരം! ഏതാണ്ടിപ്പോള്‍ അത് പോലെയാണ് സ്മാര്‍ട്ട് സിറ്റീടെ കാര്യം.സ്മാര്‍ട് സിറ്റീന്ന് കേട്ടാല്‍ ചിരിക്കണോ ന്നോ കരയണോ ന്നോ അതു വരുമെന്നോ വരുന്നില്ലേ എന്നോ ഒന്നും പറയാന്‍ വയ്യാത്ത അവസ്ഥ.നമ്മുടെ ചാണ്ടിയും ചെന്നിത്തലയും വിചാരിച്ചാല്‍ രണ്ട് സ്മാര്‍ട് സിറ്റി വരുമെന്നുണ്ടെങ്കില്‍ അവരുടെ ആ സ്വാധീനം വെച്ച് ഒരെണ്ണം ഇപ്പോള്‍ നടപ്പാക്കിക്കൂടെ അച്ചുമാമാ??

ഉടുതുണിയോട് കൂടി പെണ്ണിനെ കാമുകന്റെ കൂടെ പറഞ്ഞ് വിടുന്നത് പോലുള്ള ഒരു കരാറൊക്കെ ഉണ്ടാക്കി കഴിഞ്ഞ യു ഡി എഫ് സ്മാര്‍ട്ടാകാന്‍ ഒരു ശ്രമം നടത്തി.അന്ന് അച്ചുമാമന്‍ ഇട പെട്ടത് കൊണ്ട് ആ കരാറ് പൊളിച്ച് കയ്യില്‍ കൊടുത്തു.എന്നാല്‍ അച്ചുമാമന്‍ ഉണ്ടാക്കിയ കരാറാണെങ്കില്‍ നടപ്പിലാവുന്നുമില്ല.നോക്കണെ ഈ സ്മാര്‍ട് സിറ്റീടെ ഒരു ഗതി.പാവപ്പെട്ട കേരളത്തിലെ യുവാക്കള്‍ക്ക് സ്മാര്‍ട് സിറ്റീലൊരു പണി തരാവില്യാന്ന് വെച്ചാ ഇമ്മിണി കഷ്ടാണേ.കേരളത്തിന്റെ ഭൂമി അവര്‍ക്ക് ഇഷ്ടമ്പോലെ മറിച്ച് വില്‍ക്കാം എന്ന് സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.അതൊന്നു കരാറില്‍ ഉറപ്പിച്ചാല്‍ സമയ ബന്ധിതമായി പണി തീര്‍ക്കാമെന്നല്ലേ ആ സി ഇ ഓ പറയുന്നത്.ആ അച്ചുമാമന് അതൊന്ന് സമ്മതിച്ചാലെന്താ? ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു പരിപാടിയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ പുറത്തിറങ്ങി വീട് എഴുതിക്കൊടുക്കാമെന്നൊക്കെയല്ലേ ആ ഷാനവാസ് നായര് പ്രഖ്യാപിച്ചത്.ആത്മാര്‍ത്ഥത വേണം അച്ചു മാമാ ആത്മാര്‍ത്ഥത!ചുമ്മാതാണോ മാമനെ വികസന വിരോധി എന്ന് കാംഗ്രസ്കാര് വിളിക്കുന്നത്.

കാര്യം കേരളത്തിന്റെ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ച് വില്‍ക്കാന്‍ അവകാശം കൊടുക്കരുത് എന്ന് തന്നേയാണ് നായര്‍ക്കും പറയാനുള്ളത്. നാട്ടില്‍ സ്മാര്‍ട് സിറ്റി പണിയാന്‍ പറ്റിയ ആണുങ്ങള്‍ വേറെ ഉണ്ടെന്നും പറഞ്ഞ് ആ ദുഫായിക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനെങ്ങനാ പൂച്ചയെ തിരണ്ടി വാലു കൊണ്ട് അടിച്ച പോലെയല്ലെ ആ ദുഫായിക്കാര്‍ കാളേം വിടില്ല കയറും വിടില്ല എന്ന മട്ടില്‍ കൊച്ചീ കിടന്ന് കറങ്ങുന്നത്. അവരുടെ ഈ കറക്കത്തില്‍ നിന്നും ഏതൊരു നായര്‍ക്കും മനസ്സിലാകുന്ന ഒരു സാധാരണ വിഷയമുണ്ട്.സ്മാര്‍ട് സിറ്റിയ്ക്ക് പാര വെച്ച ചില ലീഗ് യുഡി എഫ് നേതാക്കള്‍ ടീക്കോമിന് പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.ഈ ഭരണം ഒരു കൊല്ലം കൊണ്ട് തീരുമെന്നും അത് വരെ എന്തേങ്കിലും മുട്ട് ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി നീട്ടി വെച്ചാല്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുന്ന അവര്‍ 12 ശതമാനത്തിനു പകരം 30 ശതമാനം തന്നെ കൊടുക്കാന്‍ തയ്യാറാണേ എന്നതാണ് ആ രഹസ്യമെന്ന് അറിയുന്നു!അതില്‍ നിന്നും നിര്‍ഗ്ഗളിച്ച ചില അധോവായുവാണ് ഷാനവാസ് എം പീടെ വായിക്കൂടെ വന്നത്.മാത്രമല്ല കുഞ്ഞാലി സാഹിബിന്റേയും ചെന്നിത്തല നായരുടേയും ദുഫായിയിലെ ബിനാമി ബിസിനസ്സുകള്‍ ഒരു പരസ്പര സഹകരണത്തോടെ വളരുകയും,സ്മാര്‍ട് സിറ്റിക്കാര് മറിച്ച് വില്‍ക്കുന്ന സ്ഥലത്തിന്റെ കമ്മീഷന്‍ ദിര്‍ഹംസില്‍ ലഭിക്കുകയും ചെയ്യും! എന്തൊരു ദീര്‍ഘ വീക്ഷണം!

പണ്ടിത് പോലെ സ്വശ്രയ കാളേജുമായി ആന്റണി നായര് ഒണ്ടാക്കിയ ഒരു കരാറ് നമ്മള്‍ കണ്ടതാണ്. ഒടുക്കം സ്വാശ്രയക്കാരെന്നെ മൂഞ്ച്ചിച്ചു എന്ന് പറഞ്ഞ് കരഞ്ഞ ആ കണ്ണീര് ഇത് വരെ വറ്റിയിട്ടുണ്ടോ? അതിന്റെ വല്ല ഉളുപ്പും ആ ആന്റണി നായര്‍ക്കുണ്ടോ? അത് പോലെ ഈ സ്മാര്‍ട് സിറ്റീം കഴിഞ്ഞ ഭരണ സമയത്ത് ദുഫായിക്കാര്‍ക്ക് അങ്ങ് തള്ളിക്കൊടുക്കാമെന്നാണ് അവര്‍ കരുതിയിരുന്നത്. അത് നടക്കാതെ വന്നപ്പോള്‍ എന്നാല്‍ പിന്നെ അച്ചുമാമനൊന്ന് ഒലത്തട്ടെ എന്നായി! ഇവിടെ ആരും വികസന വിരോധികളായി ജനിക്കുന്നില്ലല്ലോ.സാഹചര്യമാണ് പലരേയും വികസന വിരോധികളാക്കുന്നതെന്ന് മാത്രം നായരിപ്പോള്‍ പറയുന്നു. ഹല്ല പിന്നെ!
*************************************************

ബച്ചനെ അപമാനിച്ചെന്നും പറഞ്ഞ് ആ ഉമ്മഞ്ചാണ്ടി നായര് എന്നാ ബഹളമായിരുന്നു.കൂട്ടക്കരച്ചിലില്‍ ദോഷം പറയരുതല്ലോ ആ ചെന്നിത്തലയും പങ്കെടുത്തു. കഷ്ടകാലം ബോംബേന്നും വരും എന്ന് പറഞ്ഞ പോലെ കരഞ്ഞ് കണ്ണീര് തുടയ്ക്കുന്നത് മുന്‍പ് തന്നെ ബച്ചനെ കാങ്രസ് തള്ളിപ്പറഞ്ഞ വാര്‍ത്ത ചൂടോറ്റെ എത്തിയത്. അതോടെ ചാണ്ടിയും ചെന്നിത്തലയും മുങ്ങി. ഇനി യൂത്ത് കോണ്‍ഗ്രസ്കാര് വയസന്മാര്‍ക്കെതിരെ തിരിഞ്ഞത് കൊണ്ട് പ്രായം കുറയ്ക്കാനുള്ള തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരിക്കയാണെന്നാണ് നായരും ആദ്യം കരുതീത്.പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു ഇപ്പോഴത്തെ കാംഗ്രസിന് അപ്പഴക്കപ്പോഴല്ലേ.കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആ കല്‍മാഡി നായര് വരെ ബച്ചനോട് ഈ വിധം ചതി ചെയ്യാമോ? ഒരു കണ്ണീചോരയുമില്ലാതെ ആ പാവം ബച്ചനെ അംബാസഡറാക്കാന്‍ പറ്റില്ലാന്ന് പറഞ്ഞില്ലേ? ഇതൊക്കെ ആ ഉമ്മഞ്ചാണ്ടി സാറ് സഹിക്കുമോ ആവോ? ചെന്നിത്തല യാത്ര തന്നെ അംബാസഡറില്‍ നിന്നും മാറ്റി എന്നാണ് കേള്‍ക്കുന്നത്.ഉദര നിമിത്തം....

അംബാസഡറിന്റെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ തൊഴിലാളികളുടെ മന്ത്രി സഭയിലെ പാവപ്പെട്ട മന്ത്രിമാര്‍ കോടിക്കണക്കിന് രൂപാ ചിലവഴിച്ച് ആഡംബര കാറ് വാങ്ങി പാവങ്ങളെ ഉദ്ദരിക്കാന്‍ കറങ്ങി നടക്കുവാണെന്ന വാര്‍ത്ത കണ്ടത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തുള്ള ആരും ഒന്നും മിണ്ടി കണ്ടില്ല. എന്താ കാര്യം? ഇന്നു നീ നാളെ ഞാന്‍..അതന്നെ!
കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ആര്‍ഭാടത്തിന്റെ പിന്നാലെ പോകുന്നത് തെറ്റാണെന്ന് നായര്‍ക്ക് തോന്നുന്നില്ല, എന്നാല്‍ ഈ പാര്‍ട്ടി ഈ നിലയ്ക്ക് വളര്‍ത്തി വലുതാക്കാന്‍ വേണ്ടി രക്തസാക്ഷികളായവരും, കുടുംബം പട്ടിണി കിടന്നും കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ആഡംബര ജീവിതം നയിക്കുന്ന ഈ മന്ത്രി പുങ്കവന്മാരെയാണ് നായര്‍ക്ക് പുച്ഛം!അല്ലെങ്കിലും ചായയും പരിപ്പ് വടയും കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ പറ്റില്ലല്ലോ!ഹല്ല പിന്നെ!
************************************************

സാനിയ മിര്‍സയെ ആ പാകിസ്താനി ഷൊഅയ്ബ് മാലിക്ക് കെട്ടാന്‍ പോണൂന്ന് കേട്ടപ്പോള്‍ നായര്‍ക്കൊരു വിഷമം.ഇക്കണ്ട നാളത്രയും കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി ഇവിടത്തെ യുവാക്കള്‍ വളര്‍ത്തിയുണ്ടാക്കിയ ആ കളിക്കാരി പാക്കിസ്താനിലേക്ക് പോകുന്നത് അവരെപ്പോലെ നായര്‍ക്കും അണ്‍സഹിക്കബിളായ കാര്യം തന്നെ.എങ്കിലും ഇത് വേണായിരുന്നോ സാനിയ മോളെ എന്നേ നായരും ചോദിക്കൂ.
ഇനി ഹണിമൂണ്‍ കഴിഞ്ഞ് സാനിയമോള്‍ അമ്മയ്ക്കുള്ള കത്തില്‍ ‘സര്‍ഫ് എക്സല്‍‘ എന്നോ മറ്റോ എഴുതുമോ എന്നാ? നായര്‍ക്ക് തോന്നുന്നത് ചെറുക്കന്‍ പാകിസ്താനിയായ സ്തിതിയ്ക്ക് “ഇത്തിഹാദ് എയര്‍വേസ്” ഫ്ലൈറ്റിന്റെ പരസ്യം എഴുതുമെന്നാ.ഹല്ല പിന്നെ!

അല്ലാ ഇത്തിഹാദ് എയര്‍വേസിന്റെ പരസ്യം എന്താന്ന് പറഞ്ഞില്ലല്ലോ അല്ലേ...
"Ten times a day, seven days a week, both ways."


എന്നാ നായരങ്ങട്.....

Saturday, March 27, 2010

മലയാള സിനിമയില്‍ പ്രതിഭാദാരിദ്ര്യം

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയുടെ യഥാര്‍ത്ഥ കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണെന്നാണ് ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ നിന്നും മനസ്സിലാവുന്നത്.വിവാദങ്ങള്‍ ഉണ്ടാക്കാന്‍ മുന്‍പന്തിയില്‍ നിന്ന് താന്‍ വേട്ടയാടപ്പെടുന്നവനാണെന്ന് വിലപിച്ചിരുന്ന മാടമ്പി ഉണ്ണിക്യഷ്ണന്റെ പുതിയ മമ്മൂട്ടി ചിത്രമായ പ്രമാണിയും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു എന്നാണ് നായരുടെ അഭിപ്രായം. യുവ നടന്‍, ഭാവി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് വാനോളം പുകഴ്തിയ യുവ നടന്റെ താന്തോന്നി എന്ന ചിത്രം കണ്ട് മണ്ട കലങ്ങിയ പല ഹത ഭാഗ്യരേയും നായര്‍ കാണുകയുണ്ടായി.മൂന്നാം ഭാഗം കൊണ്ട് പ്രേക്ഷകരുടെ മുന്നിലെത്തിയ ലാലും ഏറെ നിരാശപ്പെടുത്തി.ഇനി ഒരു നാലാംഭാഗം അരുതേ എന്ന് പ്രേക്ഷകനെക്കൊണ്ട് ആണയിടീക്കുന്നുണ്ട് ഇന്‍ ഘോസ്റ്റ് ഹൌസ് ഇന്‍ എന്ന ചിത്രം. സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിത്യ ഹരിതങ്ങളായി നില്‍ക്കുമ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞപ്പോള്‍ അത്തരം നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നഷ്ടമായി എന്ന് വേണം കരുതാന്‍.സിദ്ധിക്കിന്റെ ബോഡി ഗാര്‍ഡ് വളരെ നിരാശാ ജനകമായിരുന്നു എന്ന് ദിലീപിന്റെ കോമാളിത്തരം കൊണ്ട് നാം മനസ്സിലാക്കി.

സിദ്ധീക്ക്-ലാലിന്റെ സിനിമകളില്‍ കോമഡിയ്ക്ക് വളരെ ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് നമ്മള്‍ കണ്ടതാണ്.എന്നാല്‍ ഇവരുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളിലെ കോമഡികള്‍ തീരെ തരം താണ തറ കോമഡികളാണെന്ന് പറയേണ്ടി വരുന്നതില്‍ നായര്‍ക്ക് വിഷമമുണ്ട്. ഘോസ്റ്റ് ഹൌസിലെ ഹരിശ്രീ അശോകന്റെ കോമഡി ലാല്‍ തന്നെയാണോ പടച്ച് വിട്ടത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അതിനേക്കാള്‍ തരം താഴ്ന്ന കോമഡിയാണ് ദിലീപിനെക്കൊണ്ട് സിദ്ധീക്ക് കാട്ടിക്കൂട്ടിച്ചത്!കോമഡിയുടെ രാജക്കന്മാര്‍ എന്ന് പറഞ്ഞ് പുകഴ് പെറ്റവര്‍ ഇത്തരം തരം താണ കോമഡിയുമായി അധഃപതിക്കുന്നത് കാണുമ്പോള്‍ മറ്റു ചിത്രങ്ങളുടെ കാര്യം പറയാനുണ്ടോ?

സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നതില്‍ നായര്‍ക്ക് യോജിപ്പില്ല.സൂപ്പര്‍ താരങ്ങള്‍ ഫാന്‍സുകളെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നവരും കുറവല്ല. ഫാന്‍സുകള്‍ ഒരു സംഘടിത ശക്തിയായി വളര്‍ന്നുവരുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായകമല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.തട്ട്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി മാത്രമാണോ ഈ ഫാന്‍സുകള്‍ എന്നത് ഇതേ സ്റ്റാറുകളുടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ വിജയത്തിനായി ഈ ഫാന്‍സുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് അത്തരം നല്ല ചിത്രങ്ങളുടെ പരാജയം തെളിയിക്കുന്നു.പരദേശിയും,പലേരി മാണിക്യവുമൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് ഫാന്‍സുകാര്‍ എവിടെ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്.അത് പോലെ ഫാന്‍സുകളുടെ ഒരു സഹായവുമില്ലാതെ വിജയിക്കുന്ന എത്രയോ ചിത്രങ്ങള്‍ നാം കണ്ടതാണ്.അപ്പോള്‍ ഫാന്‍സുകാര്‍ ഒരു ചിത്രത്തിന്റെ വിജയത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. സിനിമ റിലീസ് ചെയ്ത ആദ്യ നാളുകളില്‍ തീയറ്ററില്‍ ഒരു ഓളം തീര്‍ക്കാനും ഇനീഷ്യല്‍ കളക്ഷന്‍ നേടാനും സഹായിക്കുന്ന ഒരു കൂട്ടം മാത്രമാണ് ഫാന്‍സ് അസോസിയേഷന്‍ എന്ന് വേണമെങ്കില്‍ വിളിക്കാം.അതില്‍ കവിഞ്ഞൊന്നും ഒരു ഫാന്‍സിന്റെ സ്വാധീനം ഒരു സിനിമയ്ക്കും ഇല്ലെന്ന് അന്യഭാഷാ ചിത്രങ്ങളുടെ വിജയങ്ങളിലൂടേയും നമ്മള്‍ കണ്ടതാണ്.

ഈ അടുത്തിടെ സാംസ്കാരിക മന്ത്രിയുടെ ഒരു തമാശ നിറഞ്ഞ പ്രസ്താവന കണ്ടു, അന്യ ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു!നായര്‍ക്ക് പറയാനുള്ളത്, മലയാള സിനിമയുടെ നിലവാരത്തെ പറ്റി ഒരു പഠനം നടത്താനാണ് ഇപ്പോള്‍ സമിതിയെ നിയോഗിക്കേണ്ടത് എന്നാണ്. നാല്‍പ്പതും അന്‍പതും രൂപാ മുടക്കി തീയറ്ററില്‍ പോയി മലയള സിനിമ എന്നും പറഞ്ഞ് ഇറങ്ങുന്ന ചവറുകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഒരു സമിതിയെ നിയോഗിക്കണം എന്നുമാണ് മന്ത്രിയോട് നായര്‍ക്കുള്ള അപേക്ഷ.

തിലകനെ പുറത്താക്കിയതോ,സംഘടനകള്‍ രൂപീകരിച്ചത് കൊണ്ടോ സിനിമയുടെ നിലവാരത്തെ ബാധിക്കാമോ? അപ്പോള്‍ മലയാള സിനിമയില്‍ പ്രതിഭകള്‍ ഉണ്ടാകുന്നില്ല അല്ലെങ്കില്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.അപ്പോഴാണ് സിനിമാ രംഗത്തുള്ള ഗ്രൂപ്പിസവും കോക്കസുമൊക്കെ പുറത്ത് വരുന്നതും തിലകന്‍ പുറത്തായ കാരണങ്ങളും മറ്റും പുറത്ത് വരികയും ചെയ്യുക. ഇവിടെ സകല സിനിമാക്കാരും പ്രമാണികളാകാന്‍ ശ്രമിക്കുകയാണ്.പലരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ പല കൂട്ടിക്കൊടുപ്പുകളും കുതികാല്‍ വെട്ടും പാരകളുമൊക്കെയായി മുന്നോട്ട് പോകുന്നു. ചിലര്‍ നിസ്സഹായത കൊണ്ട് ചെയ്ത് പോകുന്നതാകാം, പക്ഷേ ഇവിടെ ഈ സകല ചെറ്റത്തരങ്ങളും മലയാളത്തിലെ നല്ല സിനിമകളെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടമാക്കുന്നത് അല്ലെങ്കില്‍ നിഷേധിക്കുന്നത് എന്ന് പറയേണ്ടി വരും. തൊട്ടപ്പുറത്തെ തമിഴ്നാട്ടില്‍ നിന്നും വരുന്ന വ്യത്യസ്തമായ സിനിമകള്‍ കണ്ടാലെങ്കിലും നമ്മുടെ കുറസോവാ സംവിധായകര്‍ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായെങ്കിലെന്ന് നായരും വെറുതെ ആശിക്കുന്നു.

സിനിമ വിജയിക്കാത്തതിനു പല കാരണങ്ങളും പലരും സന്ദര്‍ഭം പോലെ തട്ടി വിടുന്നുണ്ട്.ടി വി യെന്നും, ഐപി എല്‍ എന്നും പരീക്ഷകള്‍ എന്നും തുടങ്ങി നിര്‍മ്മാണ ചിലവേറിയത് വരേയുള്ള കണക്കുകള്‍ ബോധിപ്പിക്കും.എന്നാല്‍ ഇവര്‍ പടച്ച് വിടുന്ന സിനിമകള്‍ കാണാന്‍ കൊള്ളാവുന്നതാണോ അല്ലയോ എന്നത് ഇവര്‍ തന്നെ ഒന്ന് വിലയിരുത്തണം എന്നാണ് നായരുടെ അഭിപ്രായം.പല ഷൂട്ടിങ് റിപ്പോര്‍ട്ടും ഫിലിം റിവ്യൂകളിലും സംവിധായകനും അഭിനേതാക്കളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമുണ്ട്,’വളരെ വ്യത്യസ്തമായ‘ കഥയും, തിരക്കഥയും കോപ്പുമൊക്കെയായാണ് ഇത് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതെന്നൊക്കെയുള്ള വീര വാദങ്ങള്‍.സിനിമ കണ്ടാലോ? ഹൊ പറയാനുണ്ടോ!ചിക്കന്‍ ചില്ലി കഴിച്ച് മലയാള സിനിമ കാണാന്‍ പോകാന്‍ പറ്റില്ല എന്നായിരിക്കുന്നു, കാരണം വയറ്റില്‍കിടക്കുന്ന ചിക്കന്‍ വരെ കൂവിപ്പോകും ചില സിനിമകള്‍ കണ്ടാല്‍.അത്രയ്ക്കും ഉദാത്തമായ സ്യഷ്ടികളാണ് ഒരോരുത്തരും പടച്ച് വിടുന്നത്!

മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണ്. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര്‍ മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്. ഇനിയും ഇത്തരം ചവറ് സിനിമകളുമായി വരുന്ന സംവിധായകര്‍ ഒരു കാര്യം ആലോചിക്കണം, സിനിമ കാണാന്‍ വരുന്നത് കേവലം ഫാന്‍സുകാര്‍ മാത്രമാകുന്ന ഒരു കാലം അതി വിദൂരമായിരിക്കില്ല.അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിച്ചത് കൊണ്ടോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് കൊണ്ടോ മലയാള സിനിമ രക്ഷപ്പെടില്ല, അതിന് പ്രതിഭയുള്ളവര്‍ തന്നെ വേണം.പ്രതിഭയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുക,പെരുന്തച്ചനിസം ഉപേക്ഷിക്കുക എന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.

“നായര് പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.മലയാള സിനിമയില്‍ ഇറങ്ങുന്ന പ്രമാണിയുടേയും,താന്തോനിയുടേയുമൊക്കെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും കാണുമല്ലോ!

എന്നാ നായരങ്ങട്....

Friday, March 19, 2010

ആ‍ര്‍ക്കാണ് ബച്ചനില്ലാത്തതിന്റെ ഏനക്കേട്?

ഭൂലോക സ്പന്ധനത്തിന്റെ അടിസ്ഥാനം കണക്കാണെന്ന് പറഞ്ഞ ചാക്കോ മാഷിനെപ്പോലെയാണ് ചില അഭിനവ ചാക്കോ മാഷന്മാര്‍! ബച്ചന്‍ അംബാസഡറായാലെന്താ ആയില്ലെങ്കിലെന്താ? ബച്ചനെ വേണ്ടാ എന്ന് പറഞ്ഞാല്‍ അതൊരു കൊടിയ പാപമാണെന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നാണ് നായര്‍ക്ക് മനസ്സിലാവാത്തത്! ഒരു തമ്പ്രാന്‍ ബ്ലോഗര്‍ കിടന്ന് അലറിവിളിക്കുന്നത് കേട്ടപ്പോള്‍ നായരു കരുതി ബച്ചനില്ലെങ്കില്‍ കേരളത്തിന്റെ ടൂറിസം മേഖല പാമ്പേര്‍സ് കെട്ടാത്ത ഉണ്ണിയെപ്പോലെയാകുമെന്ന്.ഇങ്ങനെ കരുതുന്ന ഇത്തരം നാണം കെട്ട ബ്ലോഗര്‍മാരെക്കുറിച്ച് നായര്‍ക്ക് സഹതാപമേയുള്ളൂ.

ഒരു സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണ വേളയില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പരിപാടികളില്‍ ഭാഗഭാക്കാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ബച്ചനെപ്പോലെയുള്ള ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുക എന്ന ഒരു കുറ്റം മാത്രമേ കൊടിയേരി ബാലക്യഷ്ണന്‍ എന്ന ടൂറിസം മന്ത്രി ചെയ്തുള്ളൂ.ആ ക്ഷണം സ്വീകാര്യമാണെന്ന് ബച്ചന്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ബച്ചനെ അംബാസിഡറായി പ്രഖ്യാപിച്ചു പിന്നെ വേണ്ടെന്ന് വെച്ചു എന്ന രീതിയിലാണ് ചില മണ്ടന്‍ ബ്ലോഗര്‍മാര്‍ പോലും പ്രതികരിച്ചത്.അതിനു പറയുന്ന ഉദാഹരണങ്ങള്‍ വളരെ വിചിത്രവും.ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രധിനിധികളാണെന്ന കാര്യം മറക്കരുത്. ചില പാര്‍ട്ടികളില്‍ പ്രാദേശിക നേത്യത്വമാണ് ഭരണത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നാഷണല്‍ പാര്‍ട്ടികളിലെ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ കേന്ദ്ര നേത്യത്വത്തിന്റെ അറിവോടെയോ അംഗീകാരത്തേടെയോ ആയിരിക്കുന്നത് സ്വാഭാവികവും നാട്ടു നടപ്പുമാണ്. നമ്മുടെ മദാമ്മ സോണിയാജി വരെ കേരളത്തിലെ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ സീതാറാം യച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരെടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുക എന്നത് എന്തിനാണ് ബ്ലോഗര്‍ തമ്പ്രാ ഇത്ര അസഹിഷ്ണുത?

എന്താണ് ബച്ചനില്‍ താങ്കള്‍ കാണുന്ന അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങള്‍? നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് മോഡിയുടെ കളി കണ്ടിട്ടാണ് അല്ലാതെ സാമാനം കണ്ടിട്ടല്ല എന്ന് പറയുന്ന രീതിയിലുള്ള പരട്ട് വാദങ്ങള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? മോഡി നടത്തിയ കലാപങ്ങളുടെ കഥകള്‍ ഒരോന്നോരോന്നായി ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊന്നൊടുക്കിയത് മുസ്ലിമുകളെ ആയാലും ഹിന്ദുക്കളെ ആയാലും അവിടെ മരിച്ച് വീണത് മനുഷ്യരാണ്.അരപ്പട്ടിണിക്കാരായ പാവം ദരിദ്ര നാരായണന്മാരാണ്. ഇതിന് ഒരു അവസരം ഒരുക്കിക്കൊടുത്ത ഒരു നേതാവു എന്ന നിലയിലാണ് മോഡിയെ നായര്‍ എതിര്‍ക്കുന്നത്.മോഡിയില്‍ ഒരു മനുഷ്യസ്നേഹി ഇല്ല എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.അയാള്‍ മതഭ്രാന്തിനാല്‍ അന്ധനാണ്. അയാളെ ന്യായീകരിച്ചത് ബച്ചനാണെങ്കിലും അബ്ദുള്ളക്കുട്ടിയാണെങ്കിലും അയാളെ അംഗീകരിക്കാതിരിക്കുക എന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അല്‍പ്പമെങ്കിലും ഇടപെടുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് നായര്‍ വിശ്വസിക്കുന്നു.തമ്മില്‍ ഭേതം തൊമ്മന്‍ എന്ന ഒരു ലൈനില്‍!

ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റു പാടില്‍ ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ഏറ്റവും യോഗ്യന്‍ നമ്മുടെ പ്രിയങ്കരനായ നായര്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. അതാകുമ്പോള്‍ ഇവിടെ ഉഭയകഷി സമ്മത പ്രകാരം സെക്സ് ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന ഒരു സന്ദേശം ലോകമൊട്ടുക്ക് വളരെ എളുപ്പം നല്‍കുകയുമാകാം.എന്ത് കൊണ്ടും മദനിയേക്കാള്‍ യോജിക്കുന്നത് ഉണ്ണിത്താന്‍ തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. മദനിയെ അംബാസഡറാക്കിയാല്‍ വരുന്ന ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ല എന്നത് ആര്‍ക്കാണറിയാത്തത്? ഡേവിഡ് കോള്‍മാന്‍ ഹേഡ്ലിയെപ്പോലുള്ളവര്‍ വന്ന് രാജ്യത്തുടനീളം ബോംബ് പൊട്ടിച്ച് നടന്ന് അന്താരാഷ്ട്ര പ്രശസ്തി നേടി മുന്നിലുള്ളപ്പോള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മദനിയെപ്പോലുള്ളവര്‍ അംബാസഡര്‍ പോയിട്ട് ഒരു ഓട്ടോറിക്ഷ പോലുമാവാന്‍ വളര്‍ന്നിട്ടില്ല തമ്പ്രാ.

നരേന്ദ്രമോഡിയെ മാടപ്രാവിന്റെ ഹ്യദയമുള്ള ഒരു മാലാഖയായി വാഴിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.ബച്ചനെപ്പോലെ പെട്ടെന്ന് ശ്രദ്ധിക്കാവുന്ന വ്യക്തിത്വങ്ങള്‍ അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെ വേഗം ശ്രദ്ധിക്കപ്പെടും എന്നത് വാസ്ഥവമാണ്.അത് കൊണ്ട് കൂടിയാണല്ലോ ഇത്തരം ആളുകളെ അംബാസിഡറാകാന്‍ പരിഗണിക്കുന്നതും.ബച്ചനെ സ്വീകാര്യനാക്കുന്നതും അദ്ധേഹത്തെ അസ്വീകാര്യനാക്കുന്നതും അയാളുടെ വാക്കും പ്രവര്‍ത്തിയുമൊക്കെ വിലയിരുത്തിക്കൊണ്ട് മാത്രമാണ്.അല്ലാതെ അയാള്‍ അഭിനയിച്ച സിനിമകളേയോ ആരാധകരെയോ വിലയിരുത്തിയല്ല. സിനിമയിലൂടെ നേടിയ പ്രശസ്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിലെ സമൂഹിക വ്യക്തി വീക്ഷണങ്ങളും പരിഗണിക്കുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് നായര്‍ വിശ്വസിക്കുന്നത്. ഒരു അംബാസഡറിലല്ല കാര്യം അയാളുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തുമ്പോള്‍ അതില്‍ നന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമാണ് സ്ഥാനം നല്‍കേണ്ടത്, അല്ലെങ്കില്‍ നളിനി ജമീലയും,മദനിയും,കുമ്മനവുമൊക്കെ വൈവിദ്യമാര്‍ന്ന ബ്രാന്‍ഡ് അംബാസഡറുകളായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല!

കാര്യം എന്തൊക്കെ പറഞ്ഞാലും ഇനി സുകുമാര്‍ അഴീക്കോടിനെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കുമോന്നാ നായര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.അഴീക്കോടാകുമ്പോള്‍ വിഗ് വെയ്ക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടൂകയും ചെയ്യും.ഇതില്‍ കൂടുതല്‍ എന്ത് വേണം? ഇനി അംബാസഡറാകുന്നതില്‍ നിന്നും തന്നെ മോഹിപ്പിച്ച് അവസാനം ഒഴിവാക്കി എന്നും പറഞ്ഞ് തിലകനെപ്പോലെ ആ ബച്ചെനെങ്ങാന്‍ ധര്‍ണ്ണയിരിക്കാന്‍ വരുമോന്നാ നായരുടെ പേടി.ഇന്നസെന്റിന്റെ സാംസ്കാരിക പ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയ മലയാളിക്ക് ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ?
എന്നാ നായരങ്ങട്.......