Sunday, April 18, 2010
അല്ലേ...ഇപ്പോ നമ്മടെ സസി ഇപ്പോ ആരായി?
ഒളിച്ച് കളിച്ചാ വിളിച്ച് പറയുമെന്ന് പണ്ടേതോ നായര്‍ പറഞ്ഞത് എത്ര ശരി. എല്ലാം പോയില്ലേ? ട്വിറ്ററിലൂടെ മുള്ളാന്‍ പോണ വിവരം വരെ ട്വീറ്റിയിരുന്ന സസി ഇപ്പോ ട്വിറ്ററോടെ സമാധിയായി എന്നാണറിഞ്ഞത്.മോദി നായരുടെ സമയം! അല്ലാണ്ടെന്ത് പറയാന്‍. ഈ ഗാപ്പിലൂടെ ആ മോദി നായരുടെ ട്വിറ്റര്‍ ലോക പ്രശസ്തമായില്ലേ? മോദി നായര്‍ക്കറിയാം ഏതൊക്കെ ഗ്യാപ്പിലൂടെ ഏതൊക്കെ ഐപി എല്‍ കളിക്കണമെന്ന്.പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ മോദിയെ ഇനി കൊച്ചിക്കാര് പഠിപ്പിക്കേണ്ടി വരില്ല എന്ന് ഇപ്പോ മനസ്സിലായില്ലേ?
സത്യത്തില്‍ മ്മടെ സസി ഒരു പഞ്ച പാവമായിരുന്നു.കേരളത്തില്‍ അരിയ്ക്ക് പകരമായിട്ടല്ലെങ്കിലും വികസനത്തിന്റെ ജെറ്റ് എയറായി കൊണ്ട് വന്ന ഈ ഐ പി എല്‍ ഇനി കൊച്ചി ഐ പി എല്‍ ആകുമോ അതോ അഹമദാബാദ് ഐ പി എല്‍ ആകുമോ എന്നൊക്കെ കണ്ടറിയണം. പണ്ടൊക്കെ സ്വന്തം ഫണ്ടിലേക്ക് വരുമാനം എത്ര കിട്ടും എന്ന് നോക്കാതെയാണ് (അപൂര്‍വമായി) രാഷ്ട്രീയക്കാര്‍ വികസന പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് അതൊക്കെ പറ്റുമോ? സ്വന്തം കാര്യം കഴിഞ്ഞ് മതി വികസനം എന്നല്ലേ പറയുന്നത്. എന്തിനേറെ കട്ടന്‍ ചായയും പരിപ്പു വടയും കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ വരെ പറ്റാത്ത കാലമാണെന്നല്ലെ സഖാവു ജയരാജന് വരെ പറയുന്നത്.ഇപ്പോള്‍ സി ബി ഐ പറയുന്നത് കളങ്കമില്ലാത്ത സത്യമാ കേട്ടോ.ചുമ്മാ ആ പാവം സി ബി ഐ യെ തെറി വിളിച്ചത് മിച്ചം.പോടാ പുല്ലേ സി ബി ഐ എന്നൊക്കെ പറഞ്ഞത് ഇപ്പോ വാടാ മോനെ സി ബി ഐ എന്നാക്കിയെന്നാ അറിയുന്നത്.എന്തായാലും രാഷ്ട്രീയക്കാര്‍ക്ക് ഉയര്‍ച്ചയും താഴ്ചയും ഉണ്ടെന്ന് പറയുന്നത് എത്ര നേരാ! അങ്ങ് മഞ്ചേരിയില്‍ വെച്ച് ആ ഞുണ്ണിത്താന് എത്ര ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ചതാ! ഉയര്‍ച്ച താഴ്ച, അതല്ലേ എല്ലാം!
കാര്യം കേരളത്തിന് ഒരു ഐ പി എല്‍ ടീം നേടിക്കൊടുത്തത് മ്മടെ സസി ചക്കാത്തിനൊന്നുമല്ല! പണിയെടുത്തതിനൊരു കൂലി! അങ്ങ് അമേരിക്കയിലും അതല്യോ നിയമം.അമേരിക്കയുടെ വിനീത വിധേയനായി നൂലില്‍ കെട്ടിയിറക്കിയ നേതാവ് അമേരിക്കയെപ്പോലെ ഇന്ത്യാ പാക് പ്രശ്നത്തില്‍ ഒരു മൂന്നാംകഷിയെ ചേര്‍ക്കണമെന്ന് പറഞ്ഞത് ചുമ്മാതാണോ? അന്നും മ്മടെ സസി കഷ്ടിച്ച് രക്ഷപ്പെട്ടതാ. ഇത് പെണ്ണ് കേസും കൂടിയായപ്പോള്‍ തിവാരി മുതലുള്ള കാംഗ്രസ്സുകാരെല്ലാം ഈ വകുപ്പിന്റെ ആളുകളാണെന്ന് വെറുതെ തെറ്റിദ്ധരിക്കപ്പെടുമല്ലോ എന്നാണ് നായരുടെ വിഷമം.അല്ലാതെ അഴിമതിയൊക്കെ കാംഗ്രസ്സിനു പുത്തരിയാണോ? അങ്ങിനെയെങ്കില്‍ എത്ര കാംഗ്രസ്സുകാരാ രാജിവെച്ച് കുടുമ്പത്ത് ഇരിക്കേണ്ടത്. ഇതൊക്കെ കാംഗ്രസ്സിലേ നടക്കൂ.അല്ല പിന്നെ.
കാര്യം മ്മടെ സസി ചെയ്തത് ചെറ്റത്തരമാണെങ്കിലും സസീനെ വെള്ള പൂസാന് കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ നാണം കെട്ട ചില കാഴ്ചകള്‍ നായരെ ലജ്ജിപ്പിച്ചു എന്ന് തന്നെ പറയേണ്ടി വരും. ഒരു കള്ളനെ കയ്യോടെ പിടിച്ചിട്ടും ആ കള്ളനെ ഒരു “കായംകുളം കൊച്ചുണ്ണിയുടെ“ (കൊച്ചുണ്ണി പൊറുക്കണേ) ഒരു പരിവേഷം നല്കാന് ശ്രമിക്കുന്ന ചാനല്‍ പുങ്കവന്മാരേ... നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ലാവലിന്‍ പ്രശ്നത്തില്‍ പിണറായി വിജയനെ കൈകാര്യം ചെയ്തതെന്ന്! വലതുപക്ഷത്തേക്ക് മാത്രമുള്ള രാഷ്ട്രീയ ചായ്വുകള് മുഖ്യധാരാ ചാനലുകള്‍ക്ക് ഭൂഷണമല്ല! അല്ലെങ്കിലും ചാനലുകളുടെ പക്ഷമൊക്കെ എപ്പോഴേ വ്യക്തമായതാണ്.ഇനി മ്മടെ സസീനെ കുറച്ച് നാളേയ്ക്ക് ചാനലുകാര് തിരിച്ചും മറിച്ചും ഗുണിക്കുകയും ഇനി സസി തരൂരിന്റെ പിക്കപ്പിന്റെ ആമ്പിയര്‍ വരെ വെച്ച് വിളമ്പിത്തരാനും കുറച്ച് ദിവസത്തേയ്ക്ക് ഈ ചാനലുകാര് ഒരു ഉളുപ്പും കാണിക്കില്ല.ഇനി അടുത്ത ഒരു ഇരയെ കിട്ടുന്നത് വരെ മ്മടെ സസി തന്നെ താരം! അപ്പോ നമ്മടെ സസി ഇപ്പൊ ആരായി??
കക്കാനും നിക്കാനും അറിയുന്ന കോംഗ്രസ്സിന്റെ ഉന്നത നേതാക്കളില്‍നിന്നും മ്മടെ സസി ഇനിയും ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.ഇംഗ്ലീഷ് അറിഞ്ഞത് കൊണ്ടായില്ല, ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇംഗ്ലീസും സസി പഠിക്കണം. ഇല്ലെങ്കില്‍ പണി പാളും..ഇത് പോലെ!
എന്നാ നായരങ്ങട്......
Saturday, April 10, 2010
അവന്റെ അമ്മേടെ നായര്‍!
നായരോ അനോണി, നായര്‍ക്ക് മറ്റൊരു ജാരനെ സ്യഷ്ടിച്ച ആ അനോണിയെ എന്തു തെറി വിളിക്കും എന്റെ ബൂലോകരേ...
നായര്‍ മറ്റൊരു ബ്ലോഗില്‍ പോയി ഇപ്പോള്‍ ഒരു അഭിപ്രായവും പറയാറില്ല.കാരണം സത്യസന്ധമായി വല്ലതും പറഞ്ഞാല്‍ അതാ ബ്ലോഗര്‍ക്ക് ഇഷ്ടമാവാറില്ല എന്ന് മാത്രമല്ല, ആ പോസ്റ്റ് ഡെലീറ്റ് ചെയ്തതായും കണ്ടിട്ടുണ്ട്. അതിനു ശേഷം നായര്‍ ഒരാളേയും വ്യക്തിപരമായി ആക്ഷേപിക്കുകയോ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല, ഇനി ചെയ്യാന്‍ ഉദ്ധേശിക്കുന്നുമില്ല.
അമ്മേടെ നായരുടെ അനോണി ഉണ്ടാക്കിയ തന്തയില്ലാത്തവന് എന്ന മാന്യ ബ്ലോഗര്‍ ഒന്നുകില്‍ ആ ബ്ലോഗ് ഡെലീറ്റ് ചെയ്യുക, അല്ലെങ്കില്‍ മറ്റൊരു ബ്ലോഗിലും കയറി അമ്മേടെ നായരുടെ പേരില്‍ കമന്റിടാതിരിക്കുക. ഇനി കമന്റിടാന്‍ വേറെ ഐഡി കിട്ടിയില്ലെങ്കില്‍ അടുത്തുള്ള അന്തോണിച്ചേട്ടന്റെ പേരില്‍ ഐഡിയുണ്ടാക്കി കമന്റുക. ഇത് പോലുള്ള ചെറ്റത്തരം മേലാല്‍ ആവര്‍ത്തിക്കാതിരിക്കുക.
ഈ തന്തയ്ക്ക് പിറക്കാത്തവന് ഇനി വേറെ എവിടെയൊക്കെ പോയി കമന്റ് ഇട്ടിട്ടുണ്ടോ ആവോ? പ്രിയപ്പെട്ട ബൂലോക സുഹ്യത്തുക്കളേ..അമ്മേടെ നായരുടെ പേരില്‍ വല്ല കമന്റുകളും നിങ്ങളുടെ ബ്ലോഗില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുക.പ്രൊഫൈലില്‍ പോയാല്‍ ഏപ്രില്‍ 2010 നു ഒണ്ടാക്കിയ അനോണി അമ്മേടെ നായര്‍ ഒറിജിനലല്ല ജാരനാണെന്ന് തിരിച്ചറിയുക.ജാരനെ ഏറ്റവും നല്ല ഭാഷയില്‍ ഒരിക്കല്‍ കൂടി പിത്യശൂന്യന്‍ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് തല്ക്കാലം നായര്‍ നിര്‍ത്തട്ടെ...എന്നാല്‍ ഒറിജിനല്‍ നായര്‍ അങ്ങോട്ട്.....
അമ്മെടെ നായരുടെ ജാരന് പിത്യശൂന്യന്‍ ഇട്ട് നായരുടെ കണ്ണില്‍ പെട്ട ഒരു കമന്റ് ദോ ഇവിടെ :
മറ്റൊന്ന് ഇവിടെ
ജാരന് അനോണീ, അച്ഛന്റെ കോണകമെടുത്ത് അമ്മേടെ കൂടെ കിടക്കുന്ന ഈ സ്വഭാവം ദയവായി നിര്‍ത്തുക. നായരിപ്പോ ഇത്രയേ പറയുന്നുള്ളൂ...എന്നാ വീണ്ടും നായരങ്ങട്....
Thursday, April 8, 2010
17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിക്കുമ്പോള്‍....
ഓരോ രാജ്യത്തും അവരവരുടേതായ ഭരണ കൂടങ്ങളും അവരുടെ രാജ്യത്ത് അവര്‍ നടപ്പാക്കുന്ന നിയമ വ്യവസ്തിതിയും ഉണ്ട്.അത്തരം രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് കാര്യങ്ങള്‍ക്കായോ കുടിയേറിപ്പാര്ക്കുമ്പോള് ആ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കുടിയേറ്റക്കാര്‍ ബാധ്യസ്തരാണ്. എന്നാല്‍ അത്തരം നിയമങ്ങളെ മറി കടന്ന് തെറ്റുകള്‍ ചെയ്യുമ്പോള്‍ ആ തെറ്റിന് ശിക്ഷ വിധിക്കുന്നത് ആ രാജ്യത്തെ നിയമപ്രകാരമാണ്. അതില്‍ നമുക്ക് തെറ്റ് പറയാനോ ആ രാജ്യത്തെ കുറ്റപ്പെടുത്താനോ കഴിയില്ല എന്നത് വസ്തുതയാണ്. എങ്കിലും വിധിക്കെതിരെ അപ്പീല്‍ പോകാമെന്നത്,ഇവിടേയും ഇന്ത്യക്കാര്‍ക്ക് അനുകൂലമായി വരും എന്ന് തന്നെയാണ് നായരും പ്രതീക്ഷിക്കുന്നത്.
ഗള്‍ഫ് നാടുകളില്‍ ജോലിക്കായി കുടിയേറിയവര്‍ തന്നെയാണ് പണ സമ്പാദ്യത്തിനായി പല കുറുക്കു വഴികളില്‍ ചെന്ന് ചാടുകയും, ഒടുവില്‍ പിടിക്കപ്പെട്ട് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ഇവിടേയും ഒരു നിരോധിച്ച പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുക്കയും,അതിന്റെ പേരില്‍ തര്‍ക്കങ്ങളും പിന്നീടത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തത്.നായരുടെ അറിവു വെച്ച് ഷാര്‍ജ എന്ന സ്ഥലത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമുള്ള സ്ഥലമാണെന്നാണ്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ കിട്ടുന്നതിനേക്കാള്‍ മദ്യ ലഭ്യത ഷാര്‍ജയില്‍ ഉണ്ട് എന്ന് വരുന്നത് ഇത്തരം അനധിക്യത വില്‍പ്പനക്കാരാണ്.ഇവര്‍ ആവശ്യാനുസരണം റൂമുകളില്‍ എത്തിച്ച് കൊടുക്കുകയും,അത് പോലെ രഹസ്യ സ്വഭാവത്തോടെ വളരെയധികം മദ്യം സൂക്ഷിക്കുകയും ചെയ്യുന്നു.ഇതെല്ലാം ചെയ്യുന്നത് ഇന്ത്യക്കാരും അതിലേറെയും മലയാളികളുമാണെന്ന സത്യം വളരെ പ്രസക്തമാണ്.മദ്യ നിരോധനമുള്ള നാട്ടില്‍ സുലഭമായി മദ്യം വിതരണം ചെയ്യുന്ന ഇത്തരം സംഘങ്ങളുടെ കുടിപ്പകയുടെ പര്യവസാനമായിരിക്കാം ഈ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള ശിക്ഷാ വിധിയും.
ഈ ഒരു വിധികൊണ്ടൊന്നും ആരും പഠിക്കാന്‍ പോകുന്നില്ല. ഇപ്പോഴും മദ്യവില്‍പ്പനയും പെണ് വാണിഭവും ചൂതാട്ടവുമെല്ലാം നിര്‍ലോഭം നടക്കുന്നു.ഫാമിലിയെന്ന വ്യാജേന താമസിച്ച് പെണ് വാണിഭം നടത്തുന്ന എത്രയോ മലയാളികളെ നായര്‍ ഗള്‍ഫിലുണ്ടായിരുന്ന കാലത്ത് കണ്ട് മുട്ടിയിട്ടുണ്ട്. എല്ലാം പിടിക്കപ്പെട്ടാല്‍ കൊടിയ ശിക്ഷ ലഭിക്കും എന്ന് അറിഞ്ഞ് കൊണ്ടാണീ നിയമ ലംഘനം. സമാന്തര ടാക്സികള്‍ ഓടിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അറിഞ്ഞാലും വളരെയേറെ മലയാളികള്‍ ഈ മേഘലയില്‍ പണം സമ്പാദിക്കുന്നു.റൂമില്‍ കള്ള വാറ്റ് നടത്തുന്നു.ഫാമുകളില്‍ രഹസ്യമായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു.ഏതൊക്കെ വഴിയിലൂടെ നിയമം ലംഘിച്ചായാലും പണം ഉണ്ടാക്കാന്‍ പറ്റുമോ ആ വഴിയിലൂടെയെല്ലാം സഞ്ചരിച്ച് മലയാളികളടക്കമുള്ളവര്‍ പണം സമ്പാദിക്കുന്നു.എല്ലാം നിയമ ലംഘനത്തിലൂടെ നേടുന്നതാണെന്ന് അറിഞ്ഞിട്ടാണെങ്കിലും. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ മാത്രം വീണ്ട് വിചാരം ഉണ്ടാകുന്നു.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുക തന്നെ വേണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.
ഇപ്പോള്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. അവരുടെ ക്യത്യമായ കണക്കുകള്‍ പോലും നമ്മുടെ സര്‍ക്കരിനോ എംബസികള്‍ക്കോ ലഭ്യമല്ല. അവര്‍ക്ക് നിസാരമായ പിഴയോ അല്ലെങ്കില്‍ ഒരു വിമാന ടിക്കറ്റോ ഉണ്ടെങ്കില്‍ നാട്ടിലേക്ക് പോകാമെന്നിരിക്കെ ഒരു പ്രവാസ മന്ത്രിയോ,എംബസി ഉദ്യോഗസ്ഥരോ ഇവരെ തിരിഞ്ഞ് നോക്കാറില്ല. തന്മൂലം ശിക്ഷാ കാലാവധി കഴിഞ്ഞും ഒരു ടിക്കറ്റിനു പണമില്ലാതെ ജയിലുകളില്‍ കഴിയുന്ന എത്രയോ മലയാളികളടങ്ങുന്ന ഇന്ത്യക്കാരുണ്ട് എന്നറിയുമ്പോള്‍ നമ്മള് അതിശയിച്ച് പോകും.കുറ്റക്യത്യങ്ങള്‍ ചെയ്ത് പിടിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ മാത്രമേ സ്വന്തം രാജ്യം നിയമ സഹായം നല്‍കൂ എന്ന് പറയുന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.ഏറ്റവും ചുരുങ്ങിയ പക്ഷം ഗള്‍ഫ് നാടുകളിലെ ജയിലുകള്‍ സന്ദര്‍ശിക്കാനുള്ള മനസ്സെങ്കിലും നമ്മുടെ പ്രവാസ കാര്യ മന്ത്രിയോ പ്രധാന മന്ത്രിയോ മറ്റ് അധികാരികളൊ തയ്യാറാകണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. ഇതില്‍ ഏറ്റവും ദുഃഖകരമായ കാര്യം,ജയിലില്‍ കിടക്കുന്നവരില്‍ അധികവും ഇക്കാമയില്ലാത്തവരോ അല്ലെങ്കില്‍ നിരപരാധികളോ ആണ് എന്നതാണ്. ഇവര്‍ക്കൊക്കെ ഒരു ചെറിയ അളവില്‍ നിയമ സഹായം ലഭിക്കുമെങ്കില്‍ എത്രയോ കുടുംബങ്ങള്‍ക്ക് അത്താണിയാവാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ നാട്ടിലെത്തി തങ്ങളുടെ കുടുംബമെങ്കിലും പട്ടിണിയില്ലാതെ പണിയെടുത്ത് പോറ്റാന്‍ കഴിഞ്ഞേനെയെന്ന് നായര്‍ വിശ്വസിക്കുന്നു.ഇക്കാര്യത്തില്‍ നമ്മുടെ നേതാക്കള്‍ ശ്രദ്ധ തിരിക്കാത്തത് വോട്ടവകാശമില്ലാത്ത പ്രവാസികളെ ഉദ്ധരിക്കാന്‍ അവര്‍ക്ക് താല്പര്യമില്ല എന്നത് കൊണ്ട് തന്നെ.അത് കൊണ്ടാണല്ലോ കാല് കാശിന് ഗുണം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഒരു നേതാവും ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് പോകാത്തത്.ലേബര്‍ ക്യാമ്പുകളിലെ കാഴ്ചകള്‍ ഒട്ടും രസിപ്പിക്കാത്തതാണെന്ന് മാത്രമല്ല തങ്ങളുടെ യാത്രകളിലെ അപശകുനങ്ങളായാണ് നമ്മുടെ ആദരണീയ നേതാക്കള്‍ ലേബര്‍ ക്യാമ്പുകളെ കാണുന്നത് എന്നതാണ് സത്യം.
ഗള്‍ഫിനെ സംബധിച്ചിടത്തോളം നല്ല രീതിയില്‍ പണിയെടുത്ത് ജീവിക്കാന്‍ ആ രാജ്യം വളരെ സഹായകമാണ് എന്നതാണ്. മാത്രമല്ല ഏറ്റവും സുരക്ഷിതമായ സ്ഥലം കൂടിയാണ്.ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുക എന്നതാണ് ഓരോ പ്രവാസികളുടേയും കടമ.പലരും നാട്ടില്‍ ഒരു അടിപിടിയോ കൊലപാതകമോ ചെയ്ത ശേഷം രക്ഷപ്പെടാനുള്ള ഒരു ഇടമായി കാണുന്നു. നാട്ടിലെ വര്‍ഗ്ഗീയ സംഘടനകള്‍ക്ക് നിര്‍ലോഭം ഫണ്ട് പിരിച്ചെടുത്ത് അയക്കുന്ന ചിലര്‍,ചിലരാകട്ടെ ചില സാമൂഹിക പ്രതി ബദ്ധതയോടെ സഹായങ്ങള്‍ക്കായി പണം പിരിച്ച് നാട്ടിലേക്ക് അയക്കുന്നു.ഈ വക കാര്യങ്ങളൊക്കെ ചെയ്യാമെന്നിരിക്കെ നിയമ ലംഘനം നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം കൂടി ഓര്‍ത്താല്‍ ഇത്തരം വധശിക്ഷകളില്‍ നിന്നും ഒഴിവാകാവുന്നതേയുള്ളൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്. ഇത് പോലെ മയക്ക് മരുന്ന് അറിഞ്ഞ് കൊണ്ട് കടത്തിയവരും അറിയാതെ കടത്തിയവരുമൊക്കെ പല ജയിലുകളിലും വധ ശിക്ഷയും കാത്ത് കഴിയുന്നുണ്ടാകാം.തെറ്റുകള്‍ ചെയ്ത ശേഷം ആ രാജ്യത്തെ ശിക്ഷാ രീതിയെ കുറ്റം പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്?
ഏത് രാജ്യത്തായാലും തെറ്റ് തെറ്റ് തന്നെയാണ്. നിയമ ലംഘകരാകാതെ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും അനുസരിച്ച് ജീവിക്കാന്‍ ഓരോരുത്തരും തയ്യാറാവണം.പണം ഉണ്ടാക്കി ഒടുവില്‍ അത് അനുഭവിക്കാനുള്ള യോഗം ജയിലിലാവുന്ന അവസ്ത മറ്റു രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയും ഓര്‍ക്കേണ്ടതാണ്.
സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട! എന്നാ നായരങ്ങട്.......
Tuesday, April 6, 2010
നക്സലുകള്‍ ഭീകരരാണോ ചിദംബരം???
തെറ്റ് പറ്റി എന്ന് വിലപിച്ചത് കൊണ്ടോ പരാജയം സമ്മതിച്ചത് കൊണ്ടോ ഇവിടെ ഒരു പരിഹാരമാകുന്നില്ല.നക്സലുകള്‍ ഏറെ ആക്രമണങ്ങള്‍ നടത്തുന്ന പശ്ചിമ ബംഗാളില്‍ പോലും ഫലപ്രദമായി കേന്ദ്ര സഹായമെത്തിച്ച് സേനകളുടെ സഹായത്താല്‍ നക്സലുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കാതെ, രാഷ്ട്രീയ വൈരാഗ്യത്തോടെ മമത ബാനര്‍ജിയുടെ ഉപദേശം സ്വീകരിച്ച് കൊണ്ട് ക്യത്യ വിലോമം കാണിക്കുന്ന ചിദംബരം ഈ ശവങ്ങളെ സാക്ഷി നിര്‍ത്തിയെങ്കിലും നക്സലുകള്‍ക്കെത്തിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകുമോ? ഏറ്റവും ചുരുങ്ങിയ പക്ഷം നക്സല്‍ ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയെങ്കിലും വിശ്വാസത്തിലെടുത്ത് അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കൂട്ടായ യത്നത്തിലൂടെ ഈ നായിന്റെ മക്കളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാറിനാവുന്നില്ലെങ്കില്‍ ദയവായി ചിതംബരം രാമേശ്വരത്ത് പോയി ക്ഷൌരപ്പണി ചെയ്യുന്നതാണ് നല്ലത്.ആ ചെരപ്പിന് ആഭ്യന്തര മന്ത്രിക്ക് എന്തെങ്കിലും പുണ്യമെങ്കിലും കിട്ടും.അല്ലെങ്കില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ തീരാ ശാപവും.
മുംബൈ ആക്രമണം കഴിഞ്ഞ് നാളിത് വരെയായി എന്ത് നിലപാടാണ് രാജ്യം കൈക്കൊണ്ടത്? കോറ്റിക്കണക്കിനു രൂപാ ചിലവഴിച്ച് ഒരു നായിന്റെ മോനെ ഭംഗിയായി സംരക്ഷിച്ചു. ആക്രമണം ആസൂത്രണം ചെയ്ത ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടാന്‍ അമേരിക്കന്‍ അണ്ടര്‍ സിക്രട്ടറിയുടെ അണ്ടര്‍ വെയര്‍ വരെ കഴുകിക്കൊടുക്കാമെന്നേറ്റിട്ടും അമേരിക്കയുടെ സമ്മതം നേടാന്‍ പോലും ആയില്ല എന്നത് ലജ്ജാകരം തന്നെ!എന്തിനും ഏതിനും അമേരിക്കയെ നമ്പി നടന്നതിന്റെ പ്രതിഫലം. അണ്ടിയോടടുത്തപ്പോള്‍ അമേരിക്കയുടെ പുളിയറിഞ്ഞു.കഷ്ടം! ഇപ്പോഴിതാ ഒരു ഭാഗത്ത് നക്സലുകള്‍ ആഞ്ഞടിക്കുന്നു.അവരുടെ രാജ്യം സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു.എന്നിട്ടും അവരെ ഭീകര വാദികളായി കാണാന്‍ നമ്മുടെ സര്‍ക്കറിനാവുന്നില്ല.വളരെ വിചിത്രം തന്നെ!അതല്ലാ നക്സലുകള്‍ക്ക് നേത്യത്വം നല്‍കുന്നത് വല്ല ഇന്ത്യന്‍ മുജാഹിദീനോ, ജമാ അത്ത് ഇസ്ലാമിയോ സിമിയോ ഒന്നുമല്ലല്ലോ.അവരാണെങ്കില്‍ ആണവായുധം തന്നെ ഉപയോഗിച്ചേനെ!ഹല്ല പിന്നെ!ശത്രുവിനെ ശത്രുവായി കാണാന്‍ പോലും കഴിയാത്ത വിധം നാടിന്റെ സാമൂഹിക വ്യവസ്തിതി മാറിയിരിക്കുന്നു. ഇക്കണ്ട ആക്രമണങ്ങള്‍ നക്സലുകള്‍ അഴിച്ച് വിട്ടിട്ടും നക്സലുകളെ ഭീകരവാദികളായി ആരും ചിത്രീകരിക്കുന്നില്ല.അപ്പോള്‍ ഭീകരവാദത്തിന്റെ നിര്‍വചനം എങ്ങിനെയാണ് കണക്കാക്കപ്പെടുന്നത്? അല്‍ ഖായിദയും താലിബാനും ആക്രമണം അഴിച്ച് വിട്ടാല്‍ മാത്രമേ അത് ഭീകര വാദത്തിന്റെ നിര്‍വചനത്തില്‍ പെടുക്കയുള്ളോ? ഏത് നായിന്റെ മോന് രാജ്യത്തെ ആക്രമിച്ചാലും അത് ഭീകരാക്രമണമായി കാണാനും അക്രമികളെ ഭീകരരായി കാണാനും എന്തിനാണ് നമ്മള് മടി കാണിക്കുന്നത്? നക്സലുകളില്‍ ഭൂരിപക്ഷം ഹിന്ദു മതക്കാരായത് കൊണ്ടാണോ? ഇവിടത്തെ മാധ്യമങ്ങള്‍ നക്സലുകളെ സ്വാതന്ത്ര്യ പോരാളികളായാണോ കാണുന്നത്? എന്റെ രാജ്യത്തെ വെല്ലുവിളിക്കുന്ന ഏതൊരു വ്യക്തിയും സംഘടനയും നായരുടെ കണ്ണില്‍ ഭീകരനും ഭീകര സംഘടനയുമാണ്.ചില സമുദായങ്ങളെ നോക്കിക്കൊണ്ട് മാത്രം ഭീകരരെ നിര്‍വചിക്കുന്ന ഉളുപ്പില്ലായ്മ നായര്‍ക്കില്ല എന്ന് അഭിമാനത്തോടെ അറിയിക്കട്ടെ!
മാത്യരാജ്യത്തെ ആക്രമിക്കുന്ന ഏത് ശക്തിയേയും ശത്രുവായി കണ്ട് അമര്‍ച്ച ചെയ്യുക തന്നെ വേണം.അല്ലതെ എന്റെ പിഴ എന്റെ പിഴ എന്ന് വിലപിക്കുന്നതിനു പകരം നട്ടെല്ലിന്റെ സ്ഥാനത്ത് റബ്ബര്‍ റോഡല്ലെങ്കില്‍ നക്സലുകളെ എന്നല്ല രാജ്യത്ത് കുഴപ്പം ഉണ്ടാക്കുന്ന ഏത് ശക്തിയേയും സംഘടനയേയും അടിച്ചമര്‍ത്തുക തന്നെ വേണം. അതിനു കഴിയുന്നില്ലെങ്കില്‍ കുറഞ്ഞ പക്ഷം സാധാരണക്കാരായ ജനങ്ങളേയും ജവാന്മാരേയും സംരക്ഷിക്കാനുള്ള ബാധ്യതയെങ്കിലും ആഭ്യന്തര മന്ത്രി നിറവേറ്റണം എന്നാണ് നായരുടെ അഭിപ്രായം. അല്ലാതെ തെറ്റ് പറ്റി എന്ന് വിലപിച്ച് കൊണ്ടിരുന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പിടഞ്ഞ് വീഴും.
നക്സലുകള്‍ ഭീരുക്കളും, ഒളിച്ചിരുന്ന് ആക്രമിക്കുന്നവരുമാണെന്ന് പ്രസ്താവന നടത്തി ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് നക്സലുകള്‍ പ്രവചനാതീതമായ ആക്രമണം നടത്തിയെങ്കില്‍ സര്‍ക്കറിനോ മന്ത്രിക്കോ നക്സലുകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരുടെ ശക്തിയെക്കുറിച്ച് ഒരു ധാരണയോ അവരുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ആധികാരികമായ അറിവുകളോ ഇല്ല എന്നത് വസ്തുതയാണ്.നമ്മുടെ രാജ്യത്തുള്ള രഹസന്യേഷണ വിഭാഗങ്ങള്‍ക്ക് നക്സലുകളെക്കുറിച്ച് ഒന്നും അന്വേഷിച്ച് കണ്ടെത്താനായില്ലെങ്കില്‍ പിന്നെ നാട്ടിലെ അവിഹിത ഗര്‍ഭങ്ങളെക്കുറിച്ചുള്ള കണക്കെടുക്കാന്‍ വിടുന്നതാണ് നല്ലത് എന്നാണ് നായര്‍ കരുതുന്നത്. രാജ്യ സുരക്ഷയ്ക്കു വേണ്ടി ചിലവാക്കുന്നത് രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ നല്കിയ നികുതിയില്‍ നിന്നാണെന്ന് എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.ആഭ്യന്തര ഭീഷണികളെ നേരിടാന്‍ പോലും കെല്‍പ്പില്ലാത്ത ഒരു കോന്തന് ആഭ്യന്തര മന്ത്രി എങ്ങിനെയാണ് രാജ്യത്തിനു പുറത്തുള്ള ആക്രമണങ്ങളെ നേരിടുന്നത്? എല്ലാം കഴിഞ്ഞ് വീഴ്ച പറ്റി എന്ന് പറഞ്ഞ് അപ്പോഴും അപലപിക്കും.അത്ര തന്നെ. നഷ്ടപ്പെടുന്നത് സാധാരണക്കാരന്റെ ജീവനും.
നക്സലുകളെ വില കുറച്ച് കണ്ടതാണ് നമ്മുടെ ആഭ്യന്തര മന്തിക്ക് പറ്റിയ തെറ്റ്.നക്സലുകളെ കുറിച്ചും അവരുടെ സംഘടനാ പാടവങ്ങളെ കുറിച്ചും ആയുധ ബലങ്ങളെക്കുറിച്ചും രാജ്യം ഇനിയും ഒരു പാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.കേവലം ഊഹാപോഹങ്ങള്‍ നിരത്തി അവര്‍ സര്‍ക്കാര്‍ ഊഹിക്കുന്നത് പോലുള്ള രീതിയിലേ ആക്രമിക്കൂ എന്നൊക്കെ കരുതിയിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇന്നത്തെ ആക്രമണന്ത്തോടെയെങ്കിലും ബോധ്യമായിക്കണും എന്ന് നായര്‍ പ്രതീക്ഷിക്കുന്നു.നക്സലുകള്‍ക്ക് ഇത്രയും ശക്തിയും ആയുധവും സ്വരൂപിക്കാന്‍ നമ്മുടെ രാജ്യത്തെ തന്നെ രാഷ്ട്രീയ ശക്തികള്‍ സഹായം ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം.ഉണ്ടെങ്കില്‍ അത് പുറത്ത് കൊണ്ട് വരണം.മുംബയില്‍ നിന്നും നക്സലുകള്‍ക്ക് ചില ഹിന്ദു സംഘടനകളുടെ സഹായം കിട്ടിയിരുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ ത്യണമൂല്‍ കോണ്‍ഗ്രസ്സും നക്സലുകള്‍ക്ക് സഹായം നല്കുന്നു എന്ന വാര്‍ത്തയും നാം കേട്ടതാണ്.രാഷ്ട്രീയാ ലാഭത്തിനായി ഇത്തരം കൂട്ടിക്കൊടുപ്പുകള്‍ ആരു ചെയ്താലും അതെല്ലാം എതിര്‍ക്കപ്പെടേണ്ടത് തന്നേയാണ്.ഓപ്പറേഷന് ഗ്രീന്‍ ഹണ്ടായാലും റെഡ് ഹണ്ടായാലും, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നക്സലുകളെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഇനിയെങ്കിലും ആഭ്യന്തര മന്ത്രിയും കൂട്ടരും മനസ്സിലാക്കുന്നത് നല്ലതാണ്.
പാകിസ്താനേയും അല്‍ ഖായിദേയും പോലുള്ള സംഘടനകളെ മുന്‍ നിര്‍ത്തി മാത്രം നമ്മുടെ ശത്രുസംഹാരം ചുരുങ്ങിപ്പോയാല്‍, രാജ്യത്ത് നിന്നുമുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ നാം മുട്ട് മടക്കേണ്ടി വരും. ശത്രുക്കള്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അതിനെ പ്രത്രോധിക്കുകയാണ് വേണ്ടത്,അല്ലാതെ ശത്രുവിനെ നമ്മള് ഊഹിച്ച് കണ്ടെത്തി ആക്രമണവും പ്രതിരോധവും തീര്‍ക്കുന്നത് ശുദ്ധ അസ്സംബന്ധമാണ്. രാജ്യത്ത് നടന്ന രണ്ടായിരത്തി അഞ്ഞൂറില്‍ പരം ഏറ്റുമുട്ടലുകളില്‍ പകുതിയിലധികവും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു എന്ന് മനുഷ്യാവകാശ കമ്മീഷന് തന്നെ കണ്ടെത്തുമ്പോള്‍ ഭീകരതയുടെ പേരില്‍ നമ്മള് ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി വക വരുത്തുകയായിരുന്നു എന്ന് മനസ്സിലാകും. അതെല്ലാം കേവലമായ അധികാര ദുര്‍വിനിയോഗവും അല്ലെങ്കില്‍ അധികാരം കിട്ടാനുള്ള ഒരെളുപ്പ മാര്‍ഗ്ഗമായും ഉപയോഗപ്പെടുത്തിയപ്പോള്‍ യഥാര്‍ത്ഥ ശത്രുക്കള്‍ രാജ്യത്തെ നോക്കി പരിഹസിക്കുകയായിരുന്നു എന്ന് നമ്മള് ഇനിയെങ്കിലും മനസ്സിലാക്കണം.
കതിരിനു വളം വെക്കുന്ന ഏര്‍പ്പാടില്‍ നിന്നും രാജ്യം ഇനിയും പിന്മാറിയില്ലെങ്കില് ആഭ്യന്തര ശത്രുക്കള്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടേയിരിക്കും.നക്സലായാലും സിമിയായാലും മുജാഹിദായാലും രാജ്യത്തിനു ദോഷമാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടുക തന്നെ വേണം.രാജ്യ രക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ ഉണ്ടാവാതിരുന്നാല്‍ ഒരു പരിധി വരെ നമ്മുടെ ആഭ്യന്തര ശത്രുക്കളെ നമുക്ക് നേരിടാന്‍ കഴിയും എന്ന് തന്നെയാണ് നായരുടേ വിശ്വാസം.അല്ലാതെ ഊഹാപോഹങ്ങളില്‍ വിശ്വസിച്ച് ഒരു രാജ്യ രക്ഷയ്ക്കായി മുന്നിട്ടിറങ്ങി പരാജയങ്ങള്‍ ഏറ്റ് വാങ്ങി പിഴവു പറ്റിയതില്‍ ഖേദിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്ന ഒരു ആഭ്യന്തര മന്ത്രിയെയല്ല നമുക്കാവശ്യം.
പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടി മാറ്റുക തന്നെ വേണം! എന്നാ നായരങ്ങട്.......
Tuesday, March 30, 2010
സ്മാര്‍ട്ട് സിറ്റി ചെന്നി വക ഒന്ന് ചാണ്ടി വക ഒന്ന്!
ഉടുതുണിയോട് കൂടി പെണ്ണിനെ കാമുകന്റെ കൂടെ പറഞ്ഞ് വിടുന്നത് പോലുള്ള ഒരു കരാറൊക്കെ ഉണ്ടാക്കി കഴിഞ്ഞ യു ഡി എഫ് സ്മാര്‍ട്ടാകാന്‍ ഒരു ശ്രമം നടത്തി.അന്ന് അച്ചുമാമന് ഇട പെട്ടത് കൊണ്ട് ആ കരാറ് പൊളിച്ച് കയ്യില്‍ കൊടുത്തു.എന്നാല്‍ അച്ചുമാമന് ഉണ്ടാക്കിയ കരാറാണെങ്കില്‍ നടപ്പിലാവുന്നുമില്ല.നോക്കണെ ഈ സ്മാര്‍ട് സിറ്റീടെ ഒരു ഗതി.പാവപ്പെട്ട കേരളത്തിലെ യുവാക്കള്‍ക്ക് സ്മാര്‍ട് സിറ്റീലൊരു പണി തരാവില്യാന്ന് വെച്ചാ ഇമ്മിണി കഷ്ടാണേ.കേരളത്തിന്റെ ഭൂമി അവര്‍ക്ക് ഇഷ്ടമ്പോലെ മറിച്ച് വില്‍ക്കാം എന്ന് സമ്മതിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ.അതൊന്നു കരാറില്‍ ഉറപ്പിച്ചാല്‍ സമയ ബന്ധിതമായി പണി തീര്‍ക്കാമെന്നല്ലേ ആ സി ഇ ഓ പറയുന്നത്.ആ അച്ചുമാമന് അതൊന്ന് സമ്മതിച്ചാലെന്താ? ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടുന്ന ഒരു പരിപാടിയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്ന് വരെ പുറത്തിറങ്ങി വീട് എഴുതിക്കൊടുക്കാമെന്നൊക്കെയല്ലേ ആ ഷാനവാസ് നായര്‍ പ്രഖ്യാപിച്ചത്.ആത്മാര്‍ത്ഥത വേണം അച്ചു മാമാ ആത്മാര്‍ത്ഥത!ചുമ്മാതാണോ മാമനെ വികസന വിരോധി എന്ന് കാംഗ്രസ്കാര് വിളിക്കുന്നത്.
കാര്യം കേരളത്തിന്റെ ഭൂമി ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് മറിച്ച് വില്ക്കാന് അവകാശം കൊടുക്കരുത് എന്ന് തന്നേയാണ് നായര്‍ക്കും പറയാനുള്ളത്. നാട്ടില്‍ സ്മാര്‍ട് സിറ്റി പണിയാന്‍ പറ്റിയ ആണുങ്ങള് വേറെ ഉണ്ടെന്നും പറഞ്ഞ് ആ ദുഫായിക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. അതിനെങ്ങനാ പൂച്ചയെ തിരണ്ടി വാലു കൊണ്ട് അടിച്ച പോലെയല്ലെ ആ ദുഫായിക്കാര് കാളേം വിടില്ല കയറും വിടില്ല എന്ന മട്ടില്‍ കൊച്ചീ കിടന്ന് കറങ്ങുന്നത്. അവരുടെ ഈ കറക്കത്തില്‍ നിന്നും ഏതൊരു നായര്‍ക്കും മനസ്സിലാകുന്ന ഒരു സാധാരണ വിഷയമുണ്ട്.സ്മാര്‍ട് സിറ്റിയ്ക്ക് പാര വെച്ച ചില ലീഗ് യുഡി എഫ് നേതാക്കള്‍ ടീക്കോമിന് പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്.ഈ ഭരണം ഒരു കൊല്ലം കൊണ്ട് തീരുമെന്നും അത് വരെ എന്തേങ്കിലും മുട്ട് ന്യായങ്ങള്‍ പറഞ്ഞ് പദ്ധതി നീട്ടി വെച്ചാല്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ചിരിക്കുന്ന അവര്‍ 12 ശതമാനത്തിനു പകരം 30 ശതമാനം തന്നെ കൊടുക്കാന്‍ തയ്യാറാണേ എന്നതാണ് ആ രഹസ്യമെന്ന് അറിയുന്നു!അതില്‍ നിന്നും നിര്‍ഗ്ഗളിച്ച ചില അധോവായുവാണ് ഷാനവാസ് എം പീടെ വായിക്കൂടെ വന്നത്.മാത്രമല്ല കുഞ്ഞാലി സാഹിബിന്റേയും ചെന്നിത്തല നായരുടേയും ദുഫായിയിലെ ബിനാമി ബിസിനസ്സുകള്‍ ഒരു പരസ്പര സഹകരണത്തോടെ വളരുകയും,സ്മാര്‍ട് സിറ്റിക്കാര് മറിച്ച് വില്‍ക്കുന്ന സ്ഥലത്തിന്റെ കമ്മീഷന് ദിര്‍ഹംസില്‍ ലഭിക്കുകയും ചെയ്യും! എന്തൊരു ദീര്‍ഘ വീക്ഷണം!
പണ്ടിത് പോലെ സ്വശ്രയ കാളേജുമായി ആന്റണി നായര്‍ ഒണ്ടാക്കിയ ഒരു കരാറ് നമ്മള് കണ്ടതാണ്. ഒടുക്കം സ്വാശ്രയക്കാരെന്നെ മൂഞ്ച്ചിച്ചു എന്ന് പറഞ്ഞ് കരഞ്ഞ ആ കണ്ണീര് ഇത് വരെ വറ്റിയിട്ടുണ്ടോ? അതിന്റെ വല്ല ഉളുപ്പും ആ ആന്റണി നായര്‍ക്കുണ്ടോ? അത് പോലെ ഈ സ്മാര്‍ട് സിറ്റീം കഴിഞ്ഞ ഭരണ സമയത്ത് ദുഫായിക്കാര്‍ക്ക് അങ്ങ് തള്ളിക്കൊടുക്കാമെന്നാണ് അവര്‍ കരുതിയിരുന്നത്. അത് നടക്കാതെ വന്നപ്പോള്‍ എന്നാല്‍ പിന്നെ അച്ചുമാമനൊന്ന് ഒലത്തട്ടെ എന്നായി! ഇവിടെ ആരും വികസന വിരോധികളായി ജനിക്കുന്നില്ലല്ലോ.സാഹചര്യമാണ് പലരേയും വികസന വിരോധികളാക്കുന്നതെന്ന് മാത്രം നായരിപ്പോള്‍ പറയുന്നു. ഹല്ല പിന്നെ!
*************************************************
ബച്ചനെ അപമാനിച്ചെന്നും പറഞ്ഞ് ആ ഉമ്മഞ്ചാണ്ടി നായര്‍ എന്നാ ബഹളമായിരുന്നു.കൂട്ടക്കരച്ചിലില്‍ ദോഷം പറയരുതല്ലോ ആ ചെന്നിത്തലയും പങ്കെടുത്തു. കഷ്ടകാലം ബോംബേന്നും വരും എന്ന് പറഞ്ഞ പോലെ കരഞ്ഞ് കണ്ണീര് തുടയ്ക്കുന്നത് മുന്‍പ് തന്നെ ബച്ചനെ കാങ്രസ് തള്ളിപ്പറഞ്ഞ വാര്‍ത്ത ചൂടോറ്റെ എത്തിയത്. അതോടെ ചാണ്ടിയും ചെന്നിത്തലയും മുങ്ങി. ഇനി യൂത്ത് കോണ്ഗ്രസ്കാര് വയസന്മാര്‍ക്കെതിരെ തിരിഞ്ഞത് കൊണ്ട് പ്രായം കുറയ്ക്കാനുള്ള തിരുമ്മല്‍ ചികിത്സയ്ക്ക് പോയിരിക്കയാണെന്നാണ് നായരും ആദ്യം കരുതീത്.പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു ഇപ്പോഴത്തെ കാംഗ്രസിന് അപ്പഴക്കപ്പോഴല്ലേ.കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആ കല്‍മാഡി നായര്‍ വരെ ബച്ചനോട് ഈ വിധം ചതി ചെയ്യാമോ? ഒരു കണ്ണീചോരയുമില്ലാതെ ആ പാവം ബച്ചനെ അംബാസഡറാക്കാന്‍ പറ്റില്ലാന്ന് പറഞ്ഞില്ലേ? ഇതൊക്കെ ആ ഉമ്മഞ്ചാണ്ടി സാറ് സഹിക്കുമോ ആവോ? ചെന്നിത്തല യാത്ര തന്നെ അംബാസഡറില്‍ നിന്നും മാറ്റി എന്നാണ് കേള്‍ക്കുന്നത്.ഉദര നിമിത്തം....
അംബാസഡറിന്റെ കാര്യം പറഞ്ഞപ്പോഴാണ് നമ്മുടെ തൊഴിലാളികളുടെ മന്ത്രി സഭയിലെ പാവപ്പെട്ട മന്ത്രിമാര്‍ കോടിക്കണക്കിന് രൂപാ ചിലവഴിച്ച് ആഡംബര കാറ് വാങ്ങി പാവങ്ങളെ ഉദ്ദരിക്കാന്‍ കറങ്ങി നടക്കുവാണെന്ന വാര്‍ത്ത കണ്ടത്. ഈ വിഷയത്തില്‍ പ്രതിപക്ഷത്തുള്ള ആരും ഒന്നും മിണ്ടി കണ്ടില്ല. എന്താ കാര്യം? ഇന്നു നീ നാളെ ഞാന്‍..അതന്നെ!
കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ആര്‍ഭാടത്തിന്റെ പിന്നാലെ പോകുന്നത് തെറ്റാണെന്ന് നായര്‍ക്ക് തോന്നുന്നില്ല, എന്നാല്‍ ഈ പാര്‍ട്ടി ഈ നിലയ്ക്ക് വളര്‍ത്തി വലുതാക്കാന്‍ വേണ്ടി രക്തസാക്ഷികളായവരും, കുടുംബം പട്ടിണി കിടന്നും കെട്ടിപ്പടുത്ത ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് ആഡംബര ജീവിതം നയിക്കുന്ന ഈ മന്ത്രി പുങ്കവന്മാരെയാണ് നായര്‍ക്ക് പുച്ഛം!അല്ലെങ്കിലും ചായയും പരിപ്പ് വടയും കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ പറ്റില്ലല്ലോ!ഹല്ല പിന്നെ!
************************************************
സാനിയ മിര്‍സയെ ആ പാകിസ്താനി ഷൊഅയ്ബ് മാലിക്ക് കെട്ടാന്‍ പോണൂന്ന് കേട്ടപ്പോള്‍ നായര്‍ക്കൊരു വിഷമം.ഇക്കണ്ട നാളത്രയും കയ്യാ വളരുന്നത് കാലാ വളരുന്നത് എന്ന് നോക്കി ഇവിടത്തെ യുവാക്കള്‍ വളര്‍ത്തിയുണ്ടാക്കിയ ആ കളിക്കാരി പാക്കിസ്താനിലേക്ക് പോകുന്നത് അവരെപ്പോലെ നായര്‍ക്കും അണ്‍സഹിക്കബിളായ കാര്യം തന്നെ.എങ്കിലും ഇത് വേണായിരുന്നോ സാനിയ മോളെ എന്നേ നായരും ചോദിക്കൂ.
ഇനി ഹണിമൂണ്‍ കഴിഞ്ഞ് സാനിയമോള്‍ അമ്മയ്ക്കുള്ള കത്തില്‍ ‘സര്‍ഫ് എക്സല്‍‘ എന്നോ മറ്റോ എഴുതുമോ എന്നാ? നായര്‍ക്ക് തോന്നുന്നത് ചെറുക്കന് പാകിസ്താനിയായ സ്തിതിയ്ക്ക് “ഇത്തിഹാദ് എയര്‍വേസ്” ഫ്ലൈറ്റിന്റെ പരസ്യം എഴുതുമെന്നാ.ഹല്ല പിന്നെ!
അല്ലാ ഇത്തിഹാദ് എയര്‍വേസിന്റെ പരസ്യം എന്താന്ന് പറഞ്ഞില്ലല്ലോ അല്ലേ...
"Ten times a day, seven days a week, both ways."
എന്നാ നായരങ്ങട്.....
Saturday, March 27, 2010
മലയാള സിനിമയില്‍ പ്രതിഭാദാരിദ്ര്യം
സിദ്ധീക്ക്-ലാലിന്റെ സിനിമകളില്‍ കോമഡിയ്ക്ക് വളരെ ഉന്നത നിലവാരം ഉണ്ടായിരുന്നെന്ന് നമ്മള് കണ്ടതാണ്.എന്നാല്‍ ഇവരുടെ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളിലെ കോമഡികള്‍ തീരെ തരം താണ തറ കോമഡികളാണെന്ന് പറയേണ്ടി വരുന്നതില്‍ നായര്‍ക്ക് വിഷമമുണ്ട്. ഘോസ്റ്റ് ഹൌസിലെ ഹരിശ്രീ അശോകന്റെ കോമഡി ലാല്‍ തന്നെയാണോ പടച്ച് വിട്ടത് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം. അതിനേക്കാള്‍ തരം താഴ്ന്ന കോമഡിയാണ് ദിലീപിനെക്കൊണ്ട് സിദ്ധീക്ക് കാട്ടിക്കൂട്ടിച്ചത്!കോമഡിയുടെ രാജക്കന്മാര് എന്ന് പറഞ്ഞ് പുകഴ് പെറ്റവര് ഇത്തരം തരം താണ കോമഡിയുമായി അധഃപതിക്കുന്നത് കാണുമ്പോള്‍ മറ്റു ചിത്രങ്ങളുടെ കാര്യം പറയാനുണ്ടോ?
സൂപ്പര്‍ താരങ്ങളാണ് മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പറയുന്നതില്‍ നായര്‍ക്ക് യോജിപ്പില്ല.സൂപ്പര്‍ താരങ്ങള്‍ ഫാന്‍സുകളെ നിയന്ത്രിക്കണമെന്ന് മുറവിളി കൂട്ടുന്നവരും കുറവല്ല. ഫാന്സുകള് ഒരു സംഘടിത ശക്തിയായി വളര്‍ന്നുവരുന്നത് സിനിമയുടെ വളര്‍ച്ചയ്ക്ക് ഒരിക്കലും സഹായകമല്ല എന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.തട്ട്പൊളിപ്പന്‍ ചിത്രങ്ങള്‍ക്ക് ജയ് വിളിക്കാന്‍ വേണ്ടി മാത്രമാണോ ഈ ഫാന്സുകള് എന്നത് ഇതേ സ്റ്റാറുകളുടെ കലാമൂല്യമുള്ള ചിത്രങ്ങളുടെ വിജയത്തിനായി ഈ ഫാന്സുകള് ഒന്നും ചെയ്യുന്നില്ലെന്ന് അത്തരം നല്ല ചിത്രങ്ങളുടെ പരാജയം തെളിയിക്കുന്നു.പരദേശിയും,പലേരി മാണിക്യവുമൊക്കെ ശ്രദ്ധിക്കാതെ പോകുന്നത് ഫാന്‍സുകാര്‍ എവിടെ നില്ക്കുന്നു എന്നതിനുള്ള തെളിവാണ്.അത് പോലെ ഫാന്‍സുകളുടെ ഒരു സഹായവുമില്ലാതെ വിജയിക്കുന്ന എത്രയോ ചിത്രങ്ങള്‍ നാം കണ്ടതാണ്.അപ്പോള്‍ ഫാന്‍സുകാര്‍ ഒരു ചിത്രത്തിന്റെ വിജയത്തിനെ കാര്യമായി സ്വാധീനിക്കുന്നില്ല എന്ന് വേണം കരുതാന്‍. സിനിമ റിലീസ് ചെയ്ത ആദ്യ നാളുകളില്‍ തീയറ്ററില്‍ ഒരു ഓളം തീര്‍ക്കാനും ഇനീഷ്യല്‍ കളക്ഷന്‍ നേടാനും സഹായിക്കുന്ന ഒരു കൂട്ടം മാത്രമാണ് ഫാന്‍സ് അസോസിയേഷന് എന്ന് വേണമെങ്കില്‍ വിളിക്കാം.അതില്‍ കവിഞ്ഞൊന്നും ഒരു ഫാന്‍സിന്റെ സ്വാധീനം ഒരു സിനിമയ്ക്കും ഇല്ലെന്ന് അന്യഭാഷാ ചിത്രങ്ങളുടെ വിജയങ്ങളിലൂടേയും നമ്മള് കണ്ടതാണ്.
ഈ അടുത്തിടെ സാംസ്കാരിക മന്ത്രിയുടെ ഒരു തമാശ നിറഞ്ഞ പ്രസ്താവന കണ്ടു, അന്യ ഭാഷാ ചിത്രങ്ങള്‍ മലയാള സിനിമയുടെ വിജയത്തെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു!നായര്‍ക്ക് പറയാനുള്ളത്, മലയാള സിനിമയുടെ നിലവാരത്തെ പറ്റി ഒരു പഠനം നടത്താനാണ് ഇപ്പോള്‍ സമിതിയെ നിയോഗിക്കേണ്ടത് എന്നാണ്. നാല്‍പ്പതും അന്‍പതും രൂപാ മുടക്കി തീയറ്ററില്‍ പോയി മലയള സിനിമ എന്നും പറഞ്ഞ് ഇറങ്ങുന്ന ചവറുകള്‍ കാണേണ്ടി വരുന്ന പ്രേക്ഷകന് നഷ്ടപരിഹാരം നല്‍കാനും ഒരു സമിതിയെ നിയോഗിക്കണം എന്നുമാണ് മന്ത്രിയോട് നായര്‍ക്കുള്ള അപേക്ഷ.
തിലകനെ പുറത്താക്കിയതോ,സംഘടനകള്‍ രൂപീകരിച്ചത് കൊണ്ടോ സിനിമയുടെ നിലവാരത്തെ ബാധിക്കാമോ? അപ്പോള്‍ മലയാള സിനിമയില്‍ പ്രതിഭകള്‍ ഉണ്ടാകുന്നില്ല അല്ലെങ്കില്‍ പുതിയ പ്രതിഭകള്‍ക്ക് അവസരം കിട്ടുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.അപ്പോഴാണ് സിനിമാ രംഗത്തുള്ള ഗ്രൂപ്പിസവും കോക്കസുമൊക്കെ പുറത്ത് വരുന്നതും തിലകന് പുറത്തായ കാരണങ്ങളും മറ്റും പുറത്ത് വരികയും ചെയ്യുക. ഇവിടെ സകല സിനിമാക്കാരും പ്രമാണികളാകാന്‍ ശ്രമിക്കുകയാണ്.പലരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിര്‍ത്തി ഈ ഫീല്‍ഡില്‍ നിലനില്ക്കാന് പല കൂട്ടിക്കൊടുപ്പുകളും കുതികാല് വെട്ടും പാരകളുമൊക്കെയായി മുന്നോട്ട് പോകുന്നു. ചിലര്‍ നിസ്സഹായത കൊണ്ട് ചെയ്ത് പോകുന്നതാകാം, പക്ഷേ ഇവിടെ ഈ സകല ചെറ്റത്തരങ്ങളും മലയാളത്തിലെ നല്ല സിനിമകളെയാണ് പ്രേക്ഷകര്‍ക്ക് നഷ്ടമാക്കുന്നത് അല്ലെങ്കില്‍ നിഷേധിക്കുന്നത് എന്ന് പറയേണ്ടി വരും. തൊട്ടപ്പുറത്തെ തമിഴ്നാട്ടില്‍ നിന്നും വരുന്ന വ്യത്യസ്തമായ സിനിമകള്‍ കണ്ടാലെങ്കിലും നമ്മുടെ കുറസോവാ സംവിധായകര്‍ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായെങ്കിലെന്ന് നായരും വെറുതെ ആശിക്കുന്നു.
സിനിമ വിജയിക്കാത്തതിനു പല കാരണങ്ങളും പലരും സന്ദര്‍ഭം പോലെ തട്ടി വിടുന്നുണ്ട്.ടി വി യെന്നും, ഐപി എല്‍ എന്നും പരീക്ഷകള്‍ എന്നും തുടങ്ങി നിര്‍മ്മാണ ചിലവേറിയത് വരേയുള്ള കണക്കുകള്‍ ബോധിപ്പിക്കും.എന്നാല്‍ ഇവര്‍ പടച്ച് വിടുന്ന സിനിമകള്‍ കാണാന്‍ കൊള്ളാവുന്നതാണോ അല്ലയോ എന്നത് ഇവര്‍ തന്നെ ഒന്ന് വിലയിരുത്തണം എന്നാണ് നായരുടെ അഭിപ്രായം.പല ഷൂട്ടിങ് റിപ്പോര്‍ട്ടും ഫിലിം റിവ്യൂകളിലും സംവിധായകനും അഭിനേതാക്കളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമുണ്ട്,’വളരെ വ്യത്യസ്തമായ‘ കഥയും, തിരക്കഥയും കോപ്പുമൊക്കെയായാണ് ഇത് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നതെന്നൊക്കെയുള്ള വീര വാദങ്ങള്‍.സിനിമ കണ്ടാലോ? ഹൊ പറയാനുണ്ടോ!ചിക്കന്‍ ചില്ലി കഴിച്ച് മലയാള സിനിമ കാണാന്‍ പോകാന്‍ പറ്റില്ല എന്നായിരിക്കുന്നു, കാരണം വയറ്റില്‍കിടക്കുന്ന ചിക്കന്‍ വരെ കൂവിപ്പോകും ചില സിനിമകള്‍ കണ്ടാല്‍.അത്രയ്ക്കും ഉദാത്തമായ സ്യഷ്ടികളാണ് ഒരോരുത്തരും പടച്ച് വിടുന്നത്!
മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം പ്രതിഭാ ദാരിദ്ര്യം ഒന്ന് മാത്രമാണ്. പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ പണ്ടെപ്പോഴോ എടുത്ത് വിജയിച്ച സിനിമകളുടെ റീമേക്കോ അല്ലെങ്കില്‍ രണ്ടാം ഭാഗമോ മൂന്നാം ഭാഗമോ ഒക്കെ എടുത്ത് സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ കലയെ ആ നൂറ്റാണ്ടില്‍ തന്നെ തളച്ചിടാനാണ് മലയാള സിനിമയുടെ സംഘടനാ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.ഇവിടെ നഷ്ടം സഹിക്കുന്ന രണ്ടേ രണ്ട് കൂട്ടര് മാത്രമാണ്, ഒന്ന് പ്രൊഡ്യൂസറും മറ്റൊന്ന് പ്രേക്ഷകരുമാണ്. ഇനിയും ഇത്തരം ചവറ് സിനിമകളുമായി വരുന്ന സംവിധായകര്‍ ഒരു കാര്യം ആലോചിക്കണം, സിനിമ കാണാന്‍ വരുന്നത് കേവലം ഫാന്‍സുകാര്‍ മാത്രമാകുന്ന ഒരു കാലം അതി വിദൂരമായിരിക്കില്ല.അന്യ ഭാഷാ ചിത്രങ്ങള്‍ നിരോധിച്ചത് കൊണ്ടോ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് കൊണ്ടോ മലയാള സിനിമ രക്ഷപ്പെടില്ല, അതിന് പ്രതിഭയുള്ളവര്‍ തന്നെ വേണം.പ്രതിഭയുള്ളവര്‍ക്ക് അവസരം കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവുക,പെരുന്തച്ചനിസം ഉപേക്ഷിക്കുക എന്നാല്‍ തീര്‍ച്ചയായും മലയാളത്തില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും.
“നായര്‍ പിടിച്ച പുലിവാല്“ എന്ന ചിത്രം 50 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.മലയാള സിനിമയില്‍ ഇറങ്ങുന്ന പ്രമാണിയുടേയും,താന്തോനിയുടേയുമൊക്കെ അവസ്ഥ ഇതാണെങ്കില്‍ ഇനിയും പൊടി തട്ടിയെടുക്കാന്‍ ഒരു പാട് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലും ഇറങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത് ഒരു ഓര്‍മ്മപ്പെടുത്തലായെങ്കിലും കാണുമല്ലോ!
എന്നാ നായരങ്ങട്....
Friday, March 19, 2010
ആര്‍ക്കാണ് ബച്ചനില്ലാത്തതിന്റെ ഏനക്കേട്?
ഒരു സ്വകാര്യ ചാനലിലെ സ്വകാര്യ സംഭാഷണ വേളയില്‍ കേരളത്തിനെ പ്രധിനിധീകരിക്കുന്ന പരിപാടികളില്‍ ഭാഗഭാക്കാവാന്‍ താല്പര്യമുണ്ടെന്നറിയിച്ച ബച്ചനെപ്പോലെയുള്ള ഒരു സെലിബ്രിറ്റിയെ ക്ഷണിക്കുക എന്ന ഒരു കുറ്റം മാത്രമേ കൊടിയേരി ബാലക്യഷ്ണന് എന്ന ടൂറിസം മന്ത്രി ചെയ്തുള്ളൂ.ആ ക്ഷണം സ്വീകാര്യമാണെന്ന് ബച്ചന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ബച്ചനെ അംബാസിഡറായി പ്രഖ്യാപിച്ചു പിന്നെ വേണ്ടെന്ന് വെച്ചു എന്ന രീതിയിലാണ് ചില മണ്ടന്‍ ബ്ലോഗര്‍മാര്‍ പോലും പ്രതികരിച്ചത്.അതിനു പറയുന്ന ഉദാഹരണങ്ങള്‍ വളരെ വിചിത്രവും.ഇന്ത്യയിലെ ഏത് സംസ്ഥാനത്തില്‍ ഭരണം നടത്തുന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രധിനിധികളാണെന്ന കാര്യം മറക്കരുത്. ചില പാര്‍ട്ടികളില്‍ പ്രാദേശിക നേത്യത്വമാണ് ഭരണത്തെ സ്വാധീനിക്കുന്നത് എങ്കില്‍ നാഷണല്‍ പാര്‍ട്ടികളിലെ കാര്യങ്ങള്‍ ചിലപ്പോഴൊക്കെ കേന്ദ്ര നേത്യത്വത്തിന്റെ അറിവോടെയോ അംഗീകാരത്തേടെയോ ആയിരിക്കുന്നത് സ്വാഭാവികവും നാട്ടു നടപ്പുമാണ്. നമ്മുടെ മദാമ്മ സോണിയാജി വരെ കേരളത്തിലെ പ്രതിപക്ഷത്തെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ സീതാറാം യച്ചൂരി എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗം കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ അവരെടുത്ത തീരുമാനത്തില്‍ അഭിപ്രായം പറയുക എന്നത് എന്തിനാണ് ബ്ലോഗര്‍ തമ്പ്രാ ഇത്ര അസഹിഷ്ണുത?
എന്താണ് ബച്ചനില്‍ താങ്കള്‍ കാണുന്ന അതീവ സാംസ്കാരിക ടൂറിസ ഗുണങ്ങള്‍? നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചത് മോഡിയുടെ കളി കണ്ടിട്ടാണ് അല്ലാതെ സാമാനം കണ്ടിട്ടല്ല എന്ന് പറയുന്ന രീതിയിലുള്ള പരട്ട് വാദങ്ങള്‍ നിങ്ങള്‍ ആരെയാണ് വിശ്വസിക്കാന്‍ ശ്രമിക്കുന്നത്? മോഡി നടത്തിയ കലാപങ്ങളുടെ കഥകള്‍ ഒരോന്നോരോന്നായി ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ പെട്ടുകൊണ്ടിരിക്കുന്നു. കലാപത്തില്‍ കൊന്നൊടുക്കിയത് മുസ്ലിമുകളെ ആയാലും ഹിന്ദുക്കളെ ആയാലും അവിടെ മരിച്ച് വീണത് മനുഷ്യരാണ്.അരപ്പട്ടിണിക്കാരായ പാവം ദരിദ്ര നാരായണന്മാരാണ്. ഇതിന് ഒരു അവസരം ഒരുക്കിക്കൊടുത്ത ഒരു നേതാവു എന്ന നിലയിലാണ് മോഡിയെ നായര്‍ എതിര്‍ക്കുന്നത്.മോഡിയില്‍ ഒരു മനുഷ്യസ്നേഹി ഇല്ല എന്ന സത്യം പകല്‍ പോലെ വ്യക്തമാണ്.അയാള്‍ മതഭ്രാന്തിനാല്‍ അന്ധനാണ്. അയാളെ ന്യായീകരിച്ചത് ബച്ചനാണെങ്കിലും അബ്ദുള്ളക്കുട്ടിയാണെങ്കിലും അയാളെ അംഗീകരിക്കാതിരിക്കുക എന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്.ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അല്‍പ്പമെങ്കിലും ഇടപെടുന്ന ഒരു പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് നായര്‍ വിശ്വസിക്കുന്നു.തമ്മില്‍ ഭേതം തൊമ്മന് എന്ന ഒരു ലൈനില്‍!
ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചുറ്റു പാടില് ടൂറിസത്തിന്റെ അംബാസിഡറാക്കാന്‍ ഏറ്റവും യോഗ്യന്‍ നമ്മുടെ പ്രിയങ്കരനായ നായര്‍ രാജ്മോഹന്‍ ഉണ്ണിത്താനാണ്. അതാകുമ്പോള്‍ ഇവിടെ ഉഭയകഷി സമ്മത പ്രകാരം സെക്സ് ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന ഒരു സന്ദേശം ലോകമൊട്ടുക്ക് വളരെ എളുപ്പം നല്കുകയുമാകാം.എന്ത് കൊണ്ടും മദനിയേക്കാള് യോജിക്കുന്നത് ഉണ്ണിത്താന് തന്നെ എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവില്ല. മദനിയെ അംബാസഡറാക്കിയാല്‍ വരുന്ന ടൂറിസ്റ്റുകളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ല എന്നത് ആര്‍ക്കാണറിയാത്തത്? ഡേവിഡ് കോള്മാന് ഹേഡ്ലിയെപ്പോലുള്ളവര്‍ വന്ന് രാജ്യത്തുടനീളം ബോംബ് പൊട്ടിച്ച് നടന്ന് അന്താരാഷ്ട്ര പ്രശസ്തി നേടി മുന്നിലുള്ളപ്പോള്‍ കേരളമെന്ന ഇട്ടാവട്ടത്തിലുള്ള മദനിയെപ്പോലുള്ളവര്‍ അംബാസഡര്‍ പോയിട്ട് ഒരു ഓട്ടോറിക്ഷ പോലുമാവാന്‍ വളര്‍ന്നിട്ടില്ല തമ്പ്രാ.
നരേന്ദ്രമോഡിയെ മാടപ്രാവിന്റെ ഹ്യദയമുള്ള ഒരു മാലാഖയായി വാഴിക്കാന്‍ പലരും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.ബച്ചനെപ്പോലെ പെട്ടെന്ന് ശ്രദ്ധിക്കാവുന്ന വ്യക്തിത്വങ്ങള്‍ അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ അത് വളരെ വേഗം ശ്രദ്ധിക്കപ്പെടും എന്നത് വാസ്ഥവമാണ്.അത് കൊണ്ട് കൂടിയാണല്ലോ ഇത്തരം ആളുകളെ അംബാസിഡറാകാന്‍ പരിഗണിക്കുന്നതും.ബച്ചനെ സ്വീകാര്യനാക്കുന്നതും അദ്ധേഹത്തെ അസ്വീകാര്യനാക്കുന്നതും അയാളുടെ വാക്കും പ്രവര്ത്തിയുമൊക്കെ വിലയിരുത്തിക്കൊണ്ട് മാത്രമാണ്.അല്ലാതെ അയാള്‍ അഭിനയിച്ച സിനിമകളേയോ ആരാധകരെയോ വിലയിരുത്തിയല്ല. സിനിമയിലൂടെ നേടിയ പ്രശസ്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ അതിലെ സമൂഹിക വ്യക്തി വീക്ഷണങ്ങളും പരിഗണിക്കുന്നതില്‍ തെറ്റില്ല എന്ന് തന്നെയാണ് നായര്‍ വിശ്വസിക്കുന്നത്. ഒരു അംബാസഡറിലല്ല കാര്യം അയാളുടെ വാക്കും പ്രവര്‍ത്തിയും വിലയിരുത്തുമ്പോള്‍ അതില്‍ നന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കുമാണ് സ്ഥാനം നല്‍കേണ്ടത്, അല്ലെങ്കില്‍ നളിനി ജമീലയും,മദനിയും,കുമ്മനവുമൊക്കെ വൈവിദ്യമാര്‍ന്ന ബ്രാന്‍ഡ് അംബാസഡറുകളായി പരിണമിക്കുന്ന കാലം അതി വിദൂരമല്ല!
കാര്യം എന്തൊക്കെ പറഞ്ഞാലും ഇനി സുകുമാര്‍ അഴീക്കോടിനെ പിടിച്ച് ബ്രാന്‍ഡ് അംബാസഡറാക്കുമോന്നാ നായര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.അഴീക്കോടാകുമ്പോള്‍ വിഗ് വെയ്ക്കാതെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടൂകയും ചെയ്യും.ഇതില്‍ കൂടുതല്‍ എന്ത് വേണം? ഇനി അംബാസഡറാകുന്നതില്‍ നിന്നും തന്നെ മോഹിപ്പിച്ച് അവസാനം ഒഴിവാക്കി എന്നും പറഞ്ഞ് തിലകനെപ്പോലെ ആ ബച്ചെനെങ്ങാന്‍ ധര്‍ണ്ണയിരിക്കാന്‍ വരുമോന്നാ നായരുടെ പേടി.ഇന്നസെന്റിന്റെ സാംസ്കാരിക പ്രവര്‍ത്തനം കണ്ട് കണ്ണ് തള്ളിയ മലയാളിക്ക് ഇനിയും എന്തൊക്കെ കാണേണ്ടി വരുമോ ആവോ?
എന്നാ നായരങ്ങട്.......
Monday, March 8, 2010
വനിതാ ബില്ലും പവനാഴിയും ശവമായോ??
സത്യത്തില്‍ ഈ വനിതാ ബില്ലിന്റെ ഗുണങ്ങള്‍ നമ്മുടെ രാജ്യത്തെ താഴേക്കിടയിലുള്ള വനിതകള്‍ക്ക് ലഭ്യമാകുമോ? ദളിതരും താഴ്ന്ന ജാതിയില്‍ (ഇന്നും ജാതി വേര് തിരിവു തുടരുന്നു! കഷ്ടം) പെട്ട വനിതകള്‍ക്കും ജീവിതത്തില്‍ എന്തെങ്കിലും ഗുണം ലഭിക്കുമോ? തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ച് നിയമസഭയിലോ ലോകസഭയിലോ എത്തിയാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തീരുമോ? അങ്ങിനെയെങ്കില്‍ ഇതിന് മുന്‍പ് അധികാരം കയ്യാളിയ സ്ത്രീ രത്നങ്ങള്‍ തികഞ്ഞ പരാജയമാണോ? സോണിയാ ഗാന്ധിയും,രാഷ്ട്രപതി പ്രതിഭാ പട്ടേലും,മമതാ ബാനര്‍ജിയുമൊക്കെ എന്തെങ്കിലും സംവരണം കൊണ്ട് ഉയര്‍ന്ന് വന്നവരാണോ? അപ്പോള്‍ ഉയര്‍ന്ന് വരണമെങ്കില്‍ ഒരു സംവരണം ആവശ്യമില്ല എന്നത് സത്യമാണ്.
സ്ത്രീകളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് ദാരിദ്ര്യത്തില്‍ നിന്നാണ്. പട്ടിണിയുടേയും പരിവട്ടത്തിന്റേയും ജീവിത ചുറ്റുപാടില്‍ നിന്നും അവളുടെ ദുരന്ത കഥ ആരംഭിക്കുകയായി. വീട്ടിലെ പണികള്‍ സ്ത്രീകള്‍ക്ക് മാത്രം ചെയ്യേണ്ട ഒന്നാണ് എന്ന ഒരു നാട്ടുനടപ്പ് പ്രകാരം പഠനം വളരെ നേരത്തെ ഉപേക്ഷിക്കേണ്ടി വരുന്നു. വിദ്യയില്ലാത്ത അവള് പിന്നെ ഒരു കുടുമ്പത്തിന് വിളക്കാവാന്‍ തന്റെ വിദ്യകൊണ്ട് കഴിയാതെ വരുന്നിടത്താണ് അവളുടെ ജീവിതത്തില്‍ ഇരുട്ട് പരക്കുന്നത്. ഈ ഇരുട്ടില്‍ നിന്നും കണ്ണടച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അവര്‍ ഓട്ടത്തിനിടയില്‍ ചെന്ന് വീഴുന്നത് പല ചതിക്കുഴികളില്‍. ചിലര്‍ വേശ്യാവ്യത്തികളില്‍ ഏര്‍പ്പെട്ട് പട്ടിണി മാറ്റുന്നു,ശരീരം കൊണ്ട് പണം സമ്പാദിക്കാന്‍ കഴിയുമെന്ന തിരിച്ചറിവില്‍ ബന്ധങ്ങളും സംസ്കാരവും പിച്ചിച്ചീന്തി എറിയപ്പെടുന്നു.ചിലര്‍ മെച്ചപ്പെട്ട ജീവിത ചുറ്റുപാട് കാംക്ഷിച്ച് പ്രലോഭനങ്ങളിലും ജോലി വാഗ്ദാനങ്ങളിലും ചെന്ന് പെട്ട് നശിപ്പിക്കപ്പെടുന്നു. ഇതാണ് ഒരു സാധാരണ ദരിദ്ര കുടുമ്പത്തിലെ ഒരു സ്ത്രീയ്ക്ക് സംഭവിക്കുന്ന ഒരു ശരാശരി ജീവിത ക്രമം.ഈ ഒരു ജീവിത ചുറ്റുപാടിന് മാറ്റം വരും എന്നുണ്ടെങ്കില്‍ ഈ ബില്ലിനെ നായര്‍ അനുകൂലിക്കുന്നു!
സ്ത്രീ ഇന്ന് വിപണിയിലെ പൊന്മുട്ടയിടുന്ന താറാവണ്.ആണുങ്ങള് ഇടുന്ന അടിവസ്ത്രത്തിന്റെ പരസ്യ ചിത്രമായാലും അതില്‍ സ്ത്രീ സാമീപ്യം ഒഴിച്ച് കൂടാനാവാത്തതാണ്.ഇവ്വിധം സ്ത്രീകള്‍ വിപണന തന്ത്രങ്ങളിലെ ഒഴിച്ച് കൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു.തീര്‍ച്ചയായും ഉയര്‍ന്ന നിലയിലുള്ള ഒരു ജീവിത നിലവാരമുള്ളവരാണ് ഇത്തരത്തില്‍ മോഡലുകളായും സിനിമാ നടികളായും പരിണമിക്കുന്നത്.പലരും ആ നിലയില്‍ എത്തിപ്പെടാന്‍ പല വിധ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.സിനിമാ നടികളോ അതി പ്രശസ്തരോ ആയിക്കഴിഞ്ഞാല്‍ പിന്നെ ആ ജീവിത നിലവാരം തുടര്‍ന്ന് കൊണ്ടുപോകാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും പിന്നീട് അത്തരം തരുണീ മണികള്‍. ഇന്ത്യാ ഗവര്‍മേന്റിന്റെ കമ്മട്ടത്തിലടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പണം അച്ചടിച്ചെടുക്കാന്‍ കഴിയുന്ന മെഷിനായി താന്‍ മാറിയെന്ന തിരിച്ചറിവ് ഇത്തരം ചില സ്ത്രീകളെ നക്ഷത്ര വേശ്യകളക്കുന്നു. ഇവിടേയും സ്ത്രീകള്‍ വേശ്യാവ്യത്തിയിലേക്ക് കടക്കുന്നത് സംസ്കാരം അറിയാഞ്ഞിട്ടോ വിദ്യഭ്യാസമില്ലാഞ്ഞിട്ടോ അല്ല എന്നത് പ്രസക്തമാണ്.പല റെയിഡുകളിലും മറ്റും പിടിക്കപ്പെടുന്ന പ്രശസ്ത സിനിമാ നടികള്‍ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങള്‍ അവരുടെ പ്രവര്‍ത്തികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് റെയിഡുകളില്‍ നിന്നും പിടിച്ച് മുഖം മറച്ച് പടിയിറങ്ങി വരുമ്പോള്‍ മാത്രമാണ് നമ്മള് മനസ്സിലാക്കുന്നത്. ഇത്തരം സ്ത്രീകളുടെ ഈ ദുര്ന്നടപ്പിന് ഒരു പരിഹാരം ഉണ്ടാവുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു!
നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്ക് നാള് കൂടി വരുന്നു.ബ്ലൂ ടൂത്തിലും,ഇന്റര്‍ നെറ്റിലും സ്ത്രീകള്‍ പ്രധാന ശബ്ദത്തിലും വേഷത്തിലും അഭിനയിച്ച നീല ചിത്രങ്ങള്‍ പ്രചരിക്കുന്നു.വളര്‍ന്ന് വരുന്ന സ്ത്രീകള്‍ ആത്മഹത്യയിലേക്ക് നിര്‍ഭയമായി നടന്ന് കയറുന്നു.കുറ്റ ക്യത്യങ്ങളില്‍ സ്ത്രീകളുടെ പങ്ക് മുമ്പത്തേക്കാളേറെ വര്‍ദ്ധിച്ചിരിക്കുന്നു.സ്ത്രീകളിലെ അക്രമ വാസന ഭയാനകമാകും വിധം ഉയര്‍ന്നിരിക്കുന്നു.വിദ്യഭ്യാസ മേഖലയില്‍ വളരെയേറെ മുന്നിലായിരുന്ന സ്ത്രീകള്‍ ഇന്ന് ഏറെ പിന്നിലാണ് എന്ന് തന്നെ പറയാം.ഈ അവസ്ഥകള്‍ക്കൊക്കെ മാറ്റം വരുമെങ്കില്‍ നായര്‍ ഈ വനിതാ ബില്ലിനെ അനുകൂലിക്കുന്നു.
സ്ത്രീ സമത്വം എന്നൊരു ഉട്ടോപ്പിയന്‍ വാദമാണ് ഇന്നത്തെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നം.സമസ്ത മേഖലകളിലും സ്ത്രീ തന്റെ കഴിവ് തെളിയിച്ചിട്ടും അവള് അര്‍ഹിക്കുന്ന പ്രാധാന്യം അവള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഒരു പ്രധാന രോദനം.ഈ സമത്വം കൊണ്ട് ഒരു പുരുഷന്റെ തലയില്‍ കേറി ഇരിക്കണം എന്നാണോ സ്ത്രീ ഉദ്ദേശിക്കുന്നത്? അല്ലെങ്കില്‍ സമത്വത്തിന്റെ പേരില്‍ എന്ത് അവഗണനയാണ് അവര്‍ നേരിടുന്നത്? അല്ലെങ്കില്‍ സ്ത്രീകള്‍ വഴിപിഴയ്ക്കുന്നതിന്റെയൊക്കെ കാരണം പുരുഷന്മാര് മാത്രമാണോ? വേശ്യ വ്യത്തി പിടിക്കപ്പെടുമ്പോള്‍ പീഡനമാകുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സകല പീഡനങ്ങള്‍ക്കും വാണിഭങ്ങള്‍ക്കും പിന്നില്‍ സ്ത്രീകള്‍ തന്നെയാണ് കൂട്ടിക്കൊടുപ്പ്കാരെന്ന് നാം കണ്ടതാണ്. എന്നിട്ടും സമത്വം കോപ്പ് മണ്ണാങ്കട്ട!
പുരോഗമനവാദികളായ കുറേ സ്ത്രീകളുണ്ട്, അവരെക്കുറിച്ച് നായര്‍ക്ക് സഹതാപം മാത്രമേയുള്ളൂ. കഴിഞ്ഞ ദിവസം ഒരു ടിവി ന്യൂസില്‍ ഒരു സ്ത്രീയെ പരിചയപ്പെടുത്തി, പേര് സുനില്‍!സുനില്‍ എന്ന പേരു സ്വീകരിച്ച ആ ഭയങ്കരി ഡോക്ട്രേറ്റ് ഉള്ളവരും ഒരു കോളെജിലെ വകുപ്പ്മേധാവിയുമാണ്! ഇത് കണ്ടപ്പോള്‍ നായര്‍ക്ക് ആ പഴയ പഴഞ്ചൊല്ലാണ് ഓര്‍മ്മ വന്നത്, “അമ്മായി മീശ വെച്ചാല്‍ അമ്മാവനാവില്ല” എന്ന് തന്നെ! നായര്‍ക്ക് ഈ മഹതി ഡോ.സുനില്‍ എന്ന സ്ത്രീയോട് ഒന്നേ പറയാനുള്ളൂ,പേരു മാത്രം പുരുഷന്റേതായത് കൊണ്ട് ഇവിടെ ഒരു വിപ്ലവവും ഉണ്ടാകുന്നില്ല,അത്രയ്ക്ക് സമത്വം വേണമെങ്കില്‍ പുരുഷന്റെ ഒരു “കിടുതാപ്പി” ഫിറ്റ് ചെയ്ത് ഒരു പുരുഷ വനിതയായി സമത്വം തെളിയിക്കാന്‍ ശ്രമിക്കൂ. ഇത്തരം അബദ്ധജടിലമായ കാട്ടിക്കൂട്ടലുകളണ് സ്ത്രീകളുടെ വില കുറച്ച് കാണിക്കാന്‍ ഇടവരുത്തുന്നത്. സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും പുരുഷന്മാരില് നിന്നും വ്യക്തമായ അന്തരം ദൈവം തമ്പുരാന് സ്യഷ്ടിപ്പില്‍ തന്നെ വരുത്തിയിട്ടുണ്ട്. ആ ഒരു വ്യത്യാസം മനസ്സിലാക്കി അവള് ഇരിക്കേണ്ടിടത്ത് അവള് ഇരുന്നാല്‍ അവിടെ വേറെ ആരും കയറി നിരങ്ങില്ല. ഇല്ലെങ്കില്‍ കുഞ്ഞാലി മുസ്ലിയാര് വാ വട്ടം കുറഞ്ഞ കുടത്തിലേക്ക് ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാന്‍ പറഞ്ഞപ്പോള്‍ നാണം കെട്ട് തോറ്റ് പോയ കഥ ഇവിടെ വീണ്ടും കേള്‍ക്കേണ്ടി വരും. ഒരു പക്ഷേ ഇപ്പോള്‍ ഒരു തുള്ളി പോലും തുളുമ്പാതെ മൂത്രമൊഴിക്കാനുള്ള സൂത്രം വിപണിയില്‍ ഉണ്ടെന്ന് സമര്‍ത്ഥിച്ചാലും സ്ത്രീകള്‍ ഇപ്പോഴും ആ കഥയുടെ പ്രേതാലയത്തില്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാണ്.കേവലം ഭാര്യ ഭര്‍ത്താവു എന്ന സാമൂഹിക ബന്ധത്തില്‍ മാത്രമാണ് സ്ത്രീ ഈ സമത്വമില്ലായ്മ പ്രസംഗിച്ച് നടക്കുന്നത്. അതിനുത്തരവാദി സമൂഹമോ ചുറ്റ്പാടോ അല്ല, കേവലം രണ്ട് മനസ്സുകളുടെ “ഈഗോ”ഒന്ന് കൊണ്ട് മാത്രമാണ്. നായര്‍ പറഞ്ഞ് വന്നത്, വനിതാ സംവരണ ബില്ല് വരുന്ന പക്ഷം സ്ത്രീകള്‍ വീണ്ടും ഈ ഈഗോയ്ക്ക് അടിമപ്പെടുകയും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുമെന്ന് നായര്‍ ഭയപ്പെടുന്നു. സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം നടത്താന്‍ തുടങ്ങിയപ്പോള്‍ കുടുംബങ്ങളില്‍ വിവാഹ മോചനങ്ങളുടേയും പുരുഷ പീഡനങ്ങളുടേയും കണക്കുകള്‍ വര്‍ദ്ധിച്ച പോലെ ഈ ഒരു സംവരണം കൊണ്ടും അത്തരം വിപരീത ഫലങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അല്ലാതെ ഈ ബില്ലുകൊണ്ടെന്നല്ല വേറെ ഏതൊക്കെ തരം ബില്ല് വന്നാലും സ്ത്രീകളുടെ സ്വഭാവമോ മനോഭാവമോ മാറാന്‍ പോകുന്നില്ല! മറിച്ച് അധികാരത്തിന്റേയും അഹങ്കാരത്തിന്റേയും മൂര്‍ത്തീ ഭാവമായി മാറി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഒരു കാഴ്ച അതി വിദൂരമല്ല എന്ന് തന്നെയാണ് നായരുടെ പക്ഷം.ഇനിയും എന്തൊക്കെ ബില്ല് കാണാന്‍ കിടക്കുന്നു!
ഈ വനിതാ സംവരണ ബില്ലു കൊണ്ട് സ്ത്രീകള്‍ അഹങ്കാരികളും സര്‍വ്വോപരി നിഷേധികളും ആവാന്‍ മാത്രമേ ഉപകരിക്കൂ എന്നുണ്ടെങ്കില്‍, നായര്‍ ഈ കടിക്കുന്ന പട്ടിയെ പേടിക്കുന്നു.ഈ ബില്ലിനെ എതിര്‍ക്കുന്നു!ഇത് ഈ ബില്ലിന്റെ ഒരു സാമൂഹിക വശം മാത്രമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും! ഈ ബില്ലുകൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാന്‍ പോകുന്നില്ല.പട്ടിണിയും അടിസ്ഥാനപരമായ വിദ്യഭ്യാസവും ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിലെ സ്ത്രീകളുടെ ശാപം.സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഇടവരുന്ന എല്ലാ അവസ്ഥയിലും മേഖലകളിലും അത് ഒരു തടസവുമില്ലാതെ തുടരുന്നു.തടയേണ്ടവര്‍ തന്നെ അത്തരം ചൂഷണത്തിന്റെ ഭാഗഭാക്കാവുന്നു! വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ. നമ്മുടെ രാജ്യത്തെ നൂറ് കോടി ജനങ്ങള്‍ക്ക് ഒരു കോടി രൂപാ വീതം നല്കിയാലും ബജറ്റില്‍ മറ്റു വകുപ്പുകള്‍ക്കും കോടിക്കണക്കിന് സമ്പാദിച്ച് കൂട്ടുന്ന സമ്പന്ന വര്‍ഗ്ഗത്തിനും പിന്നേയും അഴിമതി ചെയ്യാന്‍ പണം ബാക്കിയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിനും ആയുധം വാങ്ങിക്കൂട്ടുന്നതിന്നും കോടാനു കോടി രൂപ ചിലവാക്കുമ്പോള്‍ ഒരു നേരത്തെ അന്നത്തിനു വേണ്ടി ക്യൂ നിന്ന് തിക്കിലും തിരക്കിലും പെട്ട് മരിക്കുന്ന പാവപ്പെട്ട പട്ടിണിപ്പാവങ്ങള്‍ക്ക് അതുണ്ടാക്കിക്കൊടുക്കാനുള്ള ബില്ലാണ് ഏറ്റവും ആദ്യം പാസാക്കേണ്ടത്.അതൊന്നും നടക്കാന്‍ പോകുന്നില്ല, കാരണം ജനങ്ങള്‍ക്ക് വിദ്യഭ്യാസവും അടിസ്ഥാന സൌകര്യങ്ങളും പണവും നല്കിയാല് ഈ സാമാജികരെ തിരഞ്ഞെടുത്തയക്കാന്‍ ജനങ്ങള്‍ക്ക് ഒട്ടും താല്പര്യമുണ്ടാകില്ല എന്നത് കൊണ്ട് തന്നെ.
കാലാ കാലം രാജ്യത്ത് പട്ടിണിപ്പാവങ്ങള്‍ നില നില്‍ക്കേണ്ടത് നമ്മുടെ ഭരണ കര്‍ത്താക്കളുടെ ആവശ്യമാണ്. അധികാരം കിട്ടാനായി ചവിട്ടിക്കയറാനുള്ള കേവലം ചവിട്ട് പടികള്‍മാത്രമാണ് രാജ്യത്തെ ജനങ്ങള്‍ എന്ന് വിളിക്കുന്ന വോട്ടു ചെയ്യുന്ന കഴുതകള്‍. ഈ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെ കഴിഞ്ഞെങ്കിലും കണ്ണീര് ഇപ്പോഴും ബാക്കി.എന്നാലും പാവങ്ങള്‍ക്കും അശരണരായ സ്ത്രീകള്‍ക്കും വേണ്ടി അധികാര വര്‍ഗ്ഗം ബില്ലുകളും മറ്റും പാസാക്കാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കും. ഇതൊക്കെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് ഈ കഴുതകള്‍ എന്നാണ് മനസ്സിലാക്കുക! അതിന്റെ ഭാഗമായി സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ വേണ്ടിയാണ് വനിതാ ബില്‍ പാസാക്കാന്‍ ആ പാവപ്പെട്ട ഭരണ കര്‍ത്താക്കള്‍ ഈ പെടാ പാടൊക്കെ പെടുന്നത്, അല്ലാതെ കേവലമൊരു വനിതാ ബില്ലിനോട് പോലും പ്രതിബദ്ധത ഇല്ലാഞ്ഞിട്ടല്ല അത് പാസാവാത്തത് എന്നൊന്നും ചിന്തിക്കുന്നത് പോലും പാപമാണ്!രാജ്യ ദ്രോഹമാണ്!ഹല്ല പിന്നെ.
എന്നാ നായരങ്ങട്....
Tuesday, March 2, 2010
എം എഫ് ഹുസൈനെ വാഴ്തുന്നവര്‍ ആര്?
എം എഫ് ഹുസൈന് എന്ന അശ്ലീല ചിത്രകാരനെ ഇത്രയും മഹനീയമായ ഒരു പദവിയിലേക്ക് ഉയര്‍ത്താന്‍ ഇവിടത്തെ ഹിന്ദു വര്‍ഗീയ സംഘടനകള്‍ തന്നെയാണ് പ്രധാന പങ്ക് വഹിച്ചിരിക്കുന്നത് എന്നത് വസ്തുതാ പരമാണ്.നമ്മുടെ രാജ്യത്ത് നടക്കുന്ന എല്ലാ രാജ്യദ്രോഹ പരമായ നീക്കങ്ങള്‍ക്കും പ്രതിക്ഷേധിക്കാന്‍ കുത്തക അവകാശം നേടിയത് പോലെയാണ് ഇവിടെയുള്ള ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ പെരുമാറ്റം.ഹുസൈന്റെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെ തന്നെയാണ്. എന്നാല്‍ ഹുസ്സൈന്‍ കൂടുതല്‍ പ്രതിഷേധം അര്‍ഹിക്കുന്നത് അല്ലെങ്കില്‍ ആക്രമിക്കപ്പെടുന്നത് അയാള്‍ ഒരു മുസ്ലിം ആണ് എന്നത് കൊണ്ട് തന്നെയാണ്.ഒരു മുസ്ലിമായ ചിത്രകാരന് ഹിന്ദു ദൈവങ്ങളുടെ അശ്ലീല ചിത്രം വരച്ചാല്‍ അതിന് ഗൌരവം വളരെ വളരെ കൂടുതലാണ്.അതാണ് ഇവിടേയും സംഭവിച്ചത്.
രാജ്യത്ത് കലാപങ്ങളില്‍ മരിച്ച സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അമ്മമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? പിച്ചിച്ചീന്തിയ സഹോദരിമാരെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഓരോ കലാപത്തിന്റെ കണക്കെടുപ്പുകളിലും ഇത്ര മുസ്ലീംങ്ങള്‍ അല്ലെങ്കില്‍ ഇത്ര ഹിന്ദുക്കള്‍ മരിച്ചു അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടു അല്ലെങ്കില്‍ ബലാത്സംഘം ചെയ്യപ്പെട്ടു എന്നു പറയുകയല്ലാതെ ഇത്ര മനുഷ്യര്‍ മരിച്ചുവെന്നോ ഇത്ര ഇന്ത്യക്കാര്‍ ആക്രമിക്കപ്പെട്ടെന്നോ നാം വാര്‍ത്തകളില്‍ നിന്നു പോലും കേള്‍ക്കുന്നില്ല. ഇവിടെ മനുഷ്യരില്ല,ഹിന്ദുവും മുസ്ലിമും ക്യസ്ത്യനും ബുദ്ധനുമൊക്കെ മാത്രം.തമിഴനും തെലുങ്കനും,മറാത്തിയും അങ്ങിനെ പോകുന്നു തരം തിരിവുകള്‍.ഒരു സ്ത്രീ ബലാത്സംഘം ചെയ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തന്റെ ശത്രു പക്ഷ മതത്തില്‍ പെട്ടവളല്ലെ എന്ന് ആശ്വാസം കൊള്ളുന്നവരാണ് ഇന്നത്തെ സമൂഹം. ഒരു അപകടം നടന്നാല്‍ പോലും അതില്‍ ഇത്ര ഹിന്ദു ഇത്ര മുസ്ലിം എന്ന് കണക്ക് തിരിച്ച്, ഹിന്ദുക്കള്‍ അധികമാണെങ്കില്‍,ഭാഗ്യം അത്രയും ഹിന്ദുക്കള്‍ മരിച്ചത് നന്നായി എന്നും അതല്ല മുസ്ലിംങ്ങളാണ് കൂടുതല്‍മരിച്ചതെങ്കില്‍ നന്നായിപ്പോയെന്നും കരുതുന്ന ഹിന്ദുവും മുസല്‍മാനുമൊക്കെയാണ് ഇന്ന് നമ്മുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നത്.അത്രയ്ക്കും മനുഷ്യര്‍ സങ്കുചിതരായിപ്പോയി എന്ന് വളരെ വേദനയോടെയാണ് നിങ്ങളില്‍ പലരില്‍ പോലെയും നായരും മനസ്സിലാക്കുന്നത്.
മതമാണ് ഇന്നത്തെ യഥാര്‍ത്ത പ്രശ്നം.പറയുമ്പോള്‍ എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കും മനസ്സിന്റെ ശുദ്ധിയുമാണ് കാംഷിക്കുന്നതെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്നു.രാജ്യത്ത് അരങ്ങേറുന്ന കലാപങ്ങളുടെ മൂല കാരണങ്ങളും മതങ്ങളാണ് താനും!അപ്പോള്‍ മതങ്ങളാണോ ഇവിടെ തെറ്റ് ചെയ്യുന്നത്? അതോ മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്ന മത അനുയായികളോ? മതം മനുഷ്യ നന്മയ്ക്കാണെങ്കില് എന്തുകൊണ്ട് ഇവിടെ മത സംഘട്ടനങ്ങള്‍ ഉണ്ടാകുന്നു? കലാപങ്ങള്‍ ഉണ്ടാകുന്നു? ഈ മതങ്ങള്‍ പറയുന്ന ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തെ ക്രിമി കീടമായ മനുഷ്യന് തോല്‍പ്പിക്കാന്‍ കഴിയുമോ? ദൈവത്തിന്റെ നില നില്‍പ്പ് ദൈവം സ്യഷ്ടിച്ച മനുഷ്യരിലാണോ നിക്ഷിപ്തമായിരിക്കുന്നത്? ഒരു മൂന്നാം കിട ചിത്രകാരന് സരസ്വതീ ദേവിയെ നഗ്നയായി വരച്ചത് കൊണ്ട് സരസ്വതീ ദേവിയിലുള്ള അചഞ്ചലമായ വിശ്വാസത്തിന് എങ്ങിനെയാണ് കോട്ടം തട്ടുന്നത്? എന്തിനാണ് അത്തരം ചിത്രങ്ങള്‍ക്ക് ഇത്ര അമിത പ്രാധാന്യം നല്‍കുന്നത്?അത് കൊണ്ട് നിങ്ങള്‍ ആ നിക്യഷ്ട കലാകാരന് എന്ത് മാത്രം പ്രശസ്തിയാണ് നേടിക്കൊടുത്തത്? അയാള്‍ വരയ്ക്കുന്ന മൂന്നാം കിട ചിത്രത്തേക്കാള്‍ മനോഹരമായി ചിത്രം വരയ്ക്കുന്ന കുട്ടികള്‍ വരെയുണ്ട്. അവരില്‍ നിന്നും ഹുസ്സൈനു പ്രാധാന്യം കല്‍പ്പിച്ച് നല്കിയെങ്കില് അതിന് ആരാണ് ഉത്തരവാദി എന്നും നാം പരിശോധിക്കണം. ഒരിക്കല്‍ മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ‘കുറാന്‘ കത്തിച്ചെന്നും പറഞ്ഞ് കലാപമുണ്ടായില്ലെ? ഒരു കുറാന്റെ പ്രതി കത്തിച്ചത് കൊണ്ട് ഇവിടത്തെ മുസ്ലീംങ്ങള്‍ക്ക് നാശം സംഭവിക്കുമെന്ന് കരുതി കലാപം നടത്തിയവര്‍ ‘കുറാന്റെ’ അദ്ധ്യാപനം എന്താണെന്ന് അറിഞ്ഞവരാണോ? അത് പോലെ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചെന്നും പറഞ്ഞ് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ആരും മറന്ന് കാണില്ല.മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങള്‍ ഒന്ന് പോലും ശിരസ്സാവഹിക്കാത്ത പലരും ആ പ്രതിഷേധത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു. എന്നാല്‍ നായര്‍ക്ക് പറയാനുള്ളത് ആ മഹാന്റെ അദ്ധ്യാപനം അനുസരിച്ച് ജീവിക്കുകയാണ് മുഹമ്മദ് നബിയെ സ്നേഹിക്കുന്ന മുസ്ലിംങ്ങള്‍ ചെയ്യേണ്ടത്. ഇവിടെ ആള്‍ക്കൂട്ടമാണ് സത്യമെന്ന് വരുത്തിത്തീര്‍ക്കുന്നു.സ്വന്തം അമ്മ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കുമ്പോള്‍ തോക്കും ബോംബുമായി ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ഇറങ്ങുന്ന മുസ്ലിം യുവാക്കള്‍ മതത്തിനു വേണ്ടിയല്ല നേരെ മറിച്ച് ശത്രുവിനെ നശിപ്പിക്കുക എന്ന് മാത്രമാണ് ചിന്തിക്കുന്നത്.ശത്രുക്കളും അതേ കണക്ക് കൂട്ടലില്‍ ആയുധം കയ്യിലേന്തുന്നു.അവിടേയും മതത്തിന്റെ പേരു പറയുന്നു. മതങ്ങള്‍ മനുഷ്യ നമയ്ക്കാണെന്ന് പലവട്ടം പറഞ്ഞ് കൊണ്ട് തന്നെ. ഇവിടെയാണ് മതത്തിന്റെയും മതം നടപ്പാക്കുന്നവരുടേയും ഉദ്ദേശ ശുദ്ധി നാം മനസ്സിലാക്കേണ്ടത്.
ഇന്ന് മതങ്ങളെല്ലാം കോര്‍പ്പറേറ്റ് ബിസിനസ് പോലെ തഴച്ച് വളര്‍ന്നിരിക്കുന്നു.പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും മത്സര ബുദ്ധിയോടെ പണിതുയര്‍ത്തുന്നു.മതങ്ങളിലേക്ക് വിശ്വാസികള്‍ അടുത്ത് കൊണ്ടേയിരിക്കുന്നു. ശബരിമലയിലേക്കായാലും ഹജ്ജ് കര്‍മ്മത്തിനായാലും വിശ്വാസികള്‍ കൂട്ടത്തോടെ എത്തുന്നു.സംഭാവനകളും വഴിപാടുകളും കാണിക്കകളും കൂമ്പാരമായിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ മതങ്ങളിലേക്കുള്ള മനുഷ്യരുടെ മടക്കം കൊണ്ട് ആത്മസംസ്കരണമാണ് നടക്കുന്നതെങ്കില്‍ ഇവിടെ ഒരു കലാപവും ഒരു മത ഭ്രാന്തന്മാരുടെ തോന്യാസവും, ഭീകരാക്രമണവും ഒന്നും ഉണ്ടാകില്ല.അപ്പോള്‍ മതങ്ങളിലേക്കുള്ള ഈ മടക്കം കൊണ്ട് എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? മതങ്ങളിലേക്കുള്ള മടക്കം കൊണ്ട് മനുഷ്യര്‍ക്ക് ആത്മ സംസ്കരണം നടക്കുന്നില്ലെങ്കില്പിന്നെ എന്താണ് മനുഷ്യരില്‍ സംഭവിക്കുന്നത്? നായരുടെ അഭിപ്രായത്തില്‍’കാര്യസാധ്യം’എന്നാണ് നായര്‍ക്ക് തോന്നുന്നത്.പ്രാര്‍ത്ഥിക്കലും കാണിക്കയിടലുമെല്ലാം കേവലം കാര്യ സാധ്യത്തിനു വേണ്ടി മാത്രമാണെന്ന് പറയേണ്ടി വരും. പരീക്ഷകളില്‍ വിജയിക്കാന്‍,വിവാഹം നടക്കാന്‍,ധനം ഉണ്ടാകാന്‍,ശത്രുവിനെ നിഗ്രഹിക്കാന്‍ തുടങ്ങി സകല ആവശ്യങ്ങളുടേയും കാര്യസാധ്യം ഒന്ന് മാത്രം!ഈ കാര്യ സാധ്യത്തെ വാണിജ്യവല്‍ക്കരിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇവിടത്തെ അമ്പളങ്ങളും പള്ളികളും ചര്‍ച്ചുകളും ജാറങ്ങളും എന്ന് നാം മനസ്സിലാക്കണം.
അതവിടെ നില്ക്കട്ടെ ആ വിഷയത്തിലേക്ക് നായര്‍ പിന്നീട് വരാം!
സരസ്വതീദേവിയെ അപമാനിച്ച് പോസ്റ്റിട്ട ചിത്രകാരന്, ബൂലോകത്ത് ഇപ്പോഴും ആരാധ്യനാണ് എന്നത് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് വളരെ വേഗം ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും എന്നതിനു ഒരു ബൂലോക തെളിവാണ്.അത് ബൂലോകത്തായാലും ഭൂലോകത്തായാലും അമ്മയെ തല്ലിയാലും രണ്ടാണല്ലോ പക്ഷം. ഇപ്പോള്‍ മൂന്ന് പക്ഷം ഉണ്ടെന്ന് കേള്‍ക്കുന്നു. അത്തരത്തില്‍ ശ്രദ്ധ നേടിയവരായ സല്മാന് റുഷ്ദി,തസ്ലീമ തുടങ്ങിയ പട്ടികയില്‍ ഇനിയും ധാരാളം പേര്.ഇവരൊക്കെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാന്‍ ഉളുപ്പില്ലാത്തവരാണ്.ഇത്തരക്കാരെ ഉപയോഗിച്ച് ശത്രുവിനെ നേരിടാമെന്ന് കരുതിയ കുരുട്ടു ബുദ്ധികളുടെ ബാക്കിപത്രമാണ് ഇത്തരം നിക്യഷ്ട ജീവികള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.ഇത്തരം പ്രവര്‍ത്തനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിരുന്നെങ്കില്‍ ഈ വക ഒരു പൊല്ലാപ്പും ഉണ്ടാകുമായിരുന്നില്ല.ചെറിയൊരു വ്രണം ചൊറിഞ്ഞ് ചൊറിഞ്ഞ് വലിയൊരു വ്രണമാക്കി എന്നതാണ് നായര്‍ക്കീ വിഷയത്തെ പറ്റി പറയാനുള്ളത്. മാധുരീ ദീക്ഷിത്തിനെ ആരാധിക്കുന്ന ഹുസൈന് മാധുരിയുടെ ഒരു നഗ്ന ചിത്രം വരച്ചില്ലല്ലോ!
ഇവനൊക്കെ ആദ്യം പോയി വരക്കാന്‍ പഠിക്കട്ടെ! ഹല്ല പിന്നെ!
എന്നാ നായരങ്ങട്..
Saturday, February 6, 2010
തീവ്രവാദങ്ങള്‍ പലവിധം!
ജനാധിപത്യ രാജ്യത്ത് എന്ത് തെമ്മാടിത്തരവും ആവാമെന്ന് ഇതിനോടകം പല സംഘടനകളും തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാം പരിപാവനമായ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഓരൊ പൌരനും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.ചോദ്യം ചെയ്യപ്പെടാന്‍ ഇവിടെ ഒരു ശക്തിക്കും ആവാത്ത വിധം വളര്‍ന്നു പന്തലിക്കുന്ന ഇത്തരം സംഘടനകളുമായി സമരസപ്പെട്ട് പോകുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇലക്ഷനില്‍ നാലു വോട്ടിനു വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. ഈ മൌന സമ്മതം പല സംഘടനകളും ഒരു അനുഗ്രഹമായി എടുത്ത് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു.ഇങ്ങനെ മുക്കിനു മുക്കിനു സംഘടകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുഗ്രഹാശിസ്സുകളോടെ തഴച്ച് വളര്‍ന്ന് പിന്നീട് സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന ഒരു പ്രവണതയാണ് ഇന്ന് കണ്ട് വരുന്നത്.പ്രാദേശിക വിഘടന വാദങ്ങളും മണ്ണിന്റെ വാദങ്ങളുമെല്ലാം ഇത്തരം സംഘടനകള്‍ ഉന്നയിക്കുമ്പോള്‍ അതിനെ ഒരു അളവു വരെ സംരക്ഷിക്കേണ്ടി വരുന്നതും ഇവിടത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണെന്നത് അത്യന്തം ഖേദകരമാണ്.
മറാത്താ വാദത്തെ അനുകൂലിച്ച് കൊണ്ട് മഹാരഷ്ട്രയിലെ ടാക്സി ഡ്രൈവര്‍മാര്‍ മറാത്തി നിര്‍ബന്ധ ഭാഷയായി പ്രഖ്യാപിച്ച് പിന്നീട് അതില്‍ നിന്നും പിന്നോട്ട് പോവുകയും ചെയ്ത കോംഗ്രസ്സും ഉള്ളിന്റെ ഉള്ളില്‍ മറാത്താ വാദത്തെ അനുകൂലിക്കുന്നു എന്നത് വ്യക്തമാണ്.ഇവിടേയും ഒരു മ്യദുഹിന്ദുത്വ സമീപനം പോലെ കോംഗ്രസിന്റെ ഒരു മ്യദുമറാത്താ സമീപനം.ഒരു സംസ്ഥാനത്ത് അന്യ സംസ്ഥാനക്കാര്‍ താമസിക്കാന്‍ പാടില്ലെന്ന് ഭീഷണിമുഴക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് “തീവ്രവാദങ്ങള്‍“ ഇവിടെ നമ്മള് നിര്‍വചിക്കപ്പെടേണ്ടതുണ്ട്.ഭീഷണിപ്പെടുത്തലും, ബഹിഷ്കരണങ്ങളും അക്രമണങ്ങളും തങ്ങളെ എതിര്‍ക്കുന്നവര്‍ നേരിടേണ്ടി വരുന്നു.ഇന്ത്യ എന്റെ രാജ്യമാണ് എന്നതിനു പകരം മഹാരാഷ്ട്ര എന്റെ രാജ്യമാണ് എന്ന് പറയുന്നതിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുമ്പോള് നിയമങ്ങള്‍ കേവലം നോക്കുകുത്തികളാവുന്ന ദയനീയമായ കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.പ്രാദേശിക വാദങ്ങളും മണ്ണിന്റെ വാദങ്ങളും ഏതറ്റം വരെ പോകും എന്നത് നായര്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
നാലാള് സംഘടിച്ച് ഒരു ആത്മഹത്യാ ഭീഷണി മുഴക്കിയാല്‍ നാട്ടിലെ സര്‍ക്കാറുകളെ വരുതിയില്‍ കൊണ്ട് വരാമെന്ന് പല സംഘടനകളും തെളിയിച്ചിട്ടുണ്ട്.മരണം വെരെ നിരാഹാരം അനുഷ്ടിക്കാന്‍ തയാറായാല്‍ ഒരു സംസ്ഥാനം തന്നെ രൂപീകരിച്ച് നല്‍കിയേക്കാം എന്ന മ്യദു സമീപനമാണ് ഭരണാധികാരികള്‍ക്ക്.ആത്മഹത്യാ സ്കോടുകള്‍ തീര്‍ത്ത് സമരം ചെയ്യുന്ന സമരമുറകള്‍ ഇന്ന് ഒരു ഫാഷനായിരിക്കുന്നു.അതിലൂടെയും അക്രമണത്തിലൂടേയും കാര്യങ്ങള്‍ നേടിയെടുക്കാം എന്ന് വന്നിരിക്കുന്നു.സംഘടനയുടെ കീഴിലായത് കൊണ്ട് ആത്മഹത്യാശ്രമത്തിനു കേസില്ല ഒരു നിയമ നടപടികളും ഇല്ല.ഇത്തരം സംഘടനകള്‍ ഇന്ന് എല്ലാ സമൂഹത്തിലും ഒരു സമൂഹിക വിപത്ത് പോലെ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.ഏറ്റവും ഒടുവില്‍ ഇതാ ജയറാം എന്ന നടന്റെ വീട് ആക്രമിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ജയറാം തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു പോലും.അക്രമം ചെയ്തത് തമിഴരാണെന്നത് കൊണ്ട് അല്‍പ്പം ബുദ്ധികുറവിന്റെ കാരണമാണെന്ന് നായര്‍ കരുതുന്നു. കാരണം സ്നേഹിച്ചാല്‍ സിനിമാ നടികള്‍ക്കും അവരുടെ അടിവസ്ത്രങ്ങള്‍ക്കും വരെ അമ്പലം പണിത് പൂജകള്‍ മുടങ്ങാതെ നടത്തുന്ന ഒരു പ്രാക്യത സമ്പ്രദായം അവിടെ നിലനില്ക്കുന്നു.ഇതൊക്കെ കണ്ട് കഷ്ടം എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!
ജയറാം ഒരു മലയാളിയായത് കൊണ്ടാണ് നായര്‍ക്ക് ഒരു ജയറാം പ്രേമമെന്ന് ആരും സംശയിക്കേണ്ട. ഒരു വീട് അക്രമിക്കാനും പെട്രോള്‍ ബോമ്പെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും രണ്ട് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമം നടത്തിയതിന്റേയും ഈ പന്ന നായിന്റെ മക്കളുടെ മുദ്രാവാക്യവും തമ്മില്‍ എന്താണ് ഒരു പൊരുത്തം എന്ന് നായര്‍ ആലോചിച്ച് പോവുകയാണു. തമിഴ് സ്ത്രീകളെ ആക്ഷേപിച്ചു എന്ന് പറയുന്ന ഈ നാറികള് പെട്രോള്‍ ബോംബെറിഞ്ഞ് കത്തിക്കാന്‍ ശ്രമിച്ചതും ഇവര്‍ അതിക്ഷേപിച്ചു എന്നു പറയുന്ന ആ വേലക്കാരിയെയല്ലെ? ഇതാണ് പുതിയ തീവ്രവാദങ്ങളുടെ തന്തയില്ലായ്മകള്‍!എന്ത് തോന്യാസവും ചെയ്യാം.പേരിനൊരു അറസ്റ്റ് നടന്നാലും നേതാക്കള്‍ ഇടപെട്ട് എത്രയും വേഗം പുറത്ത് വരാം. വീണ്ടും അടുത്ത വിഷയമുണ്ടാക്കി ആക്രമണം തുടരാം. സംഘടനയ്ക്ക് അനുദിനം അണികളും പിന് ബലവും കൂടും.ഏത് കേസില്‍ പെട്ടാലും അതില്‍ നിന്നും ഊരിക്കൊണ്ടു വരാന്‍ നേതാക്കളുള്ളപ്പോള്‍ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടുകയാണ്.
ഇന്നത്തെ ചുറ്റുപാടില്‍ തീവ്രവാദവും ഭീകരവാദവും വിഘടന വാദവുമെല്ലാം കൂടുതല്‍ നിര്‍വചനങ്ങള്‍ ആവശ്യപ്പെടുന്നു.തീവ്രവാദത്തിന്റെ അളവു കോല് എന്തെന്ന് നാം ഒരു പുനര്‍ വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ഒരു പൌരന്റെ സ്വൌര ജീവിതം തകര്‍ക്കുന്ന ഏത് പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമായി കണക്കാക്കണം.ഇവിടെ സംഘടനകളുണ്ടാക്കി സാമാന്യ ബുദ്ധിക്ക് നിരയ്ക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അതേ സംഘടനകള്‍ വളരുന്ന മണ്ണില്‍ വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ജനാധിപത്യത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്ന ഒരു മുന്‍ വിധിയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് വരുകില്‍ ഇവിടെ വ്യക്തികള്‍ പ്രതികരിക്കുന്ന ഒരു കാലം അതി വിദൂരമല്ല.അത്തരം പ്രവര്‍ത്തനങ്ങളെ മാത്രം ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതിനു മുമ്പ് അതിനു ഹേതുവാകുന്ന ഇത്തരം സംഘടനകളെ നിരോധിക്കാനോ,അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭീകരപ്രവര്‍ത്തങ്ങളായി കണക്കാക്കി ഫലപ്രദമായി തടയാനോ ഭരണാധികാരികള്‍ തയാറാകണം.അല്ലെങ്കില്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കും, അപ്പോഴും നമ്മള് ഭീകര പ്രവര്‍ത്തനങ്ങളുടെ നിര്‍വചനം അന്വേഷിക്കുകയായിരിക്കും...
എന്നാ നായരങ്ങട്....
Tuesday, February 2, 2010
കൊച്ചിന് ഹനീഫയെ ചാനലുകാര് അന്തരിപ്പിച്ചു!

അല്ലെങ്കിലും ഈ ചാനലുകാരൊന്നും ഒരിക്കലും നന്നാവാന്‍ പോണില്ല. എത്ര അബദ്ധം പറ്റിയാലും പിന്നേയും പിന്നേയും ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ വാര്‍ത്തകള്‍ ഒണ്ടാക്കി ചര്‍ദ്ദിച്ച് കോണ്ടേയിരിക്കും. എന്നാലും പറ്റിപ്പോയ തെറ്റിനെ ഏറ്റ് പറഞ്ഞ് ഖേദിക്കാനോ അല്ലെങ്കില്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഈ പന്ന കഴുവേറി മക്കള്‍ തയ്യാറാവുന്നില്ല എന്നത് മഹാ കഷ്ടം തന്നെ! ഇവരൊക്കെ പറയുന്നതൊക്കെ തൊണ്ട തൊടാതെപാവം പ്രേക്ഷകര്‍ വിഴുങ്ങിക്കോണം എന്നാണ് ഈ ചാനല്‍ പുങ്കുവന്മാരുടേ അഹംഗാരം. ഇവരെയൊക്കെ മുക്കാലിയില്‍ കെട്ടി അടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കൊച്ചിന് ഹനീഫ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുകയാണു എന്നത് സത്യം തന്നെ. എന്നാല്‍ ഏതോ വിരുതന് ഒപ്പിച്ച ഒരു നുണ ചാനലില്‍ കൂടി വിളമ്പുന്നതിനു മുന്‍പ് ആ വാര്‍ത്തയുടെ നിജ സ്ഥിതി പോലും അന്വേഷിക്കാത്ത ഈ ചാനലുകള്‍ എന്താണു പിന്നെ നേരോടെ വിളമ്പുന്നത്? ഇത് പോലെ തന്നെയല്ലെ എല്ലാ വാര്‍ത്തകളും ഇവര്‍ നമുക്കിടയിലേക്ക് അനുദിനം നല്കിക്കൊണ്ടിരിക്കുന്നത്. ഒരു വാര്‍ത്ത ആദ്യം കാണിച്ച് എക്സ്ക്ലൂസീവ് ഫ്ലാഷ് ന്യൂസിനു വേണ്ടി ഇത്രയും തരം താണ പ്രവര്‍ത്തികളില്‍ നിന്നും ഇനിയെങ്കിലും ചാനലുകാര് പിന്മാറണമെന്ന് നായര്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
കൈരളിയുടെ പീപ്പിള്‍ വാര്‍ത്ത പാവം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ഫോണില്‍ വിളിച്ച് കൊച്ചിന് ഹനീഫയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിച്ചു. പാവം ഇന്നച്ചന് ഇപ്പോള്‍ ചാനലുകാരെ വിളിച്ച് നിര്‍ത്താതെ തെറിപറയുന്നുണ്ടാകും. ഏഷ്യാനെറ്റാകട്ടെ ഫ്ലാഷ് ന്യൂസ് കൊടുത്ത് ആര്‍മ്മാദിച്ചപ്പോള്‍ ആ വാര്‍ത്ത സത്യമല്ല എന്ന് മനസ്സിലാക്കി വേറെ ഒരു ഫ്ലാഷ് ന്യൂസ് ഒപ്പിച്ച് തടിയൂരി. ജീവന് ടി വി യാണ് കൊച്ചിന് ഹനീഫയുടെ നില അതീവ ഗുരുതരം എന്ന് പറഞ്ഞ് ഫ്ലാഷ് ന്യൂസ് കൊടുത്തത്.എന്തായാലും ഇത് വല്ലാത്തൊരു ചെയ്തായിപ്പോയി!
കൊച്ചിന് ഹനീഫയെ ഇഷ്ടപ്പെടുന്ന ഒരുപാട് ആരാധകര്‍ക്കുണ്ടായ മനോവിഷമം ഈ ചാനലുകാര് മനസ്സിലാക്കുന്നുണ്ടോ? അത് പോലെ ബന്ധുക്കളുടെ അവസ്ഥ. ഇത്തരം വാര്‍ത്തകള്‍ പുഴുങ്ങുമ്പോള്‍ അല്‍പ്പമെങ്കിലും വേവുണ്ടോ എന്ന് നോക്കിയാല്‍ അത് കാണുന്ന പാവം ജനങ്ങളോടെങ്കിലും നിങ്ങള്‍ക്കല്‍പ്പം നീതി പുലര്‍ത്താം. അല്ലെങ്കിലും നീതിയും ന്യായവുമൊന്നും നിങ്ങള്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. ആദ്യം വിളമ്പണം. ഒന്നാമനാണെന്ന് വീമ്പിളക്കണം അതും പരസ്യം പോലെ ഉളുപ്പില്ലതെ വിളിച്ച് പറയണം! ഇതൊക്കെ പരസ്യവരുമാനത്തിനാണെന്ന് നായര്‍ മനസ്സിലാക്കുന്നു. എന്നാലും മറ്റുള്ളവരുടെ ശവം തിന്ന് ഇങ്ങനെ മാനം കെട്ട് പണമുണ്ടാക്കുന്നതിലും നല്ലത് വല്ല ചത്തവരുടേയും .....ന് പോകുന്നതാണ്.
എത്ര പറഞ്ഞിട്ടെന്താ കാര്യം? ചങ്കരന് ഇപ്പോഴും തെങ്ങിമ്മെ തന്നെ.ഇവരൊക്കെ എന്ന് തിരുത്തും ആവോ?
എന്നാ നായരങ്ങട്......
ഇപ്പോള്‍കണ്ടത്! ചാനലുകാര് തെറ്റായ വിവരം അറിഞ്ഞത് കൊണ്ടാണത്രെ അന്തരിച്ചു എന്ന വാര്‍ത്ത കൊടുത്തതെന്ന് പോലും. അതില്‍ ഇപ്പോള്‍ ഖേദം വന്നത് പോലും! അപ്പോ നായരൊന്ന് ചോദിക്കട്ടെ, ഈ വക വാര്‍ത്തകള്‍ ആരെങ്കിലുമൊക്കെ വിളിച്ച് പറഞ്ഞാല്‍ ഉടനെ ഫ്ലാഷ്ന്യൂസാക്കുമോ? വാര്‍ത്ത സത്യമാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള വകുപ്പൊന്നും ഇല്ലെ? ആ ആര്‍ക്കറിയാം!
എന്നാ വീണ്ടും നായരങ്ങട്....
Tuesday, January 26, 2010
രാജ്യം ശത്രുക്കളെ നിലനിര്‍ത്തുകയാണോ??
ആരാണ് നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍? എങ്ങിനെയാണ് നമ്മുടെ രാജ്യത്തിനെതിരെ അവര്‍ നാള്‍ക്കുനാള്‍ ശക്തി പ്രാപിച്ച് കൊണ്ടിരിക്കുന്നത്? ഇന്ത്യ എന്ന മഹാ രാജ്യത്തിന് അതിന്റെ ശത്രുക്കളെ നേരിടാനുള്ള ചങ്കൂറ്റം ഇല്ല എന്നാണോ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നാം ലോകത്തോട് പ്രഖ്യാപിക്കുന്നത്? ഇന്നും ശത്രുക്കളെ ഭയന്ന് ആക്രമണങ്ങള്‍ ഭയന്ന് ഭീരുക്കളെപ്പോലെ കഴിയാന്‍ ഒരു ഉളുപ്പുമില്ലാതെ നമ്മുടെ നേതാക്കള്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നു. കടലില്‍ കൂടിയും വായുവില്‍ കൂടിയും പിന്നെ കാലിന്നിടയില്‍ കൂടിയും ആക്രമണമുണ്ടാകുമത്രെ! അത് കൊണ്ട് രാജ്യത്തെ പൌരന്മാര് ജാഗ്രത പാലിക്കണം! രാജ്യ തന്ത്രജ്ഞന്മാരുടെ പിടിപ്പുകേടെന്നല്ലാതെ ഇതിനെ എന്തു വിളിക്കണം? ശത്രുക്കളോട് ക്ഷമിച്ച് ക്ഷമിച്ച് അച്ചിവീട്ടിലേക്ക് വിരുന്നു പാര്‍ക്കാന്‍ വരുന്ന പോലെ മുംബയിലേക്ക് വിരുന്ന് വന്ന് ആഘോഷം നടത്തിയിട്ടും സുരക്ഷാ പാളിച്ചകള്‍ ഇന്നും അതേ അവസ്ഥയില്‍ തന്നെയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.
മുംബൈ ആക്രമണത്തില്‍ നിന്നും ഒരു പാട് സംശയങ്ങള്‍ ദൂരികരിക്കപ്പെടാതെ കിടക്കുന്നു. ഹേമന്ത് കാര്‍ക്കറെ എന്ന മനുഷ്യ സ്നേഹിയെ വധിക്കാനായി ആസൂത്രണങ്ങള്‍ ഈ ആക്രമണത്തിനിടയിലുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ വളരെ നിസ്സംഗതയോടെ മാത്രമേ നമുക്കു കാണാന്‍ കഴിയൂ. ഒരു രാജ്യത്തിലേക്ക് സര്‍വ്വ ആയുധങ്ങളുമായി ഗ്രീന്‍ ചാനലില്‍ കൂടി നടന്ന് കയറി ആക്രമണം നടത്താന്‍ ശത്രുക്കള്‍ക്ക് വളരെ എളുപ്പം കഴിഞ്ഞെങ്കില്‍, വര്‍ഷാ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ ബജറ്റില്‍ വകയിരുത്തുന്ന തുക കേവലം തോക്കും മിസ്സൈലും മാത്രം വാങ്ങാന്‍ വേണ്ടി മാത്രമാണോ ചിലവാക്കപ്പെടുന്നത്? ഈ അറുപത്തൊന്നാമത്തെ റിപ്പബ്ലിക് വര്‍ഷത്തിലും നമ്മുടെ നേതാക്കള്‍ രാജ്യ സുരക്ഷയെ കുറിച്ച് ആശങ്കപ്പെടുന്നെങ്കില്‍ നായരുടെ ആശങ്ക ഇക്കാലമത്രയും രാജ്യ സുരക്ഷയ്ക്കായി നീക്കിവെച്ച ഭീമമായ തുകയെപ്പറ്റിയാണ്!
സ്വാതന്ത്ര്യാനന്തര ഭാരതം രാജ്യ രക്ഷയ്ക്കായ് ചിലവഴിച്ച തുകയുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തിനു ചുറ്റും ചൈനാ വന്‍ മതില് പോലെ ഒരു വന്‍ സുരക്ഷാ മതില് തന്നെ നിര്‍മ്മിക്കായിരുന്നു എന്ന് നായര്‍ക്ക് തോന്നുന്നു. എന്നാല്‍ പോലും ഇത്രയധികം ജവാന്മാര് നമ്മുടെ അതിര്‍ത്തികളില്‍ മരിച്ച് വീഴില്ലായിരുന്നു. നമ്മുടെ രാജ്യത്തേക്ക് വിരുന്നു വരുന്ന പോലെ നടന്നു കേറാന്‍ പറ്റില്ലായിരുന്നു, ഇത്രയും അരക്ഷിതാവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇവിടെയൊക്കെ നമ്മള് മറന്ന് പോകുന്ന ഒരു കാര്യം രാവും പകലുമില്ലാതെ അതിര്‍ത്തികളില്‍ നമ്മുടെ നാടിനെ സംരക്ഷിച്ച് പരിപാലിക്കുന്ന ധീര ജവാന്മാര്ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം പോലും നല്‍കുന്നില്ല എന്നതാണ്. വീര മ്യത്യു വരിച്ച ജവാന്റെ ശരീരം അഴുകാതെ തന്റെ ജന്മ നാട്ടില്‍ എത്തിക്കാനുതകുന്ന ശവപ്പെട്ടികളില്‍ വരെ അഴിമതി നടത്തുന്ന നമ്മുടെ രാഷ്ട്രീയ നേത്യത്വത്തെ ഏതളവു വരെ വിശ്വസിക്കും എന്ന കാര്യവും നായരെ വിഷമ വ്യത്തത്തിലാക്കുന്നു.
സ്വാതന്ത്ര്യ ലബ്ധിയോടെത്തന്നെ നമ്മുടെ ശത്രുക്കളെ ബ്രിട്ടീഷുകാര്‍ കനിഞ്ഞ് നല്കി. എന്നാല്‍ റിപ്പബ്ലിക്കിന്റെ അറുപത്തൊന്നാം വര്‍ഷത്തിലും നമ്മുടെ പ്രമുഖ ശത്രുക്കളില്‍ അവര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു അനുരഞ്ജനത്തിലെത്താനോ അല്ലെങ്കില്‍ ശത്രുവിനെ ശത്രുവായി കാണാനോ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നില്ല എന്നതില്‍നായര്‍ക്കെന്തോ പന്തികേട് മണക്കുന്നു. നമ്മുടെ രാജ്യം ആക്രമിക്കാന്‍ വന്ന ഒരു നായിന്റെ മോനെ കോടികള്‍ ചിലവാക്കി അവന് കൊന്നു തള്ളിയ ജനങ്ങളുടെ ആശ്രിതര്‍ നല്കുന്ന നികുതിപ്പണത്തില്‍ മ്യഷ്ടാനം ഉണ്ടുറങ്ങി സംരക്ഷണയില്‍ കഴിയുന്നു. അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന കൂട്ടത്തില്‍ അവന് കൂട്ടിക്കൊടുക്കാനും തയ്യാറായി നില്ക്കുന്ന എന്റെ രാജ്യത്തിലെ നിയമപരിപാലകരോട് നായര്‍ക്ക് പരമ പുച്ഛമാണെന്ന് അറിയിക്കട്ടെ.
എന്താണ് നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടത്? അവരെ എന്തുകൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിയാത്തത്? അതോ ഒരു ശത്രു വര്‍ഗ്ഗത്തെ കയ്യാലപ്പുറത്ത് നിര്‍ത്തി രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ നമ്മുടെ ഭരണ കര്‍ത്താക്കള്‍ ശ്രമിക്കുന്നുണ്ടോ? ആലോചിക്കേണ്ട വിഷയമാണ്. ഇപ്പോള്‍ വിഘടനവാദവും ആഭ്യന്തര കലാപങ്ങളും കൊണ്ട് രാജ്യം പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നു.നാള്‍ക്ക് നാള് ആഭ്യന്തര ഭീഷണികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. ഒന്നും പരിഹാരമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. എന്നാണ് നമ്മുടെ രാജ്യത്ത് സമാധാനം പുലരുക? ശത്രുക്കളുടെ ഭീഷണിയുടെ മുള്‍മുനയില്‍ നിന്നും എന്നാണ് ഈ രാജ്യത്തിനൊരു രക്ഷയുണ്ടാവുക. നമ്മള് രാജ്യ രക്ഷ്യ്ക്കായി മാറ്റി വെക്കുന്ന തുകയുടെയത്ര മാത്രം ഒരു രാജ്യത്തെ മൊത്തം ബജറ്റ് വരുന്ന രാജ്യങ്ങളില്‍ പോലും സുരക്ഷയും സമാധാനവും നിലകൊള്ളുന്നു. ഇനി നോട്ടു കെട്ടുകള്‍ ചുരുട്ടി പീരങ്കിയിലെ ഉണ്ടയാക്കിയാണോ നമ്മുടെ പട്ടാളക്കാര്‍ ശത്രുക്കളെ നേരിടുന്നത് എന്ന് നായര്‍ക്ക് സംശയമില്ലാതില്ല. ഇത്രയധികം തുക നമ്മുടെ രാജ്യ രക്ഷയ്ക്കായി ചിലവഴിച്ചിട്ടും രാജ്യ രക്ഷയുടെ കാര്യത്തില്‍ ഒരു നല്ല ചുവടുവെപ്പ് നടത്താന്‍ നമ്മുടെ രാജ്യത്തിനു കഴിയുന്നില്ലല്ലോ എന്ന സങ്കടം നിങ്ങളുമായി പങ്ക് വെക്കുന്നു.
നമുക്ക് പ്രതിരോധാവശ്യങ്ങള്‍ക്കായി ഇഷ്ടം പോലെപണമുണ്ട്, സൈനിക ബലമുണ്ട്, ചങ്കുറപ്പുള്ള പട്ടാളക്കാരുണ്ട്. എന്നിട്ടും നമ്മള് ഈ റിപ്പബ്ലിക് ഇന്ത്യയുടെ അറുപത്തൊന്നാം വര്‍ഷത്തിലും ഭയ ചകിതരായി കടുത്ത സുരക്ഷയില്‍ ഒരു രാജ്യത്തിന്റെ സന്തോഷം കൊണ്ടാടുന്നു എന്നു വരുകില്‍ നമ്മുടെ നയങ്ങളിലോ നമ്മുടെ നേത്യത്വത്തിലോ എന്തോ പിഴവുകള്‍ സംഭവിച്ചിരിക്കുന്നു, ഒരിക്കലല്ല കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരണം.സാമ്പത്തിക ശക്തിയായി വളരുന്ന രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല ശക്തികളും ശ്രമിക്കും. അതിനെ ശക്തിയുക്തം നേരിട്ടില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഈ അഴകൊഴമ്പന്‍ സമീപനം മാറ്റി ക്രിസ്റ്റല്‍ ക്ലിയറായി ഒരു തീരുമാനം എടുക്കുക. ജനങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പമുണ്ടാവും, ശത്രു സ്വന്തം രാജ്യത്ത് നിന്നാണെങ്കില്‍ പോലും.
എന്നാ നായരങ്ങട്...
Wednesday, January 20, 2010
‘ബൂലോക കാരുണ്യത്തോട്‘ ഒരു വാക്ക്!
Sunday, January 17, 2010
വിട്ടു പിടി തോമസ് മാഷേ...മതിയാക്ക്!
പറഞ്ഞ് വന്നത് നമ്മുടേ കേന്ദ്ര സഹമന്ത്രി കുംബളങ്ങിയിലെ തോമസ് മാഷിനെ കുറിച്ച് തന്നെ! മാഷ് പറഞ്ഞത് കേരളത്തിലെ ഗവര്‍മേണ്ട് കേന്ദ്രം കൊടുത്ത ഗോതമ്പും അരിയുമെല്ലാം വിറ്റ് പുട്ടടിച്ചു എന്ന്! നായ നടുക്കടലില്‍ചെന്നാലും കന്നിമാസം മറക്കില്ല എന്ന് പറഞ്ഞ പോലെയാണ് മാഷിന്റെ ഈ പ്രസ്ഥാവന എന്ന് നായര്‍ക്ക് ഒരു സശയം.ഒരു മന്ത്രിയായാല്‍ പറയുന്ന വിഡ്ഡിത്തരങ്ങള്‍ ഏറ്റ് പിടിക്കാന്‍ ഇവിടെ വിഡ്ഡിപ്പെട്ടികളിലെ കോമാളികള്‍ ധാരാളമുള്ളപ്പോള്‍ പറയുന്നത് വിഡ്ഡിത്തരമാണെങ്കിലും പ്രചുരപ്രചാരം കിട്ടുക എന്നത് സ്വാഭാവികമാണല്ലോ. ഒരു മന്ത്രിക്ക് ഉദ്യോഗസ്ഥരെ വിളിച്ച് കണക്ക് കാണിക്കാന്‍ പറഞ്ഞാല്‍ തുറന്ന് കാണിക്കാവുന്ന ഒരു സംവിധാനമുള്ളപ്പോഴാണു കാടടച്ച് ഒരു വെടി മാഷ് കാച്ചിയത്. സംഗതി അതു തന്നെ. രാഷ്ട്രീയ കോമാളിത്തം!പഞ്ചായത്ത് ഇലക്ഷനൊക്കെയല്ലേ വരുന്നത് പാര്‍ട്ടിയുടെ പെട്ടീലു വോട്ട് വീഴാന്‍ ഇപ്പോഴേ കളികള്‍ തുടങ്ങണം. ഇപ്പോള്‍ എന്ത് പറഞ്ഞാലും വാര്‍ത്തയ്ക്ക് പ്രാധാന്യം നല്കാന് മുഖ്യധാരാമാദ്ധ്യമങ്ങളെല്ലാം ഇപ്പോള്‍ വലത് വശം ചേര്‍ന്നാണല്ലോ പോക്ക്. ആ വീരനേയും വലത്തോട്ട് കെട്ടിയെടുത്തപ്പോള്‍ ഇപ്പോള്‍ മാദ്ധ്യമത്തിന്റെ പരിപൂര്‍ണ്ണ മേധാവിത്വം വലതിനല്ലേ എന്ന് ആര്‍ക്കാ അറിയാത്തെ. പിന്നെ പിണറായി സഖാവ് പറയുമ്പോലെ നിഷ്പക്ഷമായ വാര്‍ത്ത പ്രചരിപ്പിക്കുന്ന ‘ദേശാഭിമാനിയുള്ളത് കൊണ്ട് ജനങ്ങള്‍ വാര്‍ത്തകളൊക്കെ വളരെ നിഷ്പക്ഷമായി കിറു ക്യത്യമായി അറിയുന്നുണ്ട്. 68, പട്ടിയെ തിന്ന വാര്‍ത്തയൊക്കെ വായിക്കണമെങ്കില്‍ ദോഷം പറയരുതല്ലോ അതിനു നിഷ്പക്ഷ ദേശാഭിമാനി തന്നെ വേണം!
അപ്പോ നായര്‍ പറഞ്ഞ് വന്നത് മാഷിന്റെ കാര്യം തന്നെ.മാഷേ ഈ മണിമാളികയില് ഇരിക്കുമ്പോള്‍ ഇടയ്ക്കൊക്കെ ആ കുമ്പളങ്ങിയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിലേക്കെങ്കിലും ഇറങ്ങിച്ചെല്ലണം. നാട്ടിലെ റേഷന്‍ കടകളുടെ അവസ്ഥ മനസ്സിലാക്കണം. റേഷന്‍ വാങ്ങുന്നവരെ കുറിച്ച് അല്‍പ്പമെങ്കിലും ധാരണ വേണം! നാട്ടില്‍ അരിയും ഗോതമ്പും നാട്ടുകാര്‍ വാങ്ങാത്തതിന്റെ കാരണം അറിയണം. ഇപ്പോഴും കുമ്പളങ്ങിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്കാന് റേഷന്‍ കടയിലെ അരി തന്നെയാണോ കൊണ്ട് പോകുന്നത് എന്നറിയാന്‍ കേന്ദ്രം അവന്റെ അമ്മേടെ അക്കൌണ്ടില്‍ നിന്നും എടുത്ത് പുളുത്തിത്തരുന്ന അരിയുടെ ഗുണനിലവാരമൊന്ന് അറിയണം! ഇത് തിന്നുന്ന ജനങ്ങളെ വല്ലപ്പോഴും ഫൈ കോര്സും സിക്സ് കോര്സും ഡിന്നര്‍ കഴിക്കുന്നതിനിടയില്‍ തോമസ് മാഷ് ഓര്‍ക്കണം. നിങ്ങള്‍ കേന്ദ്രത്തില്‍ നിന്നും ചക്കാത്തിന് എന്നും പറഞ്ഞ് പുളുത്തിത്തരുന്ന അരിയുടേയും ഗോതമ്പിന്റേയും അവസ്ഥ ഒരിക്കലെങ്കിലും അറിഞ്ഞിരിക്കാനുള്ള ഒരു മനസ്സ് തോമസ് മാഷും മാഷിന്റെ മുകളിലുള്ളവരും മനസ്സിലാക്കണം.
കേരളത്തില്‍ ഇപ്പോഴും ഗോതമ്പ് റേഷന്‍ കടയില്‍ നിന്നും വാങ്ങി മില്ലില്‍ കൊണ്ട് പോയി പൊടിച്ച് ആട്ടയാക്കി ഉപയോഗിക്കുന്ന എത്ര കുടുംബങ്ങളുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല അരിയുടെ അത്ര ഉപഭോഗം ഗോതമ്പിനില്ല എന്നതും വാസ്ഥവമാണ്. പിന്നെ അന്നപൂര്‍ണ്ണയുടെ ആട്ട ഉപയോഗിച്ചില്ലെങ്കില്‍ ബുദ്ധി വളരില്ല എന്നല്ലേ ചാനല്‍ പരസ്യങ്ങള്‍പറയുന്നത്. അപ്പോള്‍ പിന്നെ ആരോഗ്യത്തില്‍ ഇത്രയും ശ്രദ്ധാലുക്കളായ കേരളീയര്‍ മറിച്ച് ചിന്തിക്കാന്‍ ഒരു വകുപ്പും നായര്‍ നോക്കീട്ട് കാണുന്നുമില്ല. അപ്പോ തോമസ് മാഷ് പറയുന്നപോലെ ഇതൊക്കെ ആട്ടയാക്കി വിക്കുന്നവര്‍ക്ക് കൊടുക്കാതെ കെട്ടിക്കിടന്ന് നശിച്ച് പോകുമ്പോള്‍ അറബിക്കടലില്‍ കൊണ്ട് നിമഞ്ജനം ചെയ്താലേ മറ്റൊരു ആരോപണവുമായി മാഷിനെ പോലുള്ള ഷണ്ഡന്മാര്ക്ക് വരാന്‍ കഴിയുകയുള്ളൂ. പരസ്പരം ചെളിവാരി എറിഞ്ഞ് അത് ചാനലുകാര് ഏറ്റ് പിടിച്ചാല്‍ പിന്നെ രക്ഷപ്പെട്ടു. പിന്നെ ജനങ്ങള്‍ ചാനല്‍ പറയുന്നത് കേട്ട് വിശ്വസിച്ചോളും. അവരാണല്ലോ ഇപ്പോള്‍ സമൂഹത്തെ ഉദ്ധരിപ്പിക്കുന്ന കൊച്ചാണന്മാര്‍!
ഈ രാഷ്ട്രീയ നപുംസകങ്ങളുടെ ഇടയില്‍പെട്ട് നഷ്ടമാകുന്ന ഒന്നുണ്ട്, വികസനം! അല്ലെങ്കിലും കാക്ക തിന്നുന്നത് കോഴിക്ക് കണ്ടൂടാ എന്ന് പറഞ്ഞ പോലെയാണു ഇവിടത്തെ അവസ്ഥകള്‍. ഇടതന് ചെയ്താല്‍ വലതനു പിടിക്കില്ല വലതന് ചെയ്താലിടതനും.നാട്ടില്‍ നാഴി അരിയ്ക്ക് മുട്ടു വന്നാലും നാലു വിവാദങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇവിടെ വെറും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ മേലാളന്മാര് എന്താണ് ജനങ്ങളോട് സമര്‍ത്ഥികാന്‍ തുനിയുന്നത്? അവരാണ് കൂടുതല്‍ പാവങ്ങളെ സേവിക്കുന്നത് എന്നോ? ഇത് സമര്‍ത്ഥിക്കാനാണോ ഈ വക നാടകങ്ങള്‍ കളിക്കുന്നത്. അല്ലെങ്കിലും ഇവിടെ എല്ലാംനാടകങ്ങളാണ്. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള ആവശ്യവുമായി ബസ് മുതലാളിമാര്‍ സമരം ചെയ്തപ്പോള്‍ ഒരു മുന്‍ മന്ത്രി പറഞ്ഞത് ഇതൊക്കെ നാടകമാണെന്നാണ്! അനുഭവം ഗുരു! സംഗതി ഒരു നിമിഷം താന്‍ ഒരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു എന്ന കാര്യം മറന്ന് കൊണ്ടാണ് അദ്ദേഹം ആ പ്രസ്ഥാവന ഒരു ഉളുപ്പുമില്ലാതെ പറഞ്ഞത്. കഷ്ടം! എന്നല്ലാതെ നായര്‍ എന്ത് പറയാന്‍!
ഇതാണ് കേരളത്തിലെ അവസ്ഥ. എല്ലാം നാടകങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ വഹ നാടകം കേരള സര്‍ക്കാര്‍ വഹ നാടകം. ഈ നാടകങ്ങളൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ട കാണികളെപ്പോലെ ഇന്നും ജനങ്ങള്‍ കണ്ട് അന്തം വിട്ട് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം എഫ് സി ഐ ഗോഡൌണില്‍ നിന്നും കെട്ടിക്കിടന്ന് നശിച്ച അനേകം ടണ്‍ പുഴുത്ത് നാറിയ അരി അറബിക്കടലില്‍ തള്ളിയ വാര്‍ത്തയൊക്കെ നമ്മള് കണ്ടതാണ്. ഇവിടെ ഇപ്പോഴും അരിയുടെ പേരില്‍ പൊറാട്ട് നാടകങ്ങള്‍. റേഷന്‍ കടയില്‍ മൂന്ന് രൂപയ്ക്ക് ബി പി എല്‍ കാര്‍ക്ക് നല്കുന്ന അതേ അരി പതിനാലു രൂപയ്ക്ക് എ പി എല്‍ കാര്‍ക്കും നല്കുമ്പോള്, എത്ര പേര് അത് വാങ്ങാന്‍ തയ്യാറായി വരുന്നുണ്ടെന്ന് ആ അരിയുടെ ഗുണ നിലവാരം പരിശോധിച്ച് തോമാസ് മാഷ് അഭിപ്രായം പറയണം. അതാ പറഞ്ഞത് വല്ലപ്പോഴും തോമസ് മാഷ് കുമ്പളങ്ങിയിലെ റേഷന്‍ കടയിലൊക്കെ ഒന്ന് അന്വേഷിക്കണം അരി വിറ്റ് പോകാത്തതിന്റെ രഹസ്യം!
ഇവിടത്തെ പൊതു വിതരണ സംവിധാനം തകിടം മറിച്ച കേന്ദ്ര സര്‍ക്കാറും,അരിവിഹിതം വെട്ടിക്കുറച്ചതും ഗുണനിലവാരമില്ലാത്ത അരി വിതരണം ചെയ്യുന്നതുമൊക്കെ ഈ തോമസ് മാഷും കൂടി അറിയുന്ന കാര്യങ്ങളാണെന്ന് നായര്‍ക്കറിയുന്ന പോലെ മാഷക്ക് അറിയില്ല എന്നുണ്ടോ? മാഷേ ഈ വക സര്‍ക്കസൊക്കെ നിര്‍ത്താനുള്ള സമയമായി. എ പി എല്‍ വിഭാഗവും ഇവിടെ റേഷന്‍ കടകളില്‍നിന്നും അരി വാങ്ങിക്കും ഇവിടെ ഗുണനിലവാരമുള്ള അരി വിതരണം ചെയ്യണം ! മാഷേ അതിന്റെ കാര്യമൊക്കെ ശ്രദ്ധിക്കാന്‍ എവിടേയാ സമയം അല്ലെ? ബി പി എല്‍ കാര്‍ക്ക് എന്ത് ചാണകം ഉരുട്ടിക്കൊടുത്താലും തോമസ് മാഷിനെന്നല്ല ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇലക്ഷനല്ലാത്ത സമയത്ത് ഒരു വിലയും ഇല്ലല്ലോ.ബി പി എല്‍ ആണെങ്കിലും എ പി എല്‍ ആണെങ്കിലും അവര്‍ക്ക് ഭക്ഷ്യ സുരക്ഷ നല്കാന് ഇവിടത്തെ സര്‍ക്കാരുകള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് മാഷ് ഓര്‍ക്കണം, അല്ലാതെ ഇത് നിങ്ങളൊക്കെ വെച്ച് നീട്ടുന്ന ഔദാര്യമല്ല,മറിച്ച് അവകാശമാണ്.
വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത ഈ കേരളത്തില്‍ വിവാദങ്ങളുടെ പേരില്‍ ഇവിടത്തെ ജനങ്ങള്‍ക്ക് നഷ്ടമാവുന്ന വികസനങ്ങള്‍ ഇനിയെങ്കിലും നിങ്ങള്‍ കാണാതെ പോകരുത്. വികസനത്തിന്റെ കാഴ്ച്ചപ്പാടിലെങ്കിലും ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്. എച്ച് എം ടി ഭൂമി വിവാദം പോലെ എന്തിനും ഏതിനും വിവാദങ്ങളുണ്ടാക്കി ഇനിയും മുന്നോട്ട് പോയാല്‍ കേരളം മുന്നോട്ടല്ല ഗതി എന്നും പിന്നോട്ട് തന്നെ! ഹല്ല പിന്നെ!
എന്നാ നായരങ്ങട്....
Thursday, January 14, 2010
വാര്‍ത്തകള്‍ എക്സ്ക്ലൂസീവാകുമ്പോള്‍...
മനോരമ പത്രത്തിനും ചാനലിനും എന്നും എക്സ്ക്ലൂസീവുകളുടെ കാലമാണ്. ഒരു എക്സ്ക്ലൂസീവ് കഥ കിട്ടിയില്ലെങ്കില്‍ അവര്‍ ഉണ്ടാക്കും. അതാണ് മാത്തുകുട്ടിച്ചായന്റെ ഒരു ലൈന്‍. ഈ അടുത്ത ദിവസവും ഒരു എക്സ്ക്ലൂസീവ് വാര്‍ത്ത കണ്ടു. അമ്പതാമത് സ്കൂള്‍ കലോത്സവത്തില്‍ ഗ്രേഡ് കിട്ടാന്‍ വലിയ തുകകള്‍ കോഴ ആവശ്യപ്പെട്ടു എന്നും. തുക കൊടുത്താല്‍ ഗ്രേഡ് കിട്ടുമെന്നൊമൊക്കെയുള്ള ചൂടന്‍ വാര്‍ത്തകള്‍.
നാട്ടില്‍ ഒരു സംഭവം നടക്കുമ്പോള്‍ വ്യത്യസ്തമായ വാര്‍ത്ത കണ്ട് പിടിക്കണം എന്ന മാത്തുകുട്ടിഅച്ചായന്റെ ഉപദേശം പിന്നീട് കര്‍ശനമായപ്പോള്‍ പലരും വാര്‍ത്തകള്‍ സ്യഷ്ടിക്കാന്‍ തുടങ്ങി. ഇതും അക്കൂട്ടത്തില്‍ പെടുന്ന ഒന്ന് തന്നെ. ഒരു വാര്‍ത്ത പടച്ച് വിടാന്‍ ഇപ്പോള്‍ പ്രത്യേകിച്ച് തെളിവുകളൊന്നും വേണ്ട. രണ്ട് ഫോണിന്റെ പടം കൊടുത്ത് പിന്നില്‍ രണ്ട് അഭിനേതാക്കളുടെ ശബ്ദം മാത്രം മതി വാര്‍ത്ത റെഡി. ഇത്തരം സംവിധാനം കയ്യിലുണ്ടെങ്കില്‍ എന്ത് വാര്‍ത്തയും ഇവന്മാര്ക്ക് പടച്ച് വിടാം.ആരേയും തെറ്റിദ്ധരിപ്പിക്കാം. വാര്‍ത്താ ശ്രദ്ധ നേടാം. എന്നാല്‍ വളരെ നാളത്തെ കഠിന ശ്രമങ്ങളും പ്രാക്ടീസും കൊണ്ട് ഒരു കലാമത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ നോക്കി കൊഞ്ഞനം കുത്തുന്ന ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുമ്പോള്‍ ഒരു നിമിഷമെങ്കിലും നിങ്ങള്‍ മെനയുന്ന ആ കഥയ്ക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതത്തെപറ്റി ചിന്തിക്കുന്നത് നല്ലതാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത്? എന്തെങ്കിലും ആധികാരികമായ തെളിവു നിങ്ങള്‍ക്ക് നല്കാന് കഴിയുമെങ്കില്‍ നായര്‍ ഇന്ന് മുതല്‍ നിങ്ങളുടെ ചാനലിന്റെ പ്രചാരകനാകാം!
ഒരിക്കല്‍ ഇതുപോലെ പി എസ് സി പരീക്ഷയ്ക്ക് ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി പണം തട്ടുന്ന മാഫിയ ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അതിന്റെ സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിനു പകരം പി എസ് സിയില്‍ അഴിമതി നടക്കുന്നു, പണമുണ്ടെങ്കില്‍ എന്തും നടക്കും എന്ന രീതിയില്‍ വാര്‍ത്ത പരത്താനാണ് ഇവിടത്തെ മാദ്ധ്യമങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഉദ്ദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വസൂലാക്കുകയും ജയിച്ചാല്‍ അത് തങ്ങള്‍ ജയിപ്പിച്ചതാണെന്ന് പറഞ്ഞ് പണം തട്ടുകയും തോറ്റാല്‍ പണം തിരിച്ച് കൊടുക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടാണെന്ന് പിന്നീട് പുറത്ത് വന്നു. ഇവിടേയും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണെന്ന് പറയുന്നതിനു പകരം അതില്‍ വാര്‍ത്തയ്ക്കുള്ള കഥ കണ്ടെത്തി മത്സരാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഒരിക്കല്‍ ഐ എസ് ആര് ഓ ചാരക്കേസെന്നും പറഞ്ഞ്, കരുണാകരനെ കരി തേയ്ക്കാനായി പടച്ച് വിട്ട കഥകളൊന്നും ആരും മറന്ന് കാണാന്‍ വഴിയില്ല. മറിയം റഷീദയുടേയും ഫൌസിയായുടേയുമൊക്കെ അടിപ്പാവാടയില്‍ നമ്മള് ആദരിക്കുന്ന ശാസ്ത്രജ്ഞന്മാരുടെ ബീജങ്ങള്‍ എത്ര തുള്ളി പറ്റി എന്നൊക്കെ എണ്ണി കഥ മെനഞ്ഞ പത്രം, പിന്നീട് ന്യൂസ് മേക്കറെന്നും കോപ്പെന്നുമൊക്കെ പറഞ്ഞ് അവാര്‍ഡുകള്‍ നല്കി ആ ശാസ്ത്രജ്ഞന്മാരെ ആദരിക്കുന്നതും നാം കണ്ടതാണ്. അതും മാത്തുക്കുട്ടിച്ചായന്റെ ഒരു തമാശ. ആ തമാശയില്‍ ആരോപണ വിധേയരാകുന്ന മനുഷ്യരുടെ കുടുംബത്തെ പറ്റിയോ മാനസിക സംഘര്‍ഷത്തെ പറ്റിയോ ഒരു വിലയും കല്‍പ്പിക്കാത്ത പത്ര-ചാനല്‍ കൂട്ടിക്കൊടുപ്പുകാര്‍ ഇന്നും നിര്‍ഭയം ആ പ്രവര്‍ത്തി തുടരുന്നു. ഇപ്പോഴും ഒന്നാം സ്ഥാനത്ത് അവരാണെന്ന് വീമ്പ് പറയുന്നു. നമ്മള് ഇന്നും അത് കേട്ട് കൊണ്ടിരിക്കുന്നു. നമ്മളാരാ കഴുവേറീ മക്കൾ!
കഴിഞ്ഞ തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ മ്യതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി ചോദിച്ചു എന്ന് പറഞ്ഞ് ഈ മനോരമ ഒരു എക്സ്ക്ലൂസീവ് ഇട്ടിരുന്നു. ഇവര്‍ ഉണ്ടാക്കുന്ന കഥകള്‍ അത് ആരെക്കുറിച്ചായാലും ഒരു ഉളുപ്പുമില്ലാതെ വിളമ്പാന്‍ കാണിക്കുന്ന ഒരു ഉളുപ്പില്ലായ്മയ്ക്ക് എന്ത് പേര് നല്‍കുമെന്ന് നായര്‍ക്കും നല്ല നിശ്ചയില്ല. അത് വെറും കെട്ടുകഥയായിരുന്നു എന്ന് തെളിഞ്ഞിട്ടും ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനോ ഖേദം പ്രകടിപ്പിക്കാനോ ആ ചാനല്‍ തയ്യാറായില്ല എന്നതും വസ്തുതയാണ്. അല്ലെങ്കിലും ഖേദം പ്രകടിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കതിനേ സമയം കാണൂ. ഹല്ല പിന്നെ!
ഇത്രയും പറഞ്ഞ സ്ഥിതിക്ക് നായർക്കും കിട്ടി ഒരു എക്സ്ക്ലൂസീവ്! കഴിഞ്ഞ ദിവസം നായര്‍ വേറെ ഒരു പണീം ഇല്ലാത്ത സമയത്ത് ഇത്തവണത്തെ ന്യൂസ് മേക്കർ അവാർഡ് കിട്ടിയ റസൂൽ പൂക്കുട്ടിക്ക് ഒരു മിസ്സ് കാൾ കൊടുത്തു. ദേ പൂക്കുട്ടി അടുത്ത വെടിക്കുള്ള തിരി കൊളുത്തി തന്നു. അവാർഡ് കിട്ടുന്നതിന് തൊട്ടു മുമ്പ് മനോരമക്കാര് വിളിച്ചെന്നും ഈ അവാർഡ് പൂക്കുട്ടിക്ക് തന്നെ കൊടുക്കാമെന്നും പകരം ഈ അടുത്ത് നടക്കാൻ പോകുന്ന ഒരു സ്റ്റേജ് പ്രൊഗ്രാമിന് പരമകാരുണികനും കരുണാനിഥിയും സംഗീതചക്രവർത്തിയുമായ എ ആർ റഹ്മാനെ ‘ഫ്രീ ആയി‘ എത്തിച്ചു കൊടുക്കണമെന്നും! പൂക്കുട്ടിനായര് ആരാ മോൻ! അതു ഞാനേറ്റൂന്ന് മറുപടി കൊടുത്തു. അടുത്ത നിമിഷം മുതൽ ചാനലിൽ സ്ക്രോൾ ബാർ ഓടി തുടങ്ങി. “ ന്യൂസ് മേക്കർ 2009 - റസൂൽ പൂക്കുറ്റി “ . നായിന്റെ മക്കൾ എന്നു നായരങ്ങ് വിളിച്ചിട്ടും കലിപ്പ് തീരുന്നില്ലല്ലൊ മക്കളേ.
ടി വി യുടെ റിമോട്ടില്‍ വേറെയും ബട്ടനുകള്‍ ഉള്ളത് കൊണ്ട് വേറെ ചാനലിലേക്ക് മാറാമെന്ന് വെച്ചാല്‍ അവിടേയും ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ്. സത്യസന്ധമായ വാര്‍ത്തകള്‍ കേട്ട കാലം മറന്നു. ഒരു വാര്‍ത്ത പല രീതികളിലാണ് ഇന്ന് പ്രെക്ഷകരുടെ മുന്നില്‍ എത്തുന്നത്. വാര്‍ത്തയ്ക്കും ജാതിയും മതവും പക്ഷവുമൊക്കെ ആയിരിക്കുന്നു. വാര്‍ത്തകള്‍ ഇവിടെ വളരുകയല്ല, വളയ്ക്കുകയാണ്. പത്ര ധര്‍മ്മവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമൊക്കെ ഇന്ന് വെറും കെട്ടുകഥകള്‍ മാത്രം. വാര്‍ത്തകള്‍ വില്പ്പനച്ചരക്കാണ്. വാര്‍ത്തകള്‍ വാങ്ങുന്നു വില്‍ക്കുന്നു. കൂടുതല്‍ ലാഭത്തിനു വില്‍ക്കുന്നു.കൂട്ടിച്ചേര്‍ക്കലുകളും പക്ഷം പിടിക്കലുകളും സാമ്പത്തിക ലാഭത്തിന്റെ തോതിനനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കുന്നു. സത്യങ്ങള്‍ മാത്രം എവിടേയും കുഴിച്ച് മൂടിക്കൊണ്ടിരിക്കുന്നു. എത്ര നാള്? ഇതിനൊരു കടിഞ്ഞാണിടാന്‍ ആര്‍ക്കാവും ? ഇനിയും അധികം വൈകിക്കൂടാ. അല്ലെങ്കില്‍ ഇനിയും വാര്‍ത്താ വിസര്‍ജ്ജനങ്ങള്‍ നമ്മുക്ക് മുകളില്‍ മഴയായി വര്‍ഷിച്ച് കൊണ്ടേയിരിക്കും!
എന്നാ നായരങ്ങട്...
Sunday, January 10, 2010
ഗാനഗന്ധര്വ്വന് സപ്തതിയില്‍ എത്തുമ്പോള്‍
ഒരു സിനിമാ പിന്നണി ഗായകാനാകന്‍ വേണ്ടി യേശുദാസ് തന്റെ ജീവിതത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളും,അവഗണനകളും,പട്ടിണിയുമെല്ലാം അദ്ധേഹം പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ഏതൊരാളും തുടക്കത്തില്‍ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് മുന്‍നിരയിലേക്ക് വളര്‍ന്ന് വരുന്നത്. സ്വാഭാവികമായും കഴിവുള്ളവര്‍ മുന്‍പന്തിയില്‍ എത്തും അല്ലെങ്കില്‍ എത്തണം എന്നുള്ളത് പ്രക്യതി നിയമമാണ്. യേശുദാസിന്റെ കാര്യത്തിലും അത്രയേ സംഭവിച്ചിട്ടുള്ളൂ എന്ന് തന്നെയാണ് നായരും നിരീക്കണത്. എതിരാളികളില്ലാതെ മലയാള പിന്നണി ഗാന രംഗത്ത് നില നില്ക്കാന് അദ്ധേഹം കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ഒരു പക്ഷേ അദ്ധേഹത്തോടുള്ള ആദരവു മൂലം ആരും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം!
മലയാള പിന്നണി ഗാന ശാഖയില്‍ മറ്റൊരു ഗായകനും തലപൊക്കാതിരിക്കാന്‍ പല വ്യത്തികെട്ട കളികളും ഗാനഗന്ധര്വന് കളിച്ചിട്ടുണ്ട് എന്നത് മലയാളത്തില്‍ മറ്റു ഗായകര്‍ വളര്‍ന്ന് വരാത്തതില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് വേണുഗോപാല്‍ എന്ന ഗായകന് പേര് പരാമര്‍ശിക്കാതെ അക്കാര്യം പറയുകയുണ്ടായി. വേണുഗോപാല്‍ പാടാന്‍ വെച്ച പാട്ടുകള്‍ അങ്ങിനെ മറ്റ് ശബ്ദത്തില്‍ നാം കേട്ടു. ഇത് തന്നെയാണ് ജയചന്ദ്രനും, ഉണ്ണിമേനോനും വരെ സംഭവിച്ചത്. യേശുദാസ് ഉള്‍പ്പെടുന്ന ഒരു സിനിമാ സംഗീത മാഫിയയായിരുന്നു ആരൊക്കെ പാടണം ആരൊക്കെ സംഗീത സംവിധാനം നിര്‍വ്വഹിക്കണം എന്നൊക്കെ തീരുമാനിച്ച് പോന്നത്. ഈ മാഫിയയില്‍ പെടാതെ പ്രിയദര്‍ശന്റേയും മോഹന്‍ ലാലിന്റേയും അടിയുറച്ച ഒരു പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് എം ജി ശ്രീകുമാര്‍ എന്ന പാട്ട്രിയാത്ത ഗായകന്(അന്ന്) ഈ ഫീല്‍ഡില്‍ പിടിച്ച് നില്ക്കാന് കഴിഞ്ഞത്. സാന്ദര്‍ഭികമായി പറയട്ടെ എം.ജി. ശ്രീകുമാറൊക്കെ ആദ്യകാലങ്ങളില്‍ പാടിയ പാട്ട് കേട്ടാല്‍ മൂക്കത്തും പിന്നെ മറ്റുപലയിടത്തും വിരല്‍ വെച്ച് പോകും. അയാള്‍ പിന്നീട് പാടിത്തെളിഞ്ഞു. എം.ജി ശ്രീകുമാറിനെ പ്രമോട്ട് ചെയ്തത് ഒട്ടും സഹിക്കാതിരുന്ന ഗന്ധര്വന് പ്രിയദര്‍ശന്റെ സിനിമകളില്‍ പാടില്ല എന്ന് തീരുമാനമെടുക്കുകയും എം.ജി ശ്രീകുമാര്‍ പാടിത്തെളിയുകയും ചെയ്തപ്പോള്‍ നിവ്യത്തിയില്ലാതെ പ്രിയദര്‍ശന്റെ “മേഘം” എന്ന ചിത്രത്തില്‍ വളരേയധികം വര്‍ഷങ്ങള്‍ക്ക് ശേഷം പാടി. എങ്കിലും ചില പ്രൊഡൂസര്‍മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മുന്‍പ് ഒരു സിനിമയിലും യേസുദാസ് പാടി. അതാണ് ഗന്ധര്വന്!ഒരാളെ ഒതുക്കാന്‍ തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും.
ഗന്ധര്‍വ ശാപം ഏറ്റവരില്‍ ഏറ്റവുംകൂടുതല്‍ നഷ്ടം സംഭവിച്ചത് ശ്രോദ്ധാക്കള്‍ക്ക് തന്നെയാണ്. വേണുഗോപാലിന്റേയും ഉണ്ണിമേനോന്റേയും കുറേ നല്ല പാട്ടുകള്‍ നമുക്ക് നഷ്ടമായി. അവര്‍ വല്ലപ്പോഴും വിരുന്ന് വരുന്ന ഗായകരായി ഒരു മൂലയില്‍ ഒതുക്കപ്പെട്ടു. ഉണ്ണിമേനോന്റെ ശബ്ദ സൌകുമാര്യം തിരിച്ചറിഞ്ഞ ഏ.ആര് റഹ്മാനാണ് പിന്നീട് ഉണ്ണിമേനോനെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഗായകനാക്കിയത്. അപ്പോഴും പാടുന്ന പാട്ടുകളൊക്കെ ഹിറ്റാക്കി വേണുഗോപാല്‍ എന്ന കഴിവുള്ള ഗായകന് ഈ മാഫിയയിലൊന്നും ഉള്‍പ്പെട്ടില്ല എന്ന കാരണത്താല്‍ ഒതുക്കപ്പെടുകയാണുണ്ടായത്.
തനിക്ക് ശേഷം തന്റെ മകനെ വളര്‍ത്താനും ഗന്ധര്വന് ശ്രമിക്കാതിരുന്നില്ല. തന്റെ മകനു ഒരു പാട്ട് കൊടുത്താല്‍ പ്രതിഫലം നോക്കാതെ പാടാനും ഗന്ധര്വന് തയ്യാറായി. പക്ഷേ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. ഇപ്പോള്‍ പഴയ ആ മാഫിയാ പരിപ്പ് വേവാത്തത് കൊണ്ട് കഴിവുണ്ടെങ്കില്‍ പാടട്ടെ എന്ന നിലയായി ഗന്ധര്വന്. അല്ലെങ്കിലും ഈ റിയാലിറ്റി ഷോ വന്നപ്പോഴല്ലേ നാട്ടില്‍ കൊള്ളാവുന്ന പാട്ടുകാരും ഉണ്ടെന്ന് ജനം അറിഞ്ഞത്. അല്ലെങ്കില്‍ എന്താകുമായിരുന്നു? ശ്രീനിവാസന്റെ മകന് പോലും ഒരു വ്യത്തികെട്ട ശബ്ദത്ത് ഉടമയായിട്ടും “വ്യത്യസ്ഥമായ ശബ്ദം” എന്ന ലേബലില്‍ മാര്‍കറ്റ് ചെയ്യപ്പെടുകയായിരുന്നു. പൊക്കി വിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ചന്ദ്രനില്‍ പോകാമെന്ന് സാരം. ഇത് പോലെതന്നെ ഇപ്പോള്‍ കേന്ദ്ര ഗവര്‍മണ്ട് റോയല്‍റ്റി നിയമം കൊണ്ട് വരാന്‍ ആലോചിക്കുന്നതിനു മുന്‍പ് തന്നെ ഗാനഗന്ധര്‍വന്റെ മകന് നല്ലൊരു ഗായകനായ മധു ബാലക്യഷ്ണനെ വിളിച്ച് അച്ഛന്റെ പാട്ട് പാടിയാല്‍ തട്ടിക്കളയുമെന്നും, പണം കൊടുക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട കഥ ആരും മറന്നിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഒരളവു വരെ ഇവരുടെയൊക്കെ കൊള്ളരുതായ്കകള്‍നമ്മള്‍ സഹിക്കുകയാണ്. കലാകാരനല്ലേ ദൈവത്തിന്റെ അടുത്ത ആളല്ലെ എന്നൊക്കെ ഭക്തിപൂര്‍വ്വം പരിഗണിക്കുമ്പോള്‍ അവര്‍ തലയിലിരുന്ന് കാഷ്ടിക്കുകയാണ്.
കേരളമെന്ന കൊച്ചു സംസ്ഥാനത്ത് കേരളം തന്നെ വിറ്റ് തിന്നാനുതകുന്ന രീതിയിലുള്ള മാഫിയകള്‍ അരങ്ങ് വാഴുമ്പോള്‍ സിനിമാ സംഗീത ലോകത്ത് മാത്രം സ്ഥിതി വ്യത്യസ്ഥമാവുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാര്യം രണ്ട് മൂന്ന് പതിറ്റാണ്ട് ഒരേ ശബ്ദത്തില്‍ മാത്രം പാട്ട് കേട്ടാസ്വദിക്കാന്‍ വിധിക്കപ്പെട്ട മലയാളി വ്യത്യസ്ഥമായ ഒരു ശബ്ദം കേട്ടപ്പോള്‍ എത്രമാത്രം അതിനെ സ്വീകരിച്ചു എന്നുള്ളത് “ലജ്ജാവതിയേ..നിന്റെ കള്ളക്കടക്കണ്ണില്‍” എന്ന ഒരു ഗാനത്തോടെ നാം മനസ്സിലാക്കിയതാണ്.എന്തായാലും ഗന്ധര്‍വനെന്നും ആസ്ഥാനഗായകനെന്നും അതിലുപരി മതേതരത്വത്തിന്റെ പ്രതി രൂപമെന്നൊക്കെ ആശയോടെയും ആവേശത്തോടെയും വിളിക്കുന്ന ആ ഗന്ധര്‍വന്റെ ഉള്ളില്‍ സംഗീതം കൂടാതെ അല്‍പ്പം കള്ളത്തരവും ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ നായര്‍ക്കും ഒരു ചെറിയ വിഷമം. കഴിവുള്ള എല്ലാവര്ക്കും അവസരം കിട്ടുമായിരുന്നെങ്കില്‍ കൂടുതല്‍ നല്ല ഗാനങ്ങളും,നല്ല ഗായകരും മലയാളത്തില്‍ ഉണ്ടായേനെ. ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം! ആ മഹാനു ഭാവുലുവിനു സപ്തതി ആഘോഷ വേളയില്‍ നായരും ആശംസയര്‍പ്പിക്കുന്നു.അല്ലെങ്കിലും മലയാളികള്‍ക്കൊന്നും ചില നല്ല കാര്യങ്ങള്‍ അനുഭവിക്കാനുള്ള യോഗമില്ല!അത്ര തന്നെ!
എന്നാ നായരങ്ങട്.....
Wednesday, January 6, 2010
സി പി എമ്മിന്റെ നായര്‍ പ്രേമം !
സഖാക്കളേ ഓര്‍മ്മയുണ്ടോ ആ പഴയ കാലം? അന്ന് നിങ്ങള്‍ കണ്ണൂരില്‍ ചേര്‍ന്ന രഹസ്യ യോഗങ്ങള്‍ വരെ വെള്ളക്കാരെ പടിയടച്ച് പിണ്ഡം വെക്കാനായിരുന്നില്ല. എങ്ങിനെ ഇവിടത്തെ നായരടക്കമുള്ള സമൂഹത്തെ ജന്മിയെന്ന് മുദ്രകുത്തി പടിയിറക്കാനായിരുന്നു. അടിയാളന്റെ പേരു പറഞ്ഞ് കേരളത്തിലെ ഉന്നത കുലജാതരായ നായര്‍ സമുദായം അടക്കമുള്ളവരെ പുറത്താക്കാന്‍ കഴിഞ്ഞ ആ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇന്നത്തെ ആസ്തി എത്രായാണെന്ന് വല്ല തിട്ടവുമുണ്ടോ സഖാവേ? എല്ലാം ജനങ്ങളുടേതാണെന്ന് പറയുന്ന പാര്‍ട്ടി ഇപ്പോള്‍ ജനങ്ങള്‍ എന്ന പദത്തിന് പുതിയ മാനദണ്ഡങ്ങള്‍ നല്കിയിരിക്കുന്നു.അല്ലെങ്കിലും പരിപ്പുവടയും ദിനേശ് ബീഡിയും കൊണ്ട് ഇവിടെ ഒരു ചുക്കും നടക്കില്ലല്ലോ. എല്ലാം ജനങ്ങളുടേയാണെന്നാണു വെപ്പ്. ഏത് ജനത്തിനാണ് സഖാവെ പാര്‍ട്ടിയുടെ സ്വത്ത് അവകാശം എഴുതിക്കൊടുത്തിട്ടുള്ളത്? തെറ്റ് തിരുത്തിയ കൂട്ടത്തില്‍ ഇനിയും ഒരു പാട് തെറ്റുകള്‍ കുമിഞ്ഞ് കൂടി കിടപ്പുണ്ട് സഖാവേ. സമയമുണ്ടെങ്കില്‍ ഓര്‍ത്ത് നോക്കണം.
നാട്ടില്‍ ഇന്ന് സമ്പന്ന വര്‍ഗ്ഗം എന്നൊന്നുണ്ടെങ്കില്‍ അതില്‍ ഏറിയ പങ്കും ഏരിയാ നേതാകന്മാര് വരെ ഉള്‍പ്പെടും. പട്ടിണി കിടക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ എറ്റ് വങ്ങുമ്പോഴും മുഷ്ടി ചുരുട്ടി ഇന്‍ ഖിലാബ് സിന്ദാബാദ് വിളിച്ച പട്ടിണി പാവങ്ങളെ ഒന്ന് തിരിഞ്ഞ് നോക്ക് സഖാക്കളേ എന്നിട്ട് നായരുടെ പിന്നോക്കത്തിലേക്ക് തിരിഞ്ഞാല്‍ മതി. പട്ടിണി എന്താന്നറിയുന്ന സഖാക്കളുണ്ടായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍, ഇപ്പോല്‍ അങ്ങിനെ ഒന്നില്ല. പട്ടിണി മുഴുവന്‍ അനുഭാവികള്‍ക്കും പാര്‍ട്ടിയെ സ്നേഹിക്കുന്ന പാവം കൂലിപ്പണിക്കാര്‍ക്കും. പട്ടിണി ജാഥ ഒരിക്കല്‍ കൂടി നടത്താന്‍ സമയമായി സഖാക്കളേ. എന്നിട്ടിപ്പോള്‍ നായരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സംവരണവുമായി വന്നിരിക്കുന്നു. അല്ലയോ മന്ത്രി പാലൊളി സാഹിബേ, മുസ്ലിം സമുദായത്തില്‍ പെടുന്ന പിന്നോക്കക്കാരായ ജനങ്ങള്‍ക്ക് വേണ്ടി എന്തു എന്ത് പുണ്യ പ്രവര്‍ത്തി ചെയ്തു സഖാവേ? ഓ നായര്‍ മറന്നു, ഹജ്ജ് വിമാനത്തിന് പച്ചത്തുണിപൊക്കിക്കാട്ടി ആണ്ട് തോറും ഉല്‍ഘാടനം ചെയ്യാറുണ്ടല്ലെ? മതി. പട്ടിണി പാവങ്ങളാണല്ലോ അധികവും ആ കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോണത്.അവര്‍ക്ക് യാത്ര അയപ്പ് നല്‍കേണ്ടത് അത്യാവശ്യം തന്നെ. അല്ലെങ്കില്‍ ആ സമുദായത്തില്‍ നിന്നുള്ള വോട്ട് കുറയും.മുസ്ലിം ലീഗ് സ്വ സമുദായത്തിലെ ഒരാള്‍ക്കും ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ലീഗിനെ മൊഴി ചൊല്ലി സി പി എമ്മിലേക്ക് വന്ന ഹംസ സാഹിബേ നിങ്ങടെ സമുദായത്തില്‍ പട്ടിണിയും പിന്നോക്കാവസ്ഥയുമൊക്കെമാറിയോ? മാറിയില്ല അല്ലേ? പഞ്ചായത്ത് ഇലക്ഷന് വരുമ്പോള്‍ എല്ലാവരും ഒത്തൊരുമിച്ച് ഒരു പിടിയങ്ങട് പിടിച്ചാല്‍ പൊരുന്നയില്‍ പൊരുന്നിരിക്കുന്ന നായന്മാര് സി പി എമ്മിലേക്കുള്ള സമദൂര അളവില്‍ കുറവും വരുമെന്ന് പര്‍ട്ടിക്ക് വല്ല വെളിപാടും ഉണ്ടായോ? ഇങ്ങനെ തരം കിട്ടുമ്പോഴൊക്കെ വാക്കും പ്രവര്‍ത്തിയും മാറ്റുന്ന സഖാക്കളേ.. ഇതിനു നാട്ടില്‍ പറയുന്ന പേര് വേറെയാണ്. അത് നായരായിട്ട് പറയുന്നില്ല. നായരൊന്ന് പറഞ്ഞോട്ടെ നാട്ടില്‍ പട്ടിണി കിടക്കുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ഒരു “പട്ടിണി ഹൌസ്” കെട്ടിയുണ്ടാക്കാന്‍ കഴിയുമോ നായര്‍ സ്നേഹി സഖാക്കളേ? അവിടെ ഒരു നേരത്തെ ഭക്ഷണം പട്ടിണി കിടക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കുമോ? എന്നാലെങ്കിലും ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ കഴിയാന്‍ ഇവിടത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് കഴിയും എന്ന് നായര്‍ വിശ്വസിക്കുന്നു.
ഇവിടെ മുന്നണികള്‍ സാമുദായിക കൂട്ടുകെട്ടുകളോടെ കാലമിത്ര മാറി മാറി ഭരിച്ചിട്ടും സമുദായ നേതാക്കന്മാര്ക്കും പാര്‍ട്ടികള്‍ക്കുമല്ലാതെ കേരളത്തില്‍ ഏത് സമുദായമാണ് മുന്നോക്കം നിന്നിട്ടുള്ളത്? വെള്ളാപ്പള്ളിയും പണിക്കരും ഗോകുലം ഗോപാലനും ലീഗ് തങ്ങന്മാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കേരളത്തില്‍ സമ്പന്നരായി എന്നുള്ളതൊഴിച്ചാല്‍ ഒരു സമുദായത്തിനും ഏറ്റവും ചുരുങ്ങിയത് ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പുള്ളതില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഉന്നമനവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ ഈ സമുദായത്തിന്റേയും പിന്നോക്കത്തിന്റേയുമൊക്കെ കണ്ണീര് കഥകള്‍ പറഞ്ഞ് നടന്നവര്‍ സമ്പന്നതയുടെ മടിത്തട്ടിലുമാണ്. ഇവിടെയാണ് സംവരണത്തിന്റെ പൊള്ളത്തരം വെളിച്ചത്ത് വരിക. സംവരണമുണ്ടായിട്ടും സംവരണ സമുദായത്തിലെ എത്ര പേര് ജോലി നേടി എന്നും സംവരണമില്ലാതെ എത്ര സവര്‍ണ്ണര്‍ ജോലി നേടി എന്നുമുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കട്ടെ. അപ്പോഴറിയാം ഊരിലെ പഞ്ഞം!
സംവരണം എന്ന സര്‍ക്കസ് തുടങ്ങീട്ട് നാളുകള്‍ കുറേ ആയില്ലെ? ആ സംവരണം കൊണ്ട് ആ സമുദായത്തില്‍ എന്ത് പ്രയോജനം ഉണ്ടായി എന്നെങ്കിലും ഈ അവസരത്തില്‍ ഒരു നിരീക്ഷണ വിഷയമാക്കേണ്ടതാണ്. സമുദായ സംവരണം ജന്മാവകാശമാണെന്നും കുത്തകാവകാശമെന്നും പറയുന്ന നേതാക്കന്മാര് സംവരണം മൂലം ആ സമുദായത്തിന് എത്ര നേട്ടമുണ്ടായി എന്ന് പറയാനെങ്കിലും ഏറ്റവും ചുരുങ്ങിയ പക്ഷം മനസ്സ് കാണിക്കണം. സമുദായത്തിന്റെ പേര് പറഞ്ഞ് അനര്‍ഹരായവര്‍ നേടിയെടുത്ത അവകാശങ്ങളുടെ കണക്കുകള്‍ നിരത്തി വെക്കാന്‍ ഈ സമുദായ നേതാക്കള്‍ തയ്യാറുണ്ടോ?അങ്ങിനെ നേടിയവര്‍ അതേറ്റ് പറയാന്‍ തയ്യാറാവുമോ? സ്കൂളും കോളേജും എന്ന് വേണ്ട സമുദായത്തിന്റെ പേരും പറഞ്ഞ് റേഷന്‍ മണ്ണെണ്ണ വരെ വാങ്ങിയവര്‍ ആ സമുദായങ്ങളോട് അല്‍പ്പമെങ്കിലും കൂറ് കാട്ടിയിരുന്നെങ്കില്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും മാറ്റമുണ്ടായേനെ.
ഭൂ പരിഷ്കരണ നിയമം കൊണ്ട് മഹത്തായ വിപ്ലവം സ്യഷ്ടിച്ചു എന്നവകാശപ്പെടുന്ന പാര്‍ട്ടി ഭൂമാഫിയയുടേയും, റിയല്‍ എസ്റ്റേറ്റുകളുടേയും ബിനാമികളാകുന്ന കാഴ്ച കണ്ണുള്ള കേരളീയരൊക്കെ കണ്ടതാണ്. ആ പാര്‍ട്ടിക്കാരാണ് നായര്‍ സ്നേഹം തുളുമ്പി ഒലിച്ച് നിര്‍ഗ്ഗളിച്ച് വന്നിരിക്കുന്നത്. കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ....
അല്ല ചോദിക്കാന്‍ മറന്നു, പാര്‍ട്ടി സിക്രട്ടറിയുടെ അഴിമതി കേസ് എന്തായി? വല്ല രക്ഷയുമുണ്ടോ? ഇപ്പോള്‍ ജാമ്യത്തിലാണല്ലേ? പണം സിക്രട്ടറി കൈകൊണ്ട് വാങ്ങിയില്ല എന്ന് നായരും കരുതണ്, പക്ഷേ പാര്‍ട്ടി ആശുപത്രിയ്ക്ക് ഉപകരണങ്ങളായി മറിച്ചു എന്നും ഒരു ശ്രുതിയുണ്ടേ. എന്തായാലും കോടതീലു ഒരു സാക്ഷി പോലും ആക്കാന്‍ കൊള്ളാത്ത നിര്‍ഗുണനാണ് അന്തപ്പന് എന്ന് കോടതി വരെ നിരീക്ഷിച്ചു. ആ അന്തപ്പന് വന്ന് സാക്ഷി പറഞ്ഞ് സെക്രട്ടറി രക്ഷപ്പെട്ടത് തന്നെ! ചിലപ്പോള്‍ സാക്ഷി പറഞ്ഞേക്കാം കാരണം കരാറൊക്കെ ഉണ്ടാക്കിയത് തന്നെ കാര്ത്തികേയന് സാറല്ലെ. അല്ലെങ്കിലും ഇതൊന്നും തെളിയാനൊന്നും പോകുന്നില്ലന്നേ. ബാബരി പള്ളിയുടെ പേരും പറഞ്ഞ് അധികാരം നേടിയ ബി ജേ പി അത് പൊളിച്ചപ്പോള്‍ വേറെ മുദ്രാവാക്യം ഇല്ലാതെ തകര്‍ന്നടിഞ്ഞ പോലെ കേരളത്തില്‍ ഓരോ ഇലക്ഷന് വരുമ്പോഴും ലാവലിന്‍ ലാവലിന്‍ എന്ന് പറഞ്ഞ് പ്രചരണം നടത്തി വോട്ട് വാങ്ങുന്നത് പോലെ ഇപ്പോള്‍ കേസായപ്പോള്‍ കാംഗ്രസ്സും കുടുങ്ങും എന്ന നിലയായീന്നാ കേള്‍ക്കണേ.ഇനി സി ബി ഐ കനിയണം! അതൊക്കെ സോണിയാജിയോട് ഇനി പ്രത്യേകം പറയണോ? അല്ലെങ്കിലും മുരളിയുടെ കാര്യം മാത്രം പറയാനാണ് ഡെല്‍ഹീ പോകുന്നത് എന്നാണോ നിങ്ങള്‍ കരുതിയത് കഷ്ടം!
ന്നാ നായരങ്ങട്.....
Saturday, January 2, 2010
നായര്‍ സംവരണം മാടമ്പികള്‍ക്ക് വേണ്ടി!
ഇനി കാര്യത്തിലേക്ക് കടക്കാം.സാധാരണ മന്നം ജയന്തി ആഘോഷിക്കുന്ന സമയമായാല്‍ കാംഗ്രസ്സുകാരെ വിളിച്ചൊന്ന് സമദൂരത്തിന്റെ അളവ് പറഞ്ഞ് കൊടുക്കുന്ന ഒരു സ്ഥിരം പരിപാടിയുണ്ട് നായന്മാരുടെ ഹെഡാപ്പീസില്‍.ഇപ്രാവശ്യവും പതിവ് പോലെ അതൊക്കെ തന്നേയാണ് ഉദ്ദേശിച്ചിരുന്നുള്ളു താനും. എന്നാല്‍ കിടക്കട്ടെ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുന്‍പേ ഒരേറ് എന്ന നിലയില്‍ മൂത്ത നായര്‍ ഒരു കാച്ചങ്ങട് കാച്ചി, ന്താത്? സംവരണം വേണം ന്ന്. ഇമ്മിണി സുഖള്ള പരിപാട്യാന്ന് നായന്മാര്ക്കും വൈകിയാണെങ്കിലും മനസ്സിലായിന്ന് സാരം. പെരുന്നയില്‍ പൊരുന്നിരുന്ന് ബഡ്ജറ്റ് ഉണ്ടാക്കുമ്പോള്‍ ഇങ്ങനേം ചില സുഖങ്ങള്‍ നടക്കുന്നുണ്ടെന്ന് പാവം വൈകിയാണെങ്കിലും നായര്‍ക്ക് വേളിപാടുണ്ടായി. കാര്യം ഇത് നടക്കാത്ത മനോഹരമായ ഒരു സ്വപ്നമാണെങ്കിലും കേന്ദ്രത്തില്‍ ഡെല്‍ഹീ നായരൊക്കെ ഉള്ള സ്ഥിതിയ്ക്ക് ഒരു പിടിയങ്ങട് പിടിച്ചാല്‍ നടക്കും എന്ന് നായര്‍ക്കൊരു തോന്നല്‍. അങ്ങിനെ തോന്നിയതിന്റെ ഒരു വെളിച്ചത്തിലാണ് കാംഗ്രസ്സിന്റെ രമേശന് നായരേയും ചാണ്ടി നായര്‍ക്കും പതിവു പോലെ ഓല അയച്ചത്.
നായരില്ലാതെ എന്താഘോഷം എന്ന മുരളീരവം മുഴക്കിക്കൊണ്ട് രമേശും ചാണ്ടിയും പെരുന്നയില്‍ ഹാജര്‍! മാധവന് നായര്‍ ദര്‍ബ്ബാര്‍ രാഗത്തില്‍ ആ സംവരണ ഗാനം ആലപിച്ചു. ഒപ്പം ആലപ്പുഴ രാഗത്തിലും സ്താനാര്‍ത്ഥി രാഗത്തിലും മന്ത്രി രാഗത്തിലും വെവ്വേറെ ലളിത ഗാനങ്ങളും. എല്ലാം കേട്ട് കണ്ണ് തള്ളിയ രമേശന് നായരും ചാണ്ടി നായരും ക മാ ന്നൊരക്ഷരം പത്രക്കാരോട് വരെ മിണ്ടാതെ സ്ഥലം വിട്ടു.അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍? ചോദിക്കുമ്പോ ചോദിക്കുമ്പോ കുപ്പീന്ന് വന്ന ഭൂതത്തെപ്പോലെ എല്ലാം കൊടുത്ത് കൊണ്ടിരുന്നതാ. എന്നാല്‍ ബി പി എല്‍ കാര്‍ഡുകാരോട് റേഷന്‍ പീടികക്കാര്‍ കാണിക്കുന്ന ഒരു മനോഭാവമായി മാറിയോ എന്നാണ് പെരുന്ന നായന്മാര്‍ക്കിപ്പോ സംശയം!എങ്ങനെ സംശയിക്കാണ്ടിരിക്കും പാലം കടക്കുവോളം നാരായണ പാലം കടന്നാല്‍ വെള്ളാപള്ളീ എന്നല്ലേ പുതിയ ചൊല്ല്!
ഈ സമുദായ നേതാക്കന്മാരെല്ലാം സമുദായത്തെ ഉദ്ധരിച്ച് ഉദ്ദരിച്ച് ഉദ്ധാരണം വരെ നഷ്ടപ്പെട്ട ഒരു സമൂഹത്തെ ഉണ്ടാക്കി എന്നല്ലാതെ ഇന്നത്തെ സമുദായ നേതാക്കള്‍ എന്ത് ഗുണമണ് സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്തത്? ഒരു സവര്‍ണ്ണനായി ജനിച്ചത് കൊണ്ട് പഠിക്കാന്‍ ഫീസ് വേണം,ജോലി സംവരണം ഇല്ലതന്നെ. വിരലിലെണ്ണാവുന്ന നായന്മാര് സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിക്കുന്നുണ്ട് എന്ന് കരുതി, ഒരു നേരം അടുപ്പ് പുകയാന്‍ വഴിയില്ലാത്ത നാലുകെട്ടുകള്‍ നേതാക്കന്മാര് കാണാതെ പോകരുത്. സമുദായത്തിന്റെ പേരില്‍ നേടിയെടുത്ത സ്കൂളിലും കോളേജിലും എത്ര പാവപ്പെട്ട നായന്മാരുടെ മക്കള്‍ക്ക് സൌജന്യ വിദ്യഭ്യാസം നല്‍കുന്നുണ്ട്? ഡിഗ്രിയെടുത്ത് വരുന്ന ഒരു സവര്ണ്ണന് ജോലിക്ക് ശ്രമിക്കുമ്പോള്‍ പത്താം ക്ലാസ് കഷ്ടിച്ച് പാസായ ഒരാള്‍ സംവരണത്തിന്റെ പേരില്‍ ജോലി നേടുന്നത് ഈ സംവരണം തുടങ്ങിയ കാലം മുതല്‍ ഈ സമുദായം അനുഭവിക്കുന്നതാണ്. അതിലൊരു മാറ്റം വേണം എന്ന് നായര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏകപക്ഷീയമായി എതിര്‍ക്കുന്ന സായിബും തന്റെ സമുദായത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സംവരാണാനുകൂല്യം നേടുന്ന ആ സമുദായം കേരളത്തില്‍ പണം കൊണ്ട് നടത്തുന്ന ആറാട്ടുകള്‍, ബംഗ്ലാവ് നിര്‍മ്മാണം,ഗള്‍ഫ് പണം കൊണ്ട് കാണിച്ച് കൂട്ടുന്ന തോന്യാസങ്ങള്‍, ഇതൊന്നും പോരാഞ്ഞ് സംവരണം കുത്തകയാണെന്ന് ധ്വനിപ്പിക്കുന്ന ആ സായിബ് എന്താണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സമുദായത്തെ പൊട്ടന് കളിപ്പിച്ച് അധികാരം കിട്ടാന്‍ സ്ഥാനത്തും അസ്ഥാനത്തും സമുദായത്തോട് വിളിച്ച് പറയാനുള്ള ഒരു കാര്യമായി തുടര്‍ന്നും അങ്ങോട്ട് കൊണ്ട് നടന്നാല്‍ മതി.അതില്‍ കൂടുതല്‍ അഭിപ്രാമൊന്നും പറയാന്‍ സായിബിന് അര്‍ഹതയില്ല എന്ന് വല്ലപ്പോഴെങ്കിലും സ്വന്തം സമുദായത്തിലേക്ക് നോക്കി തീരുമാനമെടുത്താല്‍ ആ സമുദായം എന്നേ രക്ഷപ്പെട്ടേനെ!
ജാതിയുടേയും സമുദായത്തിന്റേയും പേരില്‍ ഇപ്പോഴും ജനങ്ങള്‍ വേര്‍തിരിക്കപ്പെടുന്നു. അര്‍ഹരും അനര്‍ഹരും സര്‍ക്കാറിന്റെ അനുകൂല്യങ്ങള്‍ പറ്റുന്നു. അര്‍ഹരായവര്‍ നേടുന്നതിനേക്കാള്‍ കൂടുതല്‍ അനര്‍ഹരായ സമുദായത്തിലെ പണക്കാരായ ആളുകള്‍ നേടുന്നു എന്നുള്ളത് ഒരു സത്യമാണ്. സമുദായം നോക്കുകയാണെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും സര്‍ക്കാര്‍ എന്ത് സംവരണമാണു നല്‍കേണ്ടത്?ആ സമുദായത്തിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സംവരണങ്ങളുടെ എന്തേങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടൊ? ഇവിടെ സമുദായ സംവരണമല്ല വേണ്ടത് മറിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണം. എല്ലാ സമുദായത്തിലും ദരിദ്ര നാരായണന്മാര് ഉണ്ട്. ഓരോ ദിവസം കഴിയും തോറും ഭരണങ്ങളുടെ മേന്മ കൊണ്ട് അവര്‍ കൂടുതല്‍ ദരിദ്രരായിക്കൊണ്ടിരിക്കുന്നു. സംവരണം കൊണ്ട് ജന സേവനമാണ് ഇവിടത്തെ സര്‍ക്കാരുകള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് തീര്‍ച്ചയായും സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുക. സമുദായങ്ങളില്‍ സംവരണത്തിന്റെ ചോരകുടിച്ച് തടിച്ച് വീര്‍ത്ത പ്രമാണികള്‍ കൂടുതല്‍ ചീര്‍ക്കാന്‍ മാത്രമേ ഈ സമുദായ സംവരണം ഉപകരിക്കൂ. സംവരണത്തിന്റെ പേരില്‍ വിണ്ടും സ്കൂളുകളും കോളെജുകളും സാമ്പത്തിക സഹായങ്ങളും ഒരുളുപ്പുമിലാതെ വീണ്ടും അനര്‍ഹര്‍ നേടുന്നത് ഒഴിവാക്കാന്‍ ഒരു സമുദായവും പരിഗണിക്കാതെ സാമ്പത്തികമായി പരാദീനത അനുഭവിക്കുന്ന പാവം ജനങ്ങളില്‍ എത്തിക്കുകയാണു വേണ്ടത്. അല്ലാതെ ജനിച്ചത് ഒരു സവര്‍ണ്ണനായിട്ടോ അവര്‍ണ്ണനായിട്ടോ എന്ന് പരിഗണിക്കാതെ എല്ലാം മനുഷ്യരാണു എന്ന് കരുതിയിട്ടെങ്കിലും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് നായര്‍ക്ക് പറയാനുള്ളത്.
സമുദായത്തില്‍ എത്ര പേര് അവശത അനുഭവിച്ചാലും സ്വന്തം കാര്യം മാത്രം നോക്കി ശീലിച്ച മത,സമുദായ നേതാക്കള്‍ ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അര്‍ഹരായ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഒരിക്കലും നീതി കിട്ടുകയില്ല. ഈ സമുദായ വേര്‍തിരിവിനു വളം വെച്ച് കൊടുത്ത് അധികാരം കയ്യാളുന്ന രാഷ്ട്രീയ മേലാളന്മാരില് നിന്നും പുതിയതായി ഒന്നും പ്രതീക്ഷിക്കാന്‍ ഇല്ലെങ്കിലും നന്മയുള്ള ആരെങ്കിലും സര്‍ക്കാറില്‍ കാണാതിരിക്കില്ല എന്ന് തന്നെയാണ് നായരുടെ വിശ്വാസം. ഇലക്ഷന് വരുമ്പോള്‍ മാത്രം സമുദായ നേതാക്കളുടെ പാദ സേവ നടത്തി വാഗ്ദാനങ്ങള്‍ നല്കി അനുകൂല്യങ്ങള്‍ പറ്റുന്ന നേതാക്കളുടെ കപട മുഖം ഇനിയും സമുദായത്തിലെ പാവപ്പെട്ട ജനങ്ങള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനി ഒരു സംവരണത്തിനും അവരെ രക്ഷിക്കാനാവില്ല എന്നാണു നായര്‍ക്ക് പറയാനുള്ളത്. അല്ലാതെ സംവരണം വേണം എന്ന് നായരുടെ നേതാക്കന്മാര് പറയുന്നുണ്ടെങ്കില്‍ അത് സമുദായത്തിലെ മാടമ്പികള്‍ക്ക് വേണ്ടി മാത്രമാണ്.
എന്നാ നായരങ്ങട്....